ചില യാത്രകൾ അങ്ങനെയാണ് - തീർത്തും അവിചാരിതമായി ആ യാത്രകളിലേക്ക് നമ്മൾ വന്നണയും. ഒരു യാത്ര പോകണമെന്ന് തോന്നിയപ്പോൾ യാത്രകളോട് അതിയായ താത്പര്യമുള്ള ബന്ധുവാണ് ഈഷ യോഗ സെന്ററിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചത്. യോഗയും ധ്യാനവുമൊക്കെ മഹായോഗികൾക്ക് പറഞ്ഞിട്ടുള്ളതാണെന്നും ഞാനൊരു നല്ല യാത്രയാണ് പ്ലാൻ ചെയ്യുന്നതെന്നും മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ഈഷ യോഗ സെന്ററിലേക്ക് പോകാൻ നിർബന്ധിച്ചു. ഒരിക്കലെങ്കിലും പോകേണ്ട ഇടമാണെന്നും ഈ യാത്രകൊണ്ട് നഷ്ടങ്ങളുണ്ടാകില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് യാത്ര കോയന്പത്തൂരിലെ ഈഷ യോഗ സെന്ററിലേക്കാക്കിയത്.
പാലക്കാടും വാളയാറും പിന്നിട്ട് മുന്നോട്ടുപോകുന്പോൾ കോയന്പത്തൂർ അടുക്കാറായപ്പോൾ ഈ യാത്ര വേണമായിരുന്നോ എന്നൊരു ചിന്ത മനസിലെത്തി. മനസ് ശാന്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഇപ്പോൾ മനസ് കലുഷിതമാകുന്ന സ്ഥിതിയാണെന്ന് തോന്നി. വെള്ളയംഗിരി പർവതങ്ങളുടെ താഴ്വാരത്തിലേക്ക് എത്തപ്പെടും വരെ മാത്രമേ ആ കലുഷിതമായ മനസിന് ആയുസുണ്ടായിരുന്നുള്ളു.
കോയന്പത്തൂരിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഉക്കടം വഴി പേരൂർ-ശിരുവാണി റോഡിലുടെ പോകുന്പോൾ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് എട്ടുകിലോമീറ്ററോളം പോകുന്പോൾ ഈഷ യോഗസെന്ററിലെത്തും. ഗാന്ധിപുരം ടൗണ് ബസ് സ്റ്റാൻഡിൽ നിന്നും ആശ്രമത്തിലേക്ക് ബസ് സർവീസുകളുമുണ്ട്.
വെള്ളയംഗിരി പർവതങ്ങളുടെ താഴ്വാരത്താണ് ഈഷ യോഗ സെന്റർ സ്ഥിതി ചെയ്യുന്നത്. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന യോഗ ആശ്രമമാണിതെങ്കിലും ഇതേതെങ്കിലും മതത്തിന്റെ അടയാളപ്പെടുത്തലല്ല. ആദിയോഗിയുടെ സ്ഥലമാണിത്. ഹിന്ദു മതത്തിൽ പറയുന്ന പരമശിവൻ യോഗാധിഷ്ഠിതമായ സംസ്കാരത്തിൽ ദൈവത്തിനപ്പുറം മഹായോഗിയാണ്. ആദിയോഗിയെന്നും ആദ്യയോഗിയെന്നും ശിവനെ വിശേഷിപ്പിക്കുന്നുണ്ട്. ഈഷ യോഗാ സെന്ററിലെ ശിവന്റെ മുഖപ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയാണ്. ഗിന്നസ് ബുക്ക്ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിട്ടുണ്ട് ഈമുഖ പ്രതിമ.
അതുകൊണ്ടുതന്നെ ധ്യാനമോ യോഗയോ താത്പര്യമില്ലാത്തവർക്ക് ഈ മുഖപ്രതിമ കാണാം, ഇതിന്റെ ചുറ്റുപാടുകൾ കണ്ടാസ്വദിക്കാം....യോഗ ഉപജ്ഞാതാവാണ് ആദിയോഗി ശിവനെന്ന് പറയുന്നുണ്ട്. ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന ഈ മുഖപ്രതിമയ്ക്ക് 112.4 അടി ഉയരമാണുള്ളത്. ഇന്ത്യയിലെ എട്ടാമത്തെ വലിയ പ്രതിമയാണത്രെഇത്. 500 ടണ് സ്റ്റീലും 112 കിലോ ചെന്പും ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. ഡിസൈൻ ചെയ്യാൻ രണ്ടുകൊല്ലമെടുത്തെങ്കിലും എട്ടു മാസം കൊണ്ട് നിർമാണം പൂർത്തിയായി.
യോഗയോ ധ്യാനമോ എന്തെന്ന് ഇതുവരെയും അറിയാത്തവർക്ക് അതറിയാനുള്ള തുടക്കം കുറിക്കാനും പറ്റിയ ഇടമാണിത്.
ധ്യാനരൂപത്തിലുള്ള ആദ്യയോഗിയുടെ മുഖപ്രതിമ കാണുന്പോൾ തന്നെ മനസ് നിറയും. ശ്രാവണബൽഗോളയിലെ ബാഹുബലി പ്രതിമയും മുരുഡേശ്വറിലെ പൂർണകായ ശിവപ്രതിമയും മനസിലേക്ക് അറിയാതെ കയറി വരും. ചന്ദ്രക്കല നെറുകയിലുള്ള രുദ്രാക്ഷ മാലയണിഞ്ഞ് കാതിൽ കുണ്ഡലങ്ങളുള്ള ധ്യാനനിമഗ്നനായ ശിവന്റെ പ്രതിമയുടെ ചുറ്റും ത്രിശൂലങ്ങൾകൊണ്ടാണ് വേലി പോലെ ബാരിക്കേഡ് തീർത്തിരിക്കുന്നത്. ഈ ശിവപ്രതിമയിലെ രുദ്രാക്ഷ മാല തന്നെ കാണേണ്ട കാഴ്ചകളിലൊന്നാണ്. ഒരുപക്ഷേ ഏറ്റവും വലിയ രുദ്രാക്ഷ മാലകളിലൊന്ന് ഇതാകാം. എണ്ണാൻകഴിയാത്തത്ര രുദ്രാക്ഷങ്ങൾ ചേർത്തുകെട്ടിയ വലിയ രുദ്രാക്ഷമാലയാണിത്.
ആദ്യയോഗിയുടെ മുഖപ്രതിമയുടെ പിന്നിലേക്കാണ് ഇനി എത്തേണ്ടത്. നടക്കാവുന്ന ദുരമേയുള്ളു. ഏകദേശം പത്തുമിനുറ്റുകൊണ്ട് നടന്നെത്താം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കാളവണ്ടി കിട്ടും. കേരളത്തിലെ നാട്ടിടവഴികളിൽ കണ്ടിട്ടുള്ള കാളവണ്ടിയല്ല. കാള വലിക്കുന്ന മരച്ചക്രങ്ങൾക്ക് പകരം റബ്ബർ ടയറുകളും വലിയ ഇരിപ്പിടങ്ങളുമുള്ള കാളവണ്ടിയാണ് ഇവിടെയുള്ളത്. ഒരേസമയം അഞ്ചിലധികംപേർക്ക് അഡ്ജസ്റ്റ് ചെയ്ത് ഒരുമിച്ച്പോകാൻ സാധിക്കും.
ജാതിമത ഭേദമില്ലാതെ ആർക്കും ഇവിടെ വരാം. ഇതെല്ലാം കാണാം. വിദേശികൾ നിരവധി പേർ ഇവിടെയെത്തുന്നുണ്ട്. പഞ്ചഭൂതങ്ങളിലൊന്നായ ജലമാണ് ഇവിടെ മനസിനെ തണുപ്പിക്കുന്നത്. നമ്മുടെ സ്നാനഘട്ടങ്ങളും പുണ്യനദികളും എത്രമാത്രം നമ്മുടെ മനസിനെ ശാന്തമാക്കിയിരുന്നുവെന്ന് ഇവിടെ എത്തുന്പോൾ മനസിലാകും. മലിനമാക്കപ്പെട്ട നമ്മുടെ സ്നാനഘട്ടങ്ങളേയും പുണ്യനദികളേയും കുറിച്ചോർക്കാനും ഇവിടെയുള്ള തീർത്ഥകുണ്ഡങ്ങൾ ഇടവരുത്തിയേക്കാം.
രണ്ട് തീർത്ഥകുണ്ഡങ്ങളാണ് ഇവിടെയുള്ളത്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം തീർത്ഥകുണ്ഡങ്ങളുണ്ട്. പുരുഷൻമാരുടേത് സൂര്യകുണ്ഡ്. സ്ത്രീകളുടേത് ചന്ദ്രകുണ്ഡ്. രണ്ടും രണ്ടിടത്താണ്. യാതൊരു പേടിയുമില്ലാതെ സ്ത്രീകൾക്ക് തീർത്ഥകുണ്ഡിലിറങ്ങാം. നീന്തലറിയാത്തവർക്ക് പോലും ഇറങ്ങാമെന്നതാണ് സവിശേഷത. അരയ്ക്കൊപ്പമേ വെള്ളമുണ്ടാകൂ. രണ്ടു തീർത്ഥകുണ്ഡങ്ങളിലേക്കും പ്രവേശിക്കും മുന്പ് കുളി നിർബന്ധമാണ്. പലഭാഗത്തുനിന്നും വരുന്ന പലആളുകളായതിനാൽ തീർത്ഥകുണ്ഡങ്ങളിലെ ജലം പരമാവധി ശുദ്ധമായി സംരക്ഷിക്കാൻകൂടിയാണിതെന്ന് കരുതുന്നു.
കുളിക്കാനുള്ള സൗകര്യമെല്ലാം ഇവിടുണ്ട്. അവിടെ നിന്നും നനഞ്ഞ് ഈറനായി വേണം തീർത്ഥകുണ്ഡങ്ങളിലേക്കെത്താൻ. സൂര്യകുണ്ഡിലായാലും ചന്ദ്രകുണ്ഡിലായാലും കുളിക്കാൻ പാടില്ല. നീന്താനോ ശബ്ദകോലാഹലമുണ്ടാക്കാനോ പാടില്ല. ധ്യാനത്തിന്റെ മറ്റൊരു തലമാണ് ഈ തീർത്ഥകുണ്ഡങ്ങളിൽ പാലിക്കേണ്ടത്. വ്യക്തമായ നിയമാവലികൾ വായിച്ച് മനസിലാക്കുകയോ ചോദിച്ചറിയുകയോ ചെയ്യണം.
മുകളിൽ നിന്നും തീർത്ഥകുണ്ഡങ്ങളിലേക്ക് ജലം ഉൗർന്നുവീഴുന്നുണ്ടാകും. മനസും ശരീരവും ആ ജലപാതത്തിൽ താനെ തണുക്കും. ശാന്തമാകും. വെള്ളത്തിന് കർപ്പൂരത്തിന്റെ സുഗന്ധമാണ്. തണുപ്പാണെങ്കിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം. മുന്പൊരിക്കൽ കുടജാദ്രിയിൽ മലനിരകളെയും കാടിനേയും തഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ വെള്ളത്തിന് തണുപ്പും ഒൗഷധഗുണവും ഏറെയാണെന്ന് അവിടെയുള്ളവർ പറഞ്ഞതാണ് മനസിൽ ഓർമവന്നത്.
സൂര്യകുണ്ഡിൽ ജലപാതമേറ്റു നിന്ന് പ്രാർത്ഥിക്കുന്നവരും അല്ലാതെ ആ ജലപാതമേറ്റ് അതിന്റെ സുഖം ആസ്വദിക്കുന്നവരും ഉണ്ടായിരുന്നു. പ്രാർത്ഥനപോലും നിശബ്ദമായിരുന്നു. ശരിക്കും ധ്യാനം.
സൂര്യകുണ്ഡിൽ നിന്നു നേരേ ലിംഗഭൈരവി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷം യോഗ മെഡിറ്റേഷൻ സ്ഥലത്തേക്ക് പോകാം. ലിംഗഭൈരവി ക്ഷേത്രത്തിൽ അമ്മദേവിയെയാണ് ആരാധിക്കുന്നത്. അവിടെ അമ്മദേവിയുടെ പൂജകൾ നടത്തുന്നത് സ്ത്രീകളാണ്. വിദേശികളടക്കമുള്ളവർ ഇവിടെയിരുന്ന് ലിംഗഭൈരവി ജപം നടത്തുന്നുണ്ട്.
ധ്യാനലിംഗ എന്ന ഇവിടെ എല്ലാ മതക്കാരുടേയും ചിഹ്നങ്ങൾ ഒറ്റക്കല്ലിൽ കൊത്തിയിട്ടുണ്ട്. വ്യാഖ്യാനിക്കാൻ ഒരുപാട് സാധ്യതകളുള്ള ഒരു കൽകൊത്തുപണിയാണിത്. ധ്യാനലിംഗയിൽ ഓരോ ബാച്ചായാണ് പ്രവേശനം. ഒരു ബാച്ചിന് ധ്യാനലിംഗയിൽ ചെലവഴിക്കാനുള്ള സമയം പതിനഞ്ചു മിനിറ്റാണ്. അതിനു ശേഷം അടുത്ത ബാച്ചിന് കയറാം. മഹായോഗിക്ക് നിശബ്ദതയാണേറെ പ്രിയമെന്ന് തോന്നും ധ്യാനലിംഗയിലേക്ക് കടക്കുന്പോൾ. സൂചി നിലത്തുവീണാൽ കേൾക്കാമെന്ന് പറയുന്ന നിശബ്ദത എന്തെന്നറിയാൻ ഇവിടെ വരണം. വാക്കുകളാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയാറുള്ളത് എത്ര ശരിയാണെന്ന് ഈ നിശബ്ദതയിൽ ബോധ്യപ്പെടും. വോളണ്ടിയർമാർ ആംഗ്യഭാഷയിലും പ്ലക്കാർഡിലെഴുതിയുമാണ് നമുക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നത്.
ധ്യാനിക്കേണ്ടവർക്ക് ധ്യാനിക്കാം. അല്ലാത്തവർക്ക് ആ നിശബ്ദതയുടെ ഭംഗി ആസ്വദിക്കാം. അതും ഒരു അനുഭവമാണ്.
ഇതൊരു ക്ഷേത്രമല്ല. എന്നാൽ കൊത്തുപണികളും മറ്റും പുരാതനകാലത്തെ ക്ഷേത്രങ്ങളെ ഓർമിപ്പിച്ചേക്കാം. ചെറിയ കടകളും കൊതി പിടിപ്പിക്കുന്ന തമിഴ് രുചിയുടെ വിഭവങ്ങൾ വിളന്പുന്ന കാന്റീനും ഇവിടെയുണ്ട്.
എല്ലാം കണ്ട് മടങ്ങും മുന്പ് ആചാര്യനെന്ന് തോന്നുന്ന ഒരാളെ കണ്ടു. മടങ്ങാൻ തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. - മടങ്ങണം, മടങ്ങിച്ചെന്ന് കർമങ്ങൾ ചെയ്യണം. ശാന്തമായ മനസുമായാണ് നിങ്ങൾ ഇപ്പോൾ പോകുന്നത്. മനസ് വല്ലാതെ ഉലയുന്പോൾ ഇവിടേക്ക് തിരിച്ചു വരുക. മഹായോഗി ഇവിടെയുണ്ട്. മനസിനെ ശാന്തവും ആർദ്രവുമാക്കാൻ..
ഋഷി
പാലക്കാടും വാളയാറും പിന്നിട്ട് മുന്നോട്ടുപോകുന്പോൾ കോയന്പത്തൂർ അടുക്കാറായപ്പോൾ ഈ യാത്ര വേണമായിരുന്നോ എന്നൊരു ചിന്ത മനസിലെത്തി. മനസ് ശാന്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട് ഇപ്പോൾ മനസ് കലുഷിതമാകുന്ന സ്ഥിതിയാണെന്ന് തോന്നി. വെള്ളയംഗിരി പർവതങ്ങളുടെ താഴ്വാരത്തിലേക്ക് എത്തപ്പെടും വരെ മാത്രമേ ആ കലുഷിതമായ മനസിന് ആയുസുണ്ടായിരുന്നുള്ളു.
കോയന്പത്തൂരിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഉക്കടം വഴി പേരൂർ-ശിരുവാണി റോഡിലുടെ പോകുന്പോൾ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് എട്ടുകിലോമീറ്ററോളം പോകുന്പോൾ ഈഷ യോഗസെന്ററിലെത്തും. ഗാന്ധിപുരം ടൗണ് ബസ് സ്റ്റാൻഡിൽ നിന്നും ആശ്രമത്തിലേക്ക് ബസ് സർവീസുകളുമുണ്ട്.
വെള്ളയംഗിരി പർവതങ്ങളുടെ താഴ്വാരത്താണ് ഈഷ യോഗ സെന്റർ സ്ഥിതി ചെയ്യുന്നത്. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന യോഗ ആശ്രമമാണിതെങ്കിലും ഇതേതെങ്കിലും മതത്തിന്റെ അടയാളപ്പെടുത്തലല്ല. ആദിയോഗിയുടെ സ്ഥലമാണിത്. ഹിന്ദു മതത്തിൽ പറയുന്ന പരമശിവൻ യോഗാധിഷ്ഠിതമായ സംസ്കാരത്തിൽ ദൈവത്തിനപ്പുറം മഹായോഗിയാണ്. ആദിയോഗിയെന്നും ആദ്യയോഗിയെന്നും ശിവനെ വിശേഷിപ്പിക്കുന്നുണ്ട്. ഈഷ യോഗാ സെന്ററിലെ ശിവന്റെ മുഖപ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയാണ്. ഗിന്നസ് ബുക്ക്ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിട്ടുണ്ട് ഈമുഖ പ്രതിമ.
അതുകൊണ്ടുതന്നെ ധ്യാനമോ യോഗയോ താത്പര്യമില്ലാത്തവർക്ക് ഈ മുഖപ്രതിമ കാണാം, ഇതിന്റെ ചുറ്റുപാടുകൾ കണ്ടാസ്വദിക്കാം....യോഗ ഉപജ്ഞാതാവാണ് ആദിയോഗി ശിവനെന്ന് പറയുന്നുണ്ട്. ആത്മപരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന ഈ മുഖപ്രതിമയ്ക്ക് 112.4 അടി ഉയരമാണുള്ളത്. ഇന്ത്യയിലെ എട്ടാമത്തെ വലിയ പ്രതിമയാണത്രെഇത്. 500 ടണ് സ്റ്റീലും 112 കിലോ ചെന്പും ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. ഡിസൈൻ ചെയ്യാൻ രണ്ടുകൊല്ലമെടുത്തെങ്കിലും എട്ടു മാസം കൊണ്ട് നിർമാണം പൂർത്തിയായി.
യോഗയോ ധ്യാനമോ എന്തെന്ന് ഇതുവരെയും അറിയാത്തവർക്ക് അതറിയാനുള്ള തുടക്കം കുറിക്കാനും പറ്റിയ ഇടമാണിത്.
ധ്യാനരൂപത്തിലുള്ള ആദ്യയോഗിയുടെ മുഖപ്രതിമ കാണുന്പോൾ തന്നെ മനസ് നിറയും. ശ്രാവണബൽഗോളയിലെ ബാഹുബലി പ്രതിമയും മുരുഡേശ്വറിലെ പൂർണകായ ശിവപ്രതിമയും മനസിലേക്ക് അറിയാതെ കയറി വരും. ചന്ദ്രക്കല നെറുകയിലുള്ള രുദ്രാക്ഷ മാലയണിഞ്ഞ് കാതിൽ കുണ്ഡലങ്ങളുള്ള ധ്യാനനിമഗ്നനായ ശിവന്റെ പ്രതിമയുടെ ചുറ്റും ത്രിശൂലങ്ങൾകൊണ്ടാണ് വേലി പോലെ ബാരിക്കേഡ് തീർത്തിരിക്കുന്നത്. ഈ ശിവപ്രതിമയിലെ രുദ്രാക്ഷ മാല തന്നെ കാണേണ്ട കാഴ്ചകളിലൊന്നാണ്. ഒരുപക്ഷേ ഏറ്റവും വലിയ രുദ്രാക്ഷ മാലകളിലൊന്ന് ഇതാകാം. എണ്ണാൻകഴിയാത്തത്ര രുദ്രാക്ഷങ്ങൾ ചേർത്തുകെട്ടിയ വലിയ രുദ്രാക്ഷമാലയാണിത്.
ആദ്യയോഗിയുടെ മുഖപ്രതിമയുടെ പിന്നിലേക്കാണ് ഇനി എത്തേണ്ടത്. നടക്കാവുന്ന ദുരമേയുള്ളു. ഏകദേശം പത്തുമിനുറ്റുകൊണ്ട് നടന്നെത്താം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് കാളവണ്ടി കിട്ടും. കേരളത്തിലെ നാട്ടിടവഴികളിൽ കണ്ടിട്ടുള്ള കാളവണ്ടിയല്ല. കാള വലിക്കുന്ന മരച്ചക്രങ്ങൾക്ക് പകരം റബ്ബർ ടയറുകളും വലിയ ഇരിപ്പിടങ്ങളുമുള്ള കാളവണ്ടിയാണ് ഇവിടെയുള്ളത്. ഒരേസമയം അഞ്ചിലധികംപേർക്ക് അഡ്ജസ്റ്റ് ചെയ്ത് ഒരുമിച്ച്പോകാൻ സാധിക്കും.
ജാതിമത ഭേദമില്ലാതെ ആർക്കും ഇവിടെ വരാം. ഇതെല്ലാം കാണാം. വിദേശികൾ നിരവധി പേർ ഇവിടെയെത്തുന്നുണ്ട്. പഞ്ചഭൂതങ്ങളിലൊന്നായ ജലമാണ് ഇവിടെ മനസിനെ തണുപ്പിക്കുന്നത്. നമ്മുടെ സ്നാനഘട്ടങ്ങളും പുണ്യനദികളും എത്രമാത്രം നമ്മുടെ മനസിനെ ശാന്തമാക്കിയിരുന്നുവെന്ന് ഇവിടെ എത്തുന്പോൾ മനസിലാകും. മലിനമാക്കപ്പെട്ട നമ്മുടെ സ്നാനഘട്ടങ്ങളേയും പുണ്യനദികളേയും കുറിച്ചോർക്കാനും ഇവിടെയുള്ള തീർത്ഥകുണ്ഡങ്ങൾ ഇടവരുത്തിയേക്കാം.
രണ്ട് തീർത്ഥകുണ്ഡങ്ങളാണ് ഇവിടെയുള്ളത്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം തീർത്ഥകുണ്ഡങ്ങളുണ്ട്. പുരുഷൻമാരുടേത് സൂര്യകുണ്ഡ്. സ്ത്രീകളുടേത് ചന്ദ്രകുണ്ഡ്. രണ്ടും രണ്ടിടത്താണ്. യാതൊരു പേടിയുമില്ലാതെ സ്ത്രീകൾക്ക് തീർത്ഥകുണ്ഡിലിറങ്ങാം. നീന്തലറിയാത്തവർക്ക് പോലും ഇറങ്ങാമെന്നതാണ് സവിശേഷത. അരയ്ക്കൊപ്പമേ വെള്ളമുണ്ടാകൂ. രണ്ടു തീർത്ഥകുണ്ഡങ്ങളിലേക്കും പ്രവേശിക്കും മുന്പ് കുളി നിർബന്ധമാണ്. പലഭാഗത്തുനിന്നും വരുന്ന പലആളുകളായതിനാൽ തീർത്ഥകുണ്ഡങ്ങളിലെ ജലം പരമാവധി ശുദ്ധമായി സംരക്ഷിക്കാൻകൂടിയാണിതെന്ന് കരുതുന്നു.
കുളിക്കാനുള്ള സൗകര്യമെല്ലാം ഇവിടുണ്ട്. അവിടെ നിന്നും നനഞ്ഞ് ഈറനായി വേണം തീർത്ഥകുണ്ഡങ്ങളിലേക്കെത്താൻ. സൂര്യകുണ്ഡിലായാലും ചന്ദ്രകുണ്ഡിലായാലും കുളിക്കാൻ പാടില്ല. നീന്താനോ ശബ്ദകോലാഹലമുണ്ടാക്കാനോ പാടില്ല. ധ്യാനത്തിന്റെ മറ്റൊരു തലമാണ് ഈ തീർത്ഥകുണ്ഡങ്ങളിൽ പാലിക്കേണ്ടത്. വ്യക്തമായ നിയമാവലികൾ വായിച്ച് മനസിലാക്കുകയോ ചോദിച്ചറിയുകയോ ചെയ്യണം.
മുകളിൽ നിന്നും തീർത്ഥകുണ്ഡങ്ങളിലേക്ക് ജലം ഉൗർന്നുവീഴുന്നുണ്ടാകും. മനസും ശരീരവും ആ ജലപാതത്തിൽ താനെ തണുക്കും. ശാന്തമാകും. വെള്ളത്തിന് കർപ്പൂരത്തിന്റെ സുഗന്ധമാണ്. തണുപ്പാണെങ്കിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം. മുന്പൊരിക്കൽ കുടജാദ്രിയിൽ മലനിരകളെയും കാടിനേയും തഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിന്റെ വെള്ളത്തിന് തണുപ്പും ഒൗഷധഗുണവും ഏറെയാണെന്ന് അവിടെയുള്ളവർ പറഞ്ഞതാണ് മനസിൽ ഓർമവന്നത്.
സൂര്യകുണ്ഡിൽ ജലപാതമേറ്റു നിന്ന് പ്രാർത്ഥിക്കുന്നവരും അല്ലാതെ ആ ജലപാതമേറ്റ് അതിന്റെ സുഖം ആസ്വദിക്കുന്നവരും ഉണ്ടായിരുന്നു. പ്രാർത്ഥനപോലും നിശബ്ദമായിരുന്നു. ശരിക്കും ധ്യാനം.
സൂര്യകുണ്ഡിൽ നിന്നു നേരേ ലിംഗഭൈരവി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷം യോഗ മെഡിറ്റേഷൻ സ്ഥലത്തേക്ക് പോകാം. ലിംഗഭൈരവി ക്ഷേത്രത്തിൽ അമ്മദേവിയെയാണ് ആരാധിക്കുന്നത്. അവിടെ അമ്മദേവിയുടെ പൂജകൾ നടത്തുന്നത് സ്ത്രീകളാണ്. വിദേശികളടക്കമുള്ളവർ ഇവിടെയിരുന്ന് ലിംഗഭൈരവി ജപം നടത്തുന്നുണ്ട്.
ധ്യാനലിംഗ എന്ന ഇവിടെ എല്ലാ മതക്കാരുടേയും ചിഹ്നങ്ങൾ ഒറ്റക്കല്ലിൽ കൊത്തിയിട്ടുണ്ട്. വ്യാഖ്യാനിക്കാൻ ഒരുപാട് സാധ്യതകളുള്ള ഒരു കൽകൊത്തുപണിയാണിത്. ധ്യാനലിംഗയിൽ ഓരോ ബാച്ചായാണ് പ്രവേശനം. ഒരു ബാച്ചിന് ധ്യാനലിംഗയിൽ ചെലവഴിക്കാനുള്ള സമയം പതിനഞ്ചു മിനിറ്റാണ്. അതിനു ശേഷം അടുത്ത ബാച്ചിന് കയറാം. മഹായോഗിക്ക് നിശബ്ദതയാണേറെ പ്രിയമെന്ന് തോന്നും ധ്യാനലിംഗയിലേക്ക് കടക്കുന്പോൾ. സൂചി നിലത്തുവീണാൽ കേൾക്കാമെന്ന് പറയുന്ന നിശബ്ദത എന്തെന്നറിയാൻ ഇവിടെ വരണം. വാക്കുകളാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയാറുള്ളത് എത്ര ശരിയാണെന്ന് ഈ നിശബ്ദതയിൽ ബോധ്യപ്പെടും. വോളണ്ടിയർമാർ ആംഗ്യഭാഷയിലും പ്ലക്കാർഡിലെഴുതിയുമാണ് നമുക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നത്.
ധ്യാനിക്കേണ്ടവർക്ക് ധ്യാനിക്കാം. അല്ലാത്തവർക്ക് ആ നിശബ്ദതയുടെ ഭംഗി ആസ്വദിക്കാം. അതും ഒരു അനുഭവമാണ്.
ഇതൊരു ക്ഷേത്രമല്ല. എന്നാൽ കൊത്തുപണികളും മറ്റും പുരാതനകാലത്തെ ക്ഷേത്രങ്ങളെ ഓർമിപ്പിച്ചേക്കാം. ചെറിയ കടകളും കൊതി പിടിപ്പിക്കുന്ന തമിഴ് രുചിയുടെ വിഭവങ്ങൾ വിളന്പുന്ന കാന്റീനും ഇവിടെയുണ്ട്.
എല്ലാം കണ്ട് മടങ്ങും മുന്പ് ആചാര്യനെന്ന് തോന്നുന്ന ഒരാളെ കണ്ടു. മടങ്ങാൻ തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. - മടങ്ങണം, മടങ്ങിച്ചെന്ന് കർമങ്ങൾ ചെയ്യണം. ശാന്തമായ മനസുമായാണ് നിങ്ങൾ ഇപ്പോൾ പോകുന്നത്. മനസ് വല്ലാതെ ഉലയുന്പോൾ ഇവിടേക്ക് തിരിച്ചു വരുക. മഹായോഗി ഇവിടെയുണ്ട്. മനസിനെ ശാന്തവും ആർദ്രവുമാക്കാൻ..
ഋഷി