+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കത്തിയെരിയുന്നു അതിജീവനത്തിന്റെ പച്ചപ്പുകള്‍...

മരങ്ങളില്ലാത്ത ആമസോണ്‍ .... ചിന്തിക്കാനേ പറ്റില്ല, അല്ലേ... പക്ഷെ, 2030 ആകുന്പോഴേക്കും ആമസോണ്‍ മഴക്കാടുകളുടെ നാലിലൊന്ന് ഭാഗവും വൃക്ഷരഹിതമായി തീര്‍ന്നേക്കാമെ
കത്തിയെരിയുന്നു അതിജീവനത്തിന്റെ പച്ചപ്പുകള്‍...
മരങ്ങളില്ലാത്ത ആമസോണ്‍ .... ചിന്തിക്കാനേ പറ്റില്ല, അല്ലേ... പക്ഷെ, 2030 ആകുന്പോഴേക്കും ആമസോണ്‍ മഴക്കാടുകളുടെ നാലിലൊന്ന് ഭാഗവും വൃക്ഷരഹിതമായി തീര്‍ന്നേക്കാമെന്നാണ് വേള്‍ഡ് വൈല്‍ഡ് ലൈഫിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കത്തിയെരിയുകയാണ്. ലോകത്തെ 20 ശതമാനത്തോളം ഓക്സിജന്‍ ലഭ്യമാകുന്ന ഈ പ്രദേശത്തെ ഇപ്പോഴത്തെ തീപിടിത്തം പരിസ്ഥിതിയെ ബാധിക്കുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നു.

ഈ വര്‍ഷം 74,000 തീപിടിത്തം ഇവിടെ നടന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസര്‍ച്ചിന്‍റെ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ തോത് 84 ശതമാനത്തോളംകൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 40,136 തീപിടിത്തമാണ് സംഭവിച്ചത്. ആഗോള താപനത്തെ ശക്തമായി ചെറുക്കുന്ന ഈ പ്രതിരോധ സംവിധാനം പ്രകൃതിയുടെ അതിജീവന മാര്‍ഗം കൂടിയാകുന്നു. വികസിത രാജ്യങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന ആമസോണ്‍ മഴക്കാടുകളുടെ വലിയ ഭാഗം ബ്രസീലിലാണ്. 670 മില്യണ്‍ ഹെക്ടര്‍ വനം അതായത്, അറുപത് ശതമാനത്തോളവും ബ്രസീലില്‍ സ്ഥിതി ചെയ്യുന്നു. ഭൂമിയിലെ അപൂര്‍വവും വ്യത്യസ്തവുമായ നാല്‍പ്പതിനായിരത്തോളം ഇനം സസ്യജാലങ്ങളാലും വിവിധയിനം 2.5 മില്യണ്‍ ചെറുപ്രാണികളാലും സമൃദ്ധമാണിവിടം. സാധാരണ വനങ്ങളില്‍ പരിചിതമായ വിധത്തിലുള്ള തീപിടിത്തങ്ങളല്ല ആമസോണ്‍ കാടുകളിലേതെന്നാണ് വിദഗ്ധ പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

കാരണം അജ്ഞാതം

കൊടുംവരള്‍ച്ചയാകാം ആമസോണ്‍ കാടുകളിലെ തീപിടിത്തത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ആമസോണ്‍ കാടുകളിലെ കാലാവസ്ഥയില്‍ ഏതെങ്കിലും വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പ്രകടമായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പ്രതികരണം. അനധികൃത കയ്യേറ്റങ്ങളും ഖനന പ്രവൃത്തികളുമൊക്കെ ആമസോണ്‍ കാടുകള്‍ക്ക് ഭീഷണിയാണെന്ന കണ്ടെത്തല്‍ നേരത്തെയുണ്ട്. മാറ്റോ ഗ്രോസയിലും പാരയിലുമെല്ലാം ബ്രസീലിന്‍റെ വനം നശിപ്പിച്ചുകൊണ്ടുള്ള കാര്‍ഷികാതിരുകള്‍ ആമസോണ്‍ കാടുകളിലേക്ക് കടന്നു കയറിയിട്ടുണ്ടെന്നും വനനശീകരണം കാര്യക്ഷമമായി ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു.

ബ്രസീല്‍ പ്രസിഡന്‍റ് ജയർ ബോല്‍സനാരോ അധികാരം ഏറ്റെടുത്തതു മുതല്‍ വികസനത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായ കൃഷിക്കും ഖനനത്തിനും അതിരുകളില്ലാതെ ഇടങ്ങള്‍ അനുവദിച്ചുവെന്നും മരുവത്കരണത്തിന്‍റെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെയും അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ചുവെന്നും വ്യാപകമായ പ്രതിഷേധവും ഉയരുന്നു. മുന്‍ കരസേനാ ക്യാപ്റ്റന്‍ കൂടിയായ ജയർ നിരവധി വാഗ്ദാനങ്ങളുമായാണ് അധികാരത്തില്‍ എത്തിയത്. ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിച്ചുകൊണ്ട് രാജ്യത്തിന്‍റെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവും അക്കൂട്ടത്തിലുണ്ടായിരുന്നു.

നടപടി അനിവാര്യം

ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയുന്പോള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്ത ബ്രസീലിയന്‍ പ്രസിഡന്‍റിനെ റോം കത്തിയെരിഞ്ഞ വേളയില്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോട് വരെ ഉപമിക്കുന്നു. ലോകരാജ്യങ്ങള്‍ പലതും ബ്രസീലിന്‍റെ നിലപാടുകളെ വിമര്‍ശിച്ചു. ഈ മഹാവിപത്തിനു നേരെ കണ്ണടയ്ക്കരുതെന്ന് പരിസ്ഥിതി കൂട്ടായ്മകള്‍ ഓര്‍മ്മപ്പെടുത്തി. തന്‍റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ചില സര്‍ക്കാരിതര സംഘടനകളുടെ സാഹസിക ശ്രമമാണ് ഈ തീപിടിത്തത്തിലൂടെ ബോധ്യമാകുന്നതെന്നാണ് ജയററുടെ അഭിപ്രായം.

ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സംപോളോയില്‍ നിന്നും ആയിരക്കണക്കിനു മൈലുകള്‍ക്ക് അകലെയാണ് ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തമുണ്ടായത്. പക്ഷെ, തിളക്കമാര്‍ന്ന നഗരമാകെയും കറുത്ത പുകയാല്‍ ഇരുളില്‍ നിറഞ്ഞതു തന്നെ തീപിടിത്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു. നാസ കൃത്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കി. ബ്രസീല്‍ സൈന്യം തീ കെടുത്താനുള്ള അധ്വാനം ആരംഭിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്നത് കാത്തിരുന്ന് കാണാമെന്നാണ് പരക്കെയുള്ള വര്‍ത്തമാനം.

ബ്രസീലിന്‍റെയും ബൊളീവിയയുടെയും അതിര്‍ത്തികളില്‍ ജീവിക്കുന്ന ഹുനി ക്യൂയിന്‍ സമൂഹം ആമസോണ്‍ കാടുകളിലെ തീപിടിത്തം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രസീലിന് പടിഞ്ഞാറ് പെറുവിന്‍റെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ ഷാനേനവ ഗോത്രസമൂഹം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹവും സമാധാനവും നിലനില്‍ക്കണമേയെന്ന പ്രാര്‍ഥനയോടെ പരന്പരാഗതമായ ആചാരകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു. മുഖത്ത് നിറക്കൂട്ടുകള്‍ ചാലിച്ച് വൃത്തത്തില്‍ ഒരേ മനസ്സോടെ താളം ചവിട്ടി അവര്‍ ഉള്ളുരുകി കരഞ്ഞു... ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന അഗ്നിനാളങ്ങള്‍ കെടുത്താന്‍ ഈ സമൂഹങ്ങളുടെ കണ്ണുനീരിനാവുകയില്ലായിരിക്കാം... പക്ഷെ, പ്രകൃതി സമ്മാനിച്ചിട്ടുള്ള വരദാനങ്ങള്‍ യഥാവിധി സംരക്ഷിച്ചില്ലെങ്കില്‍ കരയുവാന്‍ പോലും ആരും അവശേഷിക്കുകയില്ല.

ഗിരീഷ് പരുത്തിമഠം