മുമ്പ് മൂവായിരം കുട്ടികള്‍ വരെ പഠിക്കുന്ന കോളജുകളില്‍ ആറോ ഏഴോ പേരടങ്ങുന്ന ഒരു സംഘം മാത്രമായിരുന്നു മയക്കുമരുന്ന് ഉപഭോഗം പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇവരെ ആരും അത്ര കണ്ട് ശ്രദ്ധിച്ചിരുന്നില്ല. അതൊരു വലിയ സാമൂഹ്യപ്രശ്നമായി ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ഇന്ന് കാര്യങ്ങള്‍ ആകെ മാറി. കോളജ് കാമ്പസുകളില്‍, പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകള്‍, എന്‍ജിനീയറിംഗ് കോളജുകള്‍, ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകള്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ മയക്കുമരുന്നോ മറ്റ് ലഹരിപദാഥങ്ങളോ ഉപയോഗിക്കുന്ന പ്രവണത ഭീതിതമായ രീതിയിൽ വർധിച്ചിരിക്കുന്നു. ചെറിയ കുട്ടികളെ പോലും കാരിയർമാരാക്കി മാറ്റുന്ന പ്രവണത അടുത്ത കാലത്ത് വർധിച്ചതും ഭീതിപ്പെടുത്തുന്നതാണ്.
മയക്കുമരുന്ന് കുത്തിവച്ച് ആളുകള്‍ മരിക്കുന്ന വാര്‍ത്തകളും ഇപ്പോൾ പത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുന്നു. അടുത്തിടെ കണ്ണൂരിലടക്കം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് ചോന്പാലയിൽ മയക്കുമരുന്ന് അടിച്ച് യുവാവ് മരിച്ചിരുന്നു. യുവാവിനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് റോഡ് സൈഡിൽ മരിച്ച നിലയിൽ കാണുന്നത്. അമിതമായി മയക്കുമരുന്ന കുത്തിവച്ചതായിരുന്നു മരണ കാരണമെന്ന് പിന്നീട് വ്യക്തമായി.
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് മാർച്ച് 19 ന് ഖാലിദ്-അസീന ദന്പതികളുടെ മകൻ മിഗ്ദാദിനെ(24) മരിച്ചനിലയിൽ കണ്ടെത്തിയത് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതായിരുന്നു കണ്ണൂരിലെ ഒടുവിലത്തെ സംഭവം. മിഗ്ദാദിനൊപ്പം അവശ നിലയിൽ കണ്ട ബി.ടെക് വിദ്യാർഥി മുഴപ്പിലങ്ങാട്ടെ രാഹുൽ എന്ന കണ്ണനെയും ഇവർക്ക് മയക്കുമരുന്ന എത്തിച്ചു നല്കിയ തലശേരി പാലിശേരി മിനിസിവിൽ സ്റ്റേഷന് സമീപത്തെ എം.കെ.ജംഷീറി (29)നെയും പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. രാഹുൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
മയക്കുമരുന്ന് സിറിഞ്ചുകളില്‍ കുത്തിവയ്ക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. 2018 മുതൽ 2019 മാർച്ചുവരെ കണ്ണൂർ ജില്ലയിൽ മാത്രം എട്ടുപേരാണ് മയക്കുമരുന്ന് കുത്തിവച്ച് മരണത്തിന് കീഴടങ്ങിയത്. പയ്യാന്പലത്തെ ആളൊഴിഞ്ഞ വീട്ടിൽ പള്ളിയാമൂല സ്വദേശി ജാബിറി (35) നെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ജില്ലയിലെ ആദ്യത്തെ സംഭവം. പിന്നീട് പച്ചക്കറി മാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഷീദ് (35), എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഉനൈസ്, റെയിൽവേ ഉദ്യോഗസ്ഥനായ യുവാവ്, ഗോവയിൽ മരിച്ച രണ്ട് കണ്ണൂർ സ്വദേശികൾ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാവ് അടക്കം എട്ടുപേരാണ് ഇതുവരെ മരിച്ചത്.
മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോള്‍ സിറിഞ്ചിലുള്ള വായു രക്തക്കുഴലില്‍ എത്തി വായുവിന്റെ കുമിള ഹൃദയധമനികളിലെത്തുമ്പോഴാണ് ആളുകള്‍ പെട്ടെന്ന് മരിക്കുന്നത്. എയര്‍ എംബോളിസം എന്ന പ്രതിഭാസമാണിതിന് കാരണം. മെഡിക്കല്‍ രംഗത്തുള്ളവര്‍ കുത്തിവയ്പ് നല്കുന്നതില് പരിശീലനം സിദ്ധിച്ചവരാണ്. എന്നാല്‍ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇതിന്റെ ഉപയോഗം ശരിയായി അറിയില്ല. എയര്‍ എംബോളിസം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നു.
അഡിക്ഷന്
ഏതെങ്കിലും ഒരു പദാര്‍ഥത്തോട് മാനസികമായി തോന്നുന്ന വിധേയത്വമാണ് അഡിക്ഷന്. ഒരു വസ്തു ഉപയോഗിക്കാൻ വേണ്ടിയുള്ള ഉള്‍പ്രേരണ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് ഒരാള്‍ അതിനോട് അഡിക്ടായി മാറുന്നത്. മയക്കു മരുന്നുകള്‍ക്ക് അഡിക്ടായ ഒരു വ്യക്തിക്ക് പിന്നീട് എത്രകാലം അത് ഉപയോഗിക്കാതിരുന്നാലും പഴയ വ്യക്തിത്വവും ഊര്‍ജസ്വലതയും വീണ്ടെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു.
എത്ര അനുഭവങ്ങളും ദുരന്തങ്ങളും കൺമുന്നിലുണ്ടായിട്ടും എളുപ്പത്തിൽ പണമുണ്ടാക്കാമെന്നുള്ള ആർത്തി കൂടുതൽ പേരെ മയക്കുമരുന്നിന്റെ മായിക വലയത്തിൽ എത്തിക്കുകയാണ്.
സ്നേഹത്തിന്റെ വാതിൽ തുറന്നിടുക
ലോകം നേരിടുന്ന മുഖ്യ ഭീഷണികളിലൊന്നായി മയക്കുമരുന്ന് മാറിയിരിക്കുന്നു. ഇതിന്റെ ഉപയോഗം ശാരീരിക -മാനസിക -സാമൂഹിക ബോധത്തെ തകര്‍ക്കുകയും കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു തലമുറയുടെ ഇച്ഛാശക്തിയും ദിശാബോധവും നഷ്ടമാക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം, നിര്‍മാണം, വിപണനം എന്നിവ ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥകളില്‍ വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെങ്കിലും കൂടുതൽ പേർ ഈ രംഗത്ത് കടന്നു വരികയും ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതും ഇന്ന് ലോകം നേരിടുന്ന വലിയ ഭീഷണിയാണ്. മയക്കുമരുന്നുകൾ കൈയോടെ പിടികൂടാതെ ഒരാൾക്കെതിരേ നടപടി സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തത് മയക്കുമരുന്ന് റാക്കറ്റുകൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. മക്കളെ, കുടുംബത്തെ സ്നേഹിക്കാനും മനസിലാക്കാനും പഠിക്കുക. പ്രതിരോധത്തിനുള്ള പ്രധാനമാർഗം സ്നേഹത്തിന്റെ വഴിയാണ്.
പിന്നിൽ വലിയ റാക്കറ്റ്
എടക്കാട് - മുഴപ്പിലങ്ങാട് ഏരിയയിലടക്കം കണ്ണൂർ ജില്ലയുടെ വിവിധ മേഖലകളിൽ മയക്കുമരുന്ന് എത്തിക്കുന്ന മുന്നുപേരെ കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ രണ്ടു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി പിടികൂടിയത് കഴിഞ്ഞമാസമാണ്. മുഴിപ്പലങ്ങാട്ടെ യുവാവിന്റെ മരണത്തെത്തുടർന്നുള്ള അന്വേഷണമാണ് ഈ സംഘത്തിലേക്ക് പോലീസിനെ എത്തിച്ചത്. കണ്ണൂർ സിറ്റി വെറ്റിലപ്പള്ളിയിലെ കട്ട റൗഫ് എന്ന അബ്ദുൾ റൗഫ്(29), വളപട്ടണം മന്നയിലെ മൂസ ക്വാർട്ടേഴ്സിലെ ഷിബാസ്(24),കണ്ണൂർ സിറ്റി നീർച്ചാലിലെ എൻ.മഷുഖ്(25) എന്നിവരെയാണ് ഹെറോയിനുമായി കണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്.
കണ്ണൂരിൽ വില്പനയ്ക്കായി കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായി രണ്ടംഗസംഘം രണ്ടാഴ്ച മുന്‍പും കണ്ണൂരിൽ പിടിയിലായിരുന്നു. മലപ്പുറം തിരൂർ മംഗലം സ്വദേശി മുഹമ്മദലി (42), തൃശൂർ മെഡിക്കൽ കോളജിന് സമീപത്തെ മുളങ്കുന്നത്ത് കാവിലെ പി.എം. നിധിൻ (20) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
അടുത്ത ദിവസം കിളിയന്തറ വച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൂത്തുപറമ്പ് പാറാല്‍ സ്വദേശി ഹൈദരാലി(21), കൂത്തുപറമ്പ് കണ്ടംകുന്ന് സ്വദേശി കെ.പി. ജസീല്‍ (22), മയ്യില്‍ കയരളംമൊട്ട സ്വദേശി കെ.പി.തമീം (22) എന്നിവരാണ് പിടിയിലായത്. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം എക്സൈസിന്റെ പിടിയിലായത്. കാറിൽനിന്ന് ഒരാള്‍ ഓടിരക്ഷപ്പെട്ടു.
3.460 ഗ്രാം എംഡിഎംഎ, 0.050 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 15 ഗ്രാം ഉണക്ക കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. ബംഗളൂരുവിൽനിന്നു വാങ്ങി കൂത്തുപറമ്പ്, കണ്ണൂർ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവർ ചെയ്യുന്നത്.
തലശേരിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി മുംബൈ സ്വദേശി പിടിയിലായത് കഴിഞ്ഞ ദിവസമാണ്. വി.ഫായിസ് അഹമ്മദ് അബ്ദുൾ ഖാദറി (55) നെയാണ് തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് പിടികൂടിയത്. മയക്കുമരുന്നുകൾ പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുതൽ ഉന്നത ജീവിതം നിലവാരം പുലർത്തുന്നവർ വരെ മയക്കുമരുന്നു വില്പന നടത്തുന്നതിന് അടുത്ത ദിവസങ്ങളിൽ പിടിയിലായിട്ടുണ്ട്. കൂടാതെ കളവ് കേസുകളിലടക്കം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന പലരും പിന്നീട് മയക്കുമരുന്ന് കടത്തുന്ന തൊഴിലിലേക്ക് മാറുന്നതായാണ് റിപ്പോർട്ട്. തൊണ്ടി മുതൽ കൈവശമില്ലാതെ ഇവരെ പിടിക്കാൻ കഴിയില്ല എന്നതാണ് ഇത്തരം പ്രവൃത്തിയിലേക്ക് തിരിയാൻ മോഷ്ടാക്കൾക്കടക്കം പ്രേരണയാകുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
(തുടരും)
പി. ജയകൃഷ്ണൻ
മയക്കുമരുന്ന് കുത്തിവച്ച് ആളുകള്‍ മരിക്കുന്ന വാര്‍ത്തകളും ഇപ്പോൾ പത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുന്നു. അടുത്തിടെ കണ്ണൂരിലടക്കം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ കോഴിക്കോട് ചോന്പാലയിൽ മയക്കുമരുന്ന് അടിച്ച് യുവാവ് മരിച്ചിരുന്നു. യുവാവിനെ കാൺമാനില്ലെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് റോഡ് സൈഡിൽ മരിച്ച നിലയിൽ കാണുന്നത്. അമിതമായി മയക്കുമരുന്ന കുത്തിവച്ചതായിരുന്നു മരണ കാരണമെന്ന് പിന്നീട് വ്യക്തമായി.
എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് മാർച്ച് 19 ന് ഖാലിദ്-അസീന ദന്പതികളുടെ മകൻ മിഗ്ദാദിനെ(24) മരിച്ചനിലയിൽ കണ്ടെത്തിയത് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതായിരുന്നു കണ്ണൂരിലെ ഒടുവിലത്തെ സംഭവം. മിഗ്ദാദിനൊപ്പം അവശ നിലയിൽ കണ്ട ബി.ടെക് വിദ്യാർഥി മുഴപ്പിലങ്ങാട്ടെ രാഹുൽ എന്ന കണ്ണനെയും ഇവർക്ക് മയക്കുമരുന്ന എത്തിച്ചു നല്കിയ തലശേരി പാലിശേരി മിനിസിവിൽ സ്റ്റേഷന് സമീപത്തെ എം.കെ.ജംഷീറി (29)നെയും പോലീസ് പിന്നീട് അറസ്റ്റു ചെയ്തു. രാഹുൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
മയക്കുമരുന്ന് സിറിഞ്ചുകളില്‍ കുത്തിവയ്ക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. 2018 മുതൽ 2019 മാർച്ചുവരെ കണ്ണൂർ ജില്ലയിൽ മാത്രം എട്ടുപേരാണ് മയക്കുമരുന്ന് കുത്തിവച്ച് മരണത്തിന് കീഴടങ്ങിയത്. പയ്യാന്പലത്തെ ആളൊഴിഞ്ഞ വീട്ടിൽ പള്ളിയാമൂല സ്വദേശി ജാബിറി (35) നെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ജില്ലയിലെ ആദ്യത്തെ സംഭവം. പിന്നീട് പച്ചക്കറി മാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഷീദ് (35), എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഉനൈസ്, റെയിൽവേ ഉദ്യോഗസ്ഥനായ യുവാവ്, ഗോവയിൽ മരിച്ച രണ്ട് കണ്ണൂർ സ്വദേശികൾ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാവ് അടക്കം എട്ടുപേരാണ് ഇതുവരെ മരിച്ചത്.
മയക്കുമരുന്ന് കുത്തിവയ്ക്കുമ്പോള്‍ സിറിഞ്ചിലുള്ള വായു രക്തക്കുഴലില്‍ എത്തി വായുവിന്റെ കുമിള ഹൃദയധമനികളിലെത്തുമ്പോഴാണ് ആളുകള്‍ പെട്ടെന്ന് മരിക്കുന്നത്. എയര്‍ എംബോളിസം എന്ന പ്രതിഭാസമാണിതിന് കാരണം. മെഡിക്കല്‍ രംഗത്തുള്ളവര്‍ കുത്തിവയ്പ് നല്കുന്നതില് പരിശീലനം സിദ്ധിച്ചവരാണ്. എന്നാല്‍ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ച് ഉപയോഗിക്കുന്നവര്‍ക്ക് ഇതിന്റെ ഉപയോഗം ശരിയായി അറിയില്ല. എയര്‍ എംബോളിസം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് മരണത്തിലേക്ക് നയിക്കുന്നു.
അഡിക്ഷന്
ഏതെങ്കിലും ഒരു പദാര്‍ഥത്തോട് മാനസികമായി തോന്നുന്ന വിധേയത്വമാണ് അഡിക്ഷന്. ഒരു വസ്തു ഉപയോഗിക്കാൻ വേണ്ടിയുള്ള ഉള്‍പ്രേരണ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് ഒരാള്‍ അതിനോട് അഡിക്ടായി മാറുന്നത്. മയക്കു മരുന്നുകള്‍ക്ക് അഡിക്ടായ ഒരു വ്യക്തിക്ക് പിന്നീട് എത്രകാലം അത് ഉപയോഗിക്കാതിരുന്നാലും പഴയ വ്യക്തിത്വവും ഊര്‍ജസ്വലതയും വീണ്ടെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നു പല പഠനങ്ങളും സൂചിപ്പിക്കുന്നു.
എത്ര അനുഭവങ്ങളും ദുരന്തങ്ങളും കൺമുന്നിലുണ്ടായിട്ടും എളുപ്പത്തിൽ പണമുണ്ടാക്കാമെന്നുള്ള ആർത്തി കൂടുതൽ പേരെ മയക്കുമരുന്നിന്റെ മായിക വലയത്തിൽ എത്തിക്കുകയാണ്.
സ്നേഹത്തിന്റെ വാതിൽ തുറന്നിടുക
ലോകം നേരിടുന്ന മുഖ്യ ഭീഷണികളിലൊന്നായി മയക്കുമരുന്ന് മാറിയിരിക്കുന്നു. ഇതിന്റെ ഉപയോഗം ശാരീരിക -മാനസിക -സാമൂഹിക ബോധത്തെ തകര്‍ക്കുകയും കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരു തലമുറയുടെ ഇച്ഛാശക്തിയും ദിശാബോധവും നഷ്ടമാക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം, നിര്‍മാണം, വിപണനം എന്നിവ ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥകളില്‍ വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെങ്കിലും കൂടുതൽ പേർ ഈ രംഗത്ത് കടന്നു വരികയും ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വർധിക്കുന്നതും ഇന്ന് ലോകം നേരിടുന്ന വലിയ ഭീഷണിയാണ്. മയക്കുമരുന്നുകൾ കൈയോടെ പിടികൂടാതെ ഒരാൾക്കെതിരേ നടപടി സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തത് മയക്കുമരുന്ന് റാക്കറ്റുകൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. മക്കളെ, കുടുംബത്തെ സ്നേഹിക്കാനും മനസിലാക്കാനും പഠിക്കുക. പ്രതിരോധത്തിനുള്ള പ്രധാനമാർഗം സ്നേഹത്തിന്റെ വഴിയാണ്.
പിന്നിൽ വലിയ റാക്കറ്റ്
എടക്കാട് - മുഴപ്പിലങ്ങാട് ഏരിയയിലടക്കം കണ്ണൂർ ജില്ലയുടെ വിവിധ മേഖലകളിൽ മയക്കുമരുന്ന് എത്തിക്കുന്ന മുന്നുപേരെ കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ രണ്ടു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി പിടികൂടിയത് കഴിഞ്ഞമാസമാണ്. മുഴിപ്പലങ്ങാട്ടെ യുവാവിന്റെ മരണത്തെത്തുടർന്നുള്ള അന്വേഷണമാണ് ഈ സംഘത്തിലേക്ക് പോലീസിനെ എത്തിച്ചത്. കണ്ണൂർ സിറ്റി വെറ്റിലപ്പള്ളിയിലെ കട്ട റൗഫ് എന്ന അബ്ദുൾ റൗഫ്(29), വളപട്ടണം മന്നയിലെ മൂസ ക്വാർട്ടേഴ്സിലെ ഷിബാസ്(24),കണ്ണൂർ സിറ്റി നീർച്ചാലിലെ എൻ.മഷുഖ്(25) എന്നിവരെയാണ് ഹെറോയിനുമായി കണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്.
കണ്ണൂരിൽ വില്പനയ്ക്കായി കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായി രണ്ടംഗസംഘം രണ്ടാഴ്ച മുന്‍പും കണ്ണൂരിൽ പിടിയിലായിരുന്നു. മലപ്പുറം തിരൂർ മംഗലം സ്വദേശി മുഹമ്മദലി (42), തൃശൂർ മെഡിക്കൽ കോളജിന് സമീപത്തെ മുളങ്കുന്നത്ത് കാവിലെ പി.എം. നിധിൻ (20) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
അടുത്ത ദിവസം കിളിയന്തറ വച്ച് മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൂത്തുപറമ്പ് പാറാല്‍ സ്വദേശി ഹൈദരാലി(21), കൂത്തുപറമ്പ് കണ്ടംകുന്ന് സ്വദേശി കെ.പി. ജസീല്‍ (22), മയ്യില്‍ കയരളംമൊട്ട സ്വദേശി കെ.പി.തമീം (22) എന്നിവരാണ് പിടിയിലായത്. കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം എക്സൈസിന്റെ പിടിയിലായത്. കാറിൽനിന്ന് ഒരാള്‍ ഓടിരക്ഷപ്പെട്ടു.
3.460 ഗ്രാം എംഡിഎംഎ, 0.050 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 15 ഗ്രാം ഉണക്ക കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കിയാണ് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. ബംഗളൂരുവിൽനിന്നു വാങ്ങി കൂത്തുപറമ്പ്, കണ്ണൂർ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവർ ചെയ്യുന്നത്.
തലശേരിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി മുംബൈ സ്വദേശി പിടിയിലായത് കഴിഞ്ഞ ദിവസമാണ്. വി.ഫായിസ് അഹമ്മദ് അബ്ദുൾ ഖാദറി (55) നെയാണ് തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡ് പിടികൂടിയത്. മയക്കുമരുന്നുകൾ പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുതൽ ഉന്നത ജീവിതം നിലവാരം പുലർത്തുന്നവർ വരെ മയക്കുമരുന്നു വില്പന നടത്തുന്നതിന് അടുത്ത ദിവസങ്ങളിൽ പിടിയിലായിട്ടുണ്ട്. കൂടാതെ കളവ് കേസുകളിലടക്കം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന പലരും പിന്നീട് മയക്കുമരുന്ന് കടത്തുന്ന തൊഴിലിലേക്ക് മാറുന്നതായാണ് റിപ്പോർട്ട്. തൊണ്ടി മുതൽ കൈവശമില്ലാതെ ഇവരെ പിടിക്കാൻ കഴിയില്ല എന്നതാണ് ഇത്തരം പ്രവൃത്തിയിലേക്ക് തിരിയാൻ മോഷ്ടാക്കൾക്കടക്കം പ്രേരണയാകുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
(തുടരും)
പി. ജയകൃഷ്ണൻ