പതിനെട്ടു വർഷം മുന്‍പ് എറണാകുളത്ത് വനിത കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളിൽ ഓരോരുത്തരായി തങ്ങളുടെ പരാതികൾ പറയുകയാണ്. അപ്പോഴാണു കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു അച്ഛനും അമ്മയും അങ്ങോട്ട് എത്തിയത്. ഹിയറിംഗിന് വിളിക്കാത്ത കേസായതിനാൽ പോലീസുകാർ അവരെ തടഞ്ഞു. പക്ഷേ അവർ അതു വകവയ്ക്കാതെ കമ്മീഷൻ അധ്യക്ഷയായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവിക്കു മുന്നിലെത്തി കൂപ്പുകൈകളോടെ പറഞ്ഞു- "ഞങ്ങളുടെ മകളെ കൊന്നതു ഞങ്ങളാണ്. അവൾ പറഞ്ഞത് അന്നു ഞങ്ങൾ കേട്ടിരുന്നുവെങ്കിൽ ഇന്നു ഞങ്ങളുടെ മകൾ ജീവനോടെയിരിക്കുമായിരുന്നു.'
ആ ഇരുപത്തിനാലുകാരി പെണ്‍കുട്ടിയെ അനിത(യഥാർഥ പേരല്ല)യെന്നു വിളിക്കാം. വയനാട്ടിലെ ഒരു നിർധന കുടുംബത്തിലെ ഏക മകൾ. കൃഷിപ്പണിക്കാരായിരുന്നു മാതാപിതാക്കൾ. പ്രീ ഡിഗ്രി കഴിഞ്ഞതോടെ അവൾക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. ആകെയുള്ളത് അഞ്ചു സെന്റ് സ്ഥലവും രണ്ടു മുറിയുള്ള ഒരു കൊച്ചുവീടും. ആലോചനയുമായി മുന്നോട്ടു പോകാനൊരുങ്ങിയ അച്ഛനോട് അവൾ തന്നെയാണു പറഞ്ഞതു വിവാഹം അല്പം കഴിഞ്ഞിട്ടു മതിയെന്ന്. അങ്ങനെ തയ്യൽ പഠിക്കാനായി ചേർന്നു. പലയിടത്തുനിന്നു കടം വാങ്ങി ഒരു തയ്യൽമെഷീനും സംഘടിപ്പിച്ചു. തയ്യലിലൂടെ ചെറിയൊരു വരുമാനം അവളും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണു കല്‍പറ്റക്കാരനായ ഒരു ഓട്ടോഡ്രൈവറുടെ വിവാഹാലോചന എത്തുന്നത്. വിവാഹത്തെക്കുറിച്ചുള്ള മധുര സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന അനിതയെ കാണാൻ അയാളെത്തി. ഇരുവർക്കും ഇഷ്ടമായി. സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞപ്പോൾ സ്ത്രീ തന്നെയല്ലേ ധനമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ മറുപടി. ആകെയുള്ള അഞ്ചുസെന്റ് സ്ഥലം പണയപ്പെടുത്തി ആ മാതാപിതാക്കൾ മകളുടെ വിവാഹം നടത്തി. അഞ്ചു പവൻ സ്വർണവും മകൾക്കു നൽകി.
മധുവിധു മധുരം തീരും മുന്‍പേ പ്രശ്നങ്ങൾ തുടങ്ങി. അനിതയുടെ ഭർത്താവും അമ്മയും സ്ത്രീധനം കൂടുതൽ ചോദിച്ചായിരുന്നു അവളെ പീഡിപ്പിച്ചത്. മകന് ഇതിലും സ്ത്രീധനം കൂടുതൽ കിട്ടുന്ന പെണ്ണിനെ കിട്ടുമായിരുന്നെന്ന് അവർ പറയാൻ തുടങ്ങി. വീട്ടിലെ സ്ഥിതി അറിയാവുന്നതുകൊണ്ട് അനിത ആദ്യമാദ്യം ഇതെല്ലാം സഹിച്ചു. സ്ഥലം അവളുടെ പേരിൽ എഴുതി വാങ്ങിപ്പിക്കണമെന്നു പറഞ്ഞായിരുന്നു പിന്നീടുള്ള വഴക്ക്. രണ്ടു തവണ അവൾ പരാതിയുമായി വീട്ടിലെത്തി. അപ്പോഴേക്കും കടംകയറി വീട് ജപ്തിയുടെ വക്കിലായിരുന്നു.
മൂന്നാം തവണ അവൾ പുലർച്ചെ വീട്ടിലെത്തി. എന്തെങ്കിലും പൈസ തരണം അല്ലെങ്കിൽ അവർ എന്നെ കൊന്നുകളയുമെന്നു മാതാപിതാക്കളോടു പറഞ്ഞു. പക്ഷേ അഞ്ചു പൈസ എടുക്കാൻ മാർഗമില്ലാത്ത ആ മാതാപിതാക്കൾ മകളുടെ മുന്നിൽ നിസഹായരായിരുന്നു. ഏതു നിമിഷവും ജപ്തി ചെയ്തേക്കാവുന്ന വീട്ടിലേക്കു മകളെ വിളിക്കാൻ അവർക്ക് ആയില്ല. അതുകൊണ്ട് അവിടെത്തന്നെ സഹിച്ചു നിൽക്കാൻ പറഞ്ഞു മകളെ അങ്ങോട്ടയച്ചു. മകൾ ഭർതൃവീട്ടിലേക്കു പോയി രണ്ടാം ദിവസം രാവിലെ ആ വാർത്തയെത്തി. അനിത കിണറ്റിൽ ചാടി മരിച്ചുവെന്ന്. ഭർതൃവീട്ടുകാർ അതൊരു ആത്മഹത്യയാക്കി മാറ്റിയിരുന്നു.
തങ്ങളുടെ മകൾ അന്നു പറഞ്ഞതു കേട്ടിരുന്നെങ്കിൽ മകളെ നഷ്ടമാകില്ലായിരുന്നു എന്ന ദു:ഖമാണ് ആ മാതാപിതാക്കൾക്ക് ഇന്നുമുള്ളത്. മകൾക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാൻ, അവളെ ഒന്നു ചേർത്തു നിർത്താൻ കഴിഞ്ഞില്ലല്ലോയെന്ന വേദനയോടെ അവർ ഇന്നും ജീവിക്കുന്നു.
ജോലി കണ്ടു വെട്ടിലായവർ
ആറ്റിങ്ങൽ സ്വദേശിയായ സാഹിറ(യഥാർഥ പേരല്ല)യുടെ അനുഭവം ഇങ്ങനെയായിരുന്നു. കാണാൻ സുന്ദരിയായ സാഹിറ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. സാധാരണക്കാരായ കുടുംബം. 26-ാം വയസിൽ പ്രൈവറ്റ് ബാങ്ക് മാനേജർ തസ്തികയിലുള്ള ആളുമായി വിവാഹം നടന്നു. പെണ്ണുകാണൽ ചടങ്ങിൽ വരൻ ഏതുതരത്തിലുള്ള ജോലിയാണെന്നു ചോദിച്ചില്ല. പെണ്‍കുട്ടിയുടെ വീട്ടുകാർ ഏതു പോസ്റ്റാണെന്നു പറഞ്ഞുമില്ല. 15 പവൻ സ്വർണം വധുവിനു കൊടുത്തു. വിവാഹ സമയത്ത് സ്ത്രീധനം ഒന്നുംവേണ്ട, ജോലിയുള്ള പെണ്ണല്ലേയെന്നായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞത്. വരന്റെ വീട്ടിൽ താമസം തുടങ്ങിയ ആദ്യ രണ്ടുമാസം ഭർത്താവ് ശന്പളം ചോദിച്ചില്ല. മൂന്നാം മാസം ശന്പളം കിട്ടിയ ദിവസം അയാൾ ഭാര്യയോട് പൈസ ചോദിച്ചു. കിട്ടിയ പണം സാഹിറ ഭർത്താവിനെ ഏല്പിച്ചു. തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന സാഹിറയുടെ ശന്പളം കണ്ടു ഭർത്താവിനു സഹിച്ചില്ല. നിനക്കു നല്ല ജോലിയായിരിക്കും, നല്ല ശന്പളമായിരിക്കുമെന്നൊക്കെയാണ് ഞാൻ ഊഹിച്ചത്. ഇതാണു നിന്റെ ശന്പളമെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടില്ലായിരുന്നു. പിന്നീടു പ്രശ്നങ്ങളുടെ വേലിയേറ്റമായിരുന്നു. ശന്പളത്തിന്റെ വിടവു നികത്താനായി സ്വന്തം വീട്ടിൽ നിന്നു പണം വാങ്ങിവരാൻ പറഞ്ഞുവിടും. കൂടെ മർദനവും. ഒടുവിൽ അവർ വിവാഹമോചിതരായി.
മാതാപിതാക്കളുടെ പണം കണ്ടു മോഹിച്ചു
മാതാപിതാക്കളുടെ പണം കണ്ടു മോഹിച്ചു വിവാഹം കഴിച്ചവരുടെ കഥയും വ്യത്യസ്തമല്ല. എറണാകുളം സ്വദേശിയായ പത്തൊന്‍പതുകാരിക്ക് ഇപ്പോഴും വിവാഹമെന്നു കേട്ടാൽ പേടിയാണ്. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറിയമ്മയ്ക്കൊപ്പമാണു പെണ്‍കുട്ടി താമസിച്ചിരുന്നത്. അടുത്ത വീട്ടിൽ താമസിച്ചിരുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ യുവാവിന്റെ വീട്ടുകാർ വിവാഹാലോചനയുമായി അവിടെയെത്തി. പെണ്‍കുട്ടിക്കു പതിനെട്ടു വയസു പൂർത്തിയായിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞെങ്കിലും ഞങ്ങൾ കാത്തിരിക്കാൻ തയാറാണെന്ന് അവർ അറിയിച്ചു. അങ്ങനെ പെണ്‍കുട്ടിക്കു പതിനെട്ടു വയസും മൂന്നു മാസവും തികഞ്ഞ ദിവസം വിവാഹം നടത്തി. പ്രവാസികൾ ആയതിനാൽ സ്ത്രീധനം ധാരാളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വരനും കൂട്ടരും. ആ പ്രതീക്ഷയുള്ളതുകൊണ്ടുതന്നെയാണു വിവാഹാലോചനയുമായി എത്തിയതും. പക്ഷേ പെണ്‍വീട്ടുകാർ സ്ത്രീധനമൊന്നും നൽകിയില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ ഭർത്താവും അമ്മായിയമ്മയും കൂടി ഉപദ്രവിക്കാൻ തുടങ്ങി. ദേഹം മുഴുവൻ സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയായിരുന്നു ഭർത്താവിന്റെ വിനോദം. സഹിക്കാതായപ്പോൾ ഒരു ദിവസം രാത്രി പെണ്‍കുട്ടി വീടുവിട്ടിറങ്ങി, സ്വന്തം വീട്ടിലെത്തി. ഇനി അങ്ങോട്ടു വിട്ടാൽ ആത്മഹത്യ ചെയ്യുമെന്നു മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ കോടതി വഴി ആ ബന്ധവും ഉപേക്ഷിച്ചു. (നാളെ- അമ്മായിയമ്മ എന്ന വില്ലത്തി)
സീമ മോഹൻലാൽ
ആ ഇരുപത്തിനാലുകാരി പെണ്‍കുട്ടിയെ അനിത(യഥാർഥ പേരല്ല)യെന്നു വിളിക്കാം. വയനാട്ടിലെ ഒരു നിർധന കുടുംബത്തിലെ ഏക മകൾ. കൃഷിപ്പണിക്കാരായിരുന്നു മാതാപിതാക്കൾ. പ്രീ ഡിഗ്രി കഴിഞ്ഞതോടെ അവൾക്കു വിവാഹാലോചനകൾ വന്നു തുടങ്ങി. ആകെയുള്ളത് അഞ്ചു സെന്റ് സ്ഥലവും രണ്ടു മുറിയുള്ള ഒരു കൊച്ചുവീടും. ആലോചനയുമായി മുന്നോട്ടു പോകാനൊരുങ്ങിയ അച്ഛനോട് അവൾ തന്നെയാണു പറഞ്ഞതു വിവാഹം അല്പം കഴിഞ്ഞിട്ടു മതിയെന്ന്. അങ്ങനെ തയ്യൽ പഠിക്കാനായി ചേർന്നു. പലയിടത്തുനിന്നു കടം വാങ്ങി ഒരു തയ്യൽമെഷീനും സംഘടിപ്പിച്ചു. തയ്യലിലൂടെ ചെറിയൊരു വരുമാനം അവളും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണു കല്‍പറ്റക്കാരനായ ഒരു ഓട്ടോഡ്രൈവറുടെ വിവാഹാലോചന എത്തുന്നത്. വിവാഹത്തെക്കുറിച്ചുള്ള മധുര സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന അനിതയെ കാണാൻ അയാളെത്തി. ഇരുവർക്കും ഇഷ്ടമായി. സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞപ്പോൾ സ്ത്രീ തന്നെയല്ലേ ധനമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ മറുപടി. ആകെയുള്ള അഞ്ചുസെന്റ് സ്ഥലം പണയപ്പെടുത്തി ആ മാതാപിതാക്കൾ മകളുടെ വിവാഹം നടത്തി. അഞ്ചു പവൻ സ്വർണവും മകൾക്കു നൽകി.
മധുവിധു മധുരം തീരും മുന്‍പേ പ്രശ്നങ്ങൾ തുടങ്ങി. അനിതയുടെ ഭർത്താവും അമ്മയും സ്ത്രീധനം കൂടുതൽ ചോദിച്ചായിരുന്നു അവളെ പീഡിപ്പിച്ചത്. മകന് ഇതിലും സ്ത്രീധനം കൂടുതൽ കിട്ടുന്ന പെണ്ണിനെ കിട്ടുമായിരുന്നെന്ന് അവർ പറയാൻ തുടങ്ങി. വീട്ടിലെ സ്ഥിതി അറിയാവുന്നതുകൊണ്ട് അനിത ആദ്യമാദ്യം ഇതെല്ലാം സഹിച്ചു. സ്ഥലം അവളുടെ പേരിൽ എഴുതി വാങ്ങിപ്പിക്കണമെന്നു പറഞ്ഞായിരുന്നു പിന്നീടുള്ള വഴക്ക്. രണ്ടു തവണ അവൾ പരാതിയുമായി വീട്ടിലെത്തി. അപ്പോഴേക്കും കടംകയറി വീട് ജപ്തിയുടെ വക്കിലായിരുന്നു.
മൂന്നാം തവണ അവൾ പുലർച്ചെ വീട്ടിലെത്തി. എന്തെങ്കിലും പൈസ തരണം അല്ലെങ്കിൽ അവർ എന്നെ കൊന്നുകളയുമെന്നു മാതാപിതാക്കളോടു പറഞ്ഞു. പക്ഷേ അഞ്ചു പൈസ എടുക്കാൻ മാർഗമില്ലാത്ത ആ മാതാപിതാക്കൾ മകളുടെ മുന്നിൽ നിസഹായരായിരുന്നു. ഏതു നിമിഷവും ജപ്തി ചെയ്തേക്കാവുന്ന വീട്ടിലേക്കു മകളെ വിളിക്കാൻ അവർക്ക് ആയില്ല. അതുകൊണ്ട് അവിടെത്തന്നെ സഹിച്ചു നിൽക്കാൻ പറഞ്ഞു മകളെ അങ്ങോട്ടയച്ചു. മകൾ ഭർതൃവീട്ടിലേക്കു പോയി രണ്ടാം ദിവസം രാവിലെ ആ വാർത്തയെത്തി. അനിത കിണറ്റിൽ ചാടി മരിച്ചുവെന്ന്. ഭർതൃവീട്ടുകാർ അതൊരു ആത്മഹത്യയാക്കി മാറ്റിയിരുന്നു.
തങ്ങളുടെ മകൾ അന്നു പറഞ്ഞതു കേട്ടിരുന്നെങ്കിൽ മകളെ നഷ്ടമാകില്ലായിരുന്നു എന്ന ദു:ഖമാണ് ആ മാതാപിതാക്കൾക്ക് ഇന്നുമുള്ളത്. മകൾക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാൻ, അവളെ ഒന്നു ചേർത്തു നിർത്താൻ കഴിഞ്ഞില്ലല്ലോയെന്ന വേദനയോടെ അവർ ഇന്നും ജീവിക്കുന്നു.
ജോലി കണ്ടു വെട്ടിലായവർ
ആറ്റിങ്ങൽ സ്വദേശിയായ സാഹിറ(യഥാർഥ പേരല്ല)യുടെ അനുഭവം ഇങ്ങനെയായിരുന്നു. കാണാൻ സുന്ദരിയായ സാഹിറ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. സാധാരണക്കാരായ കുടുംബം. 26-ാം വയസിൽ പ്രൈവറ്റ് ബാങ്ക് മാനേജർ തസ്തികയിലുള്ള ആളുമായി വിവാഹം നടന്നു. പെണ്ണുകാണൽ ചടങ്ങിൽ വരൻ ഏതുതരത്തിലുള്ള ജോലിയാണെന്നു ചോദിച്ചില്ല. പെണ്‍കുട്ടിയുടെ വീട്ടുകാർ ഏതു പോസ്റ്റാണെന്നു പറഞ്ഞുമില്ല. 15 പവൻ സ്വർണം വധുവിനു കൊടുത്തു. വിവാഹ സമയത്ത് സ്ത്രീധനം ഒന്നുംവേണ്ട, ജോലിയുള്ള പെണ്ണല്ലേയെന്നായിരുന്നു വരന്റെ വീട്ടുകാർ പറഞ്ഞത്. വരന്റെ വീട്ടിൽ താമസം തുടങ്ങിയ ആദ്യ രണ്ടുമാസം ഭർത്താവ് ശന്പളം ചോദിച്ചില്ല. മൂന്നാം മാസം ശന്പളം കിട്ടിയ ദിവസം അയാൾ ഭാര്യയോട് പൈസ ചോദിച്ചു. കിട്ടിയ പണം സാഹിറ ഭർത്താവിനെ ഏല്പിച്ചു. തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന സാഹിറയുടെ ശന്പളം കണ്ടു ഭർത്താവിനു സഹിച്ചില്ല. നിനക്കു നല്ല ജോലിയായിരിക്കും, നല്ല ശന്പളമായിരിക്കുമെന്നൊക്കെയാണ് ഞാൻ ഊഹിച്ചത്. ഇതാണു നിന്റെ ശന്പളമെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടില്ലായിരുന്നു. പിന്നീടു പ്രശ്നങ്ങളുടെ വേലിയേറ്റമായിരുന്നു. ശന്പളത്തിന്റെ വിടവു നികത്താനായി സ്വന്തം വീട്ടിൽ നിന്നു പണം വാങ്ങിവരാൻ പറഞ്ഞുവിടും. കൂടെ മർദനവും. ഒടുവിൽ അവർ വിവാഹമോചിതരായി.
മാതാപിതാക്കളുടെ പണം കണ്ടു മോഹിച്ചു
മാതാപിതാക്കളുടെ പണം കണ്ടു മോഹിച്ചു വിവാഹം കഴിച്ചവരുടെ കഥയും വ്യത്യസ്തമല്ല. എറണാകുളം സ്വദേശിയായ പത്തൊന്‍പതുകാരിക്ക് ഇപ്പോഴും വിവാഹമെന്നു കേട്ടാൽ പേടിയാണ്. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറിയമ്മയ്ക്കൊപ്പമാണു പെണ്‍കുട്ടി താമസിച്ചിരുന്നത്. അടുത്ത വീട്ടിൽ താമസിച്ചിരുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ യുവാവിന്റെ വീട്ടുകാർ വിവാഹാലോചനയുമായി അവിടെയെത്തി. പെണ്‍കുട്ടിക്കു പതിനെട്ടു വയസു പൂർത്തിയായിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞെങ്കിലും ഞങ്ങൾ കാത്തിരിക്കാൻ തയാറാണെന്ന് അവർ അറിയിച്ചു. അങ്ങനെ പെണ്‍കുട്ടിക്കു പതിനെട്ടു വയസും മൂന്നു മാസവും തികഞ്ഞ ദിവസം വിവാഹം നടത്തി. പ്രവാസികൾ ആയതിനാൽ സ്ത്രീധനം ധാരാളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു വരനും കൂട്ടരും. ആ പ്രതീക്ഷയുള്ളതുകൊണ്ടുതന്നെയാണു വിവാഹാലോചനയുമായി എത്തിയതും. പക്ഷേ പെണ്‍വീട്ടുകാർ സ്ത്രീധനമൊന്നും നൽകിയില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ മുതൽ ഭർത്താവും അമ്മായിയമ്മയും കൂടി ഉപദ്രവിക്കാൻ തുടങ്ങി. ദേഹം മുഴുവൻ സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയായിരുന്നു ഭർത്താവിന്റെ വിനോദം. സഹിക്കാതായപ്പോൾ ഒരു ദിവസം രാത്രി പെണ്‍കുട്ടി വീടുവിട്ടിറങ്ങി, സ്വന്തം വീട്ടിലെത്തി. ഇനി അങ്ങോട്ടു വിട്ടാൽ ആത്മഹത്യ ചെയ്യുമെന്നു മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ കോടതി വഴി ആ ബന്ധവും ഉപേക്ഷിച്ചു. (നാളെ- അമ്മായിയമ്മ എന്ന വില്ലത്തി)
സീമ മോഹൻലാൽ