സംഗീതരംഗത്തെ വിഖ്യാതമായ ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ചുള്ള റിക്കാർഡിംഗിന് മനോജ് ജോർജ് എന്ന മലയാളി തുടക്കമിടുന്പോൾ കടലുകൾക്കിപ്പുറം ഇവിടെ തൃശൂർ ഒളരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ വയലിനുകൾ സന്തോഷത്തോടെ പാടാൻ തുടങ്ങിയിരുന്നു. മനോജ് ജോർജ് ഞങ്ങളുടെ കുട്ടിയാണെന്നായിരുന്നു ആ വയലിനുകൾ ഈണമിട്ടത്.....
അതെ.... സംഗീതരംഗത്തെ വിഖ്യാതമായ ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ചുള്ള റിക്കാർഡിംഗിന് തൃശൂർ ഒളരി സ്വദേശിയായ മനോജ് ജോർജ് എന്ന മലയാളിക്ക് അവസരം ലഭിച്ചപ്പോൾ അത് കേരളത്തിന് തന്നെ അഭിമാനമായി.
നേരത്തെ ഗ്രാമി അംഗീകാരത്തിലൂടെ മനോജ് ജോർജ് ലോകസംഗീത ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു.ഇപ്പോൾ റായൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ചുള്ള റിക്കാർഡിംഗിലൂടെ പുതിയ പൊൻതൂവലും.....
മനോജ് ജോർജ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി ചെയ്തത്....
പ്രശസ്ത സംഗീതജ്ഞൻ റിക്കികേജും മനോജ് ജോർജും ചേർന്നൊരുക്കുന്ന മ്യൂസിക് പ്രൊജക്ടിന്റെ റിക്കാർഡിംഗാണ് ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ 85 അംഗ സംഘത്തോടൊപ്പം നിർവഹിച്ചത്. ഇവർ സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീതമാണ് ലോകോത്തരമായ സംഗീതസംഘത്തെ ഉപയോഗിച്ച് അബിറോസ് സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്തത്. 1946ൽ സർ തോമസ് ബീക്കാം രൂപംനൽകിയ ഫിൽഹാർമോണിക് ഓർക്കസ്ട്ര ലോകോത്തരമായ സംഗീതസംരംഭങ്ങളിലാണ് പങ്കെടുക്കുക. ജൂറാസിക് പാർക്ക്, സ്റ്റാർവാർസ് തുടങ്ങിയ സിനിമകളുടെ റിക്കാർഡിംഗ് ഇവിടെയാണ് നടന്നത്.
വയലിൻ തന്ത്രികളിലെൻ പ്രണയം പൂത്ത നാൾ...
ഏഴാം വയസിലെപ്പഴോ ആണ് മനോജ് ജോർജിന്റെ സിരകളിലേക്ക് വയലിൻ തന്ത്രികളോടും അതിന്റെ ഈണങ്ങളോടുമുള്ള പ്രണയം പൂത്തു തുടങ്ങിയത്. ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് അമ്മ റോസിക്കൊപ്പം മനോജ് പോയിരുന്നത് പ്രാർഥിക്കാനും അതോടൊപ്പം പള്ളി കൊയറിലെ വയലിൻ സംഗീതം ഒരു പ്രാർഥന പോലെ മനസിൽ ആവാഹിക്കാനും കൂടിയായിരുന്നു.
ഗ്രാമി അവാർഡ് വേദിയിൽ നിന്നും മലയാളക്കരയ്ക്ക് വേണ്ടി മനോജ് ജോർജ്...
ഗ്രാമി അവാർഡ് വേദിയിൽ നിൽക്കുന്പോഴും തന്റെ ഉള്ളിൽ ഒളരി പള്ളിയിലെ ആ വയലിൻ നാദമാണ് ഗ്രാമി സദസിലെ കൈയടികളേക്കാൾ നിറഞ്ഞതെന്ന് മനോജ് ജോർജ് പറയുന്നു. ഗ്രാമി ജേതാവ് റിക്കി കേജിന്റെ വിൻഡ്സ് ഓഫ് സംസാര എന്ന ന്യൂ ഏജ് ആൽബമാണ് മനോജ് ജോർജിനെ ഗ്രാമി പുരസ്കാരത്തിന് അർഹനാക്കിയത്. കോറൽ അറേഞ്ച്മെന്റ്, സ്ട്രിങ് ഓർക്കസ്ട്രൽ അറേഞ്ച് മെന്റ്, വയലിൻ ആൻഡ് വയോള പെർഫോമിംഗ് എന്നിവ നിർവഹിച്ചതിനാണ് ബഹുമതി. ഗ്രാമി ബഹുമതി നേടുന്ന രാജ്യത്തെ ആദ്യത്തെ വയലിൻ വാദകനും ആദ്യ മലയാളിയുമായി അന്ന് ഈ തൃശൂർ ഒളരിക്കാരൻ.
എന്താണിഷ്ടാ ഈ വിൻഡ്സ് ഓഫ് സംസാര..!
ലോകത്തെ സംഗീതരൂപങ്ങളെല്ലാം കോർത്തിണക്കിയ ന്യൂ ഏജ് ആൽബമായിരുന്നു വിൻഡ്സ് ഓഫ് സംസാരയെന്നാണ് മനോജ് പറയുന്നത്.
സ്ട്രിങ്, ഓർക്കസ്ട്ര, ഇന്ത്യൻ ശാസ്ത്രീയസംഗീതം, ഇന്ത്യൻ റിഥം എന്നിവയെല്ലാം കോർത്തിണക്കിയ സംഗീതധാരയത്രെ അത്. വളരെ മൃദുവായി കൈകാര്യം ചെയ്ത വർക്ക് ആണതെന്നും മനോജ് ഓർക്കുന്നു. പാട്ടിന്റെ പതിവ് ചിട്ടവട്ടങ്ങളിൽ നിന്ന് വേറിട്ട ഒരു സംഗീതയാത്രയായിരുന്നു അത്. കേൾക്കുന്പോൾ ആസ്വാദകന് ഫീൽ കിട്ടും വിധമാണത്. ബംഗളൂരു സ്വദേശിയായ റിക്കി കേജ് വർഷങ്ങളായി മനോജിന്റെ അടുത്ത സുഹൃത്താണ്. കുറെ ആൽബങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവസന്പത്ത് ഇവർക്കുണ്ട്. ആ കൂട്ടുകെട്ടിൽ നിന്നാണ് വിൻഡ്സ് ഓഫ് സംസാര പിറന്നത്.
കുന്പളങ്ങി നൈറ്റ്സ് അല്ല ഒളരി നൈറ്റ്സ്...
കുന്പളങ്ങി നൈറ്റ്സ് പോലെയല്ല ഒളരി നൈറ്റ്സ്... മനോജ് ജോർജിന്റെ ഒളരിയിലെ വീട്ടിൽ സംഗീതവും ഒരംഗമാണ്. അപ്പച്ചനേയും അമ്മച്ചിയേയും പോലെ...മനോജിന്റെയും വീട്ടുകാരുടേയും കൂടെപ്പിറപ്പ്....എൽത്തുരുത്ത് ഗ്രീൻ റസിഡൻസിലെന്നും സംഗീതം പച്ചമഴ പെയ്യിച്ചുകൊണ്ടേയിരുന്നു. ഒളരി നൈറ്റ്സ് വളരെ മ്യൂസിക്കലാണ്.... ഫിഷറീസ് വകുപ്പിൽനിന്ന് രജിസ്ട്രാറായി വിരമിച്ച അപ്പച്ചൻ ജോർജ് ചിറ്റിലപ്പിള്ളിയും അമ്മ റോസിയും സംഗീതം ഇഷ്ടപ്പെടുന്നവർ.
വയലിനിൽ മനോജ് ഈണമിടുന്പോൾ ചേട്ടൻ ഷാജു ഗിറ്റാറുമായെത്തും. ര്ണ്ടാമത്തെ ചേട്ടൻ ബിജു ഡ്രംസിൽ താളം തീർക്കും. മനോജിന്റെയും സഹോദരങ്ങളുടേയും മക്കൾ കീബോർഡും ഗിറ്റാറുമായി കൂടെക്കൂടുന്പോൾ ഒളരി നൈറ്റ്സ് ഇരന്പും.....
ഇവരെല്ലാം ചേർന്ന് അപ്പച്ചന്റെയും അമ്മച്ചിയുടേയും അന്പതാം വിവാഹ വാർഷികത്തിന് ഒരു സംഗീതവിരുന്നാണ് സമ്മാനമായി ഒരുക്കിയത്. സംഗീതവഴിക്ക് തങ്ങളെ സപ്തസ്വരങ്ങളെ പരിചയപ്പെടുത്തി വഴി കാട്ടിയ അപ്പച്ചനും അമ്മച്ചിക്കും സംഗീതം കൊണ്ട് ദക്ഷിണ നൽകുകയായിരുന്നു ഈ മക്കൾ. മക്കളുടെ സംഗീതാഭിരുചി അറിഞ്ഞ അപ്പച്ചൻ അവരെ കലാസദനിൽ ചേർത്താണ് സംഗീതം പഠിപ്പിച്ചത്.
വിവാഹവാർഷിക സംഗീത വിരുന്നിന്റെ അന്ന് അമ്മ റോസി പാട്ടും പാടി. അന്നേദിവസം ഒളരി പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയിലും ഇവർ സകുടുംബം സംഗീതാർച്ചന നടത്തി.
ചില്ലറക്കാരനല്ല ഗുരു...
സംഗീതം പഠിക്കാൻ മനോജ് ചെന്നു പെട്ടത് പുലിയുടെ മടയിലാണ്. എട്ടാം ക്ലാസിൽ കലാസദനിൽ വയലിനിൽ പാശ്ചാത്യസംഗീതം പഠിച്ചു. ഗുരു ലെസ്ലി പീറ്റർ. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ലെസ്ലി പീറ്റർ മനോജിനെ പരിപാടികൾ അവതരിപ്പിക്കാൻ വിളിച്ചിരുന്നു. ബിരുദം കഴിയും വരെ കലാസദനിൽ സംഗീതവും പഠനവുമായി കഴിഞ്ഞു. ഗ്രാമി പുരസ്കാരം മനോജ് നേടിയെന്നറിഞ്ഞപ്പോൾ ഗുരു ലെസ്ലി പീറ്റർ മനോജിനെ സന്തോഷപൂർവം അഭിമാനത്തോടെ കെട്ടിപ്പിടിച്ച് നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ നിമിഷത്തിൽ ലെസ്ലി പീറ്ററിനും മനോജിനും ഓർമവന്നത് കലാസദനിൽ ആദ്യദിവസം വയലിനുമായി എത്തിയ ആ എട്ടാംക്ലാസുകാരനെയാണ്.
ബിരുദത്തിന് ശേഷം ലണ്ടൻ ട്രിനിറ്റി കോളജിൽ ചേർന്നു. ഫാ. തോമസ് ചക്കാലമറ്റത്ത് വഴിയാണ് ലണ്ടനിൽ പാശ്ചാത്യസംഗീതം പഠിക്കാനുള്ള അവസരം ലഭിക്കുന്നത്.
സംഗീതവഴിയിലെ യാത്ര
കുറച്ച് കർണാടക സംഗീതം പഠിച്ചു. വയലിനിൽ കർണാടക സംഗീതം അഭ്യസിച്ചു. ഇപ്പോൾ ബെംഗളൂരുവിൽ ന്യൂ വേവ് എന്ന സംഗീതസ്ഥാപനം നടത്തുകയാണ് മനോജ്. വയലിൻ, പിയാനോ, കീബോർഡ്, ഗിറ്റാർ തുടങ്ങിയവ ഇവിടെ പഠിപ്പിക്കുന്നു. മ്യൂസിക് ബാൻഡും മനോജിനുണ്ട്. ഇതിനകം ഇന്ത്യയിലും പുറത്തുമായി ആയിരത്തലധികം സംഗീതപരിപാടികളും നടത്തി.
2001 ൽ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ഖരാക്ഷരങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കി. കന്നട സിനിമയ്ക്കും സംഗീതം നൽകി. നിരവധി ഭക്തിഗാനങ്ങൾ ചെയ്തു. പരസ്യങ്ങളും ഡോക്യുമെന്ററികളും മനോജിന്റെ കൈയൊപ്പ് പതിഞ്ഞവയായി. ഇതിനിടെ പുരസ്കാരങ്ങളും ഈണം പോലെ ഒഴുകിയെത്തി.
2016ൽ സംസ്ഥാനസർക്കാർ ആദരിച്ചിരുന്നു. ജനീവയിൽ യുഎൻ ജനറൽ അസംബ്ളിയുടെ ബ്രീത്ത്ലൈഫ് കോണ്ഫ്രൻസിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ള മനോജ് ജോർജ് യുഎൻ ഫുഡ് പ്രോഗ്രാമിനുവേണ്ടി തയ്യാറാക്കിയ വീപ്പിംഗ് സ്ട്രിംഗ്സ് ആഗോളതലത്തിൽ ശ്രദ്ധനേടിയിരുന്നു. സരസ്വതി എന്നപേരിൽ പുറത്തിറക്കിയ ഫ്യൂഷൻട്രാക്ക് കഴിഞ്ഞദിവസം യുഎസിലെ ഗ്ലോബൽ മ്യൂസിക് അവാർഡ് നേടി.
അഭിമാനിക്കാം ഈ കലാലയങ്ങൾക്കും..
ഒളരി സെന്റ് അലോഷ്യസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി സെന്റ് തോമസ് കോളജിലും ബിരുദം എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലും.
വയലിൻ മാത്രമല്ല വയലും പ്രിയം
വയലിൻ മാത്രമല്ല വയലും കൃഷിയും ഈ ഗ്രാമി ജേതാവിന് ഒരുപോലെ പ്രിയം. കുട്ടിക്കാലം മുതൽക്ക് വയലിനെയും കൃഷിയേയും മനോജ് ഇഷ്ടപ്പെടുന്നു. പൂച്ചെടികൾ നട്ടുവളർത്തിയതും പറന്പിൽ കപ്പ നടാൻ കൂടിയതുമൊക്കെ മനോജ് ഓർക്കുന്നു.
ഫ്രം ഒളരി ടു ബംഗളുരു
ബംഗളൂരുവിലാണ് ഭാര്യ സുഷയും വിദ്യാർഥികളായ മക്കൾ നീലും നിയ റോസുമൊത്ത് മനോജ് ജോർജിന്റെ താമസം.
എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ മഴ തിമിർത്തുപെയ്ത ഒരുദിവസം അപ്പച്ചൻ കവറിൽ പൊതിഞ്ഞുകൊണ്ടുവന്ന കുഞ്ഞുവയലിൻ ഇപ്പോഴും മനോജിന്റെ മനസിലുണ്ട്. ഒളരി പള്ളിയിലെ കൊയറിലെ വയലിന്റെ നാദവും....
അതൊരു പ്രാർഥന പോലെ മനോജ് ജോർജ് മനസിലേക്ക് ആവാഹിക്കുന്നു....പുതിയ സംഗീതങ്ങൾ പിറക്കാനായി....
ഋഷി
അതെ.... സംഗീതരംഗത്തെ വിഖ്യാതമായ ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ചുള്ള റിക്കാർഡിംഗിന് തൃശൂർ ഒളരി സ്വദേശിയായ മനോജ് ജോർജ് എന്ന മലയാളിക്ക് അവസരം ലഭിച്ചപ്പോൾ അത് കേരളത്തിന് തന്നെ അഭിമാനമായി.
നേരത്തെ ഗ്രാമി അംഗീകാരത്തിലൂടെ മനോജ് ജോർജ് ലോകസംഗീത ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു.ഇപ്പോൾ റായൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയെ ഉപയോഗിച്ചുള്ള റിക്കാർഡിംഗിലൂടെ പുതിയ പൊൻതൂവലും.....
മനോജ് ജോർജ് റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി ചെയ്തത്....
പ്രശസ്ത സംഗീതജ്ഞൻ റിക്കികേജും മനോജ് ജോർജും ചേർന്നൊരുക്കുന്ന മ്യൂസിക് പ്രൊജക്ടിന്റെ റിക്കാർഡിംഗാണ് ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ 85 അംഗ സംഘത്തോടൊപ്പം നിർവഹിച്ചത്. ഇവർ സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീതമാണ് ലോകോത്തരമായ സംഗീതസംഘത്തെ ഉപയോഗിച്ച് അബിറോസ് സ്റ്റുഡിയോയിൽ റിക്കാർഡ് ചെയ്തത്. 1946ൽ സർ തോമസ് ബീക്കാം രൂപംനൽകിയ ഫിൽഹാർമോണിക് ഓർക്കസ്ട്ര ലോകോത്തരമായ സംഗീതസംരംഭങ്ങളിലാണ് പങ്കെടുക്കുക. ജൂറാസിക് പാർക്ക്, സ്റ്റാർവാർസ് തുടങ്ങിയ സിനിമകളുടെ റിക്കാർഡിംഗ് ഇവിടെയാണ് നടന്നത്.
വയലിൻ തന്ത്രികളിലെൻ പ്രണയം പൂത്ത നാൾ...
ഏഴാം വയസിലെപ്പഴോ ആണ് മനോജ് ജോർജിന്റെ സിരകളിലേക്ക് വയലിൻ തന്ത്രികളോടും അതിന്റെ ഈണങ്ങളോടുമുള്ള പ്രണയം പൂത്തു തുടങ്ങിയത്. ഒളരി ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് അമ്മ റോസിക്കൊപ്പം മനോജ് പോയിരുന്നത് പ്രാർഥിക്കാനും അതോടൊപ്പം പള്ളി കൊയറിലെ വയലിൻ സംഗീതം ഒരു പ്രാർഥന പോലെ മനസിൽ ആവാഹിക്കാനും കൂടിയായിരുന്നു.
ഗ്രാമി അവാർഡ് വേദിയിൽ നിന്നും മലയാളക്കരയ്ക്ക് വേണ്ടി മനോജ് ജോർജ്...
ഗ്രാമി അവാർഡ് വേദിയിൽ നിൽക്കുന്പോഴും തന്റെ ഉള്ളിൽ ഒളരി പള്ളിയിലെ ആ വയലിൻ നാദമാണ് ഗ്രാമി സദസിലെ കൈയടികളേക്കാൾ നിറഞ്ഞതെന്ന് മനോജ് ജോർജ് പറയുന്നു. ഗ്രാമി ജേതാവ് റിക്കി കേജിന്റെ വിൻഡ്സ് ഓഫ് സംസാര എന്ന ന്യൂ ഏജ് ആൽബമാണ് മനോജ് ജോർജിനെ ഗ്രാമി പുരസ്കാരത്തിന് അർഹനാക്കിയത്. കോറൽ അറേഞ്ച്മെന്റ്, സ്ട്രിങ് ഓർക്കസ്ട്രൽ അറേഞ്ച് മെന്റ്, വയലിൻ ആൻഡ് വയോള പെർഫോമിംഗ് എന്നിവ നിർവഹിച്ചതിനാണ് ബഹുമതി. ഗ്രാമി ബഹുമതി നേടുന്ന രാജ്യത്തെ ആദ്യത്തെ വയലിൻ വാദകനും ആദ്യ മലയാളിയുമായി അന്ന് ഈ തൃശൂർ ഒളരിക്കാരൻ.
എന്താണിഷ്ടാ ഈ വിൻഡ്സ് ഓഫ് സംസാര..!
ലോകത്തെ സംഗീതരൂപങ്ങളെല്ലാം കോർത്തിണക്കിയ ന്യൂ ഏജ് ആൽബമായിരുന്നു വിൻഡ്സ് ഓഫ് സംസാരയെന്നാണ് മനോജ് പറയുന്നത്.
സ്ട്രിങ്, ഓർക്കസ്ട്ര, ഇന്ത്യൻ ശാസ്ത്രീയസംഗീതം, ഇന്ത്യൻ റിഥം എന്നിവയെല്ലാം കോർത്തിണക്കിയ സംഗീതധാരയത്രെ അത്. വളരെ മൃദുവായി കൈകാര്യം ചെയ്ത വർക്ക് ആണതെന്നും മനോജ് ഓർക്കുന്നു. പാട്ടിന്റെ പതിവ് ചിട്ടവട്ടങ്ങളിൽ നിന്ന് വേറിട്ട ഒരു സംഗീതയാത്രയായിരുന്നു അത്. കേൾക്കുന്പോൾ ആസ്വാദകന് ഫീൽ കിട്ടും വിധമാണത്. ബംഗളൂരു സ്വദേശിയായ റിക്കി കേജ് വർഷങ്ങളായി മനോജിന്റെ അടുത്ത സുഹൃത്താണ്. കുറെ ആൽബങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവസന്പത്ത് ഇവർക്കുണ്ട്. ആ കൂട്ടുകെട്ടിൽ നിന്നാണ് വിൻഡ്സ് ഓഫ് സംസാര പിറന്നത്.
കുന്പളങ്ങി നൈറ്റ്സ് അല്ല ഒളരി നൈറ്റ്സ്...
കുന്പളങ്ങി നൈറ്റ്സ് പോലെയല്ല ഒളരി നൈറ്റ്സ്... മനോജ് ജോർജിന്റെ ഒളരിയിലെ വീട്ടിൽ സംഗീതവും ഒരംഗമാണ്. അപ്പച്ചനേയും അമ്മച്ചിയേയും പോലെ...മനോജിന്റെയും വീട്ടുകാരുടേയും കൂടെപ്പിറപ്പ്....എൽത്തുരുത്ത് ഗ്രീൻ റസിഡൻസിലെന്നും സംഗീതം പച്ചമഴ പെയ്യിച്ചുകൊണ്ടേയിരുന്നു. ഒളരി നൈറ്റ്സ് വളരെ മ്യൂസിക്കലാണ്.... ഫിഷറീസ് വകുപ്പിൽനിന്ന് രജിസ്ട്രാറായി വിരമിച്ച അപ്പച്ചൻ ജോർജ് ചിറ്റിലപ്പിള്ളിയും അമ്മ റോസിയും സംഗീതം ഇഷ്ടപ്പെടുന്നവർ.
വയലിനിൽ മനോജ് ഈണമിടുന്പോൾ ചേട്ടൻ ഷാജു ഗിറ്റാറുമായെത്തും. ര്ണ്ടാമത്തെ ചേട്ടൻ ബിജു ഡ്രംസിൽ താളം തീർക്കും. മനോജിന്റെയും സഹോദരങ്ങളുടേയും മക്കൾ കീബോർഡും ഗിറ്റാറുമായി കൂടെക്കൂടുന്പോൾ ഒളരി നൈറ്റ്സ് ഇരന്പും.....
ഇവരെല്ലാം ചേർന്ന് അപ്പച്ചന്റെയും അമ്മച്ചിയുടേയും അന്പതാം വിവാഹ വാർഷികത്തിന് ഒരു സംഗീതവിരുന്നാണ് സമ്മാനമായി ഒരുക്കിയത്. സംഗീതവഴിക്ക് തങ്ങളെ സപ്തസ്വരങ്ങളെ പരിചയപ്പെടുത്തി വഴി കാട്ടിയ അപ്പച്ചനും അമ്മച്ചിക്കും സംഗീതം കൊണ്ട് ദക്ഷിണ നൽകുകയായിരുന്നു ഈ മക്കൾ. മക്കളുടെ സംഗീതാഭിരുചി അറിഞ്ഞ അപ്പച്ചൻ അവരെ കലാസദനിൽ ചേർത്താണ് സംഗീതം പഠിപ്പിച്ചത്.
വിവാഹവാർഷിക സംഗീത വിരുന്നിന്റെ അന്ന് അമ്മ റോസി പാട്ടും പാടി. അന്നേദിവസം ഒളരി പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയിലും ഇവർ സകുടുംബം സംഗീതാർച്ചന നടത്തി.
ചില്ലറക്കാരനല്ല ഗുരു...
സംഗീതം പഠിക്കാൻ മനോജ് ചെന്നു പെട്ടത് പുലിയുടെ മടയിലാണ്. എട്ടാം ക്ലാസിൽ കലാസദനിൽ വയലിനിൽ പാശ്ചാത്യസംഗീതം പഠിച്ചു. ഗുരു ലെസ്ലി പീറ്റർ. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ലെസ്ലി പീറ്റർ മനോജിനെ പരിപാടികൾ അവതരിപ്പിക്കാൻ വിളിച്ചിരുന്നു. ബിരുദം കഴിയും വരെ കലാസദനിൽ സംഗീതവും പഠനവുമായി കഴിഞ്ഞു. ഗ്രാമി പുരസ്കാരം മനോജ് നേടിയെന്നറിഞ്ഞപ്പോൾ ഗുരു ലെസ്ലി പീറ്റർ മനോജിനെ സന്തോഷപൂർവം അഭിമാനത്തോടെ കെട്ടിപ്പിടിച്ച് നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ നിമിഷത്തിൽ ലെസ്ലി പീറ്ററിനും മനോജിനും ഓർമവന്നത് കലാസദനിൽ ആദ്യദിവസം വയലിനുമായി എത്തിയ ആ എട്ടാംക്ലാസുകാരനെയാണ്.
ബിരുദത്തിന് ശേഷം ലണ്ടൻ ട്രിനിറ്റി കോളജിൽ ചേർന്നു. ഫാ. തോമസ് ചക്കാലമറ്റത്ത് വഴിയാണ് ലണ്ടനിൽ പാശ്ചാത്യസംഗീതം പഠിക്കാനുള്ള അവസരം ലഭിക്കുന്നത്.
സംഗീതവഴിയിലെ യാത്ര
കുറച്ച് കർണാടക സംഗീതം പഠിച്ചു. വയലിനിൽ കർണാടക സംഗീതം അഭ്യസിച്ചു. ഇപ്പോൾ ബെംഗളൂരുവിൽ ന്യൂ വേവ് എന്ന സംഗീതസ്ഥാപനം നടത്തുകയാണ് മനോജ്. വയലിൻ, പിയാനോ, കീബോർഡ്, ഗിറ്റാർ തുടങ്ങിയവ ഇവിടെ പഠിപ്പിക്കുന്നു. മ്യൂസിക് ബാൻഡും മനോജിനുണ്ട്. ഇതിനകം ഇന്ത്യയിലും പുറത്തുമായി ആയിരത്തലധികം സംഗീതപരിപാടികളും നടത്തി.
2001 ൽ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ഖരാക്ഷരങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കി. കന്നട സിനിമയ്ക്കും സംഗീതം നൽകി. നിരവധി ഭക്തിഗാനങ്ങൾ ചെയ്തു. പരസ്യങ്ങളും ഡോക്യുമെന്ററികളും മനോജിന്റെ കൈയൊപ്പ് പതിഞ്ഞവയായി. ഇതിനിടെ പുരസ്കാരങ്ങളും ഈണം പോലെ ഒഴുകിയെത്തി.
2016ൽ സംസ്ഥാനസർക്കാർ ആദരിച്ചിരുന്നു. ജനീവയിൽ യുഎൻ ജനറൽ അസംബ്ളിയുടെ ബ്രീത്ത്ലൈഫ് കോണ്ഫ്രൻസിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുള്ള മനോജ് ജോർജ് യുഎൻ ഫുഡ് പ്രോഗ്രാമിനുവേണ്ടി തയ്യാറാക്കിയ വീപ്പിംഗ് സ്ട്രിംഗ്സ് ആഗോളതലത്തിൽ ശ്രദ്ധനേടിയിരുന്നു. സരസ്വതി എന്നപേരിൽ പുറത്തിറക്കിയ ഫ്യൂഷൻട്രാക്ക് കഴിഞ്ഞദിവസം യുഎസിലെ ഗ്ലോബൽ മ്യൂസിക് അവാർഡ് നേടി.
അഭിമാനിക്കാം ഈ കലാലയങ്ങൾക്കും..
ഒളരി സെന്റ് അലോഷ്യസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി സെന്റ് തോമസ് കോളജിലും ബിരുദം എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലും.
വയലിൻ മാത്രമല്ല വയലും പ്രിയം
വയലിൻ മാത്രമല്ല വയലും കൃഷിയും ഈ ഗ്രാമി ജേതാവിന് ഒരുപോലെ പ്രിയം. കുട്ടിക്കാലം മുതൽക്ക് വയലിനെയും കൃഷിയേയും മനോജ് ഇഷ്ടപ്പെടുന്നു. പൂച്ചെടികൾ നട്ടുവളർത്തിയതും പറന്പിൽ കപ്പ നടാൻ കൂടിയതുമൊക്കെ മനോജ് ഓർക്കുന്നു.
ഫ്രം ഒളരി ടു ബംഗളുരു
ബംഗളൂരുവിലാണ് ഭാര്യ സുഷയും വിദ്യാർഥികളായ മക്കൾ നീലും നിയ റോസുമൊത്ത് മനോജ് ജോർജിന്റെ താമസം.
എട്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ മഴ തിമിർത്തുപെയ്ത ഒരുദിവസം അപ്പച്ചൻ കവറിൽ പൊതിഞ്ഞുകൊണ്ടുവന്ന കുഞ്ഞുവയലിൻ ഇപ്പോഴും മനോജിന്റെ മനസിലുണ്ട്. ഒളരി പള്ളിയിലെ കൊയറിലെ വയലിന്റെ നാദവും....
അതൊരു പ്രാർഥന പോലെ മനോജ് ജോർജ് മനസിലേക്ക് ആവാഹിക്കുന്നു....പുതിയ സംഗീതങ്ങൾ പിറക്കാനായി....
ഋഷി