+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാടില്ല കൈവിട്ട കളി

ജീവൻരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരമറിയാൻ ഇന്ത്യയിൽ ഒരിടത്തും ഒരു ലബോറട്ടറിപോലും ഇല്ല എന്നതാണ് വസ്തുത. ഉപകരണനിലവാര പരിശോധനയ്ക്കായി മെഡിക്കൽ ഡിവ
പാടില്ല കൈവിട്ട കളി
ജീവൻരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരമറിയാൻ ഇന്ത്യയിൽ ഒരിടത്തും ഒരു ലബോറട്ടറിപോലും ഇല്ല എന്നതാണ് വസ്തുത. ഉപകരണനിലവാര പരിശോധനയ്ക്കായി മെഡിക്കൽ ഡിവൈസ് ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതു രണ്ടു വർഷം മുൻപു മാത്രം. അതേസമയം ഗുജറാത്ത്, ഹരിയാന, യുപി എന്നിവിടങ്ങളിൽ തുടങ്ങുന്ന നിർദിഷ്ട ലാബുകൾ ഇതുവരെ പൂർണ സജ്ജമായിട്ടില്ല. രാജ്യത്ത് ഉപയോഗിക്കുന്ന അയ്യായിരത്തോളം മെഡിക്കൽ ഉപകരണങ്ങളിൽ 23 എണ്ണം മാത്രമാണ് പരിശോധനയ്ക്ക് നിലവിൽ വിധേയമാക്കുന്നത്.

ഇടുപ്പ് മാറ്റിവയ്ക്കലിനുള്ള ഹിപ്പ് റീപ്ലെയ്സ്മെന്‍റിന്‍റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദമാണ് മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയെ കുറിച്ചുള്ള ചർച്ച രാജ്യത്ത് സജീവമാക്കിയത്. പ്രമുഖ അമേരിക്കൻ ബഹുരാഷ്ട്ര കന്പനി നിർമിക്കുന്ന ഉപകരണത്തിന്‍റെ നിലവാരം മോശമായതിനെ തുടർന്നാണ് ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടത്.

ഇംപ്ലാന്‍റ് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ഏറെ രോഗികൾക്കും അണുബാധയുണ്ടാകുന്നതായി ആരോഗ്യ വകുപ്പിന്‍റെ രേഖകൾതന്നെ വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വേദന, നീർക്കെട്ട് തുടങ്ങിയവ സാധാരണ സംഭവമായി മാറി. നിലവാരമില്ലാത്ത കന്പികൾ ശരീരത്തിൽ ഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി അണുബാധയുണ്ടായി മരണംവരെ സംഭവിക്കാം.

വേണം സർക്കാർ ഇടപെടലുകൾ

ഏറ്റവുമധികം ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളിലൊന്നാണ് സ്റ്റെൻഡ്. ഹൃദയധമനികളിലെ തടസം നീക്കി രക്തപ്രവാഹം അനായാസമാക്കാൻ പിടിപ്പിക്കുന്ന ചെറിയ ലോഹനിർമിത ഉപകരണം. ഇതിന്‍റെ വിലയെച്ചൊല്ലിയായിരുന്നു സമീപ കാലങ്ങളിലൊക്കെ വിവാദം. 2015ലെ കണക്കനുസരിച്ച് ഇന്ത്യയിൽ അക്കൊല്ലം ഉപയോഗിച്ചത് ഇറക്കുമതി ചെയ്തവയും ഇവിടെ നിർമിച്ചതുമുൾപ്പെടെ 4.88 ലക്ഷം സ്റ്റെൻഡുകളാണ്. 30,000 രൂപ മുതൽ 1,98,000 വരെ രൂപയായിരുന്നു വില. അതായത് ഉത്പാദനച്ചെലവിനേക്കാൾ ഏറെ കൂടുതൽ.

2017 ഫെബ്രുവരി 13നാണ് സ്റ്റെൻഡുകളുടെ വിലയിൽ സർക്കാർ ആശ്വാസകരമായ കുറവുവരുത്തിയത്. 76 മുതൽ 86 ശതമാനം വരെ കുറവുണ്ടായി. ബെയർ മെറ്റൽ സ്റ്റെൻഡുകൾക്ക് ശരാശരി 45000 രൂപയിൽനിന്ന് 7260 രൂപയാക്കി. മരുന്നുനിറച്ച വിഭാഗത്തിന്‍റെ ശരാശരി വില 1.21 ലക്ഷം രൂപയിൽനിന്ന് 29,600യും ആക്കി. മൊത്തവില സൂചികയുടെയും ചരക്കുസേവനനികുതിയുടെയും ഫലമായി വില പിന്നീട് 7400ഉം 30,180ഉം രൂപയായി. ആദ്യ ഉത്തരവിൽത്തന്നെ വിലകളുടെ കാലാവധി ഒരുവർഷമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വില കുറച്ചശേഷം കൂടുതൽ സ്റ്റെന്‍റുകൾ നാട്ടിൽ ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്തതായി കണ്ടെത്തി. ഇതിന്‍റെ ഫലമായി കഴിഞ്ഞ ഫെബ്രുവരി മുതൽ വില 7600, 27890 എന്നിങ്ങനെ കുറച്ചു.

അടുത്തയിടെ നടപ്പാക്കിയ ഒൗഷധ വിലനിയന്ത്രണത്തിലൂടെ 9241 കോടി രൂപയുടെ ആനുകൂല്യം രോഗികളിലെത്തിച്ചതായാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ബൈപ്പാസ് സ്റ്റെൻഡിലും മുട്ടുശസ്ത്രക്രിയക്കുള്ള കൃത്രിമാസ്ഥി ഘടകങ്ങളിലും മാത്രം 6047 കോടി രൂപയുടെ ഇളവ് ജനങ്ങളിലെത്തിക്കാനായി.

2017 ഓഗസ്റ്റിൽ കൃത്രിമാസ്ഥിഘടകങ്ങളുടെ വില 59 മുതൽ 69 ശതമാനംവരെ കുറച്ചു. സ്റ്റെൻഡ് വിലനിയന്ത്രണത്തിലൂടെ ഏപ്രിൽ 30 വരെ 4547 കോടി രൂപയുടെയും അസ്ഥിഘടകങ്ങളുടെ വില നിയന്ത്രണത്തിലൂടെ 1500 കോടിയുടെയും ആനുകൂല്യം രോഗികൾക്ക് ലഭിച്ചു.

ഇന്ത്യയിൽ നിർമിക്കുന്ന ഏറെ ചികിത്സാ ഉപകരണങ്ങളും ഒറ്റത്തവണ ഉപയോഗത്തിനുള്ളവയാണ്. ഇവയിൽ 23 എണ്ണം മാത്രമാണ് ഒൗഷധങ്ങളുടെ നിർവചനത്തിൽ പെടുന്നത്. ബൈപാസ് സ്റ്റെൻഡുകൾ ജീവൻരക്ഷാമരുന്ന് പട്ടികയിൽപെടുന്നതിനാൽ ഇവയുടെ വില ഒൗഷധവിലനിയന്ത്രണ സമിതിയാണ് നിശ്ചയിക്കുന്നത്. മുട്ടുശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന കൃത്രിമ അസ്ഥിഘടകങ്ങളെ നിയമത്തിന്‍റെ പ്രത്യേക നിർവചനത്തിലാക്കി വില നിയന്ത്രിച്ചിട്ടുമുണ്ട്. ശേഷിക്കുന്ന നൂറു കണക്കിന് ഉപകരണങ്ങളുടെ വിലയിൽ ആർക്കും നിയന്ത്രണമില്ല.

ഈ സാഹചര്യത്തിൽ ഉപകരണങ്ങളുടെ വ്യാപാര കമ്മീഷൻ നിശ്ചയിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ സർക്കാർ ഇടപെടൽ ഇനിയുമുണ്ടായേ തീരു. ഹൃദയ ശസ്ത്രക്രിയ തുടങ്ങി പല ഉപകരണങ്ങളുടെയും ഇംപ്ലാന്‍റുകളുടെയും നിലവാരം പരിശോധിക്കാൻ ഇന്ത്യയിൽ സംവിധാനങ്ങൾ പരിമിതമാണ്. ഇംപ്ലാന്‍റുകൾ, സ്കാനിംഗ് ഉപകരണങ്ങൾ, ഡയാലിസിസ് എക്സ്റേ മെഷീൻ, ബോണ്‍ മാരോ സെൽ സെപ്പറേറ്റർ തുടങ്ങിയ ഉപകരണങ്ങളെ 1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിമാനം നമ്മുടെ ശ്രീചിത്ര

ആരോഗ്യഗവേഷണത്തിൽ മഹത്തായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. 44 വർഷംകൊണ്ട് ശ്രീചിത്ര കൈവരിച്ച നേട്ടങ്ങൾ അഭിമാനകരം.

തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ആരോഗ്യരംഗത്ത് അടിത്തറയിട്ട പ്രസ്ഥാനത്തിന്‍റെ വളർച്ച അഭിമാനം പകരുന്നതാണ്. വിദേശത്തുവച്ചു കുതിരപ്പുറത്തുനിന്നു വീണ ചിത്തിര തിരുനാളിന് അവിടെ ഓർത്തോ ക്ലിനിക്കിൽ ലഭിച്ച ചികിത്സയാണ് കേരളത്തിലും എന്തുകൊണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിച്ചുകൂടാ എന്ന ആഗ്രഹത്തിലെത്തിച്ചത്. മടങ്ങിവന്ന ചിത്തിര തിരുനാൾ മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കായി ക്ലിനിക്ക് തുടങ്ങാൻ ബഹുനില കെട്ടിടത്തിനുള്ള ചെലവ് വഹിക്കുകയും ചെയ്തു. 1973ൽ സംസ്ഥാന സർക്കാരിന്‍റെ കീഴിൽ ശ്രീചിത്തിര മെഡിക്കൽ സെന്‍റർ സൊസൈറ്റി രൂപീകരിച്ചു. മുഖ്യമന്ത്രി സി അച്യുതമേനോൻ ചെന്നൈയിലെ പ്രമുഖ കാർഡിയാക് സർജനായ ഡോ. കെ.എം. ചെറിയാന്‍റെയും എം.എസ്. വല്യത്താന്‍റെയും സഹായം തേടി. ഒപി ക്ലിനിക്കായി തുടങ്ങിയ ശ്രീചിത്രയുടെ ഇക്കാലത്തെ വളർച്ച ഡോ.വല്യത്താൻ എന്ന വലിയ മനുഷ്യന്‍റെ കഠിനാധ്വാന ഫലമാണ്. 1980ൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലാക്കി ഉയർത്തി.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മെഡിക്കൽ ഉപകരണങ്ങളേറെയും വികസിപ്പിച്ചെടുക്കുന്നത് ശ്രീചിത്രയാണ്. കാർഡിയോ വാസ്ക്കുലർ, ന്യൂറോ സർജിക്കൽ, ഡെന്‍റൽ, ഓർത്തോപീഡിക്, ടിഷ്യു എൻജിനിയറിംഗ് മേഖലകളുമായി ബന്ധപ്പെട്ട് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങൾ വിദേശ ബ്രാൻഡുകളെ പിന്തള്ളി ലോക വിപണി കീഴടക്കിയിരിക്കുന്നു. ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചവയാണ് ശ്രീചിത്രയുടെ ഹൃദയവാൽവും രക്തബാഗുകളും. വിദേശത്തുൾപ്പെടെ 400 ആശുപത്രികളിലായി ഒരു ലക്ഷത്തിലധികം ശ്രീചിത്ര ഹൃദയവാൽവുകളാണ് രോഗികളിൽ ഇതോടകം മാറ്റിവച്ചത്. ഡിസ്പോസബിൾ രക്തബാഗുകൾ വികസിപ്പിച്ച് ബ്ലഡ് ട്രാൻസ്ഫ്യൂഷനിൽ ശ്രീചിത്ര വിപ്ലവം സൃഷ്ടിച്ചു. 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രക്തബാഗിന്‍റെ ഉത്പാദനം 50 ദശലക്ഷത്തിലേറെയാണ്. ഹോർമോണ്‍ റിലീസിലൂടെ ഗർഭനിരോധനം സാധ്യമാക്കുകയും ബ്ലീഡിംഗ് തടയുകയും ചെയ്യുന്ന ഇൻട്രാ യൂട്ടറൈൻ സിസ്റ്റം ലോകത്തുതന്നെ രണ്ടാമത്തേതാണ്. ഓക്സിജനേറ്റർ, ഹീമോകോണ്‍സണ്‍ട്രേറ്റർ, ഹൈഡ്രോസെഫാലസ് ഷണ്ട്, കൃത്രിമ രക്തക്കുഴലായ വാസ്കുലർ ഗ്രാഫ്റ്റ് തുടങ്ങിയവയും വികസിപ്പിച്ചു. ശ്രീചിത്ര 49 സാങ്കേതികവിദ്യകളാണ് 24 വ്യവസായ സ്ഥാപനങ്ങൾക്ക് കൈമാറിയത്. ശ്രീചിത്രയുടെ 96 ഉത്പന്നങ്ങൾക്ക് ഇന്ത്യൻ പേറ്റന്‍റും 16 എണ്ണത്തിന് വിദേശ പേറ്റന്‍റും 12 ഉത്പന്നങ്ങൾക്ക് ഡിസൈൻ രജിസ്ട്രേഷനുമുണ്ട്. 114 സാമഗ്രികൾക്ക് പേറ്റന്‍റ് നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

ബ്ലഡ്/ഐവി ഫ്ളൂയിഡ് വാമിംഗ് സിസ്റ്റം, ബാസിനെറ്റ്, റാപ്പർ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ഇൻഫന്‍റ് വാമർ, ഫൈബ്രിൻ സീലന്‍റ,് ടിഷ്യു എക്സ്ട്രാസെല്ലുലാർ മെട്രിക്സ് സ്കഫോൾഡുകൾ, പാന്പു വിഷത്തെ നിർവീര്യമാക്കാൻ കോഴിമുട്ടയിൽനിന്നും വേർതിരിച്ചെടുക്കാവുന്ന ഇമ്യൂണോ ഗ്ലോബുലിൻ, റാപ്പിഡ് ഡയഗ്നോസ്റ്റിക് കിറ്റ്, ശ്രീചിത്ര വെയ്ൻ വ്യൂവർ എന്നിവ സുപ്രധാന സാങ്കേതിക വിദ്യകളാണ്.
( തുടരും)

റെജി ജോസഫ്