മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുറിയിലേക്ക് നട്ടപ്പാതിരയ്ക്ക് കേറി ചെന്നപ്പോള്‍ ആ യുവാവിന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അയാളുടെ ഹൃദയം വേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു.. അയാളുടെ കൈകളില്‍ ഒരു ആയുധം ഉണ്ടായിരുന്നു. ഇന്നലെകളെക്കുറിച്ച് അയാള്‍ ചിന്തിച്ചില്ല. ഈ ഭൂമിയിലേക്ക് താന്‍ എത്തിയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചവരാണ് മുന്നില്‍ സുഖനിദ്രയില്‍. കുഞ്ഞുന്നാളില്‍ തന്നെ മുകളിലേക്ക് ഉയര്‍ത്തി മാനം കാണിക്കുകയും അന്പിളി അമ്മാവനെ കാട്ടിത്തരുകയും ചെയ്തവർ. പേരക്കിടാവിന്റെ പാല്‍പ്പുഞ്ചിരിയാണ് ലോകത്തെ ഏറ്റവും വലിയ ഐശ്വര്യസമൃദ്ധമായ കാഴ്ച എന്ന് വിശ്വസിച്ച സ്നേഹമനസ്സുകള്‍. അധികം സമയം അങ്ങനെ അയാള്‍ ആ മുറിയില്‍ നിന്നില്ല. തന്റെ ഉദ്യമം പൂര്‍ത്തിയാക്കി അയാള്‍ മടങ്ങി.
ജമ്മു കാഷ്മീരിലെ കത്വയിലെ ചാന്ദ്കുമാ (82)റിനെയും പത്നി സംജോതാദേവി (75) യേയും പുറത്തെങ്ങും കണ്ടില്ല. അങ്ങനെയാണ് അയല്‍വാസികള്‍ ആ വീട്ടില്‍ ചെന്നത്. വാതില്‍ തുറന്നു കിടന്ന മുറിയില്‍ കട്ടിലില്‍ അവര്‍ ഇരുവരും ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ അയല്‍വാസികള്‍ നടുങ്ങി. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ഈ നിസ്സഹായരായ വൃദ്ധ ദന്പതികള്‍ക്ക് ഇത്തരമൊരു വിധി നിര്‍ണ്ണയിച്ച മഹാപാപി ആരെന്ന് അവര്‍ പരസ്പരം ചോദിച്ചു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി... തെളിവുകള്‍ ശേഖരിച്ചു... കഴിഞ്ഞ ഒരാഴ്ചയായി ആ വീട്ടിലുണ്ടായിരുന്ന ചെറുമകന് സാഹിലിനെ വീട്ടിലോ പരിസരത്തോ കാണാഞ്ഞത് പോലീസില്‍ സംശയമുളവാക്കി. കനമുള്ള ആയുധം ഉപയോഗിച്ച് ശിരസ്സിലടിച്ചാണ് ഇരുവരെയും കൊന്നിരിക്കുന്നത്... സാഹിലാണ് കൃത്യത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു.
ഹിമാചല്‍പ്രദേശിലെ മണാലിയിലാണ് സാഹില്‍ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മുത്തശ്ശനെയും മുത്തശ്ശിയെയും കാണാന്‍ വരും. ആശാരിപ്പണിക്കാരനാണ് അയാളെന്നും അയല്‍വാസികള്‍ പോലീസിന് മൊഴി നല്കി. പോലീസ് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിനൊടുവില്‍ സാഹിലിനെ പിടികൂടി. അയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാനസികമായ വല്ലാത്ത അസ്വസ്ഥതയിലായിരുന്ന അയാളെ കൂടുതല്‍ ചോദ്യം ചെയ്താലേ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച കാരണങ്ങളെന്തെന്ന് അറിയാനാവുകയുള്ളൂയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അയല്‍വാസിയുടെ കുടുംബത്തിനു നേരേ
രക്തബന്ധങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത്തരത്തില്‍ അറുംകൊലകള്‍ക്ക് പഞ്ഞമില്ല. എത്ര അനായാസമായാണ് ഓരോ കൊലപാതകവും ഓരോരുത്തര് നിര്‍വഹിക്കുന്നത്. ഇന്നലെ വരെ സ്നേഹസൗഹാര്ദ്ദത്തോടെ കഴിഞ്ഞിരുന്ന അയല്‍വാസിയുടെ കുടുംബത്തിലേക്ക് കണ്ണില്‍ ചോരയില്ലാതെ കയറിച്ചെന്ന ഒരാള്‍ മൃഗീയമായി കൊന്നൊടുക്കിയത് മൂന്നുപേരെയാണ്.
നാട്ടില്‍ അത്യാവശ്യം പണിയുള്ള ഒരു പ്ലംബറാണ് അര്ജുന് പനാലെ (50). മൂര്‍ച്ചയുള്ള ഒരു പുല്വെട്ടിയുമായി അയാള്‍ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോള്‍ ആ വരവിന് ചോരക്കൊതിയുണ്ടാകുമെന്ന് നാംദേവ് ഠാക്കൂറും കുടുംബവും വിചാരിച്ചില്ല. സംസാരിച്ചു നില്ക്കുന്നതിനിടയില് അയാള്‍ ആ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ആക്രമിച്ചു. നാംദേവ് ഠാക്കൂര്‍ (62), പത്നി ദാഗുഭായി ഠാക്കൂര്‍ (50), മകള്‍ ഖുശി ഠാക്കൂര്‍ എന്നിവര്‍ തത്ക്ഷണം മരണമടഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുടുംബാംഗങ്ങള്‍ക്ക് മാരകമായി പരിക്കേറ്റു.
മഹാരാഷ്ട്രയിലെ നിമാഗോന് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഈ കൂട്ടക്കൊലയുടെ ഉത്തരവാദി അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നമുള്ള ആളാണ് അര്ജുനെന്നൊരു വാദം നിലനില്ക്കുന്നു. അതേ സമയം, അയാള്‍ ആദ്യമായാണ് ഇത്തരമൊരു ക്രൂരതയ്ക്ക് മുതിര്‍ന്നതെന്നതും പ്രാഥമികാന്വേഷണത്തില്‍ പോലീസിന് ബോധ്യമായിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. അര്‍ജുന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചില പത്രത്താളുകളും അഴുകിയ പഴങ്ങളും കാലിക്കുപ്പികളുമൊക്കെയാണ് പോലീസിന് കാണാനായത്.
സ്ക്രാപ് ഗോഡൗണില്‍ സഹോദരങ്ങളുടെയും കൂട്ടുകാരന്റെയും മൃതദേഹങ്ങള്‍
കൂട്ടക്കൊലകള്‍ മുംബൈ പോലീസിന്റെയും ഉറക്കം കെടുത്തുന്നുണ്ട്... നവി മുംബൈയിലെ സ്ക്രാപ് ഗോഡൗണില്‍ കഴിഞ്ഞ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടു.മൂവരും ആ ഗോഡൗണിലെ തൊഴിലാളികളാണ്.രാജേഷ് പാല് (30), നൗഷാദ് ഖാന് (19), സഹോദരന് ഇര്‍ഷാദ് ഖാന് (19) എന്നിവരുടെ ശരീരങ്ങളാണ് കണ്ടെടുത്തത്. സംഭവത്തിനു പിന്നില്‍ കവര്ച്ചശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ക്രാപ് ഗോഡൗണില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കാണപ്പെട്ടതിനു സമീപം ചുറ്റികയും കണ്ടെത്തി. ഈ ചുറ്റിക ഉപയോഗിച്ചാകാം മൂവരെയും കൊന്നതെന്നും കരുതുന്നു. ഗോഡൗണിലെ പ്രതിദിന പ്രവൃത്തികളെക്കുറിച്ച് വ്യക്തമായി അറിവുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് തന്നെയാണ് പോലീസിന്റെ സംശയം. സി സി ടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്.
വഴക്ക് തടയാന്‍ ചെന്നു, മരണം ഏറ്റുവാങ്ങി
നെഞ്ചത്ത് നിറയെ കത്തിക്കുത്തുകളുമായി മരണത്തോട് ഒരു യുവാവ് മല്ലടിക്കുന്നതായി ഡല്‍ഹി സമൃദ്ധ്പൂര് പോലീസിന് കഴിഞ്ഞ ദിവസം ഫോണ്‍ സന്ദേശം ലഭിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമൃദ്ധ്പൂരില് ചായക്കടയിലെ തൊഴിലാളിയായ സഞ്ജീവ് പാണ്ഡേയാണ് മരിച്ചത്. തൊട്ടടുത്ത ഫ്ളാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡായും അയാള്‍ ജോലി നോക്കുന്നു. ബന്ധുവായ അജിത്തിനോടൊപ്പമാണ് അയാള്‍ ഇവിടെ കഴിയുന്നത്... അയല്പക്കത്തെ ബോറയും പത്നി രുഗ്മിണി ദേവിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് കാണാനിടയായ സഞ്ജീവ് സമാധാനത്തിന്റെ വെള്ളരിപ്രാവായാണ് അവരുടെ അടുത്ത് ചെന്നത്. രോഷാകുലനായി നില്‍ക്കുകയായിരുന്ന ബോറയുടെ ക്രോധം മുഴുവന്‍ സഞ്ജീവിലേയ്ക്ക് മാറി. കൂടുതലെന്തെങ്കിലും പറയുന്നതിനു മുന്‍പ് തന്നെ അയാള്‍ സഞ്ജീവിന്റെ നെഞ്ചില്‍ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആഞ്ഞാഞ്ഞ് കുത്തി. ഉടന്‍ സ്ഥലം കാലിയാക്കി. ഒളിവില്‍ കഴിയുന്ന ബോറയ്ക്കു വേണ്ടിയുള്ള അന്വേഷണം കാര്യക്ഷമമായി തുടരുന്നു.
മെട്രോ നഗരങ്ങളിലും മറ്റും പരിചിതമായിരുന്ന ചോരക്കലി തീരാത്ത അനിഷ്ട സംഭവങ്ങള്‍ ഗ്രാമങ്ങളിലും മറ്റു പ്രദേശങ്ങളിലുമെല്ലാം സുപരിചിതമായി തീരുകയാണ്. ഏതു നിമിഷം ആരാണ് ആക്രമിക്കപ്പെടുകയെന്ന് അറിയാനാവാത്ത വിധത്തിലായി കാര്യങ്ങള്‍. മനുഷ്യത്വത്തിന്റെയും നന്മയുടെയും കണങ്ങള്‍ അല്പ്പവും ഉള്ളിലില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് പലയിടത്തും അരങ്ങേറുന്നത്. ലഹരിയും മോശം കൂട്ടുകെട്ടുമൊക്കെ വഴി തെറ്റലിന്റെ മുഖ്യഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും കൃത്യമായ പരിഹാരം ഇപ്പോഴും അകലെയാണ്.
ഗിരീഷ് പരുത്തിമഠം
ജമ്മു കാഷ്മീരിലെ കത്വയിലെ ചാന്ദ്കുമാ (82)റിനെയും പത്നി സംജോതാദേവി (75) യേയും പുറത്തെങ്ങും കണ്ടില്ല. അങ്ങനെയാണ് അയല്‍വാസികള്‍ ആ വീട്ടില്‍ ചെന്നത്. വാതില്‍ തുറന്നു കിടന്ന മുറിയില്‍ കട്ടിലില്‍ അവര്‍ ഇരുവരും ചോരയില്‍ കുളിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ അയല്‍വാസികള്‍ നടുങ്ങി. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ഈ നിസ്സഹായരായ വൃദ്ധ ദന്പതികള്‍ക്ക് ഇത്തരമൊരു വിധി നിര്‍ണ്ണയിച്ച മഹാപാപി ആരെന്ന് അവര്‍ പരസ്പരം ചോദിച്ചു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി... തെളിവുകള്‍ ശേഖരിച്ചു... കഴിഞ്ഞ ഒരാഴ്ചയായി ആ വീട്ടിലുണ്ടായിരുന്ന ചെറുമകന് സാഹിലിനെ വീട്ടിലോ പരിസരത്തോ കാണാഞ്ഞത് പോലീസില്‍ സംശയമുളവാക്കി. കനമുള്ള ആയുധം ഉപയോഗിച്ച് ശിരസ്സിലടിച്ചാണ് ഇരുവരെയും കൊന്നിരിക്കുന്നത്... സാഹിലാണ് കൃത്യത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു.
ഹിമാചല്‍പ്രദേശിലെ മണാലിയിലാണ് സാഹില്‍ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മുത്തശ്ശനെയും മുത്തശ്ശിയെയും കാണാന്‍ വരും. ആശാരിപ്പണിക്കാരനാണ് അയാളെന്നും അയല്‍വാസികള്‍ പോലീസിന് മൊഴി നല്കി. പോലീസ് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിനൊടുവില്‍ സാഹിലിനെ പിടികൂടി. അയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാനസികമായ വല്ലാത്ത അസ്വസ്ഥതയിലായിരുന്ന അയാളെ കൂടുതല്‍ ചോദ്യം ചെയ്താലേ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച കാരണങ്ങളെന്തെന്ന് അറിയാനാവുകയുള്ളൂയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അയല്‍വാസിയുടെ കുടുംബത്തിനു നേരേ
രക്തബന്ധങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത്തരത്തില്‍ അറുംകൊലകള്‍ക്ക് പഞ്ഞമില്ല. എത്ര അനായാസമായാണ് ഓരോ കൊലപാതകവും ഓരോരുത്തര് നിര്‍വഹിക്കുന്നത്. ഇന്നലെ വരെ സ്നേഹസൗഹാര്ദ്ദത്തോടെ കഴിഞ്ഞിരുന്ന അയല്‍വാസിയുടെ കുടുംബത്തിലേക്ക് കണ്ണില്‍ ചോരയില്ലാതെ കയറിച്ചെന്ന ഒരാള്‍ മൃഗീയമായി കൊന്നൊടുക്കിയത് മൂന്നുപേരെയാണ്.
നാട്ടില്‍ അത്യാവശ്യം പണിയുള്ള ഒരു പ്ലംബറാണ് അര്ജുന് പനാലെ (50). മൂര്‍ച്ചയുള്ള ഒരു പുല്വെട്ടിയുമായി അയാള്‍ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോള്‍ ആ വരവിന് ചോരക്കൊതിയുണ്ടാകുമെന്ന് നാംദേവ് ഠാക്കൂറും കുടുംബവും വിചാരിച്ചില്ല. സംസാരിച്ചു നില്ക്കുന്നതിനിടയില് അയാള്‍ ആ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ആക്രമിച്ചു. നാംദേവ് ഠാക്കൂര്‍ (62), പത്നി ദാഗുഭായി ഠാക്കൂര്‍ (50), മകള്‍ ഖുശി ഠാക്കൂര്‍ എന്നിവര്‍ തത്ക്ഷണം മരണമടഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുടുംബാംഗങ്ങള്‍ക്ക് മാരകമായി പരിക്കേറ്റു.
മഹാരാഷ്ട്രയിലെ നിമാഗോന് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഈ കൂട്ടക്കൊലയുടെ ഉത്തരവാദി അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നമുള്ള ആളാണ് അര്ജുനെന്നൊരു വാദം നിലനില്ക്കുന്നു. അതേ സമയം, അയാള്‍ ആദ്യമായാണ് ഇത്തരമൊരു ക്രൂരതയ്ക്ക് മുതിര്‍ന്നതെന്നതും പ്രാഥമികാന്വേഷണത്തില്‍ പോലീസിന് ബോധ്യമായിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. അര്‍ജുന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചില പത്രത്താളുകളും അഴുകിയ പഴങ്ങളും കാലിക്കുപ്പികളുമൊക്കെയാണ് പോലീസിന് കാണാനായത്.
സ്ക്രാപ് ഗോഡൗണില്‍ സഹോദരങ്ങളുടെയും കൂട്ടുകാരന്റെയും മൃതദേഹങ്ങള്‍
കൂട്ടക്കൊലകള്‍ മുംബൈ പോലീസിന്റെയും ഉറക്കം കെടുത്തുന്നുണ്ട്... നവി മുംബൈയിലെ സ്ക്രാപ് ഗോഡൗണില്‍ കഴിഞ്ഞ ദിവസം മൂന്നു പേരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടു.മൂവരും ആ ഗോഡൗണിലെ തൊഴിലാളികളാണ്.രാജേഷ് പാല് (30), നൗഷാദ് ഖാന് (19), സഹോദരന് ഇര്‍ഷാദ് ഖാന് (19) എന്നിവരുടെ ശരീരങ്ങളാണ് കണ്ടെടുത്തത്. സംഭവത്തിനു പിന്നില്‍ കവര്ച്ചശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ക്രാപ് ഗോഡൗണില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ കാണപ്പെട്ടതിനു സമീപം ചുറ്റികയും കണ്ടെത്തി. ഈ ചുറ്റിക ഉപയോഗിച്ചാകാം മൂവരെയും കൊന്നതെന്നും കരുതുന്നു. ഗോഡൗണിലെ പ്രതിദിന പ്രവൃത്തികളെക്കുറിച്ച് വ്യക്തമായി അറിവുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് തന്നെയാണ് പോലീസിന്റെ സംശയം. സി സി ടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്.
വഴക്ക് തടയാന്‍ ചെന്നു, മരണം ഏറ്റുവാങ്ങി
നെഞ്ചത്ത് നിറയെ കത്തിക്കുത്തുകളുമായി മരണത്തോട് ഒരു യുവാവ് മല്ലടിക്കുന്നതായി ഡല്‍ഹി സമൃദ്ധ്പൂര് പോലീസിന് കഴിഞ്ഞ ദിവസം ഫോണ്‍ സന്ദേശം ലഭിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമൃദ്ധ്പൂരില് ചായക്കടയിലെ തൊഴിലാളിയായ സഞ്ജീവ് പാണ്ഡേയാണ് മരിച്ചത്. തൊട്ടടുത്ത ഫ്ളാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡായും അയാള്‍ ജോലി നോക്കുന്നു. ബന്ധുവായ അജിത്തിനോടൊപ്പമാണ് അയാള്‍ ഇവിടെ കഴിയുന്നത്... അയല്പക്കത്തെ ബോറയും പത്നി രുഗ്മിണി ദേവിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് കാണാനിടയായ സഞ്ജീവ് സമാധാനത്തിന്റെ വെള്ളരിപ്രാവായാണ് അവരുടെ അടുത്ത് ചെന്നത്. രോഷാകുലനായി നില്‍ക്കുകയായിരുന്ന ബോറയുടെ ക്രോധം മുഴുവന്‍ സഞ്ജീവിലേയ്ക്ക് മാറി. കൂടുതലെന്തെങ്കിലും പറയുന്നതിനു മുന്‍പ് തന്നെ അയാള്‍ സഞ്ജീവിന്റെ നെഞ്ചില്‍ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ആഞ്ഞാഞ്ഞ് കുത്തി. ഉടന്‍ സ്ഥലം കാലിയാക്കി. ഒളിവില്‍ കഴിയുന്ന ബോറയ്ക്കു വേണ്ടിയുള്ള അന്വേഷണം കാര്യക്ഷമമായി തുടരുന്നു.
മെട്രോ നഗരങ്ങളിലും മറ്റും പരിചിതമായിരുന്ന ചോരക്കലി തീരാത്ത അനിഷ്ട സംഭവങ്ങള്‍ ഗ്രാമങ്ങളിലും മറ്റു പ്രദേശങ്ങളിലുമെല്ലാം സുപരിചിതമായി തീരുകയാണ്. ഏതു നിമിഷം ആരാണ് ആക്രമിക്കപ്പെടുകയെന്ന് അറിയാനാവാത്ത വിധത്തിലായി കാര്യങ്ങള്‍. മനുഷ്യത്വത്തിന്റെയും നന്മയുടെയും കണങ്ങള്‍ അല്പ്പവും ഉള്ളിലില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് പലയിടത്തും അരങ്ങേറുന്നത്. ലഹരിയും മോശം കൂട്ടുകെട്ടുമൊക്കെ വഴി തെറ്റലിന്റെ മുഖ്യഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും കൃത്യമായ പരിഹാരം ഇപ്പോഴും അകലെയാണ്.
ഗിരീഷ് പരുത്തിമഠം