ആരുടെയും അധീനതയിലല്ലാത്ത,യൂറോപ്പിനെക്കാളും ഓസ്ട്രേലിയയെക്കാളും വിസ്തൃതിയുള്ള, മൈനസ് 89 സെല്‍ഷ്യസ് ഡിഗ്രിയിലുള്ള ഐസ്പാളികളുടെ നാട്. പക്ഷിത്തൂവലുകളും മൈക്രോഫൈബറുകളും കൊണ്ട് നിര്‍മിച്ച ഡോഗ്രി ധരിക്കാതെ ജീവിക്കാനാവാത്ത ഇടം. സൂര്യന് ഉത്തരായനത്തില്‍ സഞ്ചരിക്കുന്ന സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ രാത്രിയില്ലാത്തതും മറ്റുകാലങ്ങളില്‍ സൂര്യനെ കാണാത്തതുമായ വിസ്മയ ലോകം. അഞ്ചു കിലോമീറ്ററോളം നീളത്തിൽ ഐസ് മൂടിക്കിടക്കുന്ന മഹാസമുദ്രം.അന്തരീക്ഷ മര്‍ദം മൂലം താഴെനിന്ന് മുകളിലോട്ട് ഒഴുകുന്ന നദികളുള്ള നാട്- അന്റാര്‍ട്ടിക്കയുടെ സവിശേഷതകളെപ്പറ്റി ഡോ. ഫെലിക്സ് ബാസ്റ്റിന്റെ വിവരണമാണിത്.
പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. ഫെലിക്സ് ബാസ്റ്റിന് പായലുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനവും ഗഷേണവുമാണ് പ്രിയം. പഠന ഭാഗമായി 2016 ഡിസംബര്‍മുതല്‍ 2017 മാര്‍ച്ച് വരെ അന്റാര്‍ട്ടിക്കയിലെ ജീവന്റെ അദ്ഭുതങ്ങള്‍ തേടിയുള്ള സാഹസികയാത്ര അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവും അദ്ഭുതങ്ങളുടെ ഇടയിലേക്കുള്ള ഇറക്കവുമായിരുന്നു.
പയ്യന്നൂർ കാരനായ ഡോ. ഫെലിക്സ് ബാസ്റ്റിനെ പരിചയപ്പെടുത്തേണ്ടതില്ല. കാരണം ശ്രീലങ്കയിലും കേരളത്തിലെ ചിലയിടങ്ങളിലും പെയ്ത ചുവന്ന മഴയുടെ പൊരുൾ കണ്ടെത്തിയ ശാസ്ത്രജ്ഞനെന്ന നിലയിൽ വാർത്തയിൽ നിറഞ്ഞു നിന്നയാളാണ് അദ്ദേഹം. ഇന്ന്്് സൂക്ഷ്മജീവികളുടെ വിശാലലോകത്ത് രണ്ട് ആല്‍ഗകള്‍ ബാസ്റ്റിന്റെ പേരിലുണ്ട്. ഉള്‍വ പശ്ചിമ ബാസ്റ്റ് എന്നും ക്വാഡാഫോറ ഗോയിന്സിസ് ബാസ്റ്റ്് എന്നിങ്ങനെയുമാണ് പേര്്. ശാസ്ത്രലോകം ഇതുവരെ കണ്ടെത്താത്ത നാലു പുതിയ സസ്യവര്ഗങ്ങളെക്കൂടി ഫെലിക്സ് ബാസ്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പയ്യന്നൂര്‍ കോറോം വടക്കേമഠത്തില്‍ പരേതനായ വിഷ്ണു നമ്പീശന് മാസ്റ്ററുടെയും രത്നവല്ലിയുടെയും മകന് ശ്രീജിത്താണ് ഇരുപതാം വയസിൽ പേര് മാറ്റി ഫെലിക്സ് ബാസ്റ്റായത്. മനുഷ്യനെന്നപോലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രപഞ്ചത്തില്‍ തുല്യപ്രാധാന്യമുണ്ടെന്ന ചിന്തയില്‍നിന്നാണ് ഫെലിക്സ് ബാസ്റ്റ് എന്ന പുതിയ പേരിന്റെ പിറവി.
കോറോം ദേവീസഹായം യുപി സ്കൂളില്‍ പഠിക്കവെയാണ് ബാസ്റ്റിന്റെ ശാസ്ത്രകൗതുകങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നത്. പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍, പയ്യന്നൂര്‍ കോളജ്, രാജപുരം സെന്റ് പയസ് ടെന്ത് കോളജ്, മദ്രാസ് യൂണിവേഴ്സിറ്റി, മുംബൈ ഐഐടി എന്നിവിടങ്ങളിലായിരുന്നു തുടര്‍പഠനം. ബിഎസ്സിക്കും എംഎസ്സിക്കും ഒന്നാംറാങ്ക്. ജപ്പാന് സര്‍ക്കാരിന്റെ പ്രശസ്തമായ മോന്ബുഷോ സ്കോളര്‍ഷിപ്പിന് പുറമെ ഡോക്ടറേറ്റും. 2015ല്‍ ബാസ്റ്റിന് രാഷ്ട്രപതിയില്‍നിന്ന് ഇന്‍സ്പയറിംഗ് ടീച്ചര്‍ അവാര്‍ഡും ലഭിച്ചു. ക്രീച്ചേഴ്സ് ഓഫ് ഇന്ത്യ, ആര്‍ട്ടിക് സര്‍ക്കിള്‍ എന്നീ പുസ്തകങ്ങളും രചിച്ചു.
അന്റാര്‍ട്ടിക്കയിലെ ലാര്‍സ്മാന്‍ എന്ന സ്ഥലം അടിസ്ഥാനമാക്കി ജൈവവൈവിധ്യഭൂപടം തയാറാക്കിയ ആദ്യ ശാസ്ത്രജ്ഞനാണ് ഡോ.ഫെലിക്സ് ബാസ്റ്റ്. അവിടത്തെ ജനിതക വൈവിധ്യത്തെക്കുറിച്ചായിരുന്നു പയ്യന്നൂര്‍ കോറോത്തെ ബാസ്റ്റിന്റെ പഠനം.
ഇവാന് പപ്പാനിൽ എന്ന റഷ്യന്‍ കപ്പലിലായിരുന്നു ബാസ്റ്റിന്റെ അന്റാര്‍ട്ടിക്കയിലേക്കുള്ള ഗവേഷണയാത്ര. അഞ്ചു മീറ്ററിലേറെ കനത്തില്‍ കരിമ്പാറക്കെട്ടിനേക്കാള് കരുത്തോടെ താഴ്ന്നുകിടക്കുന്ന മഞ്ഞുകട്ടകളുള്ള സമുദ്രത്തിലൂടെയാണ് ദുഷ്കരമായ യാത്ര. ഈ മഞ്ഞുപാളികളെ ഇടിച്ചുടച്ചുണ്ടാക്കിയ ചാലിലൂടെ അഞ്ച്് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇവാന് പപ്പാനിൽ എന്ന ഉരുക്കു കപ്പലിന് എട്ട് ദിനരാത്രങ്ങളാണ് വേണ്ടിവന്നത്.
ജാതിമത സ്നേഹത്തെക്കാളും വേണ്ടത് പ്രകൃതി സ്നേഹം എന്ന് അദ്ദേഹം പറയുന്നു. ജനനത്തിന് ശേഷമാണ് മറ്റുള്ളവര്‍ നമ്മുടെ ജാതിയും മതവും തീരുമാനിക്കുന്നത്. എല്ലാവരും വിശ്വാസങ്ങളുടെ പിറകെ പോകുമ്പോള്‍ മൗലികമായ കടമകള്‍ മറക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണ്. വാട്സാപ്പ് പോലുള്ള ഈ മാധ്യമങ്ങള്‍ എങ്ങനെയുണ്ടായെന്ന് ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഭരണഘടനയനുസരിച്ചുള്ള മൗലിക കടമകള്‍ നിര്‍വഹിക്കണമെങ്കില്‍ ജാതിമത സ്നേഹത്തേക്കാളും അധികമായി വേണ്ടത് രാജ്യസ്നേഹവും മനുഷ്യ സ്നേഹവും അതിലുപരി പ്രകൃതി സ്നേഹവുമാണെന്ന് ഇദ്ദേഹം പറയുന്നു.
ജര്‍മനിയിലെ ബെര്‍ലിന്‍ മ്യൂസിയത്തില്‍ അരനൂറ്റാണ്ട് മുമ്പ് ഹിറ്റ്ലര്‍ മനുഷ്യകുലത്തോട് ചെയ്തുപോയ ക്രൂരതകള്‍ ഏറ്റുപറയുന്നത് കാണാം. കാലത്തിന്റെ കറുത്ത ഏടുകളിലേക്കുള്ള ഇത്തരം തിരിഞ്ഞുനോട്ടമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഡോ. ഫെലിക്സ് ബാസ്റ്റ് പറയുന്നു.
ഓക്സിജന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് കടലില്‍
ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത് മരങ്ങളാണെന്നാണ് നമ്മെ പഠിപ്പിക്കുന്നതെങ്കിലും ഇതിന് ശാസ്ത്രീയതയില്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ഭൂഖണ്ഡത്തില്‍ 72 ശതമാനത്തോളമുള്ള കടലിന്റെ അടിത്തട്ടിലെ സൈനക്കോ കോക്കസ്, പ്രൊയോറോ കോക്കസ് എന്നീ സൂക്ഷ്മ ജീവികളാണ്(പായലുകള്‍) 65 ശതമാനവും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത്. വലിയ ലോകമായ കടലിലെ ചെറുജീവികളാണ് ഓക്സിജന്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതെന്ന ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് തന്നെ കൗതുകമായിരിക്കുകയാണ്.ഈ സൂക്ഷ്മജീവികള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്.അന്തരീക്ഷത്തിലെ കാര്ബണ്ഡൈഒാക്സൈഡിനെ കാര്ബോണിക്ക് ആസിഡാക്കിയാണ് കടല്‍ മാറ്റുന്നത്.ഇതോടെ കടല്‍വെള്ളത്തിലെ അമ്ലത്വം കൂടുകയും കടലിലെ പായലുകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും ആവാസവ്യവസ്ഥക്ക് ഇത്്് വെല്ലുവിളിയാവുകയുമാണ്. ആഗോള താപനം ജൈവ സമ്പത്തിനെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റിയുള്ള പഠനത്തിലാണിദ്ദേഹം.
പ്ലാസ്റ്റിക് കൂട് നിരോധിച്ചതു കൊണ്ട് മാത്രം തീരുന്നതല്ല പാരിസ്ഥിതിക പ്രശ്നം. കടലിലെത്തപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ അടിഞ്ഞുകൂടി ലിറ്റര്‍ ഐലൻഡ് എന്ന പേരിലുള്ള ദ്വീപുകള്‍വരെ കടലില്‍ രൂപപ്പെട്ടിരിക്കുന്നു.ഇവ കടലിലെ ജീവജാലങ്ങളുടെയും കടല്‍പക്ഷികളുടെയും അന്തകരായി മാറുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗം. പ്ലാസ്റ്റിക് കൂടുകളില്‍ വരുന്ന പാല് പോലുള്ള ഉത്പന്നങ്ങള്‍ സ്ത്രീകളില്‍ കടുത്ത സ്ട്രോജന് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും.ഡല്‍ഹിയില്‍ ആവശ്യമുള്ളവര്‍ക്ക് പാല് പാത്രങ്ങളില്‍ അളന്നു കിട്ടും.അത്തരത്തിലുള്ള നിലപാട് കേരളത്തില്‍ മില്‍മയും സ്വീകരിച്ചാല്‍ ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക്് കൂടുകള്‍ ഒരുദിവസം തന്നെ ഒഴിവാക്കാനാകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സൈക്കിള്‍ സവാരി അത്യുത്തമം
സൈക്കിളിംഗിന് പ്രാധാന്യം കൊടുത്താലുള്ള ഗുണഗണങ്ങള്‍ ബാസ്റ്റ് വിശദീകരിച്ചു. പത്താംക്ലാസ് പഠനം കഴിഞ്ഞവര്‍ ബൈക്കുകളിലേക്ക് മാറുന്നതും ഒറ്റയാള്‍ ഓടിക്കുന്ന കാറുകള്‍ക്ക് പ്രിയമേറുന്നതും ഭീതിയോടെയേ കാണാനാവു. ഇന്ന് കോളജുകളിലെ പാര്‍ക്കിംഗ് ഏരിയകളില്‍ ഒരു സൈക്കിള്‍പോലും കാണാനില്ല.തന്റെ യൂണിവേഴ്സിറ്റിയിലേക്ക്് താനിപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്യുന്നത്.
സ്ഥിരമായി സൈക്കിള്‍ സവാരി നടത്തുന്നവരില്‍ ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാവില്ല.പണംലാഭം മാത്രമല്ല, ഇന്ധനലാഭവും പരിസ്ഥിതി സംരക്ഷണവുമാണ് ഇതിലൂടെ നാടിനെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാനാവുക.കഴിഞ്ഞ നാലുമാസം ജര്‍മനിയിലായിരുന്നു. അവിടെ പ്രഫസര്മാരുള്പ്പെടെയുള്ളവര് സൈക്കിളിലാണ് യാത്ര ചെയ്യുന്നത്.അവിടെയുള്ളതുപോലെ പ്രധാന റോഡുകളില്‍ സൈക്കിള്‍ യാത്രയ്ക്കായി പാതയൊരുക്കിയാല്‍ എല്ലാവര്ക്കും പ്രയോജനകരമാകുമെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.
പീറ്റര്‍ ഏഴിമല
പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. ഫെലിക്സ് ബാസ്റ്റിന് പായലുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മ സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനവും ഗഷേണവുമാണ് പ്രിയം. പഠന ഭാഗമായി 2016 ഡിസംബര്‍മുതല്‍ 2017 മാര്‍ച്ച് വരെ അന്റാര്‍ട്ടിക്കയിലെ ജീവന്റെ അദ്ഭുതങ്ങള്‍ തേടിയുള്ള സാഹസികയാത്ര അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവും അദ്ഭുതങ്ങളുടെ ഇടയിലേക്കുള്ള ഇറക്കവുമായിരുന്നു.
പയ്യന്നൂർ കാരനായ ഡോ. ഫെലിക്സ് ബാസ്റ്റിനെ പരിചയപ്പെടുത്തേണ്ടതില്ല. കാരണം ശ്രീലങ്കയിലും കേരളത്തിലെ ചിലയിടങ്ങളിലും പെയ്ത ചുവന്ന മഴയുടെ പൊരുൾ കണ്ടെത്തിയ ശാസ്ത്രജ്ഞനെന്ന നിലയിൽ വാർത്തയിൽ നിറഞ്ഞു നിന്നയാളാണ് അദ്ദേഹം. ഇന്ന്്് സൂക്ഷ്മജീവികളുടെ വിശാലലോകത്ത് രണ്ട് ആല്‍ഗകള്‍ ബാസ്റ്റിന്റെ പേരിലുണ്ട്. ഉള്‍വ പശ്ചിമ ബാസ്റ്റ് എന്നും ക്വാഡാഫോറ ഗോയിന്സിസ് ബാസ്റ്റ്് എന്നിങ്ങനെയുമാണ് പേര്്. ശാസ്ത്രലോകം ഇതുവരെ കണ്ടെത്താത്ത നാലു പുതിയ സസ്യവര്ഗങ്ങളെക്കൂടി ഫെലിക്സ് ബാസ്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പയ്യന്നൂര്‍ കോറോം വടക്കേമഠത്തില്‍ പരേതനായ വിഷ്ണു നമ്പീശന് മാസ്റ്ററുടെയും രത്നവല്ലിയുടെയും മകന് ശ്രീജിത്താണ് ഇരുപതാം വയസിൽ പേര് മാറ്റി ഫെലിക്സ് ബാസ്റ്റായത്. മനുഷ്യനെന്നപോലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രപഞ്ചത്തില്‍ തുല്യപ്രാധാന്യമുണ്ടെന്ന ചിന്തയില്‍നിന്നാണ് ഫെലിക്സ് ബാസ്റ്റ് എന്ന പുതിയ പേരിന്റെ പിറവി.
കോറോം ദേവീസഹായം യുപി സ്കൂളില്‍ പഠിക്കവെയാണ് ബാസ്റ്റിന്റെ ശാസ്ത്രകൗതുകങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നത്. പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍, പയ്യന്നൂര്‍ കോളജ്, രാജപുരം സെന്റ് പയസ് ടെന്ത് കോളജ്, മദ്രാസ് യൂണിവേഴ്സിറ്റി, മുംബൈ ഐഐടി എന്നിവിടങ്ങളിലായിരുന്നു തുടര്‍പഠനം. ബിഎസ്സിക്കും എംഎസ്സിക്കും ഒന്നാംറാങ്ക്. ജപ്പാന് സര്‍ക്കാരിന്റെ പ്രശസ്തമായ മോന്ബുഷോ സ്കോളര്‍ഷിപ്പിന് പുറമെ ഡോക്ടറേറ്റും. 2015ല്‍ ബാസ്റ്റിന് രാഷ്ട്രപതിയില്‍നിന്ന് ഇന്‍സ്പയറിംഗ് ടീച്ചര്‍ അവാര്‍ഡും ലഭിച്ചു. ക്രീച്ചേഴ്സ് ഓഫ് ഇന്ത്യ, ആര്‍ട്ടിക് സര്‍ക്കിള്‍ എന്നീ പുസ്തകങ്ങളും രചിച്ചു.
അന്റാര്‍ട്ടിക്കയിലെ ലാര്‍സ്മാന്‍ എന്ന സ്ഥലം അടിസ്ഥാനമാക്കി ജൈവവൈവിധ്യഭൂപടം തയാറാക്കിയ ആദ്യ ശാസ്ത്രജ്ഞനാണ് ഡോ.ഫെലിക്സ് ബാസ്റ്റ്. അവിടത്തെ ജനിതക വൈവിധ്യത്തെക്കുറിച്ചായിരുന്നു പയ്യന്നൂര്‍ കോറോത്തെ ബാസ്റ്റിന്റെ പഠനം.
ഇവാന് പപ്പാനിൽ എന്ന റഷ്യന്‍ കപ്പലിലായിരുന്നു ബാസ്റ്റിന്റെ അന്റാര്‍ട്ടിക്കയിലേക്കുള്ള ഗവേഷണയാത്ര. അഞ്ചു മീറ്ററിലേറെ കനത്തില്‍ കരിമ്പാറക്കെട്ടിനേക്കാള് കരുത്തോടെ താഴ്ന്നുകിടക്കുന്ന മഞ്ഞുകട്ടകളുള്ള സമുദ്രത്തിലൂടെയാണ് ദുഷ്കരമായ യാത്ര. ഈ മഞ്ഞുപാളികളെ ഇടിച്ചുടച്ചുണ്ടാക്കിയ ചാലിലൂടെ അഞ്ച്് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇവാന് പപ്പാനിൽ എന്ന ഉരുക്കു കപ്പലിന് എട്ട് ദിനരാത്രങ്ങളാണ് വേണ്ടിവന്നത്.
ജാതിമത സ്നേഹത്തെക്കാളും വേണ്ടത് പ്രകൃതി സ്നേഹം എന്ന് അദ്ദേഹം പറയുന്നു. ജനനത്തിന് ശേഷമാണ് മറ്റുള്ളവര്‍ നമ്മുടെ ജാതിയും മതവും തീരുമാനിക്കുന്നത്. എല്ലാവരും വിശ്വാസങ്ങളുടെ പിറകെ പോകുമ്പോള്‍ മൗലികമായ കടമകള്‍ മറക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണ്. വാട്സാപ്പ് പോലുള്ള ഈ മാധ്യമങ്ങള്‍ എങ്ങനെയുണ്ടായെന്ന് ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഭരണഘടനയനുസരിച്ചുള്ള മൗലിക കടമകള്‍ നിര്‍വഹിക്കണമെങ്കില്‍ ജാതിമത സ്നേഹത്തേക്കാളും അധികമായി വേണ്ടത് രാജ്യസ്നേഹവും മനുഷ്യ സ്നേഹവും അതിലുപരി പ്രകൃതി സ്നേഹവുമാണെന്ന് ഇദ്ദേഹം പറയുന്നു.
ജര്‍മനിയിലെ ബെര്‍ലിന്‍ മ്യൂസിയത്തില്‍ അരനൂറ്റാണ്ട് മുമ്പ് ഹിറ്റ്ലര്‍ മനുഷ്യകുലത്തോട് ചെയ്തുപോയ ക്രൂരതകള്‍ ഏറ്റുപറയുന്നത് കാണാം. കാലത്തിന്റെ കറുത്ത ഏടുകളിലേക്കുള്ള ഇത്തരം തിരിഞ്ഞുനോട്ടമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഡോ. ഫെലിക്സ് ബാസ്റ്റ് പറയുന്നു.
ഓക്സിജന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് കടലില്‍
ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത് മരങ്ങളാണെന്നാണ് നമ്മെ പഠിപ്പിക്കുന്നതെങ്കിലും ഇതിന് ശാസ്ത്രീയതയില്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ഭൂഖണ്ഡത്തില്‍ 72 ശതമാനത്തോളമുള്ള കടലിന്റെ അടിത്തട്ടിലെ സൈനക്കോ കോക്കസ്, പ്രൊയോറോ കോക്കസ് എന്നീ സൂക്ഷ്മ ജീവികളാണ്(പായലുകള്‍) 65 ശതമാനവും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത്. വലിയ ലോകമായ കടലിലെ ചെറുജീവികളാണ് ഓക്സിജന്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതെന്ന ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് തന്നെ കൗതുകമായിരിക്കുകയാണ്.ഈ സൂക്ഷ്മജീവികള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിക്കുന്നത്.അന്തരീക്ഷത്തിലെ കാര്ബണ്ഡൈഒാക്സൈഡിനെ കാര്ബോണിക്ക് ആസിഡാക്കിയാണ് കടല്‍ മാറ്റുന്നത്.ഇതോടെ കടല്‍വെള്ളത്തിലെ അമ്ലത്വം കൂടുകയും കടലിലെ പായലുകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും ആവാസവ്യവസ്ഥക്ക് ഇത്്് വെല്ലുവിളിയാവുകയുമാണ്. ആഗോള താപനം ജൈവ സമ്പത്തിനെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റിയുള്ള പഠനത്തിലാണിദ്ദേഹം.
പ്ലാസ്റ്റിക് കൂട് നിരോധിച്ചതു കൊണ്ട് മാത്രം തീരുന്നതല്ല പാരിസ്ഥിതിക പ്രശ്നം. കടലിലെത്തപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ അടിഞ്ഞുകൂടി ലിറ്റര്‍ ഐലൻഡ് എന്ന പേരിലുള്ള ദ്വീപുകള്‍വരെ കടലില്‍ രൂപപ്പെട്ടിരിക്കുന്നു.ഇവ കടലിലെ ജീവജാലങ്ങളുടെയും കടല്‍പക്ഷികളുടെയും അന്തകരായി മാറുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗം. പ്ലാസ്റ്റിക് കൂടുകളില്‍ വരുന്ന പാല് പോലുള്ള ഉത്പന്നങ്ങള്‍ സ്ത്രീകളില്‍ കടുത്ത സ്ട്രോജന് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കും.ഡല്‍ഹിയില്‍ ആവശ്യമുള്ളവര്‍ക്ക് പാല് പാത്രങ്ങളില്‍ അളന്നു കിട്ടും.അത്തരത്തിലുള്ള നിലപാട് കേരളത്തില്‍ മില്‍മയും സ്വീകരിച്ചാല്‍ ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക്് കൂടുകള്‍ ഒരുദിവസം തന്നെ ഒഴിവാക്കാനാകുമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സൈക്കിള്‍ സവാരി അത്യുത്തമം
സൈക്കിളിംഗിന് പ്രാധാന്യം കൊടുത്താലുള്ള ഗുണഗണങ്ങള്‍ ബാസ്റ്റ് വിശദീകരിച്ചു. പത്താംക്ലാസ് പഠനം കഴിഞ്ഞവര്‍ ബൈക്കുകളിലേക്ക് മാറുന്നതും ഒറ്റയാള്‍ ഓടിക്കുന്ന കാറുകള്‍ക്ക് പ്രിയമേറുന്നതും ഭീതിയോടെയേ കാണാനാവു. ഇന്ന് കോളജുകളിലെ പാര്‍ക്കിംഗ് ഏരിയകളില്‍ ഒരു സൈക്കിള്‍പോലും കാണാനില്ല.തന്റെ യൂണിവേഴ്സിറ്റിയിലേക്ക്് താനിപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്യുന്നത്.
സ്ഥിരമായി സൈക്കിള്‍ സവാരി നടത്തുന്നവരില്‍ ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാവില്ല.പണംലാഭം മാത്രമല്ല, ഇന്ധനലാഭവും പരിസ്ഥിതി സംരക്ഷണവുമാണ് ഇതിലൂടെ നാടിനെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാനാവുക.കഴിഞ്ഞ നാലുമാസം ജര്‍മനിയിലായിരുന്നു. അവിടെ പ്രഫസര്മാരുള്പ്പെടെയുള്ളവര് സൈക്കിളിലാണ് യാത്ര ചെയ്യുന്നത്.അവിടെയുള്ളതുപോലെ പ്രധാന റോഡുകളില്‍ സൈക്കിള്‍ യാത്രയ്ക്കായി പാതയൊരുക്കിയാല്‍ എല്ലാവര്ക്കും പ്രയോജനകരമാകുമെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.
പീറ്റര്‍ ഏഴിമല