30 വർഷത്തെ പോലീസ് ജീവിതത്തിനിടയിൽ കണ്ടുമറന്ന മുഖങ്ങൾ നിരവധിയാണ്. കൊലപാതകികൾ മുതൽ കുഞ്ഞിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനായി ഇരുട്ടിന്റെ മറവിലേക്ക് ഇറങ്ങേണ്ടിവന്നവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരം കേസുകളിൽ കർശനമായ നടപടിയെടുക്കുന്പോഴും മനസിലെവിടെയോ നൊന്പരം അവശേഷിക്കാറുണ്ട്. ഒരു പക്ഷേ, ഒന്നും അറിയാതെയുള്ള ചില കുരുന്നുമുഖങ്ങളിലെ ദൈന്യതയാകാം അതിനു പിന്നിൽ. പിന്നിട്ട കേസനുഭവങ്ങളെക്കുറിച്ച് ഓർക്കുന്പോൾ അത്തരത്തിലുള്ള ഒരു സംഭവമാണ് മനസിലേക്ക് എത്തുന്നത്.
കുഞ്ഞുമായി ആ പത്തൊന്പതുകാരി
ഞാൻ തൃപ്പൂണിത്തുറയിൽ എസ്ഐ ആയിരുന്ന സമയം. കർക്കടക മാസത്തിലെ നല്ല മഴയുള്ള ഒരു രാത്രി. ഏകദേശം 11 മണിയായിക്കാണും. തൃപ്പൂണിത്തുറയിലെ പ്രാന്തപ്രദേശങ്ങളിൽ നൈറ്റ് പട്രോളിംഗിനു ശേഷം ഞങ്ങൾ സ്റ്റേഷനിലേക്ക് തിരികെ പോകുന്പോഴായിരുന്നു കടവരാന്തയിൽ ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടത്. ജീപ്പ് നിറുത്തി അവിടേക്ക് ചെല്ലുന്പോൾ കണ്ടത് കുഞ്ഞിനെ ഒരു കൈകൊണ്ട് തൂക്കിപ്പിടിച്ച ശേഷം മറ്റൊരാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന യുവതിയെയാണ്. കഞ്ചാവിന്റെ ലഹരിയിലായിരുന്നു ആ യുവാവ്. നൈറ്റ് പട്രോളിംഗിനിടെ കാണാറുള്ള തെരുവുജീവിതങ്ങളിൽ ഒന്നായി അതിനെ കാണാൻ കഴിയുമായിരുന്നില്ല. അത്രമാത്രം ഹൃദയത്തിൽ തറയ്ക്കുന്നതായിരുന്നു ആ കുഞ്ഞിന്റെ കരച്ചിൽ.
പോലീസ് ജീപ്പ് കണ്ട് സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരനും അവിടെ ഭക്ഷണം കഴിക്കാനെത്തിയ നാലഞ്ചു പേരും ഞങ്ങളുടെ അടുത്തേക്കു വന്നു. ആ യുവതി അയാളെ തട്ടിമാറ്റി കുഞ്ഞുമായി ജീപ്പിനടുത്തേക്ക് നീങ്ങിനിന്നു. അപ്പോഴും ഒന്നര വയസുള്ള ആ പെണ്കുഞ്ഞ് നിർത്താതെ കരയുന്നുണ്ടായിരുന്നു. കുഞ്ഞ് ഇത്രമാത്രം കരയുന്നതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു. "കൊച്ച് ശല്യമായപ്പോൾ ഞാൻ തലക്കിട്ട് ഒന്നു കൊടുത്താണ്.’- അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ദേഷ്യം അടക്കാനായില്ല. അവളെ നന്നായി ശകാരിച്ചു. അല്പ സമയത്തിനകം വനിതാ പോലീസ് സംഘവും അവിടെയെത്തി.
യുവതിയോട് വിവരങ്ങൾ ചോദിച്ചറിയുന്ന നേരത്ത് തലചുറ്റുന്നുവെന്ന് അവർ പറഞ്ഞു. അടുത്തുള്ള തട്ടുകടക്കാരനോട് ചായ കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. അതുകേട്ട് ആ സ്ത്രീ പറഞ്ഞു- "ചായ വേണ്ട സാറെ, പാലുംവെള്ളം മതിയെന്ന്’. കടക്കാരൻ ഒരു ഗ്ലാസ് പാലുംവെളളം കൊണ്ടുവന്നു കൊടുത്തു. ഉടൻത്തന്നെ അവർ അത് കുഞ്ഞിനു നൽകി. "നിങ്ങൾക്ക് തല ചുറ്റുന്നുവെന്ന് പറഞ്ഞിട്ട് വെള്ളം കുടിക്കാതെ കുഞ്ഞിന് കൊടുത്തതെന്താണെന്ന് ഞാൻ അവരോട് ചോദിച്ചു. "ഇന്ന് നേരം വെളുത്തിട്ട് അതൊന്നും കഴിച്ചിട്ടില്ല സാറെ’ എന്ന അവരുടെ മറുപടി ഞങ്ങളെ വീണ്ടും സങ്കടത്തിലാഴ്ത്തി. നിമിഷനേരം കൊണ്ട് വെള്ളം കുടിച്ചു തീർത്തതോടെ ആ കുഞ്ഞുമുഖത്തു നിന്നു കരച്ചിൽ അപ്രത്യക്ഷമായി.
ദുരിതംപേറിയുള്ള ജീവിതയാത്ര
യുവതിയെയും കുഞ്ഞിനെയും സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ഇരുവരെയും ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള സഹായം ചെയ്യാമെന്ന് അറിയിച്ചപ്പോൾ അതു വേണ്ടെന്നായിരുന്നു അവരുടെ മറുപടി. തെരുവിൽ ജീവിച്ചവർക്ക് അതു വിട്ടുപോകാനുള്ള മടിയായിരിക്കും അതിനു പിന്നിലെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അവർ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ഏറെ വേദനയോടെയാണ് കേട്ടിരുന്നത്.
വളരെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ യുവതിയും അമ്മയും കൂടി കായലിനോടു ചേർന്നുള്ള പുറന്പോക്കിലായിരുന്നു താമസം. അമ്മയുടെ പരിചയക്കാരനായ ഒരാൾ പിന്നീട് അവർക്കൊപ്പം താമസമാക്കി. എങ്കിലും തന്റെ മകൾക്ക് ഒരു പോറൽപോലും ഏൽക്കരുതെന്ന കരുതൽ ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. ജീവിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരമ്മയുടെ മകളാണ് താനുമെന്ന് നിറകണ്ണുകളോടെയാണ് ആ യുവതി പറഞ്ഞത്.
കുറച്ചു വർഷങ്ങൾക്കു ശേഷം അമ്മയുടെ പരിചയക്കാരനായ ആൾ അവരെ ഉപേക്ഷിച്ചു പോയതോടെ അമ്മയുടെ മാനസികനില തെറ്റി. പലപ്പോഴും അവർ ആത്മഹത്യക്ക് ശ്രമിച്ചു. നീന്തൽ നന്നായി അറിയാമായിരുന്ന ആ സ്ത്രീ ഇരുകൈകളും കൂട്ടിക്കെട്ടി കായലിൽ ചാടിയെങ്കിലും അവിടെ നിന്നും ആരോ രക്ഷപ്പെടുത്തി. പിന്നീടൊരു ദിവസം തൂങ്ങി മരിക്കുകയാണുണ്ടായത്.
സംരക്ഷകയായി അമ്മയുടെ കൂട്ടുകാരി
അമ്മയുടെ മരണശേഷം ജീവിതം ഇനി എങ്ങോട്ട് എന്നറിയാതെ വിഷമിച്ച യുവതിയുടെ സംരക്ഷകയായി അമ്മയുടെ തെരുവു ജീവിതത്തിലെ ഒരു കൂട്ടുകാരിയെത്തി. പ്രായമായ ആ സ്ത്രീയുടെ സംരക്ഷണയിലായിരുന്നു യുവതിയുടെ പിന്നീടുള്ള ജീവിതം. രാത്രികാല ജീവിതത്തിൽ ആ സ്ത്രീക്ക് തെരുവിൽ നിന്നു കിട്ടുന്ന പണം തികയാതായപ്പോഴാണ് യുവതി വീട്ടുജോലിക്ക് പോകാനായി തയാറായത്. അതിനിടയിൽ സംരക്ഷകയായ സ്ത്രീ അസുഖബാധിതയായി. പല സർക്കാരാശുപത്രികളിലും അവരുമായി കയറിയിറങ്ങി. ഒടുവിലാണ് അവർക്ക് കാൻസറാണെന്ന് അറിയുന്നത്.
യുവതിക്ക് ഭർത്താവില്ലേയെന്ന് ഞങ്ങളുടെ സംഘത്തിലെ വനിതാപോലീസുകാരി ചോദിച്ചു. അതിനുള്ള മറുപടി പറയാനായി മുഖമുയർത്തുന്പോൾ അവരുടെ കണ്ണുകളിൽ കോപം ആളിക്കത്തുന്നുണ്ടായിരുന്നു. വീട്ടുടമയുടെ ബന്ധുവായ ചെറുപ്പക്കാരന്റെ സമ്മാനമാണ് തന്റെ കൈയിലിരിക്കുന്നതെന്ന് അവർ നിറകണ്ണുകളോടെ പറഞ്ഞു നിറുത്തി. ബംഗളൂരുവിലെ ഐടി കന്പനി ഉദ്യോഗസ്ഥനായ അയാൾ എന്നെങ്കിലും തന്റെ മുന്നിൽ എത്താതിരിക്കില്ലെന്ന് കുഞ്ഞിനെ തലോടിക്കൊണ്ട് അവർ പറഞ്ഞു. താൻ അഭയകേന്ദ്രത്തിലേക്ക് പോയാൽ ശരിയാവില്ല, ആ അമ്മയുടെ ചുമതല തന്റെ കൈകളിലാണെന്ന് പറഞ്ഞ് അവർ പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ നിന്നു പോയി. പിറ്റേന്ന് പട്രോളിംഗിനു പോയപ്പോൾ ആ സ്ത്രീക്കും കുഞ്ഞിനും വേണ്ട ഭക്ഷണം കൊടുക്കാനായി ഞാൻ ആ തട്ടുകടക്കാരനെ ഏർപ്പെടുത്തി.
അന്നത്തിനായി ഈ തൊഴിലെന്ന്
പട്രോളിംഗിനിടയിലും മറ്റും പലപ്പോഴും ഞാൻ ആ യുവതിയെ കണ്ടിട്ടുണ്ട്. കുഞ്ഞിനും പ്രായമായ അമ്മയ്ക്കുമുള്ള ഒരു നേരത്തെ അന്നത്തിനായി തനിക്ക് ഈ തൊഴിൽ ചെയ്യാതെ മറ്റു മാർഗമില്ലെന്ന് അവർ ആവർത്തിച്ചു. ഒരിക്കൽ തെരുവിലേക്ക് ഇറങ്ങിയവളെ ഒരിക്കലും സമൂഹം അംഗീകരിക്കല്ലെന്ന സത്യവും അവർ അനുഭവത്തിലൂടെ വിശദീകരിച്ചു. സംരക്ഷകയായിരുന്ന ആ സ്ത്രീയെ പലപ്പോഴും ആശുപത്രിയിൽ കൊണ്ടുപോകുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട്.
കുഞ്ഞിനെ അച്ഛന് ഏൽപ്പിച്ച് മടക്കം
ഒരിക്കൽ ഞാൻ കോടതിയിൽ പോയി മടങ്ങും വഴി ഒരു ഹോട്ടലിനു മുന്നിൽ ആൾക്കൂട്ടം കണ്ടാണ് ജീപ്പ് നിറുത്തിയത്. അവിടെ വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ കാറിനടുത്തായി നിൽക്കുന്നു. കൈയിൽ നാലു വയസുള്ള പെണ്കുട്ടിയുമുണ്ട്. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ആളുകൾ കൂടിയത്. ജനക്കൂട്ടത്തെ മാറ്റി അടുത്തേക്ക് ചെല്ലുന്പോൾ ആ യുവതി അവിടെ നിന്നു നടന്നു നീങ്ങുന്നതാണ് കണ്ടത്. "സാറെ അവളുടെ അച്ഛനെ കണ്ടു. അവളെ അയാളുടെ കൈയിൽ ഏൽപ്പിച്ചാണ് ഞാൻ പോകുന്നത്. അവൾക്കൊരു നല്ല ജീവിതം കിട്ടട്ടെ. അവൾ തെരുവിന്റെ മകൾ ആകേണ്ട. എന്റെ ഹൃദയമാണ് ഞാൻ പറിച്ചെറിഞ്ഞത്...’ ഇതു പറഞ്ഞുകൊണ്ട് ഉറക്കെ കരഞ്ഞ് ആ സ്ത്രീ നടന്നു നീങ്ങി. അയാൾ ആ കുഞ്ഞുമായി കാറിൽ കയറും വരെ ഞങ്ങൾ അവിടെ നിന്നു.
ഇന്നും ആ സംഭവം ഓർക്കുന്പോൾ എന്റെ മനസ് വിങ്ങാറുണ്ട്. ആ കുട്ടി ഇപ്പോൾ വളർന്നു വലുതായിക്കാണും. എങ്കിലും ആ കുഞ്ഞു മുഖം മനസിലേക്ക് ഇടയ്ക്കൊക്കെ ഓടിയെത്താറുണ്ട്. പിന്നീട് ഒരിക്കലും ഞാൻ ആ സ്ത്രീയെ കണ്ടിട്ടേയില്ല.
സുനിൽ ജേക്കബ്
റിട്ട. അസിസ്റ്റന്റ് കമ്മീഷണർ
എറണാകുളം
തയാറാക്കിയത്: സീമ മോഹൻലാൽ
കുഞ്ഞുമായി ആ പത്തൊന്പതുകാരി
ഞാൻ തൃപ്പൂണിത്തുറയിൽ എസ്ഐ ആയിരുന്ന സമയം. കർക്കടക മാസത്തിലെ നല്ല മഴയുള്ള ഒരു രാത്രി. ഏകദേശം 11 മണിയായിക്കാണും. തൃപ്പൂണിത്തുറയിലെ പ്രാന്തപ്രദേശങ്ങളിൽ നൈറ്റ് പട്രോളിംഗിനു ശേഷം ഞങ്ങൾ സ്റ്റേഷനിലേക്ക് തിരികെ പോകുന്പോഴായിരുന്നു കടവരാന്തയിൽ ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടത്. ജീപ്പ് നിറുത്തി അവിടേക്ക് ചെല്ലുന്പോൾ കണ്ടത് കുഞ്ഞിനെ ഒരു കൈകൊണ്ട് തൂക്കിപ്പിടിച്ച ശേഷം മറ്റൊരാളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന യുവതിയെയാണ്. കഞ്ചാവിന്റെ ലഹരിയിലായിരുന്നു ആ യുവാവ്. നൈറ്റ് പട്രോളിംഗിനിടെ കാണാറുള്ള തെരുവുജീവിതങ്ങളിൽ ഒന്നായി അതിനെ കാണാൻ കഴിയുമായിരുന്നില്ല. അത്രമാത്രം ഹൃദയത്തിൽ തറയ്ക്കുന്നതായിരുന്നു ആ കുഞ്ഞിന്റെ കരച്ചിൽ.
പോലീസ് ജീപ്പ് കണ്ട് സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരനും അവിടെ ഭക്ഷണം കഴിക്കാനെത്തിയ നാലഞ്ചു പേരും ഞങ്ങളുടെ അടുത്തേക്കു വന്നു. ആ യുവതി അയാളെ തട്ടിമാറ്റി കുഞ്ഞുമായി ജീപ്പിനടുത്തേക്ക് നീങ്ങിനിന്നു. അപ്പോഴും ഒന്നര വയസുള്ള ആ പെണ്കുഞ്ഞ് നിർത്താതെ കരയുന്നുണ്ടായിരുന്നു. കുഞ്ഞ് ഇത്രമാത്രം കരയുന്നതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു. "കൊച്ച് ശല്യമായപ്പോൾ ഞാൻ തലക്കിട്ട് ഒന്നു കൊടുത്താണ്.’- അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ദേഷ്യം അടക്കാനായില്ല. അവളെ നന്നായി ശകാരിച്ചു. അല്പ സമയത്തിനകം വനിതാ പോലീസ് സംഘവും അവിടെയെത്തി.
യുവതിയോട് വിവരങ്ങൾ ചോദിച്ചറിയുന്ന നേരത്ത് തലചുറ്റുന്നുവെന്ന് അവർ പറഞ്ഞു. അടുത്തുള്ള തട്ടുകടക്കാരനോട് ചായ കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. അതുകേട്ട് ആ സ്ത്രീ പറഞ്ഞു- "ചായ വേണ്ട സാറെ, പാലുംവെള്ളം മതിയെന്ന്’. കടക്കാരൻ ഒരു ഗ്ലാസ് പാലുംവെളളം കൊണ്ടുവന്നു കൊടുത്തു. ഉടൻത്തന്നെ അവർ അത് കുഞ്ഞിനു നൽകി. "നിങ്ങൾക്ക് തല ചുറ്റുന്നുവെന്ന് പറഞ്ഞിട്ട് വെള്ളം കുടിക്കാതെ കുഞ്ഞിന് കൊടുത്തതെന്താണെന്ന് ഞാൻ അവരോട് ചോദിച്ചു. "ഇന്ന് നേരം വെളുത്തിട്ട് അതൊന്നും കഴിച്ചിട്ടില്ല സാറെ’ എന്ന അവരുടെ മറുപടി ഞങ്ങളെ വീണ്ടും സങ്കടത്തിലാഴ്ത്തി. നിമിഷനേരം കൊണ്ട് വെള്ളം കുടിച്ചു തീർത്തതോടെ ആ കുഞ്ഞുമുഖത്തു നിന്നു കരച്ചിൽ അപ്രത്യക്ഷമായി.
ദുരിതംപേറിയുള്ള ജീവിതയാത്ര
യുവതിയെയും കുഞ്ഞിനെയും സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ഇരുവരെയും ഏതെങ്കിലും അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള സഹായം ചെയ്യാമെന്ന് അറിയിച്ചപ്പോൾ അതു വേണ്ടെന്നായിരുന്നു അവരുടെ മറുപടി. തെരുവിൽ ജീവിച്ചവർക്ക് അതു വിട്ടുപോകാനുള്ള മടിയായിരിക്കും അതിനു പിന്നിലെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അവർ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ഏറെ വേദനയോടെയാണ് കേട്ടിരുന്നത്.
വളരെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ യുവതിയും അമ്മയും കൂടി കായലിനോടു ചേർന്നുള്ള പുറന്പോക്കിലായിരുന്നു താമസം. അമ്മയുടെ പരിചയക്കാരനായ ഒരാൾ പിന്നീട് അവർക്കൊപ്പം താമസമാക്കി. എങ്കിലും തന്റെ മകൾക്ക് ഒരു പോറൽപോലും ഏൽക്കരുതെന്ന കരുതൽ ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. ജീവിക്കാൻ മറ്റു മാർഗമില്ലാതെ വന്നപ്പോൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരമ്മയുടെ മകളാണ് താനുമെന്ന് നിറകണ്ണുകളോടെയാണ് ആ യുവതി പറഞ്ഞത്.
കുറച്ചു വർഷങ്ങൾക്കു ശേഷം അമ്മയുടെ പരിചയക്കാരനായ ആൾ അവരെ ഉപേക്ഷിച്ചു പോയതോടെ അമ്മയുടെ മാനസികനില തെറ്റി. പലപ്പോഴും അവർ ആത്മഹത്യക്ക് ശ്രമിച്ചു. നീന്തൽ നന്നായി അറിയാമായിരുന്ന ആ സ്ത്രീ ഇരുകൈകളും കൂട്ടിക്കെട്ടി കായലിൽ ചാടിയെങ്കിലും അവിടെ നിന്നും ആരോ രക്ഷപ്പെടുത്തി. പിന്നീടൊരു ദിവസം തൂങ്ങി മരിക്കുകയാണുണ്ടായത്.
സംരക്ഷകയായി അമ്മയുടെ കൂട്ടുകാരി
അമ്മയുടെ മരണശേഷം ജീവിതം ഇനി എങ്ങോട്ട് എന്നറിയാതെ വിഷമിച്ച യുവതിയുടെ സംരക്ഷകയായി അമ്മയുടെ തെരുവു ജീവിതത്തിലെ ഒരു കൂട്ടുകാരിയെത്തി. പ്രായമായ ആ സ്ത്രീയുടെ സംരക്ഷണയിലായിരുന്നു യുവതിയുടെ പിന്നീടുള്ള ജീവിതം. രാത്രികാല ജീവിതത്തിൽ ആ സ്ത്രീക്ക് തെരുവിൽ നിന്നു കിട്ടുന്ന പണം തികയാതായപ്പോഴാണ് യുവതി വീട്ടുജോലിക്ക് പോകാനായി തയാറായത്. അതിനിടയിൽ സംരക്ഷകയായ സ്ത്രീ അസുഖബാധിതയായി. പല സർക്കാരാശുപത്രികളിലും അവരുമായി കയറിയിറങ്ങി. ഒടുവിലാണ് അവർക്ക് കാൻസറാണെന്ന് അറിയുന്നത്.
യുവതിക്ക് ഭർത്താവില്ലേയെന്ന് ഞങ്ങളുടെ സംഘത്തിലെ വനിതാപോലീസുകാരി ചോദിച്ചു. അതിനുള്ള മറുപടി പറയാനായി മുഖമുയർത്തുന്പോൾ അവരുടെ കണ്ണുകളിൽ കോപം ആളിക്കത്തുന്നുണ്ടായിരുന്നു. വീട്ടുടമയുടെ ബന്ധുവായ ചെറുപ്പക്കാരന്റെ സമ്മാനമാണ് തന്റെ കൈയിലിരിക്കുന്നതെന്ന് അവർ നിറകണ്ണുകളോടെ പറഞ്ഞു നിറുത്തി. ബംഗളൂരുവിലെ ഐടി കന്പനി ഉദ്യോഗസ്ഥനായ അയാൾ എന്നെങ്കിലും തന്റെ മുന്നിൽ എത്താതിരിക്കില്ലെന്ന് കുഞ്ഞിനെ തലോടിക്കൊണ്ട് അവർ പറഞ്ഞു. താൻ അഭയകേന്ദ്രത്തിലേക്ക് പോയാൽ ശരിയാവില്ല, ആ അമ്മയുടെ ചുമതല തന്റെ കൈകളിലാണെന്ന് പറഞ്ഞ് അവർ പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ നിന്നു പോയി. പിറ്റേന്ന് പട്രോളിംഗിനു പോയപ്പോൾ ആ സ്ത്രീക്കും കുഞ്ഞിനും വേണ്ട ഭക്ഷണം കൊടുക്കാനായി ഞാൻ ആ തട്ടുകടക്കാരനെ ഏർപ്പെടുത്തി.
അന്നത്തിനായി ഈ തൊഴിലെന്ന്
പട്രോളിംഗിനിടയിലും മറ്റും പലപ്പോഴും ഞാൻ ആ യുവതിയെ കണ്ടിട്ടുണ്ട്. കുഞ്ഞിനും പ്രായമായ അമ്മയ്ക്കുമുള്ള ഒരു നേരത്തെ അന്നത്തിനായി തനിക്ക് ഈ തൊഴിൽ ചെയ്യാതെ മറ്റു മാർഗമില്ലെന്ന് അവർ ആവർത്തിച്ചു. ഒരിക്കൽ തെരുവിലേക്ക് ഇറങ്ങിയവളെ ഒരിക്കലും സമൂഹം അംഗീകരിക്കല്ലെന്ന സത്യവും അവർ അനുഭവത്തിലൂടെ വിശദീകരിച്ചു. സംരക്ഷകയായിരുന്ന ആ സ്ത്രീയെ പലപ്പോഴും ആശുപത്രിയിൽ കൊണ്ടുപോകുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട്.
കുഞ്ഞിനെ അച്ഛന് ഏൽപ്പിച്ച് മടക്കം
ഒരിക്കൽ ഞാൻ കോടതിയിൽ പോയി മടങ്ങും വഴി ഒരു ഹോട്ടലിനു മുന്നിൽ ആൾക്കൂട്ടം കണ്ടാണ് ജീപ്പ് നിറുത്തിയത്. അവിടെ വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരൻ കാറിനടുത്തായി നിൽക്കുന്നു. കൈയിൽ നാലു വയസുള്ള പെണ്കുട്ടിയുമുണ്ട്. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ആളുകൾ കൂടിയത്. ജനക്കൂട്ടത്തെ മാറ്റി അടുത്തേക്ക് ചെല്ലുന്പോൾ ആ യുവതി അവിടെ നിന്നു നടന്നു നീങ്ങുന്നതാണ് കണ്ടത്. "സാറെ അവളുടെ അച്ഛനെ കണ്ടു. അവളെ അയാളുടെ കൈയിൽ ഏൽപ്പിച്ചാണ് ഞാൻ പോകുന്നത്. അവൾക്കൊരു നല്ല ജീവിതം കിട്ടട്ടെ. അവൾ തെരുവിന്റെ മകൾ ആകേണ്ട. എന്റെ ഹൃദയമാണ് ഞാൻ പറിച്ചെറിഞ്ഞത്...’ ഇതു പറഞ്ഞുകൊണ്ട് ഉറക്കെ കരഞ്ഞ് ആ സ്ത്രീ നടന്നു നീങ്ങി. അയാൾ ആ കുഞ്ഞുമായി കാറിൽ കയറും വരെ ഞങ്ങൾ അവിടെ നിന്നു.
ഇന്നും ആ സംഭവം ഓർക്കുന്പോൾ എന്റെ മനസ് വിങ്ങാറുണ്ട്. ആ കുട്ടി ഇപ്പോൾ വളർന്നു വലുതായിക്കാണും. എങ്കിലും ആ കുഞ്ഞു മുഖം മനസിലേക്ക് ഇടയ്ക്കൊക്കെ ഓടിയെത്താറുണ്ട്. പിന്നീട് ഒരിക്കലും ഞാൻ ആ സ്ത്രീയെ കണ്ടിട്ടേയില്ല.
സുനിൽ ജേക്കബ്
റിട്ട. അസിസ്റ്റന്റ് കമ്മീഷണർ
എറണാകുളം
തയാറാക്കിയത്: സീമ മോഹൻലാൽ