പി.ആർ. സന്തോഷ്
ഇൻസ്പെക്ടർ ഓഫ് പോലീസ് തിരുവല്ല പോലീസ് സ്റ്റേഷൻ
മുറിവില് കണ്ടെത്തിയ കുറ്റകൃത്യം-2
കൊല ചെയ്യപ്പെട്ടത് റെയ്ഗാൻ ആണെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെയെന്ന ചോദ്യം ബലപ്പെട്ടു. റെയ്ഗാനെ കൊല ചെയ്ത ശേഷം അയാളുടെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ആരെങ്കിലും കടന്നിരിക്കാമെന്ന ചിന്ത ബലപ്പെട്ടു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ വിവരങ്ങൾ പരിശോധിച്ചു. ഇയാളെ കാണാതായതിനു തലേന്ന് റെയ്ഗാൻ എന്ന പേരിൽ ഹിമാചൽപ്രദേശിലേക്ക് മൂന്നു ടിക്കറ്റുകൾ റിസർവ് ചെയ്തിരുന്നതായി അന്വേഷണത്തിൽ മനസിലായി.
ഇക്കാര്യങ്ങൾ രാജസ്ഥാൻ പോലീസിനെ അറിയിച്ചു. രാജസ്ഥാനിൽ നിന്ന് കാർ മോഷണം പോയതായി പരാതി ലഭിച്ചതായി അവിടെനിന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അഞ്ചു പേരടങ്ങുന്ന അന്വേഷണ സംഘം ഹിമാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. ഡൽഹിയിൽ നിന്ന് ഇന്നോവ കാറിലായിരുന്നു യാത്ര. ഹിമാചൽ പ്രദേശിലെ റോടു എന്ന സ്ഥലത്ത് ഇവരുള്ളതായി സൂചന ലഭിച്ചു. കഷ്ടിച്ച് ഒരു വണ്ടിക്കു മാത്രം കടന്നു പോകാവുന്ന വിജനമായ ഖനി പ്രദേശമായിരുന്നു അത്. രാത്രി എട്ടുമണിയോടെ ഞങ്ങൾ റോടുവിലെത്തി. പുലർച്ചെ തന്നെ റെയ്ഗാനെ അന്വേഷിച്ചിറങ്ങി.
അന്വേഷണത്തിൽ റെയ്ഗാൻ ഹിമാചൽപ്രദേശിലെ ഒരു സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി. അവിടെയെത്തി ഇയാളെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ കാര്യങ്ങൾ വെളിപ്പെടുത്തി. ഗോവൻ സ്വദേശിയായ റെയ്ഗാൻ കുടുംബത്തോടൊപ്പം ജോലി അന്വേഷിച്ച് ആദ്യം ഹരിയാനയിലാണ് എത്തിയത്. അവിടെ ഒരു സ്കൂളിൽ ജോലി ചെയ്തു. അവിടെ വച്ച് സമീപത്തെ ആം ആദ്മി പാർട്ടി ഓഫീസുമായി ബന്ധമുണ്ടാക്കി. തുടർന്ന് അവിടെ നിന്ന് കംപ്യൂട്ടറും പണവും മോഷ്ടിച്ച് മുങ്ങി. പിന്നീടാണ് ആം ആദ്മി പാർട്ടി നേതാവായി രാജസ്ഥാനിലെ പാർട്ടി ഓഫീസിൽ എത്തിയത്. അവിടെ നിന്ന് പണവും കാറും മോഷ്ടിച്ച് കുടുംബസമേതം കേരളത്തിലേക്ക് കടക്കുകയായിരുന്നു.
കേരളത്തിലേക്ക് പോരുന്ന വഴി ഓണ്ലൈനിലാണ് തൃപ്പൂണിത്തുറ പേട്ടയിലെ ഹോംസ്റ്റേ ബുക്ക് ചെയ്തത്. അവിടെ ഒരു മാസത്തോളം കുടുംബത്തോടൊപ്പം താമസിച്ചു. മൂന്നാർ പോകുന്നുവെന്ന് പറഞ്ഞ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. ഒരു യാത്രയ്ക്കിടയിൽ ന്യൂക്ലിയസ് മാളിനടുത്തുവച്ച് കാർ കേടായതിനെത്തുടർന്നാണ് അവിടെ കാർ ഉപേക്ഷിച്ചത്. ഞങ്ങൾ പ്രതിയെ ഹിമാചൽപ്രദേശ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് രാജസ്ഥാൻ പോലീസ് സ്ഥലത്തെത്തി റെയ്ഗാനെ കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയെ അന്വേഷിച്ചിറങ്ങിയ ഞങ്ങൾക്ക് മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനായി എന്ന രസകരമായ വസ്തുതയും ഇതിനു പിന്നിലുണ്ടായി.
കുറ്റവാളി അപ്പോഴും കാണാമറയത്ത്
എന്നാൽ, കൊലക്കേസ് പ്രതി അപ്പോഴും കാണാമറയത്തു തന്നെയായിരുന്നു. സംഭവം നടന്നിട്ട് ഒരു മാസമാകുന്നു. കൊലക്കേസ് പ്രതിയെ അന്വേഷിച്ചിറങ്ങിയിട്ട് മോഷണക്കേസ് പ്രതിയെ കിട്ടിയെന്ന വിഷമവും ഉണ്ടായി. എങ്കിലും യഥാർഥ കുറ്റവാളിയെ കണ്ടെത്താമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അന്വേഷണം തുടർന്നു. ചന്പക്കരയിൽ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും എത്തി. അവിടെവച്ച് ഉദ്യോഗസ്ഥർ പല വഴികളിലായി തിരിഞ്ഞ് ഒന്നുകൂടി അന്വേഷിക്കാമെന്ന് തീരുമാനിച്ചു. നദിയുടെ കൈവഴികൾ കേന്ദ്രീകരിച്ചായിരുന്നു ആ അന്വേഷണം. അങ്ങനെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ജോസിയും സുരേഷും വൈപ്പിനിലെ മുനന്പം എന്ന മത്സ്യബന്ധന മേഖലയിലെത്തി. ഇതിനിടയിൽ അന്വേഷണത്തെക്കുറിച്ചുള്ള പത്രവാർത്തകൾ നിരന്തരം വരുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ തലേന്നത്തെ പത്ര വാർത്ത വായിച്ച ഒരു യുവാവ് പോലീസിന് ചില വിവരങ്ങൾ കൈമാറി. ഒരു മാസം മുന്പ് കുളച്ചൽ സ്വദേശിയായ ഒരു യുവാവിനെ കടലിൽ കാണാതായിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ ഇയാളെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയെന്നും യുവാവ് അറിയിച്ചു.
കാണാതായ ആൾ കുളച്ചൽ സ്വദേശിയായിരുന്നു. അവിടെ നിന്നും ധാരാളം പേർ മത്സ്യബന്ധനത്തിനായി കേരളത്തിലേക്ക് എത്താറുണ്ട്. തുടർന്ന് അത്തരത്തിലുള്ള ഒരു അന്വേഷണത്തിലേക്കാണ് ഞങ്ങൾ നീങ്ങിയത്. കാണാതായ ആളുടെ സഹോദരനെ പെട്ടെന്ന് കണ്ടെത്തി. കന്യാകുമാരി കുളച്ചൽ അഗസ്തീശ്വരം താലൂക്കിൽ അമൽരാജ്(27) എന്ന ആളെയാണ് കാണാതായത്. പോസ്റ്റ്മോർട്ടത്തിന്റെ സമയത്ത് കൊല ചെയ്യപ്പെട്ട ആളുടെ രക്തസാന്പിളുകൾ എടുത്ത് ഡിഎൻഎ പരിശോധന നടത്തിയിരുന്നതിന്റെ റിസൽട്ട് കൈവശമുണ്ടായിരുന്നു. അമൽരാജിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും രക്തസാന്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. മൂന്നു ദിവസത്തിനകം പരിശോധനാ ഫലം വന്നു. അമൽരാജിന്റെ രക്തസാന്പിളുമായി മാച്ച് ചെയ്യുന്നതായിരുന്നു ഫലം. നെയിൽ പോളിഷ് ഇടുന്ന ശീലവും അമൽരാജിന് ഉണ്ടായിരുന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കുഴിനഖം ഒഴിവാക്കാനായാണ് കാലിൽ നെയിൽ പോളിഷ് ഇടുന്നത്. കൂടാതെ മൃതദേഹത്തിൽ കൈയിൽ കണ്ടെത്തിയ വെളുത്ത ചരട് കുളച്ചലിലെ ഒരു ക്രൈസ്തവ ദേവാലയത്തിലേത് ആയിരുന്നു. മോതിരവും അയാളുടേതാണെന്ന് കണ്ടെത്തി. അതോടെ മരിച്ചത് അമൽരാജ് തന്നെയാണെന്ന് നൂറു ശതമാനം ബോധ്യമായി. ജമ്മു കാഷ്മീരിൽ വരെ എത്തിയ ആദ്യാന്വേഷണം ഇപ്പോൾ കന്യാകുമാരി വരെ എത്തി.
പ്രതികൾ വലയിൽ
അമൽരാജിന്റെ കൂടെ ജോലി ചെയ്തിരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. അഗസ്തീശ്വരം സ്വദേശികളും സഹോദരങ്ങളുമായ ജോണ് കെന്നഡി, ജോർജ്, ജോണ്സണ് എന്നിവർക്കൊപ്പമാണ് അമൽരാജും സഹോദരനും മത്സ്യബന്ധനത്തിന് പോയിരുന്നത്. കുറച്ചു നാൾക്കു മുന്പ് സഹോദരൻ ജോലി മതിയാക്കി നാട്ടിലേക്കു പോയതായി വിവരം ലഭിച്ചു. പ്രതികളെന്നു സംശയിക്കുന്നവർ സഞ്ചരിക്കാവുന്ന മേഖലയിൽ പോലീസ് ബോട്ടിൽ യാത്ര ചെയ്തു. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലത്തായിരുന്നു ഇവർ. വളരെയധികം സംഘർഷ സാധ്യതയുള്ള മേഖലയായതിനാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളും പോലീസിനെ പ്രതിസന്ധിയിലാക്കി. ഒടുവിൽ വീടു കയറിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മാനസികമായും ശാരീരികമായും കരുത്തരായ ഇവരെ ചോദ്യം ചെയ്യൽ പ്രയാസമായിരുന്നു. പ്രത്യേക ടീം അംഗങ്ങളായി തിരിഞ്ഞ് 24 മണിക്കൂർ ചോദ്യം ചെയ്തതിലൂടെ പോലീസിന് നിർണായകമായ പല വിവരങ്ങളും ലഭിച്ചു.
ചോദ്യം ചെയ്യലിൽ ആദ്യാവസാനം വരെ അന്നത്തെ ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യൻ സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളായ ഇവർ സ്ഥിരം മദ്യപാനികളായിരുന്നു. തർക്കവും പതിവായിരുന്നു. അങ്ങനെ ഒരു ദിവസം മീൻ കുറവാണെന്ന കാരണത്താൽ ഇവർ ഗുരുവായൂർ- എഗ്മൂർ എക്സ്പ്രസിൽ ട്രെയിൻ മാർഗം കുളച്ചലിലേക്ക് പുറപ്പെട്ടു. പുറകിലുള്ള കംപാർട്ട്മെന്റിൽ നിലത്താണ് ഇവർ ഇരുന്നത്. യാത്രയ്ക്കിടെയുണ്ടായ തർക്കത്തിനു കാരണം അമൽരാജ് ആണെന്നു പറഞ്ഞ് വഴക്ക് രൂക്ഷമായി. ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ കംപാർട്ട്മെന്റിൽ യാത്രക്കാർ ഇല്ലാതായി. ഈ സമയം മൂവരും ചേർന്ന് അമൽരാജിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ട്രെയിൻ എറണാകുളം സൗത്ത് പാലത്തിൽ എത്തിയപ്പോൾ മൂവരും ചേർന്ന് മൃതദേഹം താഴെയുള്ള പുഴയിലേക്ക് എടുത്തിട്ടു. സംഭവശേഷം ഇവർ നാട്ടിലേക്ക് കടന്നു കളയുകായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് മറവു ചെയ്തത്. എന്നാൽ, പോളിത്തീൻ കവറിലാക്കിയിരുന്നതിനാൽ ജീർണിക്കാതെ ഒരു മാസത്തിനുശേഷം ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
വിജയത്തിനു പിന്നിൽ കൂട്ടായ പരിശ്രമം
കൊലപാതകക്കേസ് അന്വേഷിച്ച് പോയി മോഷണക്കേസ് പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനായി. ജമ്മുകാഷ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട അന്വേഷണത്തിൽ പങ്കെടുത്ത ഓരോ പോലീസുകാരനും നിർണായകമായ പങ്കാണ് വഹിച്ചത്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ കെ.ജെ. ജയിംസ്, ഡിസിപി നിശാന്തിനി എന്നിവരുടെ പിന്തുണ നിർണായകമായിരുന്നു. തമിഴ്നാട് സ്വദേശി എന്ന നിലയിൽ സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളില്ലെല്ലാം ചെന്നപ്പോൾ നിശാന്തിനി മാഡം വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. സിഐയായിരുന്ന ഉത്തമൻ സാർ, എസ്ഐ സുരേഷ്, എഎസ്ഐ മാരായ ജോസി, മധു, സിപിഒമാരായ ഹരികുമാർ കെ.എസ്, ബിനു, എ.ഡി സുനിൽ എന്നിവരാണ് ക്രൈം സ്ക്വാഡിൽ ഉണ്ടായിരുന്നത്.
(അവസാനിച്ചു)
തയാറാക്കിയത്: സീമ മോഹൻലാൽ
ഇൻസ്പെക്ടർ ഓഫ് പോലീസ് തിരുവല്ല പോലീസ് സ്റ്റേഷൻ
മുറിവില് കണ്ടെത്തിയ കുറ്റകൃത്യം-2
കൊല ചെയ്യപ്പെട്ടത് റെയ്ഗാൻ ആണെങ്കിൽ അയാളുടെ ഭാര്യയും കുഞ്ഞും എവിടെയെന്ന ചോദ്യം ബലപ്പെട്ടു. റെയ്ഗാനെ കൊല ചെയ്ത ശേഷം അയാളുടെ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ആരെങ്കിലും കടന്നിരിക്കാമെന്ന ചിന്ത ബലപ്പെട്ടു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ വിവരങ്ങൾ പരിശോധിച്ചു. ഇയാളെ കാണാതായതിനു തലേന്ന് റെയ്ഗാൻ എന്ന പേരിൽ ഹിമാചൽപ്രദേശിലേക്ക് മൂന്നു ടിക്കറ്റുകൾ റിസർവ് ചെയ്തിരുന്നതായി അന്വേഷണത്തിൽ മനസിലായി.
ഇക്കാര്യങ്ങൾ രാജസ്ഥാൻ പോലീസിനെ അറിയിച്ചു. രാജസ്ഥാനിൽ നിന്ന് കാർ മോഷണം പോയതായി പരാതി ലഭിച്ചതായി അവിടെനിന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് അഞ്ചു പേരടങ്ങുന്ന അന്വേഷണ സംഘം ഹിമാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. ഡൽഹിയിൽ നിന്ന് ഇന്നോവ കാറിലായിരുന്നു യാത്ര. ഹിമാചൽ പ്രദേശിലെ റോടു എന്ന സ്ഥലത്ത് ഇവരുള്ളതായി സൂചന ലഭിച്ചു. കഷ്ടിച്ച് ഒരു വണ്ടിക്കു മാത്രം കടന്നു പോകാവുന്ന വിജനമായ ഖനി പ്രദേശമായിരുന്നു അത്. രാത്രി എട്ടുമണിയോടെ ഞങ്ങൾ റോടുവിലെത്തി. പുലർച്ചെ തന്നെ റെയ്ഗാനെ അന്വേഷിച്ചിറങ്ങി.
അന്വേഷണത്തിൽ റെയ്ഗാൻ ഹിമാചൽപ്രദേശിലെ ഒരു സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി. അവിടെയെത്തി ഇയാളെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ കാര്യങ്ങൾ വെളിപ്പെടുത്തി. ഗോവൻ സ്വദേശിയായ റെയ്ഗാൻ കുടുംബത്തോടൊപ്പം ജോലി അന്വേഷിച്ച് ആദ്യം ഹരിയാനയിലാണ് എത്തിയത്. അവിടെ ഒരു സ്കൂളിൽ ജോലി ചെയ്തു. അവിടെ വച്ച് സമീപത്തെ ആം ആദ്മി പാർട്ടി ഓഫീസുമായി ബന്ധമുണ്ടാക്കി. തുടർന്ന് അവിടെ നിന്ന് കംപ്യൂട്ടറും പണവും മോഷ്ടിച്ച് മുങ്ങി. പിന്നീടാണ് ആം ആദ്മി പാർട്ടി നേതാവായി രാജസ്ഥാനിലെ പാർട്ടി ഓഫീസിൽ എത്തിയത്. അവിടെ നിന്ന് പണവും കാറും മോഷ്ടിച്ച് കുടുംബസമേതം കേരളത്തിലേക്ക് കടക്കുകയായിരുന്നു.
കേരളത്തിലേക്ക് പോരുന്ന വഴി ഓണ്ലൈനിലാണ് തൃപ്പൂണിത്തുറ പേട്ടയിലെ ഹോംസ്റ്റേ ബുക്ക് ചെയ്തത്. അവിടെ ഒരു മാസത്തോളം കുടുംബത്തോടൊപ്പം താമസിച്ചു. മൂന്നാർ പോകുന്നുവെന്ന് പറഞ്ഞ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. ഒരു യാത്രയ്ക്കിടയിൽ ന്യൂക്ലിയസ് മാളിനടുത്തുവച്ച് കാർ കേടായതിനെത്തുടർന്നാണ് അവിടെ കാർ ഉപേക്ഷിച്ചത്. ഞങ്ങൾ പ്രതിയെ ഹിമാചൽപ്രദേശ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് രാജസ്ഥാൻ പോലീസ് സ്ഥലത്തെത്തി റെയ്ഗാനെ കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയെ അന്വേഷിച്ചിറങ്ങിയ ഞങ്ങൾക്ക് മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനായി എന്ന രസകരമായ വസ്തുതയും ഇതിനു പിന്നിലുണ്ടായി.
കുറ്റവാളി അപ്പോഴും കാണാമറയത്ത്
എന്നാൽ, കൊലക്കേസ് പ്രതി അപ്പോഴും കാണാമറയത്തു തന്നെയായിരുന്നു. സംഭവം നടന്നിട്ട് ഒരു മാസമാകുന്നു. കൊലക്കേസ് പ്രതിയെ അന്വേഷിച്ചിറങ്ങിയിട്ട് മോഷണക്കേസ് പ്രതിയെ കിട്ടിയെന്ന വിഷമവും ഉണ്ടായി. എങ്കിലും യഥാർഥ കുറ്റവാളിയെ കണ്ടെത്താമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അന്വേഷണം തുടർന്നു. ചന്പക്കരയിൽ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും എത്തി. അവിടെവച്ച് ഉദ്യോഗസ്ഥർ പല വഴികളിലായി തിരിഞ്ഞ് ഒന്നുകൂടി അന്വേഷിക്കാമെന്ന് തീരുമാനിച്ചു. നദിയുടെ കൈവഴികൾ കേന്ദ്രീകരിച്ചായിരുന്നു ആ അന്വേഷണം. അങ്ങനെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ജോസിയും സുരേഷും വൈപ്പിനിലെ മുനന്പം എന്ന മത്സ്യബന്ധന മേഖലയിലെത്തി. ഇതിനിടയിൽ അന്വേഷണത്തെക്കുറിച്ചുള്ള പത്രവാർത്തകൾ നിരന്തരം വരുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ തലേന്നത്തെ പത്ര വാർത്ത വായിച്ച ഒരു യുവാവ് പോലീസിന് ചില വിവരങ്ങൾ കൈമാറി. ഒരു മാസം മുന്പ് കുളച്ചൽ സ്വദേശിയായ ഒരു യുവാവിനെ കടലിൽ കാണാതായിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ ഇയാളെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയെന്നും യുവാവ് അറിയിച്ചു.
കാണാതായ ആൾ കുളച്ചൽ സ്വദേശിയായിരുന്നു. അവിടെ നിന്നും ധാരാളം പേർ മത്സ്യബന്ധനത്തിനായി കേരളത്തിലേക്ക് എത്താറുണ്ട്. തുടർന്ന് അത്തരത്തിലുള്ള ഒരു അന്വേഷണത്തിലേക്കാണ് ഞങ്ങൾ നീങ്ങിയത്. കാണാതായ ആളുടെ സഹോദരനെ പെട്ടെന്ന് കണ്ടെത്തി. കന്യാകുമാരി കുളച്ചൽ അഗസ്തീശ്വരം താലൂക്കിൽ അമൽരാജ്(27) എന്ന ആളെയാണ് കാണാതായത്. പോസ്റ്റ്മോർട്ടത്തിന്റെ സമയത്ത് കൊല ചെയ്യപ്പെട്ട ആളുടെ രക്തസാന്പിളുകൾ എടുത്ത് ഡിഎൻഎ പരിശോധന നടത്തിയിരുന്നതിന്റെ റിസൽട്ട് കൈവശമുണ്ടായിരുന്നു. അമൽരാജിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും രക്തസാന്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. മൂന്നു ദിവസത്തിനകം പരിശോധനാ ഫലം വന്നു. അമൽരാജിന്റെ രക്തസാന്പിളുമായി മാച്ച് ചെയ്യുന്നതായിരുന്നു ഫലം. നെയിൽ പോളിഷ് ഇടുന്ന ശീലവും അമൽരാജിന് ഉണ്ടായിരുന്നു. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കുഴിനഖം ഒഴിവാക്കാനായാണ് കാലിൽ നെയിൽ പോളിഷ് ഇടുന്നത്. കൂടാതെ മൃതദേഹത്തിൽ കൈയിൽ കണ്ടെത്തിയ വെളുത്ത ചരട് കുളച്ചലിലെ ഒരു ക്രൈസ്തവ ദേവാലയത്തിലേത് ആയിരുന്നു. മോതിരവും അയാളുടേതാണെന്ന് കണ്ടെത്തി. അതോടെ മരിച്ചത് അമൽരാജ് തന്നെയാണെന്ന് നൂറു ശതമാനം ബോധ്യമായി. ജമ്മു കാഷ്മീരിൽ വരെ എത്തിയ ആദ്യാന്വേഷണം ഇപ്പോൾ കന്യാകുമാരി വരെ എത്തി.
പ്രതികൾ വലയിൽ
അമൽരാജിന്റെ കൂടെ ജോലി ചെയ്തിരുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. അഗസ്തീശ്വരം സ്വദേശികളും സഹോദരങ്ങളുമായ ജോണ് കെന്നഡി, ജോർജ്, ജോണ്സണ് എന്നിവർക്കൊപ്പമാണ് അമൽരാജും സഹോദരനും മത്സ്യബന്ധനത്തിന് പോയിരുന്നത്. കുറച്ചു നാൾക്കു മുന്പ് സഹോദരൻ ജോലി മതിയാക്കി നാട്ടിലേക്കു പോയതായി വിവരം ലഭിച്ചു. പ്രതികളെന്നു സംശയിക്കുന്നവർ സഞ്ചരിക്കാവുന്ന മേഖലയിൽ പോലീസ് ബോട്ടിൽ യാത്ര ചെയ്തു. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലത്തായിരുന്നു ഇവർ. വളരെയധികം സംഘർഷ സാധ്യതയുള്ള മേഖലയായതിനാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളും പോലീസിനെ പ്രതിസന്ധിയിലാക്കി. ഒടുവിൽ വീടു കയറിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മാനസികമായും ശാരീരികമായും കരുത്തരായ ഇവരെ ചോദ്യം ചെയ്യൽ പ്രയാസമായിരുന്നു. പ്രത്യേക ടീം അംഗങ്ങളായി തിരിഞ്ഞ് 24 മണിക്കൂർ ചോദ്യം ചെയ്തതിലൂടെ പോലീസിന് നിർണായകമായ പല വിവരങ്ങളും ലഭിച്ചു.
ചോദ്യം ചെയ്യലിൽ ആദ്യാവസാനം വരെ അന്നത്തെ ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യൻ സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളായ ഇവർ സ്ഥിരം മദ്യപാനികളായിരുന്നു. തർക്കവും പതിവായിരുന്നു. അങ്ങനെ ഒരു ദിവസം മീൻ കുറവാണെന്ന കാരണത്താൽ ഇവർ ഗുരുവായൂർ- എഗ്മൂർ എക്സ്പ്രസിൽ ട്രെയിൻ മാർഗം കുളച്ചലിലേക്ക് പുറപ്പെട്ടു. പുറകിലുള്ള കംപാർട്ട്മെന്റിൽ നിലത്താണ് ഇവർ ഇരുന്നത്. യാത്രയ്ക്കിടെയുണ്ടായ തർക്കത്തിനു കാരണം അമൽരാജ് ആണെന്നു പറഞ്ഞ് വഴക്ക് രൂക്ഷമായി. ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ കംപാർട്ട്മെന്റിൽ യാത്രക്കാർ ഇല്ലാതായി. ഈ സമയം മൂവരും ചേർന്ന് അമൽരാജിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ട്രെയിൻ എറണാകുളം സൗത്ത് പാലത്തിൽ എത്തിയപ്പോൾ മൂവരും ചേർന്ന് മൃതദേഹം താഴെയുള്ള പുഴയിലേക്ക് എടുത്തിട്ടു. സംഭവശേഷം ഇവർ നാട്ടിലേക്ക് കടന്നു കളയുകായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് മറവു ചെയ്തത്. എന്നാൽ, പോളിത്തീൻ കവറിലാക്കിയിരുന്നതിനാൽ ജീർണിക്കാതെ ഒരു മാസത്തിനുശേഷം ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
വിജയത്തിനു പിന്നിൽ കൂട്ടായ പരിശ്രമം
കൊലപാതകക്കേസ് അന്വേഷിച്ച് പോയി മോഷണക്കേസ് പ്രതിയെക്കൂടി അറസ്റ്റ് ചെയ്യാനായി. ജമ്മുകാഷ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട അന്വേഷണത്തിൽ പങ്കെടുത്ത ഓരോ പോലീസുകാരനും നിർണായകമായ പങ്കാണ് വഹിച്ചത്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ കെ.ജെ. ജയിംസ്, ഡിസിപി നിശാന്തിനി എന്നിവരുടെ പിന്തുണ നിർണായകമായിരുന്നു. തമിഴ്നാട് സ്വദേശി എന്ന നിലയിൽ സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളില്ലെല്ലാം ചെന്നപ്പോൾ നിശാന്തിനി മാഡം വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. സിഐയായിരുന്ന ഉത്തമൻ സാർ, എസ്ഐ സുരേഷ്, എഎസ്ഐ മാരായ ജോസി, മധു, സിപിഒമാരായ ഹരികുമാർ കെ.എസ്, ബിനു, എ.ഡി സുനിൽ എന്നിവരാണ് ക്രൈം സ്ക്വാഡിൽ ഉണ്ടായിരുന്നത്.
(അവസാനിച്ചു)
തയാറാക്കിയത്: സീമ മോഹൻലാൽ