+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എരിഞ്ഞുതീരുന്ന യുവത്വം

ലഹരിയുടെ പിടിയില്‍ അമരുകയാണ് പുതു തലമുറ. ഇതിന്‍റെ മറവിൽ അക്രമങ്ങളും അനാചാരങ്ങളും കൊലപാതകങ്ങളും കൊച്ചുകേരളത്തിലും അരങ്ങു വാഴുന്നു. ഓരോ ദിവസവും മാധ്യമ
എരിഞ്ഞുതീരുന്ന യുവത്വം
ലഹരിയുടെ പിടിയില്‍ അമരുകയാണ് പുതു തലമുറ. ഇതിന്‍റെ മറവിൽ അക്രമങ്ങളും അനാചാരങ്ങളും കൊലപാതകങ്ങളും കൊച്ചുകേരളത്തിലും അരങ്ങു വാഴുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന വാർത്തകൾ സംസ്കാര സന്പന്നരെന്ന് അവകാശപ്പെടുന്ന മലയാളിക്ക് അപമാനം ഉണ്ടാക്കുന്നതാണ്.

സ്കൂളുകളിലും കോളജ് കാമ്പസുകളിലും മയക്കുമരുന്നിന്‍റെ വ്യാപനം ഭയാനകമായ തോതിലേക്ക് കുതിക്കുന്നതിലുള്ള ആശങ്ക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മനഃ­­ശാസ്ത്രവിദഗ്ധരും പങ്കുവയ്ക്കുന്നു. അടുത്ത കാലത്തെ ലഹരിയുടെ വ്യാപനവും ഉപഭോഗവും വ്യക്തമാക്കുന്ന കണക്കുകള്‍ കേരളത്തിലെ യുവതയുടെ പോക്ക് അത്ര സുരക്ഷിതമല്ലെന്ന സൂചന നല്കുന്നതാണ്.

ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് വിശദമായ പഠനങ്ങളും പരിശോധനകളും നടത്തേണ്ടത് അത്യാവശ്യമാണ്. മദ്യശാലകൾ അടച്ചുപൂട്ടിയതാണ് മയക്കുമരുന്നുകളുടെ ഉപഭോഗത്തിന് കാരണമെന്ന് ചിലരുടെ ആരോപണം ശരിയല്ലെന്നാണ് അടുത്ത കാലത്തെ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. ബാറുകൾ മുഴുവൻ തുറന്നപ്പോഴും വീര്യം കൂടിയ മയക്കു മരുന്നുകളുടെ വിതരണവും ഉപഭോഗവും ക്രമാതീതമായി വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലഹരി എന്ന വിപത്തിന് നേരെ ഇനി കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല. സര്‍ക്കാരും സമൂഹവും ഇക്കാര്യത്തിൽ ആത്മാർഥമായി ഇടപെട്ട് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ ഭാവി തലമുറ സര്‍വനാശത്തിലേക്ക് താഴ്ന്നുപോകും. പ്രതിദിനം കോടികളുടെ മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത ലഹരിവസ്തുക്കളും എല്‍എസ്ഡി പോലെയുള്ള രാസലഹരി ഉത്പന്നങ്ങളും അതിര്‍ത്തി കടന്നെത്തുന്നതിന് കണക്കുകളില്ല. പിടിച്ചെടുക്കപ്പെടുന്നവയുടെ ആയിരം മടങ്ങാണ് നാട്ടിലെമ്പാടും എത്തുന്നത്. ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. സ്കൂളുകളിലും കോളജ് കാമ്പസുകളിലും ധാരാളം കുട്ടികള്‍ ലഹരിയുടെ വഴികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നത് പരമാർഥമാണ്.

മയക്കുമരുന്നിന്‍റെ മായിക ലോകം

പലതരം മയക്കുമരുന്നുകളാണ് ഇന്ന് നഗരഗ്രാമ വ്യത്യാസമില്ലാതെ ഒഴുകുന്നത്. വീര്യം കുറഞ്ഞവ മുതൽ വീര്യം കൂടിയവ വരെ. ഏറ്റവും ആധുനിക മയക്കുമരുന്നു മുതൽ സ്റ്റാബ് വരെ ഇന്ന് സുലഭം.

കഞ്ചാവ്

കഞ്ചാവു വേട്ട ഇന്ന് മാധ്യമങ്ങളിലെ നിത്യവാര്‍ത്തകളിലൊന്നായി മാറിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത മയക്കുമരുന്ന് കഞ്ചാവും അതിന്‍റെ ഉപോത്പന്നങ്ങളുമാണ്. കഞ്ചാവ് ചെടിയുടെ സസ്യശാസ്ത്ര നാമം കന്നാബിസ് സാറ്റിവ എന്നാണ്. കഞ്ചാവ് ചെടിയുടെ പൂവുള്ള കറുപ്പു കലര്‍ന്ന പച്ചനിറമുള്ള ഭാഗത്തെയാണ് കഞ്ചാവ് എന്നു വിളിക്കുന്നത്. ഇവ ഉണക്കിയെടുത്താണ് കഞ്ചാവുണ്ടാക്കുന്നത്.

പുകയില രൂപത്തില്‍ വലിച്ചാണ് കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നത്. കഞ്ചാവ് ചെടിയിലെ ആണ്‍ ചെടിയിലും പെണ്‍ ചെടിയിലും കാണുന്ന ഡെല്‍റ്റ 9 ടെട്ര ഹൈഡ്രോ കന്നാബിനോള്‍ ആണ് ലഹരിക്ക് കാരണം. കഞ്ചാവില്‍ നിന്നുണ്ടാക്കുന്ന മയക്കുമരുന്നുകളാണ് ഹഷീഷ്, മജൂന്‍, ഭാംഗ് തുടങ്ങിയവ. ഹഷീഷ് എന്നാല്‍ കഞ്ചാവ് ചെടിയുടെ പൂവുള്ള ഭാഗത്തുനിന്നു ലഭിക്കുന്ന കറയാണ്. ചരസ്, റാപ്, തൂഫ്, ഡോപ് എന്നീ പേരുകളും ഇവയ്ക്കുണ്ട്. ഇവ ചൂടുപിടിപ്പിച്ച് പൊടിയാക്കി പുകയിലയ്ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കുകയാണ് പതിവ്. കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിക്കാനും വിപണനം തടസപ്പെടുത്താനും നിയമ പാലകര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും കഞ്ചാവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്.

കറുപ്പ്

മനുഷ്യന്‍റെ കണ്ടെത്തലില്‍ ഏറ്റവും ശക്തമായ മയക്കുമരുന്നാണ് കറുപ്പ്. മയക്കു മരുന്നുകളുടെ രാജാവ് എന്ന പേരിലാണ് കറുപ്പ് അറിയപ്പെടുന്നത്. ഓപ്പിയം പോപ്പി എന്ന കാബേജ് വര്‍ഗത്തില്‍പെട്ട വിഷച്ചെടിയില്‍ നിന്നാണ് കറുപ്പ് നിര്‍മിക്കുന്നത്. വൈറ്റ് പോപ്പി എന്നും ഇവയ്ക്ക് പേരുണ്ട്. ഔഷധമായും മയക്കു മരുന്നായും ലോകത്തിന്‍റെ പലഭാഗങ്ങളിലും ഓപ്പിയം പോപ്പി കൃഷി ചെയ്തു വരുന്നു. ഓപ്പിയം പോപ്പിയുടെ മൂത്ത കായ്കളുടെ തൊലിയില്‍ മുറിവുണ്ടാക്കിയെടുക്കുന്ന കറയാണ് കറുപ്പ്. ഓപ്പിയം എന്നും കറുപ്പിനു പേരുണ്ട്. ഗ്രീക്ക് വാക്കിൽ ഇത് പഴച്ചാറ് എന്നു അറിയപ്പെടുന്നു.

മയക്കു മരുന്നായാണ് അറിയപ്പെടുന്നതെങ്കിലും പല ഔഷധങ്ങളിലും കറുപ്പ് ഒരു ഘടകമാണ്. പൗരാണിക റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തങ്ങളുടെ പട്ടാളക്കാരെക്കൊണ്ട് ധാരാളമായി കറുപ്പ് അകത്താക്കിച്ചിരുന്നു. മരണ ഭയമില്ലാതെ രാജാവിനു വേണ്ടി യുദ്ധം ചെയ്യാനാണത്രെ ഇങ്ങനെ ചെയ്തത്. പല രാജ്യങ്ങളിലും ഇന്നത്തെ മദ്യശാല പോലെ ഇരുന്നും കിടന്നും കറുപ്പ് ഭക്ഷിക്കാനും വലിക്കാനും സൗകര്യമുണ്ടായിരുന്നു.

മോര്‍ഫിന്‍

കറുപ്പില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന വീര്യം കൂടിയ മയക്കു മരുന്നാണിത്. ഗ്രീക്ക് ദേവതയായ മോര്‍ഫിയൂസിന്‍റെ പേരില്‍നിന്നാണത്രെ മോര്‍ഫിന്‍ എന്ന വാക്കിന്‍റെ വരവ്. സ്വപ്നങ്ങളുടെയും നിദ്രയുടേയും ദേവതയായ മോര്‍ഫിയൂസിനെ ഓർക്കും വിധം മോര്‍ഫിന്‍ ഉപയോഗിക്കുന്നവര്‍ സദാസമയവും നിദ്രയിലും സ്വപ്ന ലോകത്തിലുമായിരിക്കും എന്നാണ് ഉന്നത എക്സൈസ് -പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
(തുടരും)

പി. ജയകൃഷ്ണൻ