+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പറന്നകന്ന "പച്ചക്കിളികൾ'

ഡേവിസ് പൈനാടത്ത് 2019 ജനുവരി 13 ഞായറാഴ്ച. 23 വർഷത്തിനുശേഷം കൂട്ടുകാരെല്ലാവരും കുടുംബസമേതം അർത്തുങ്കലിൽ ഒന്നിച്ചുകൂടാൻ തീരുമാനിച്ച ദിവസമായിരു
പറന്നകന്ന
ഡേവിസ് പൈനാടത്ത്

2019 ജനുവരി 13 ഞായറാഴ്ച. 23 വർഷത്തിനുശേഷം കൂട്ടുകാരെല്ലാവരും കുടുംബസമേതം അർത്തുങ്കലിൽ ഒന്നിച്ചുകൂടാൻ തീരുമാനിച്ച ദിവസമായിരുന്നു അത്. അപൂർവ കൂടിച്ചേരലിനായി ഒരുങ്ങിയിരുന്ന അർത്തുങ്കൽ സെന്‍റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസിലെ 1996 ബാച്ച് പത്താംക്ലാസുകാരെ പക്ഷേ, കാത്തിരുന്നതു ദുരന്തവാർത്തയായിരുന്നു.

പച്ചക്കിളിക്കൂട്ടം എന്ന അവരുടെ വാട്സാപ്പ് കൂട്ടായ്മയിൽ ഏറെ സജീവമായിരുന്ന, ഒത്തുചേരലിന് ആവേശത്തോടെ അരങ്ങൊരുക്കിയ അജേഷും (38), സഹോദരൻ അനീഷ് ദാസും (36) ബൈക്കപകടത്തിൽ മരിച്ചു...

ജനുവരി പത്തിനു പുലർച്ചെ 3.30നായിരുന്നു അപകടം. ദേശീയപാത 66 ൽ ചേർത്തല പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനരികേ അജ്ഞാതവാഹനം ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു. 3.40നാണ് ഒരു വഴിയാത്രികൻ പട്ടണക്കാട് പോലീസിൽ അപകട വിവരം അറിയിക്കുന്നത്. പോലീസെത്തുന്പോൾ ഇരുവരും റോഡരികിൽ ചോര വാർന്നുകിടക്കുകയായിരുന്നു. അനീഷിന്‍റെ തലയിലൂടെയും അജേഷിന്‍റെ കാലിലൂടെയും വാഹനത്തിന്‍റെ ചക്രങ്ങൾ കയറിയിറങ്ങിയിരുന്നു... ആശുപത്രിയിലെത്തുംമുന്പേ സഹോദരങ്ങൾക്കു ദാരുണാന്ത്യം.

ലാസ്റ്റ് സെൽഫി, പിന്നെ മരണവാർത്ത

അന്നു പുലർച്ചെ 1.55നും പച്ചക്കിളിക്കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പിൽ അജേഷിന്‍റെ മെസേജ് തെളിഞ്ഞിരുന്നു. കോഴിക്കോടുനിന്നു വരുന്ന അനുജൻ അനീഷ് ദാസിനൊപ്പം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് വീട്ടിലേക്കു പോകുന്നു എന്നായിരുന്നു മെസേജ്. പിറകേ അനുജനൊപ്പമുള്ള അജേഷിന്‍റെ സെൽഫിയും ഗ്രൂപ്പിലെത്തി. അത് അവസാനത്തേതായിരുന്നു..!
നേരം വെളുത്തപ്പോൾ ഗ്രൂപ്പിൽ നിറഞ്ഞ അനുശോചന സന്ദേശങ്ങൾ കണ്ട് പല സുഹൃത്തുക്കളും ഞെട്ടിത്തെറിച്ചു. ഞായറാഴ്ചത്തെ ഒത്തുചേരൽ അനുശോചനയോഗമാക്കിയ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും "പച്ചക്കിളിക്കൂട്ടം'.

കൊച്ചി ലുലു മാളിലെ പാരഗണ്‍ റസ്റ്ററന്‍റിൽ ഷെഫായിരുന്നു അജേഷ്. കോഴിക്കോട് പാരാമൗണ്ട് ടവർ ഹോട്ടലിൽ ഷെഫായിരുന്നു അനീഷ്. ചേർത്തല സൗത്ത് ആയിരംതൈ വെളിപറന്പിൽ ദാസൻ-ശോഭന ദന്പതികളുടെ മൂന്നുമക്കളിൽ രണ്ടുപേർ. ഉറ്റ സുഹൃത്തുക്കളെപ്പോലെ, എപ്പോഴും ഒന്നിച്ചുകഴിയാൻ ഇഷ്ടപ്പെട്ട ഇരുവരും തെരഞ്ഞെടുത്തതും ഒരേ പ്രഫഷൻ. പത്താംക്ലാസിനുശേഷം ഹോട്ടൽ മാനേജ്മെന്‍റ് പഠിച്ച അനീഷാണ് ആദ്യം ഹോട്ടൽ മേഖലയിലെത്തിയത്. പിന്നീട് ജ്യേഷ്ഠൻ അജേഷിനെയും ഹോട്ടൽ മാനേജ്മെന്‍റ് പഠിക്കാനും തന്‍റെതന്നെ തൊഴിൽമേഖലയിലെത്താനും അനീഷ് നിർബന്ധിക്കുകയായിരുന്നു. ഗോവയിൽ ജോലിചെയ്തിരുന്ന ഇരുവരും ആറുവർഷം മുന്പാണ് കേരളത്തിലെത്തിയത്. ഒടുവിൽ, അന്ത്യയാത്രയും ഒന്നിച്ചായി.

ഭാര്യ വിനീതയേയും മകൾ എട്ടുവയസുകാരി ഗൗരിനന്ദയേയും തനിച്ചാക്കിയാണ് അജേഷിന്‍റെ അകാലവിയോഗം. അനീഷിന്‍റെ ഭാര്യ ധനലക്ഷ്മി. അക്ഷിതയും നിരഞ്ജനും മക്കൾ.

അജ്ഞാത വാഹനങ്ങൾ

പുലർച്ചെ വാഹനഗതാഗതം കുറഞ്ഞ സമയത്തായിരുന്നു സഹോദരങ്ങളുടെ ദുരന്തം. അതുകൊണ്ടുതന്നെ ബൈക്കിനു പിന്നിലിടിച്ച വാഹനം കടന്നുകളഞ്ഞു. അപകടമുണ്ടാക്കിയശേഷവും ഒന്നു നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ ആ "അജ്ഞാതവാഹന'ത്തിലുണ്ടായിരുന്നവർ മെനക്കെട്ടില്ല. നഷ്ടം അവർക്കായിരുന്നില്ലല്ലോ.

(ദിവസങ്ങൾക്കുശേഷം സഹോദരങ്ങളുടെ ജീവനെടുത്ത "അജ്ഞാത വാഹന'ത്തെ പട്ടണക്കാട് എസ്‌ഐ അസീമും സംഘവും അന്വേഷിച്ചുപിടിച്ചു. തമിഴ്നാട്ടിൽനിന്നുള്ള ലോറിയായിരുന്നു കൊലയാളിവാഹനമെന്നു സിസി ടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഡ്രൈവർക്കെതിരേ കുറ്റപത്രം നല്കിയിട്ടുണ്ട്.)

2005 മുതൽ 2017 വരെ കേരളത്തിൽ "അജ്ഞാത വാഹനങ്ങൾ' കൊന്നത് 1,900 പേരെയെന്നാണ് ഔദ്യോഗിക കണക്ക്. "ഇടിച്ച വാഹനം നിർത്താതെ പോയി' - ചില ഡ്രൈവർമാരുടെ മനസ്സാക്ഷിയില്ലായ്മയ്ക്കു തെളിവായി പലപ്പോഴും വാർത്തകളിൽ ആവർത്തിക്കുന്ന വാചകമാണിത്. തങ്ങളും അപകടത്തിന് അതീതരല്ലെന്നും ഒാരോ ജീവനും വിലയുള്ളതാണെന്നും "അജ്ഞാതവാഹനക്കാരും' ചിന്തിക്കുന്ന കാലത്തുമാത്രമേ രാത്രിയാത്രക്കാർക്കു രക്ഷയുള്ളൂ.
എല്ലാ ഗതാഗത നിയമങ്ങളും ലംഘിച്ച് മദ്യലഹരിയിൽ അതിവേഗത്തിൽ വാഹനമോടിക്കുന്നവരും രാത്രിയാത്രക്കാർക്കു വൻഭീഷണിയാണ്.

മദ്യം, ലഹരി = അപകടം

മദ്യം അടക്കം ഏതൊരു ലഹരിയും നിങ്ങളുടെ ഡ്രൈവിംഗ് മികവ് നഷ്ടമാക്കും. "എത്ര അടിച്ചാലും ഞാൻ സ്റ്റെഡിയാ' എന്ന വീന്പുപറച്ചിൽ തകരുന്ന വിശ്വാസം മാത്രമാവാൻ കാരണമുണ്ട്.
വാഹനമോടിക്കുന്നയാൾ എടുക്കുന്ന ഓരോ തീരുമാനവും തൽസമയ തീർപ്പാണ്. ഒരു നിമിഷം വൈകിയാൽ കഥ മാറും. വൈകിയെടുത്ത തീരുമാനങ്ങൾ ജീവനും ജീവിതത്തിനും വിലപറയും.

മദ്യവും ലഹരിയും തീരുമാനങ്ങൾ വൈകിപ്പിക്കും. കാരണം, മദ്യം പ്രതികരണശേഷി കുറയ്ക്കും. മദ്യപിച്ചു വാഹനം ഓടിക്കരുത്. മദ്യപിച്ചയാളെ വാഹനം ഓടിച്ചുപോകാൻ അനുവദിക്കുകയുമരുത്.

അവിടെ അങ്ങനെ, ഇവിടെയോ?

നമ്മുടെ രാജ്യത്തെ നിയമപ്രകാരം വണ്ടി ഓടിക്കുന്നയാളുടെ രക്തത്തിൽ അനുവദനീയമായ ആൽക്കഹോൾ അംശത്തിന്‍റെ പരിധി (ബിഎസി - ബ്ലഡ് ആൽക്കഹോൾ കണ്ടന്‍റ്്) 0.03 ശതമാനമാണ്. എന്നുവച്ചാൽ, നൂറു മില്ലീലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം ആൽക്കഹോൾ. വിദേശരാജ്യങ്ങളിൽ പലയിടത്തും ഇതിലും കൂടുതൽ ബിഎസി അനുവദനീയമാണ്. എങ്കിലും അവിടെ അപകടങ്ങൾ കുറവാണ്. നിയമം നടപ്പാക്കുന്നതിലെ കാര്യക്ഷമതയാണ് ഇതിനു കാരണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാനഡയിൽ അനുവദനീയമായ ബിഎസി 0.08 ശതമാനമാണ്. വണ്ടി ഓടിക്കുന്ന ആളുടെ രക്തത്തിൽ ഈ പരിധിയിലും കൂടുതൽ ആൽക്കഹോൾ അംശം കണ്ടുപിടിച്ചാൽ അയാൾക്കു പിന്നീട് ഒരുവർഷത്തേക്ക് വണ്ടി നിരത്തിലിറക്കാൻ കഴിയില്ല. അമേരിക്കയിലും ബിഎസി 0.08 ശതമാനമാണ്. രക്തത്തിൽ ബിഎസി കൂടുതലായാൽ ആ നിമിഷം ലൈസൻസ് റദ്ദാക്കും. ഒരു വർഷത്തെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരുകയും ചെയ്യും.
ഇവിടെയോ..?

മദ്യത്തിലെ കള്ളക്കളി

2018ൽ മദ്യപിച്ചുള്ള ഡ്രൈവിംഗിന് എടുത്ത കേസുകളുടെ എണ്ണം 1,90,748. എന്നാൽ, മദ്യപിച്ചുള്ള ഡ്രൈവിംഗ് മൂലം ഉണ്ടായ അപകടങ്ങളിൽ മരിച്ചവർ വെറും 157 മാത്രം. അവിശ്വസനീയമാണ് ക്രൈം റിക്കാർഡ്സ് ബ്യൂറോ നല്കുന്ന ഈ കണക്ക്. ഇതിനു പിന്നിൽ മറ്റൊരു കള്ളക്കളിയുണ്ട്.

മരണങ്ങൾക്കു മദ്യപിച്ചുള്ള ഡ്രൈവിംഗ് കാരണമല്ലാതാക്കുന്നതിന് ഒരു കാരണം ഇൻഷ്വറൻസ് ക്ലെയിമാണ്. അപകട സമയത്തു ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് എഫ്ഐആറിൽ എഴുതിവച്ചാൽ ഒരു ഇൻഷ്വറൻസ് കന്പനിയും നഷ്ടപരിഹാരം നല്കില്ല. ഉത്തരവാദിത്വം വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ വന്നുചേരും. അയാൾക്കു വൻ നഷ്ടപരിഹാരത്തുക നല്കാൻ ശേഷിയുണ്ടാവണമെന്നുമില്ല. ഇതൊഴിവാക്കാനാണ് മദ്യം എഫ്ഐആറിൽനിന്ന് അപ്രത്യക്ഷമാകുന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇരയെ സഹായിക്കാനാണ് ഇതെന്നാണ് പോലീസ് പക്ഷം. അപകടകരമാണിത്. ഇവിടെ പ്രതി രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. കുറ്റം ആവർത്തിക്കപ്പെടുന്നുമുണ്ട്. ഇൻഷ്വറൻസിന്‍റെ പേരുപറഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുന്ന പോലീസ് ഏമാന്മാരും ഏറെയുണ്ട്.

നിരപരാധികളുടെ ജീവൻ

ചെറുപ്പക്കാർ ഉൾപ്പെടുന്ന എല്ലാ അപകടങ്ങൾക്കും കാരണം അവരുടെ അശ്രദ്ധയോ അമിതവേഗമോ അല്ല. സ്വകാര്യബസുകളും ടിപ്പർലോറികളും മറ്റും എത്രയോ ബൈക്ക് യാത്രികരുടെ ജീവനെടുക്കുന്നു. വളരെ സൂക്ഷിച്ചുമാത്രം വാഹനമോടിക്കുന്നവരും, പാതയോരം ചേർന്നു പോകുന്നവരും അപകടത്തിന് ഇരകളാകുന്നുണ്ട്.

കാരണങ്ങൾ പലതായാലും, ഓരോവർഷവും നാലായിരത്തിലധികം ജീവനുകൾ നമ്മുടെ റോഡുകളിൽ ബലിയാകുന്നു എന്നത് നമ്മൾ കേട്ടുപഴകിയ ഒരു ചെറുവാർത്ത മാത്രമാകുകയാണ്. ആ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും പിന്നിൽ ജീവിതത്തിന്‍റെ എല്ലാ സംഗീതവും ചോർന്നുപോയ പതിനായിരങ്ങളുണ്ട് എന്നതും നാം കാണാതെ പോകുന്ന യാഥാർഥ്യം. അകാലത്തിൽ പൊലിയുന്നത് ഒരുപാട് കുടുംബങ്ങളുടെ അവസാനപ്രതീക്ഷകളാണ് എന്നതും അധികമാരെയും, അധികാരികളെയടക്കം ഒട്ടും അലോസരപ്പെടുത്തുന്നില്ല.

മരണയാത്രയാക്കരുതേ... മഴയാത്ര

മഴയത്തെ അപകടമരണങ്ങൾ ഏറെ കേട്ടുകഴിഞ്ഞു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന പഴമൊഴിക്ക് ഈ ന്യൂജൻ കാലത്തും പ്രാധാന്യമേറെയാണ്. മഴക്കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* മഴ വീണാൽ സ്വയം വേഗം കുറയ്ക്കുക. മഴ ശക്തമെങ്കിൽ ലൈറ്റ് ഇടുക.
* മഴയത്തു ഹെൽമറ്റ് ഒഴിവാക്കരുത്, കൂടുതൽ കാഴ്ച ലഭിക്കുന്ന, വൃത്തിയായ പ്ലെയിൻ ഗ്ലാസോടുകൂടിയ, ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കണം.
* മഴക്കാലത്തു കണ്ണിനു മുകളിൽ കൈപിടിച്ച് വാഹനം ഓടിക്കുന്നവരുണ്ട്. പിൻസീറ്റിലിരുന്ന് കുട നിവർത്തി സഹായിക്കുന്നവരുണ്ട്. ചിലർ ഒരു കുട കൈയിൽ പിടിച്ചും, മറുകൈയിൽ ആക്സിലേറ്ററുമായും വാഹനം ഓടിക്കും. കുടയിൽ കാറ്റുപിടിക്കുന്നതോടെ അപകടം ഓടിയെത്തും.
* "അരമണിക്കൂർ നേരത്തേ' പുറപ്പെടാനായില്ലെങ്കിലും, മഴക്കാലത്ത് അല്പം നേരത്തേ പുറപ്പെടുന്നതു ഡ്രൈവിംഗിലെ തിടുക്കവും അപകടസാധ്യതയും ഒഴിവാക്കാൻ സഹായിക്കും.
* ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ, മഴയത്തു രണ്ടു കൈയും ഹാൻഡിലിൽ മുറുകെപ്പിടിച്ചുമാത്രം വാഹനം ഓടിക്കുക.
* മഴക്കാലത്തു പ്രത്യേകിച്ചും, മുന്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക.
* വാഹനത്തിന്‍റെ ടയർ, ബ്രേക്ക്, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവ പ്രത്യേകം പരിശോധിക്കുക.

ആ കമ്മീഷൻ റിപ്പോർട്ട് എവിടെ?

ആറുവർഷം മുന്പ് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് ടി.കെ. ചന്ദ്രശേഖരദാസ് കമ്മീഷൻ റോഡപകടങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് 2015ൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രണ്ടു വർഷംകൊണ്ട് സംസ്ഥാനത്തെ 2,000 കിലോമീറ്റർ ദൂരം റോഡിലൂടെ സഞ്ചരിച്ചും പഠിച്ചും കമ്മീഷൻ റിപ്പോർട്ടും തയാറാക്കി നല്കി.

ഡ്രൈവിംഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായം പുരുഷന്മാർക്ക് ഇരുപതും സ്ത്രീകൾക്ക് ഇരുപത്തൊന്നും ആക്കുക (ഇപ്പോഴത് 18 ആണ്), ഇരുചക്രവാഹനങ്ങളുടെ വേഗം 40-50 കിലോമീറ്ററിൽ നിജപ്പെടുത്തുക, ഇതിനുള്ള സംവിധാനം വില്പനകേന്ദ്രങ്ങളിൽതന്നെ ഏർപ്പെടുത്തുക, വിദ്യാർഥികളുടെ വാഹനങ്ങളിൽ"സ്റ്റുഡന്‍റ് വെഹിക്കിൾ' എന്ന സ്റ്റിക്കർ പതിക്കുക, ദേശീയ പാതയിൽ വണ്ടി ഓടിക്കാൻ കുറഞ്ഞത് അഞ്ചുവർഷത്തെ ഡ്രൈവിംഗ് പരിചയം നിർബന്ധമാക്കുക, ഡ്രൈവർമാർക്കു സാങ്കേതിക പരിശീലന കോഴ്സ് ഏർപ്പെടുത്തുക, റോഡിലിറങ്ങുന്ന നായ്ക്കളെയും നാൽക്കാലികളെയും നീക്കം ചെയ്യുക തുടങ്ങി റോഡപകടങ്ങൾ കുറയ്ക്കാൻ നിരവധി നിർദേശങ്ങൾ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.

വർഷം നാലു കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നു മാത്രമല്ല, പതിവുപോലെ റിപ്പോർട്ട് ഫയലിൽ ഉറങ്ങുകയും ചെയ്യുന്നു.

(തുടരും)