ശതോത്തര രജതജൂബിലിയുടെ നിറവില്‍ നില്ക്കുന്ന തലശേരി ഗവ. ബ്രണ്ണന്‍ കോളജ് മലബാറിലെ ഏറ്റവും പഴക്കമുള്ള കലാലയമാണ്. എത്രയോ മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ കാമ്പസ്. രാഷ്ട്രീയ പ്രബുദ്ധമായിരുന്ന ഇവിടം നാല് പതിറ്റാണ്ടായി ഇടതുകോട്ടയായിട്ടാണ് അറിയപ്പെടുന്നത്. മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്കൊന്നും എത്തിനോക്കാന്‍ പറ്റാത്ത എസ്എഫ്ഐയുടെ ഉരുക്കുകോട്ട. എതിരാളികളുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നടന്നുപോയി എന്ന് അവകാശപ്പെടുന്ന കാമ്പസ്.
രണ്ടുവര്‍ഷം മുമ്പു കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുമ്പോൾ കേരളത്തെയാകെ ആശങ്കയിലാക്കിയ ഒരു കൊലപാതകം നടന്നത് തലശേരി ബ്രണ്ണൻ കോളജ് കാമ്പസിനടുത്തായിരുന്നു. കോളജ് കാമ്പസിലെ സംഘര്‍ഷമാണ് 2017 ജനുവരി 18 ന് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടതു ബിജെപി പ്രവര്ത്തകന് അണ്ടല്ലൂര്‍ ചോമന്റവിട സന്തോഷ്. പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകർ. ഇതേത്തുടർന്ന് കണ്ണൂർ ജില്ലയിലാകെ സംഘർഷം ഉടലെടുത്തു. പതിവുപോലെ ഹർത്താലും പ്രഖ്യാപിക്കപ്പെട്ടു.
കലോത്സവവേദിയും കടുത്ത ആശങ്കയിലായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം വലിയൊരു ജനസഞ്ചയം കണ്ണൂരിൽ ബന്ദികളാക്കപ്പെട്ട നിലയിൽ. കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവവേദിക്കു മുന്നിലൂടെ നടത്തുമെന്ന ബിജെപിയുടെ തീരുമാനം കണ്ണൂർ നഗരത്തെ മാത്രമല്ല കേരളത്തെയാകെ മുൾമുനയിലാക്കി.
എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അരുളിനെ എബിവിപി പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. ബ്രണ്ണൻ കോളജിലെ വിദ്യാർഥികളുടെ വിനോദയാത്രയെത്തുടർന്നാണു സംഘർഷം ഉണ്ടായത്. അരുളിനു പരിക്കേല്‍ക്കുകയും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണു സന്തോഷ് കൊല്ലപ്പെട്ടത്.
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ പ്രതികള്‍ സിപിഎമ്മുകാരാണെന്ന് സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സന്തോഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു.
1974 വരെ മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളും ബ്രണ്ണൻ കോളജ് കാമ്പസിൽ ബലാബലം നിന്നിരുന്നു. ആ വർഷം ഇപ്പോഴത്തെ മന്ത്രി എ.കെ. ബാലന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ തോല്‍പ്പിച്ച് വിജയം നേടിയതോടെ ഇടതുപക്ഷത്തേക്ക് തിരിഞ്ഞ കാമ്പസ് ക്രമേണ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. പതിറ്റാണ്ടുകളായിട്ടുള്ള എസ്എഫ്ഐ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് വിദ്യാർഥി സംഘടനകള്‍ക്കൊന്നും സാധിച്ചില്ല. മറ്റ് വിദ്യാർഥി സംഘടനകളെ എസ്എഫ്ഐക്കാര്‍ തങ്ങളുടെ യുവജന സംഘടനയുടെ സഹായത്തോടെ തുരത്തി ഓടിക്കുകയാണ് ചെയ്യാറുള്ളതെന്ന് ഇവിടത്തെ അധ്യാപകര്‍ ഓര്‍ക്കുന്നു.
കോളജ് സ്ഥിതി ചെയ്യുന്ന ധര്‍മടം ചിറക്കുനി പ്രദേശം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കു കോട്ടയാണ്. അബു-ചാത്തുക്കുട്ടി രക്തസാക്ഷികളുടെ മണ്ണില്‍ മറ്റ് പ്രസ്ഥാനങ്ങളൊന്നും വേരുറപ്പിക്കാതിരിക്കാന്‍ സിപിഎമ്മും ശ്രദ്ധിച്ചു. എസ്എഫ്ഐയുടെ ആധിപത്യത്തിനെതിരേ ശബ്ദിച്ച കെഎസ്യു, എബിവിപി പ്രവർത്തകർ പലതവണ അടികൊണ്ട് തിരിഞ്ഞ് ഓടേണ്ടി വന്നിട്ടുണ്ട്. അതേസമയം എസ്ഫ്ഐ പ്രവർത്തകൻ അഷ്റഫ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എബിവിപി സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ചെറുത്തു നില്‍പ്പ് തുടരുക തന്നെ ചെയ്തു. ഇതിന്റെ ഭാഗമായി പലതവണ സംഘര്‍ഷങ്ങൾ അരങ്ങേറി.
ഉയർന്നു മറ്റൊരു കൊടിമരം
രണ്ടു പതിറ്റാണ്ടിലേറെയായി എസ്എഫ്ഐയുടെ കൊടിമരം മാത്രമാണ് ഈ കാമ്പസിനുള്ളില്‍ പാറിയിരുന്നത്. ഒടുവില്‍ എസ്എഫ്ഐ കളിക്കുന്ന അതേ കളി കളിച്ചുകൊണ്ട് എബിവിപി രംഗത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാമ്പസിനുള്ളിലും പുറത്തും കണ്ടത്. കാമ്പസില്‍ എബിവിപിയുടെ കൊടിമരം ഉയര്‍ന്നു. എന്നാൽ ആ കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റി. ഹൈക്കോടതി ഉത്തരവ് പ്രകാരം മറ്റു കൊടികളൊന്നും ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്.
കോളജ് കാമ്പസിലൂടെ എബിവിപിയുടെ കൊടിമരം പിഴുതെടുത്ത് നടന്നുപോകുന്ന പ്രിന്‍സിപ്പലിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ നവ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയും രാത്രിയില്‍തന്നെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടക്കുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം പുനഃസ്ഥാപിച്ചു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി അരമണിക്കൂര്‍ സമയത്തേക്ക് പുഷ്പാര്‍ച്ചന നടത്തുന്നതിനായി എബിവിപി പ്രവര്‍ത്തകര്‍ താത്കാലികമായി കൊടിമരം സ്ഥാപിക്കാനായിട്ടാണ് അനുമതി തേടിയതെന്നും പരിപാടി കഴിഞ്ഞിട്ടും കൊടിമരം നീക്കാത്തതിനെ തുടര്‍ന്നാണ് നീക്കിയതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 2006 ല്‍ ഹൈക്കോടതി നിലവിലുള്ള സ്ഥിതി തുടരാനും ഇനിയങ്ങോട്ട് ആരുടെയും കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്നും ഉത്തരവിട്ടിട്ടുള്ളതായി കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു ഉത്തരവും നിലവിലില്ലെന്നും എസ്എഫ്ഐക്ക് കൊടിമരം നിലനിര്‍ത്താൻ അനുവദിക്കുകയും എബിവിപി കൊടിമരം സ്ഥാപിക്കരുതെന്നു പറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് പറഞ്ഞു. കാമ്പസില്‍ കൊടിമരം ഉയര്‍ത്തുമെന്ന് കെഎസ്യുവും വ്യക്തമാക്കിയിട്ടുണ്ട്.
സമ്പന്നമായ ചരിത്രം
18 പഠനവകുപ്പുകളും അഞ്ചു ഗവേഷണ വിഭാഗങ്ങളുമുള്ള ബ്രണ്ണന്‍ കോളജില്‍ 2500 വിദ്യര്‍ഥികള്‍ പഠിക്കുന്നുണ്ട്. പൈതൃക പദവിയുള്ള കാമ്പസ് സംഘര്ഷംകൊണ്ടാണ് അടുത്തകാലത്തു പ്രസിദ്ധമായത്. ജാതിവ്യവസ്ഥ കൊടികുത്തിവാണ കാലത്ത് ജാതി-മത-വര്‍ണ-വര്‍ഗ ഭേദമെന്യേ എല്ലാവര്‍ക്കുമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1862 ല്‍ ആരംഭിച്ച ബ്രണ്ണന്‍ സ്കൂളാണ് പിന്നീട് കോളജായി മാറിയത്. തലശേരി തുറമുഖത്തെ മാസ്റ്റര്‍ അറ്റൻഡറായിരുന്ന (ചീഫ് പോര്‍ട്ട് ഓഫീസര്‍) എഡ്വേര്‍ഡ് ബ്രണ്ണന്‍ തന്റെ സമ്പാദ്യത്തില്‍നിന്നു നീക്കിവച്ച 8900 രൂപ മുടക്കിയാണ് ബ്രണ്ണന്‍ സ്കൂള്‍ സ്ഥാപിച്ചത്.
1859 ഒക്ടോബര്‍ രണ്ടിന് തലശേരിയില്‍ വച്ച് മരണമടഞ്ഞ എഡ്വേര്‍ഡ് ബ്രണ്ണന്റെ ഒസ്യത്ത് പ്രകാരമാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ബാസല്‍ മിഷനായിരുന്നു ആദ്യം സ്കൂളിന്റെ നടത്തിപ്പ് ചുമതല. പിന്നീട് പൗരപ്രമുഖര്‍ മദ്രാസ് സര്‍ക്കാരിനു നല്കിയ നിവേദനത്തെ തുടര്‍ന്ന് 1919 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1890 ല്‍ സ്കൂളിന് മദ്രാസ് യൂണിവേഴ്സിറ്റി അഫിലിയേഷനോടെ കോളജ് പദവി ലഭിച്ചു.
1947 ല്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി കോളജിന്റെ അംഗീകാരം റദ്ദാക്കാന്‍ മദ്രാസ് യൂണിവേഴ്സിറ്റി നീക്കമാരംഭിച്ചിരുന്നു. മദ്രാസ് നിയമസഭാംഗമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അംഗീകാരം നഷ്ടപ്പെടാതിരുന്നതെന്ന് ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം തലവന്‍ ഡോ. വല്സലന് പറഞ്ഞു. മദ്രാസ് നിയമസഭയില്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കോളജിന് ധര്‍മടത്ത് സ്വന്തമായി 25 ഏക്കർ കാമ്പസും കെട്ടിടങ്ങളും സര്‍ക്കാര്‍ ചെലവില്‍ ഉണ്ടായത്.
ചേരമാന്‍ കോട്ടയുടെ അവശിഷ്ടമെന്ന് നാട്ടുകാര്‍ പറയുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കോളജ് കാമ്പസില്‍ കാണാം. തലശേരി കോട്ടയുടെ സംരക്ഷണത്തിനായി വിദേശികള്‍ നിര്‍മിച്ച ചെറിയ കോട്ടകളാണ് ഇവയെന്നും ചരിത്രകാരന്മാര് വിലയിരുത്തുന്നുണ്ട്. 1958 ലാണ് കോളജ് ധര്‍മടത്തേക്കു മാറ്റിയത്. കലാപമൊഴിയാത്ത കാന്പസ് എന്ന നാണക്കേട് പഴയ പാരമ്പര്യങ്ങളിൽ കളങ്കം ചാർത്തുന്നു.
(തുടരും)
സ്വന്തം ലേഖകൻ
രണ്ടുവര്‍ഷം മുമ്പു കണ്ണൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുമ്പോൾ കേരളത്തെയാകെ ആശങ്കയിലാക്കിയ ഒരു കൊലപാതകം നടന്നത് തലശേരി ബ്രണ്ണൻ കോളജ് കാമ്പസിനടുത്തായിരുന്നു. കോളജ് കാമ്പസിലെ സംഘര്‍ഷമാണ് 2017 ജനുവരി 18 ന് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടതു ബിജെപി പ്രവര്ത്തകന് അണ്ടല്ലൂര്‍ ചോമന്റവിട സന്തോഷ്. പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകർ. ഇതേത്തുടർന്ന് കണ്ണൂർ ജില്ലയിലാകെ സംഘർഷം ഉടലെടുത്തു. പതിവുപോലെ ഹർത്താലും പ്രഖ്യാപിക്കപ്പെട്ടു.
കലോത്സവവേദിയും കടുത്ത ആശങ്കയിലായി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം വലിയൊരു ജനസഞ്ചയം കണ്ണൂരിൽ ബന്ദികളാക്കപ്പെട്ട നിലയിൽ. കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലോത്സവവേദിക്കു മുന്നിലൂടെ നടത്തുമെന്ന ബിജെപിയുടെ തീരുമാനം കണ്ണൂർ നഗരത്തെ മാത്രമല്ല കേരളത്തെയാകെ മുൾമുനയിലാക്കി.
എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അരുളിനെ എബിവിപി പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചത്. ബ്രണ്ണൻ കോളജിലെ വിദ്യാർഥികളുടെ വിനോദയാത്രയെത്തുടർന്നാണു സംഘർഷം ഉണ്ടായത്. അരുളിനു പരിക്കേല്‍ക്കുകയും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണു സന്തോഷ് കൊല്ലപ്പെട്ടത്.
സന്തോഷിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടയില്‍ പ്രതികള്‍ സിപിഎമ്മുകാരാണെന്ന് സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സന്തോഷ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു.
1974 വരെ മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങളും ബ്രണ്ണൻ കോളജ് കാമ്പസിൽ ബലാബലം നിന്നിരുന്നു. ആ വർഷം ഇപ്പോഴത്തെ മന്ത്രി എ.കെ. ബാലന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ തോല്‍പ്പിച്ച് വിജയം നേടിയതോടെ ഇടതുപക്ഷത്തേക്ക് തിരിഞ്ഞ കാമ്പസ് ക്രമേണ എസ്എഫ്ഐയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. പതിറ്റാണ്ടുകളായിട്ടുള്ള എസ്എഫ്ഐ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് വിദ്യാർഥി സംഘടനകള്‍ക്കൊന്നും സാധിച്ചില്ല. മറ്റ് വിദ്യാർഥി സംഘടനകളെ എസ്എഫ്ഐക്കാര്‍ തങ്ങളുടെ യുവജന സംഘടനയുടെ സഹായത്തോടെ തുരത്തി ഓടിക്കുകയാണ് ചെയ്യാറുള്ളതെന്ന് ഇവിടത്തെ അധ്യാപകര്‍ ഓര്‍ക്കുന്നു.
കോളജ് സ്ഥിതി ചെയ്യുന്ന ധര്‍മടം ചിറക്കുനി പ്രദേശം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കു കോട്ടയാണ്. അബു-ചാത്തുക്കുട്ടി രക്തസാക്ഷികളുടെ മണ്ണില്‍ മറ്റ് പ്രസ്ഥാനങ്ങളൊന്നും വേരുറപ്പിക്കാതിരിക്കാന്‍ സിപിഎമ്മും ശ്രദ്ധിച്ചു. എസ്എഫ്ഐയുടെ ആധിപത്യത്തിനെതിരേ ശബ്ദിച്ച കെഎസ്യു, എബിവിപി പ്രവർത്തകർ പലതവണ അടികൊണ്ട് തിരിഞ്ഞ് ഓടേണ്ടി വന്നിട്ടുണ്ട്. അതേസമയം എസ്ഫ്ഐ പ്രവർത്തകൻ അഷ്റഫ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എബിവിപി സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ചെറുത്തു നില്‍പ്പ് തുടരുക തന്നെ ചെയ്തു. ഇതിന്റെ ഭാഗമായി പലതവണ സംഘര്‍ഷങ്ങൾ അരങ്ങേറി.
ഉയർന്നു മറ്റൊരു കൊടിമരം
രണ്ടു പതിറ്റാണ്ടിലേറെയായി എസ്എഫ്ഐയുടെ കൊടിമരം മാത്രമാണ് ഈ കാമ്പസിനുള്ളില്‍ പാറിയിരുന്നത്. ഒടുവില്‍ എസ്എഫ്ഐ കളിക്കുന്ന അതേ കളി കളിച്ചുകൊണ്ട് എബിവിപി രംഗത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാമ്പസിനുള്ളിലും പുറത്തും കണ്ടത്. കാമ്പസില്‍ എബിവിപിയുടെ കൊടിമരം ഉയര്‍ന്നു. എന്നാൽ ആ കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റി. ഹൈക്കോടതി ഉത്തരവ് പ്രകാരം മറ്റു കൊടികളൊന്നും ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്.
കോളജ് കാമ്പസിലൂടെ എബിവിപിയുടെ കൊടിമരം പിഴുതെടുത്ത് നടന്നുപോകുന്ന പ്രിന്‍സിപ്പലിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ നവ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയും രാത്രിയില്‍തന്നെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടക്കുകയും ചെയ്തു. മാര്‍ച്ച് പോലീസ് തടഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ കൊടിമരം പുനഃസ്ഥാപിച്ചു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി അരമണിക്കൂര്‍ സമയത്തേക്ക് പുഷ്പാര്‍ച്ചന നടത്തുന്നതിനായി എബിവിപി പ്രവര്‍ത്തകര്‍ താത്കാലികമായി കൊടിമരം സ്ഥാപിക്കാനായിട്ടാണ് അനുമതി തേടിയതെന്നും പരിപാടി കഴിഞ്ഞിട്ടും കൊടിമരം നീക്കാത്തതിനെ തുടര്‍ന്നാണ് നീക്കിയതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. 2006 ല്‍ ഹൈക്കോടതി നിലവിലുള്ള സ്ഥിതി തുടരാനും ഇനിയങ്ങോട്ട് ആരുടെയും കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്നും ഉത്തരവിട്ടിട്ടുള്ളതായി കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു ഉത്തരവും നിലവിലില്ലെന്നും എസ്എഫ്ഐക്ക് കൊടിമരം നിലനിര്‍ത്താൻ അനുവദിക്കുകയും എബിവിപി കൊടിമരം സ്ഥാപിക്കരുതെന്നു പറയുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് പറഞ്ഞു. കാമ്പസില്‍ കൊടിമരം ഉയര്‍ത്തുമെന്ന് കെഎസ്യുവും വ്യക്തമാക്കിയിട്ടുണ്ട്.
സമ്പന്നമായ ചരിത്രം
18 പഠനവകുപ്പുകളും അഞ്ചു ഗവേഷണ വിഭാഗങ്ങളുമുള്ള ബ്രണ്ണന്‍ കോളജില്‍ 2500 വിദ്യര്‍ഥികള്‍ പഠിക്കുന്നുണ്ട്. പൈതൃക പദവിയുള്ള കാമ്പസ് സംഘര്ഷംകൊണ്ടാണ് അടുത്തകാലത്തു പ്രസിദ്ധമായത്. ജാതിവ്യവസ്ഥ കൊടികുത്തിവാണ കാലത്ത് ജാതി-മത-വര്‍ണ-വര്‍ഗ ഭേദമെന്യേ എല്ലാവര്‍ക്കുമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1862 ല്‍ ആരംഭിച്ച ബ്രണ്ണന്‍ സ്കൂളാണ് പിന്നീട് കോളജായി മാറിയത്. തലശേരി തുറമുഖത്തെ മാസ്റ്റര്‍ അറ്റൻഡറായിരുന്ന (ചീഫ് പോര്‍ട്ട് ഓഫീസര്‍) എഡ്വേര്‍ഡ് ബ്രണ്ണന്‍ തന്റെ സമ്പാദ്യത്തില്‍നിന്നു നീക്കിവച്ച 8900 രൂപ മുടക്കിയാണ് ബ്രണ്ണന്‍ സ്കൂള്‍ സ്ഥാപിച്ചത്.
1859 ഒക്ടോബര്‍ രണ്ടിന് തലശേരിയില്‍ വച്ച് മരണമടഞ്ഞ എഡ്വേര്‍ഡ് ബ്രണ്ണന്റെ ഒസ്യത്ത് പ്രകാരമാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ബാസല്‍ മിഷനായിരുന്നു ആദ്യം സ്കൂളിന്റെ നടത്തിപ്പ് ചുമതല. പിന്നീട് പൗരപ്രമുഖര്‍ മദ്രാസ് സര്‍ക്കാരിനു നല്കിയ നിവേദനത്തെ തുടര്‍ന്ന് 1919 ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1890 ല്‍ സ്കൂളിന് മദ്രാസ് യൂണിവേഴ്സിറ്റി അഫിലിയേഷനോടെ കോളജ് പദവി ലഭിച്ചു.
1947 ല്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി കോളജിന്റെ അംഗീകാരം റദ്ദാക്കാന്‍ മദ്രാസ് യൂണിവേഴ്സിറ്റി നീക്കമാരംഭിച്ചിരുന്നു. മദ്രാസ് നിയമസഭാംഗമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അംഗീകാരം നഷ്ടപ്പെടാതിരുന്നതെന്ന് ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം തലവന്‍ ഡോ. വല്സലന് പറഞ്ഞു. മദ്രാസ് നിയമസഭയില്‍ കൃഷ്ണയ്യര്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് കോളജിന് ധര്‍മടത്ത് സ്വന്തമായി 25 ഏക്കർ കാമ്പസും കെട്ടിടങ്ങളും സര്‍ക്കാര്‍ ചെലവില്‍ ഉണ്ടായത്.
ചേരമാന്‍ കോട്ടയുടെ അവശിഷ്ടമെന്ന് നാട്ടുകാര്‍ പറയുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കോളജ് കാമ്പസില്‍ കാണാം. തലശേരി കോട്ടയുടെ സംരക്ഷണത്തിനായി വിദേശികള്‍ നിര്‍മിച്ച ചെറിയ കോട്ടകളാണ് ഇവയെന്നും ചരിത്രകാരന്മാര് വിലയിരുത്തുന്നുണ്ട്. 1958 ലാണ് കോളജ് ധര്‍മടത്തേക്കു മാറ്റിയത്. കലാപമൊഴിയാത്ത കാന്പസ് എന്ന നാണക്കേട് പഴയ പാരമ്പര്യങ്ങളിൽ കളങ്കം ചാർത്തുന്നു.
(തുടരും)
സ്വന്തം ലേഖകൻ