130 വർഷത്തിന്റെ പാരന്പര്യവും പ്രൗഢിയുമായി പാലക്കാട് നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന ഗവ. വിക്ടോറിയ കോളജ്. കണിക്കൊന്നകൾ അതിരിട്ട പ്രധാന നിരത്തിനരികിൽ കൊളോണിയൽ വാസ്തുവിദ്യയുടെ ശേഷിപ്പുകളുമായി കൂറ്റൻ കമാനം. അതു കടന്നാൽ പഠനവും കലയും രാഷ്ട്രീയവും സാഹിത്യവും വിളഞ്ഞ കലാലയ മുറ്റം. മുൻ മുഖ്യമന്ത്രി ഇഎംഎസ് നന്പൂതിരിപ്പാട്, സാഹിത്യകാരന്മാരായ ഒ.വി. വിജയനും എം.ടി. വാസുദേവൻനായരും, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ടി.എൻ. ശേഷൻ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയവരെല്ലാം ഈ കലാലയത്തിൽ പഠിച്ചവരാണ്.
രാഷ്ട്രീയവും ബഹളങ്ങളുമെല്ലാം അന്നുമുണ്ടായിരുന്നു. പക്ഷേ അന്നവിടെ ചോര വീണിട്ടില്ല. ഗുരുക്കൻമാരെ ബഹുമാനപൂർവം കണ്ടിരുന്നു. ആ മഹത്തായ പാരന്പര്യങ്ങളെല്ലാം എസ്എഫ്ഐ ഒരുദിവസംകൊണ്ടു തച്ചുടച്ചു.
2016 മാർച്ച് 31. വിക്ടോറിയ കോളജ് മുറ്റത്ത് അന്നു രാവിലെ ഒരു പ്രതീകാത്മക മണ്ശവകുടീരം ഉയർന്നു. അതിനു മുകളിൽ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ വിതറിയിരുന്നു. ഒപ്പം റീത്തും ഒരു ബാനറും. ആ ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു: വിദ്യാർഥിമനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ.
വിക്ടോറിയ കോളജ് മാത്രമല്ല, കേരളം മുഴുവൻ ഞെട്ടി. പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസുവിനോടുള്ള രോഷം തീർക്കാൻ ഇടതു വിദ്യാർഥി സംഘടന തീർത്ത പ്രതീകാത്മക ശവകുടീരമായിരുന്നു അത്. അന്നായിരുന്നു അവരുടെ വിരമിക്കൽദിനം. ദീർഘനാളത്തെ അധ്യാപന ജീവിതത്തിനു വിരാമമിടുന്പോൾ ഏതാനും വിദ്യാർഥികൾ നൽകിയ വിരമിക്കൽ സമ്മാനം. കോളജിലെ എസ്എഫ്ഐ നേതാക്കളുടെയും അവരെ പരിചയാക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനയുടെയും പകപോക്കലായിരുന്നു ആ നീചകൃത്യം. എതിർപ്പുകളെ മറികടന്ന് പ്രിൻസിപ്പലെന്ന നിലയിൽ കോളജിനായി താൻ ചെയ്ത നല്ല കാര്യങ്ങൾക്കായിരുന്നു ആ സമ്മാനമെന്ന് ഡോ. സരസു ഇന്നും ഓർക്കുന്നു.
എതിർപ്പുകൾക്കു മുന്നിൽ മുട്ടുമടക്കാതെ
വിക്ടോറിയ കോളജിൽ 26 വർഷത്തോളം സുവോളജി അധ്യാപികയായിരുന്നു ഡോ. സരസു. പിന്നീട് തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലായി. തൊട്ടടുത്ത വർഷംതന്നെ വിക്ടോറിയ കോളജിലേക്കു പ്രിൻസിപ്പലായി പ്രമോഷൻ. വിക്ടോറിയ കോളജിന്റെ സ്പന്ദനങ്ങൾ നന്നായി മനസിലാക്കിയ അധ്യാപികയായിരുന്നു അവർ. വിദ്യാർഥി സംഘടനകളിലെയും അധ്യാപക സംഘടനകളിലെയും കൊള്ളരുതായ്മകൾ അവർ നേരിട്ടറിഞ്ഞു. ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗത്വത്തിൽനിന്നു മുന്പേ രാജിവച്ചു.
ഇടതുപക്ഷ അധ്യാപക സംഘടനയുടെ കണ്ണിലെ കരടായിരുന്നു താനെന്ന് ഡോ. സരസു പറയും. പഠിപ്പിക്കലെന്ന കർത്തവ്യത്തിൽനിന്നു മാറിനടന്ന
വരെ അവർ അഡീഷണൽ ഡ്യൂട്ടികളിൽനിന്ന് ഒഴിവാക്കി. ഉന്നതാധികാരികൾക്കു റിപ്പോർട്ടു നൽകി. കോളജിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിക്കേണ്ട കെട്ടിടത്തിനു വിലങ്ങുതടിയായി നിന്നവരെ മറികടന്ന് തറക്കല്ലിടൽ നടത്തി. കോളജ് അഥോറിറ്റി തീരുമാനിച്ച പരീക്ഷകൾ നടത്തി. ഇതൊന്നും ചിലർക്ക് ഒട്ടും സഹിച്ചില്ല.
പരീക്ഷകൾ മാറ്റിവച്ച് കലോത്സവങ്ങൾ നടത്തണമെന്ന ആവശ്യമായിരുന്നു എതിർപക്ഷത്തുണ്ടായിരുന്നവരുടേത്. കോളജിനു 15 ലക്ഷം രൂപയുടെ വാട്ടർ ബിൽ വന്നതിനു നടപടിയെടുത്തു. ഇടത് അധ്യാപക സംഘടനക്കാരുടെ എതിർപ്പുകളെ മറികടന്നായിരുന്നു ഇതെല്ലാം. സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ പകവീട്ടലാണ് ഇതിനുണ്ടായത്.
പ്രതീകാത്മക കുഴിമാടം തീർത്ത സംഭവത്തിൽ എട്ടു പേർക്കെതിരേ പോലീസിൽ പരാതി നല്കി. ഇതിൽ നാലുപേരെ സസ്പെൻഡ് ചെയ്തു. പക്ഷേ, കേസെല്ലാം തേഞ്ഞുമാഞ്ഞുപോയെന്നതു പിൽക്കാല ചരിത്രം. അതാണ് ഇടത് വിദ്യാർഥി- അധ്യാപക സംഘടനകളുടെയും അവരെ സംരക്ഷിക്കുന്ന പാർട്ടിക്കാരുടെയും രീതി.
നോ പാർക്കിംഗ്
പ്രിൻസിപ്പൽ കാർ പാർക്കുചെയ്യുന്ന ഭാഗത്ത് ഒരു സുപ്രഭാതത്തിൽ നോ പാർക്കിംഗ് എന്ന ബോർഡു വന്നു. അവിടെ കാർ നിർത്തിയതിന് ഒരു എസ്എഫ്ഐ നേതാവ് പ്രിൻസിപ്പലിനോടു തട്ടിക്കയറുകയും ചെയ്തു. ഇതും പോരാഞ്ഞ് പ്രിൻസിപ്പലിന്റെ കാർ നോ പാർക്കിംഗ് ഏരിയയിൽ കിടക്കുന്നതായി ബോർഡ് വച്ച് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. ഇങ്ങനെ നീണ്ടു ഇടതു വിദ്യാർഥി സംഘടനയുടെ വിളയാട്ടങ്ങൾ.
കോളജിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയ മറ്റു ചില അധ്യാപകർക്കുനേരെയും എസ്എഫ്ഐ ഭീഷണിയുണ്ടായിരുന്നതായി ഡോ. സരസു പറയുന്നു. നിരന്തര മാനസിക പീഡനങ്ങളെതുടർന്ന് ഒരു പ്രഫസർ നീണ്ട അവധി എടുത്തു. പിന്നീട് സർക്കാർ ഇടപെടലുകളെതുടർന്നാണ് അവർ തിരിച്ചെത്തിയത്. ഒരു വിദ്യാർഥിയെ ഒളിപ്പിച്ചുവച്ചു എന്ന പരാതിയിൽ അധ്യാപികയുടെ കാലുവെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തിയവരാണ് ചില കുട്ടിനേതാക്കളെന്നു മുൻ പ്രിൻസിപ്പൽ പറഞ്ഞു.
പ്രതീകാത്മക കുഴിമാടം തീർത്ത പ്രവൃത്തിയെ ഇടതുപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല ചിലർ ന്യായീകരിക്കുകയും ചെയ്തുവെന്ന് ഡോ. സരസു ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിലെ ഒരു മുൻമന്ത്രി ആ കൃത്യത്തെ വിശേഷിപ്പിച്ചതു വിദ്യാർഥികളുടെ കലാപരമായ സൃഷ്ടിപ്രകടനമാണെന്നായിരുന്നു. മറ്റുള്ള നേതാക്കളും ഈ നടപടിയെ എതിർത്തുകണ്ടില്ല.
ആ ക്രൂരകൃത്യം തനിക്കൊരു കളങ്കവും ചാർത്തിയിട്ടില്ല. തെറ്റിനെതിരേ നിലകൊണ്ട നടപടിയിൽ ഇന്നും ഉറച്ചുനിൽക്കുന്നു. കലാലയജീവിതത്തിൽനിന്നു പുറത്തിറങ്ങി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്പോൾ അന്നു ചെയ്തതോർത്തു പലരും ദുഃഖിക്കേണ്ടിവരുമെന്നും ഡോ. സരസു പറഞ്ഞു. (തുടരും)
സി. അനിൽകുമാർ
രാഷ്ട്രീയവും ബഹളങ്ങളുമെല്ലാം അന്നുമുണ്ടായിരുന്നു. പക്ഷേ അന്നവിടെ ചോര വീണിട്ടില്ല. ഗുരുക്കൻമാരെ ബഹുമാനപൂർവം കണ്ടിരുന്നു. ആ മഹത്തായ പാരന്പര്യങ്ങളെല്ലാം എസ്എഫ്ഐ ഒരുദിവസംകൊണ്ടു തച്ചുടച്ചു.
2016 മാർച്ച് 31. വിക്ടോറിയ കോളജ് മുറ്റത്ത് അന്നു രാവിലെ ഒരു പ്രതീകാത്മക മണ്ശവകുടീരം ഉയർന്നു. അതിനു മുകളിൽ മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കൾ വിതറിയിരുന്നു. ഒപ്പം റീത്തും ഒരു ബാനറും. ആ ബാനറിൽ ഇങ്ങനെ എഴുതിയിരുന്നു: വിദ്യാർഥിമനസിൽ മരിച്ച പ്രിൻസിപ്പലിന് ആദരാഞ്ജലികൾ.
വിക്ടോറിയ കോളജ് മാത്രമല്ല, കേരളം മുഴുവൻ ഞെട്ടി. പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസുവിനോടുള്ള രോഷം തീർക്കാൻ ഇടതു വിദ്യാർഥി സംഘടന തീർത്ത പ്രതീകാത്മക ശവകുടീരമായിരുന്നു അത്. അന്നായിരുന്നു അവരുടെ വിരമിക്കൽദിനം. ദീർഘനാളത്തെ അധ്യാപന ജീവിതത്തിനു വിരാമമിടുന്പോൾ ഏതാനും വിദ്യാർഥികൾ നൽകിയ വിരമിക്കൽ സമ്മാനം. കോളജിലെ എസ്എഫ്ഐ നേതാക്കളുടെയും അവരെ പരിചയാക്കുന്ന ഇടതുപക്ഷ അധ്യാപക സംഘടനയുടെയും പകപോക്കലായിരുന്നു ആ നീചകൃത്യം. എതിർപ്പുകളെ മറികടന്ന് പ്രിൻസിപ്പലെന്ന നിലയിൽ കോളജിനായി താൻ ചെയ്ത നല്ല കാര്യങ്ങൾക്കായിരുന്നു ആ സമ്മാനമെന്ന് ഡോ. സരസു ഇന്നും ഓർക്കുന്നു.
എതിർപ്പുകൾക്കു മുന്നിൽ മുട്ടുമടക്കാതെ
വിക്ടോറിയ കോളജിൽ 26 വർഷത്തോളം സുവോളജി അധ്യാപികയായിരുന്നു ഡോ. സരസു. പിന്നീട് തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രിൻസിപ്പലായി. തൊട്ടടുത്ത വർഷംതന്നെ വിക്ടോറിയ കോളജിലേക്കു പ്രിൻസിപ്പലായി പ്രമോഷൻ. വിക്ടോറിയ കോളജിന്റെ സ്പന്ദനങ്ങൾ നന്നായി മനസിലാക്കിയ അധ്യാപികയായിരുന്നു അവർ. വിദ്യാർഥി സംഘടനകളിലെയും അധ്യാപക സംഘടനകളിലെയും കൊള്ളരുതായ്മകൾ അവർ നേരിട്ടറിഞ്ഞു. ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗത്വത്തിൽനിന്നു മുന്പേ രാജിവച്ചു.
ഇടതുപക്ഷ അധ്യാപക സംഘടനയുടെ കണ്ണിലെ കരടായിരുന്നു താനെന്ന് ഡോ. സരസു പറയും. പഠിപ്പിക്കലെന്ന കർത്തവ്യത്തിൽനിന്നു മാറിനടന്ന
വരെ അവർ അഡീഷണൽ ഡ്യൂട്ടികളിൽനിന്ന് ഒഴിവാക്കി. ഉന്നതാധികാരികൾക്കു റിപ്പോർട്ടു നൽകി. കോളജിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നിർമിക്കേണ്ട കെട്ടിടത്തിനു വിലങ്ങുതടിയായി നിന്നവരെ മറികടന്ന് തറക്കല്ലിടൽ നടത്തി. കോളജ് അഥോറിറ്റി തീരുമാനിച്ച പരീക്ഷകൾ നടത്തി. ഇതൊന്നും ചിലർക്ക് ഒട്ടും സഹിച്ചില്ല.
പരീക്ഷകൾ മാറ്റിവച്ച് കലോത്സവങ്ങൾ നടത്തണമെന്ന ആവശ്യമായിരുന്നു എതിർപക്ഷത്തുണ്ടായിരുന്നവരുടേത്. കോളജിനു 15 ലക്ഷം രൂപയുടെ വാട്ടർ ബിൽ വന്നതിനു നടപടിയെടുത്തു. ഇടത് അധ്യാപക സംഘടനക്കാരുടെ എതിർപ്പുകളെ മറികടന്നായിരുന്നു ഇതെല്ലാം. സാംസ്കാരിക കേരളത്തെ നാണംകെടുത്തിയ പകവീട്ടലാണ് ഇതിനുണ്ടായത്.
പ്രതീകാത്മക കുഴിമാടം തീർത്ത സംഭവത്തിൽ എട്ടു പേർക്കെതിരേ പോലീസിൽ പരാതി നല്കി. ഇതിൽ നാലുപേരെ സസ്പെൻഡ് ചെയ്തു. പക്ഷേ, കേസെല്ലാം തേഞ്ഞുമാഞ്ഞുപോയെന്നതു പിൽക്കാല ചരിത്രം. അതാണ് ഇടത് വിദ്യാർഥി- അധ്യാപക സംഘടനകളുടെയും അവരെ സംരക്ഷിക്കുന്ന പാർട്ടിക്കാരുടെയും രീതി.
നോ പാർക്കിംഗ്
പ്രിൻസിപ്പൽ കാർ പാർക്കുചെയ്യുന്ന ഭാഗത്ത് ഒരു സുപ്രഭാതത്തിൽ നോ പാർക്കിംഗ് എന്ന ബോർഡു വന്നു. അവിടെ കാർ നിർത്തിയതിന് ഒരു എസ്എഫ്ഐ നേതാവ് പ്രിൻസിപ്പലിനോടു തട്ടിക്കയറുകയും ചെയ്തു. ഇതും പോരാഞ്ഞ് പ്രിൻസിപ്പലിന്റെ കാർ നോ പാർക്കിംഗ് ഏരിയയിൽ കിടക്കുന്നതായി ബോർഡ് വച്ച് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. ഇങ്ങനെ നീണ്ടു ഇടതു വിദ്യാർഥി സംഘടനയുടെ വിളയാട്ടങ്ങൾ.
കോളജിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയ മറ്റു ചില അധ്യാപകർക്കുനേരെയും എസ്എഫ്ഐ ഭീഷണിയുണ്ടായിരുന്നതായി ഡോ. സരസു പറയുന്നു. നിരന്തര മാനസിക പീഡനങ്ങളെതുടർന്ന് ഒരു പ്രഫസർ നീണ്ട അവധി എടുത്തു. പിന്നീട് സർക്കാർ ഇടപെടലുകളെതുടർന്നാണ് അവർ തിരിച്ചെത്തിയത്. ഒരു വിദ്യാർഥിയെ ഒളിപ്പിച്ചുവച്ചു എന്ന പരാതിയിൽ അധ്യാപികയുടെ കാലുവെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തിയവരാണ് ചില കുട്ടിനേതാക്കളെന്നു മുൻ പ്രിൻസിപ്പൽ പറഞ്ഞു.
പ്രതീകാത്മക കുഴിമാടം തീർത്ത പ്രവൃത്തിയെ ഇടതുപക്ഷ നേതാക്കൾ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല ചിലർ ന്യായീകരിക്കുകയും ചെയ്തുവെന്ന് ഡോ. സരസു ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിലെ ഒരു മുൻമന്ത്രി ആ കൃത്യത്തെ വിശേഷിപ്പിച്ചതു വിദ്യാർഥികളുടെ കലാപരമായ സൃഷ്ടിപ്രകടനമാണെന്നായിരുന്നു. മറ്റുള്ള നേതാക്കളും ഈ നടപടിയെ എതിർത്തുകണ്ടില്ല.
ആ ക്രൂരകൃത്യം തനിക്കൊരു കളങ്കവും ചാർത്തിയിട്ടില്ല. തെറ്റിനെതിരേ നിലകൊണ്ട നടപടിയിൽ ഇന്നും ഉറച്ചുനിൽക്കുന്നു. കലാലയജീവിതത്തിൽനിന്നു പുറത്തിറങ്ങി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്പോൾ അന്നു ചെയ്തതോർത്തു പലരും ദുഃഖിക്കേണ്ടിവരുമെന്നും ഡോ. സരസു പറഞ്ഞു. (തുടരും)
സി. അനിൽകുമാർ