ഭോപ്പാലിൽ സ്ത്രീയെ ജീവനോടെ കത്തിച്ചു. ശിവഗംഗയിൽ മൂന്നുപേരെ വെട്ടിക്കൊന്നു. മഹാരാഷ്ട്രയിൽ മൂന്നു കുട്ടികളെ നഗ്നരാക്കി നടത്തിച്ചു. ഉയർന്ന ജാതിക്കാരനെപ്പോലെ വേഷം ധരിച്ചതിന് അഹമ്മദാബാദിനടുത്ത് പതിമൂന്നുകാരനെ അതി ക്രൂരമായി മർദ്ദിച്ചു. കടന്നുപോകുന്നത് പശുവിന്റെ പേരിലും ദൈവത്തിന്റെ പേരിലുമൊക്കെയായി നമ്മുടെ രാജ്യത്ത് ദളിത് വിഭാഗത്തിനെതിരേ അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടന്ന വർഷം .
ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ദളിതനു കുറഞ്ഞസ്ഥാനമാണത്രേ ഉള്ളത്. അതുകൊണ്ടുതന്നെ അവൻ എന്നും അവശനും അവഗണിക്കപ്പെട്ടവനുമായി തുടരണമത്രേ. അവനു പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. അതു മാത്രമേ ചെയ്യാവൂ. അതിനപ്പുറം പോകാൻ പാടില്ല. എന്നു മാത്രമല്ല, സവർണഗണത്തിലുള്ളവർ അവനെ എന്തുചെയ്താലും സഹിച്ചുകൊള്ളുകയും വേണം. ഇത് ഇന്ത്യൻ ചാതുർവർണ്യ ഘടനയുടെ അലിഖിത നിയമം.
ലോകം പുരോഗതിയുടെ നെറുകയിൽ കയറി യാത്ര ചെയ്യുന്പോഴും ഇന്ത്യയിലെ ദളിത് വിഭാഗം ഇന്നും ദുരിതത്തിന്റെ പടുകുഴിയിലെ കാളവണ്ടിപ്പുറത്തുതന്നെ. അതിനു തെളിവാണ് ഈ വർഷം ദളിതർക്കുനേരേ നടന്നിട്ടിള്ള നിരവധിയായ അക്രമങ്ങൾ. ഇന്ത്യയിൽ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു കുറ്റകൃത്യം എന്ന തോതിൽ അവർക്കെതിരേ നടക്കുന്നു എന്നാണ് പുതിയ കണക്കുകൾ.
മനുഷ്യൻ എന്ന പരിഗണന എല്ലാവർക്കും ഒരുപോലെ ലഭിക്കണം എന്ന വിശ്വാസക്കാരനാണ് 1956ൽ ദളിത് കുടുംബത്തിൽ ജനിച്ച പ്രമുഖ ദളിത് എഴുത്തുകാരനായ ശരണ്കുമാർ ലിംബാളെ. ഒാരോരുത്തർക്കും പരിഗണനയും സമത്വവും ലഭിക്കാൻ ജാതിയോ മതമോ ഒരിക്കലും അളവുകോലാകാൻ പാടില്ല എന്ന് ‘അക്കർമാശി’ എന്ന കയ്പ് നിറഞ്ഞ സ്വന്തം ജിവിതകഥയെഴുതി ദളിത് സാഹിത്യലോകത്ത് ശ്രദ്ധേയനായി തീർന്ന അദ്ദേഹം പറയുന്നു.1984 ൽ അക്കർമാശിക്ക് ശേഷം 44 പുസ്തകങ്ങൾ - ഔട്ട് കാസ്റ്റ്, ഹിന്ദു തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങൾ അദ്ദേഹം എഴുതി. താനുൾപ്പെടുന്ന ദളിത് ഭാഗത്ത് ശക്തമായി വർഷങ്ങളോളം നിലകൊണ്ടിട്ടും ഇന്നും കാര്യമായ മാറ്റം അവരുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാകണം അദ്ദേഹം അതിശക്തമായ ഭാഷയുമായി വീണ്ടും രംഗത്തെത്തി ‘ദളിത് ബ്രഹ്മണനെ’ അവതരിപ്പിച്ചത്.
അവഗണനയും അപമാനവും പീഡനവും ഏറ്റുവാങ്ങി പട്ടിണിയിൽ നാളുകൾ തള്ളിനീക്കേണ്ടി വരിക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മരണത ുല്യമാണ്. ബാല്യത്തിലേക്ക് ഇവ പെയ്തിറങ്ങുന്പോൾ, കൗമാരത്തെ പിടിച്ചുലയ്ക്കുന്പോൾ ആരായാലും സ്വത്വം തേടിയിറങ്ങിപ്പോകും. അതുമാത്രമേ ശരണ്കുമാർ ലിംബാളെയും തന്റെ ഇരുപത്തഞ്ചാം വയസിൽ ചെയ്തുള്ളൂ. അങ്ങനെയായിരുന്നു വിശ്വപ്രസിദ്ധമായ ഒരു കൃതിയുടെ പിറവി -‘അക്കർമാശി’.
ചവിട്ടിമെതിക്കപ്പെടുന്ന ദളിത് ജീവിതത്തിന്റെ നേർചിത്രമാണ് ഫ്രഞ്ച് അടക്കമുള്ള പ്രമുഖ ഭാഷകളിലേക്കെല്ലാം വിവർത്തനംചെയ്യപ്പെട്ടിട്ടുള്ള അക്കർമാശി എന്ന ആത്മകഥ. വരേണ്യവർഗ സാഹിത്യം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം ജീവിതാനുഭവങ്ങളുമായാണ് ലിംബാളെ കടന്നുവരുന്നത്. അതിൽ ഒരു ദളിത് ആക്ടിവിസ്റ്റിന്റെ സമരവീര്യം മുഴുവൻ ഉറഞ്ഞു കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കൽ പറഞ്ഞു ‘എന്റെ വാക്കുകൾ വാക്കുകളല്ല, ആയുധമാണ്.’
അദ്ദേഹം പുസ്തകം എഴുതിയ മറാഠിയിൽ ‘അക്കർമാശി’ എന്നാൽ പതിനൊന്ന് ‘മാസ’(തൂക്കം). ഒരു തോലയ്ക്ക് ഒരു മാസ കുറവ്. ദളിതനും അങ്ങനെ പലതും നിഷേധിക്കപ്പെട്ടവനും അതുകൊണ്ടുതന്നെ അപൂർണനുമാണ് എന്ന അർത്ഥത്തിലാണ് അക്കർമാശി എന്ന തലക്കെട്ട് പിറക്കുന്നത്. ഒരു ദളിത് പോരാട്ട കഥയ്ക്കിടാവുന്ന ഏറ്റവും യോജിച്ച പേര്. അക്കർമാശി തന്റെ മാത്രം ആത്മകഥയല്ല മറിച്ച് ഒരു ബഹിഷ്കൃത സമൂഹത്തിന്റെ മുഴുവനും ആത്മകഥയാണ് എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞുവച്ചു.
താൻ ആര് എന്ന വലിയ ചോദ്യത്തിന് ചെറിയ ഉത്തരമെങ്കിലും ലഭിക്കാനുള്ള യാത്രയാണ് ലിംബാളെ അക്കർമാശിയിൽ നടത്തുന്നത്. സ്കൂളിൽ നിലത്തിരുന്ന് പഠിക്കേണ്ടിയിരുന്ന അവസ്ഥ യും അന്പലത്തിൽ കയറ്റാത്തതും മുടി മുറിച്ചുതരാൻ മനസു കാട്ടാതെ ബാർബർഷോപ്പിൽനിന്ന് ആട്ടിയോടിക്കുന്നതുമായ അനുഭവങ്ങൾ ലിംബാളെയുടെ സത്യാന്വേഷണത്തിന് തീവ്രത കൂട്ടുന്നവയായിരുന്നു.
പട്ടിണി അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ഭക്ഷണമുണ്ടാക്കേണ്ട ജോവാർ ധാന്യം തികയാതെ വരുന്പോൾ പശുക്കളുടെ ചാണകത്തിൽ ദഹിക്കാതെ കിടന്നിരുന്ന ധാന്യമണികൾ പെറുക്കി കഴുകിയെടുത്ത് തന്റെ അമ്മ ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് ലിംബാളെയ്ക്ക് വളരെ വൈകിയാണ് മനസിലായത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിറവിന്റെ ഭക്ഷണ രുചികളൊന്നും അവർക്ക് പരിചിതമായിരുന്നില്ല. ഒരിക്കൽ സ്കൂളിൽ സവർണ ജാതിക്കാർ കൊണ്ടുവന്ന ഭക്ഷണത്തിന്റെ മിച്ചം ഭക്ഷിച്ച് അതിന്റെ രുചി അമ്മയോട് വിവരിക്കവെ, തനിക്ക് കുറച്ചെങ്കിലും കൊണ്ടുവരാമായിരുന്നില്ലേ എന്ന് കൊതിയോടെ ചോദിക്കുന്ന അമ്മയുടെ മുഖം ലിംബാളെ വേദനയോടെ പുസ്തകത്തിൽ വരച്ചിടുന്നുണ്ട്്.
ഇനി പുസ്തകത്തിൽ നിന്ന്:( സഹോദരിമാരെ കുറിച്ച് ) “അവർ ചന്തയിൽ തെണ്ടിനടന്ന് കിട്ടിയതൊക്കെ തിന്നും. അവർ മോഷ്ടിച്ചെടുക്കുന്ന സാധനങ്ങളെല്ലാം ഒരിടത്തിരുന്ന് ഞങ്ങൾ പങ്കിട്ടുതിന്നും. കക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.ഞങ്ങൾപിന്നെ വിശപ്പടക്കാനെന്തുചെയ്യും. ആരും ജനിക്കുന്പോൾതന്നെ കള്ളനായി ജനിക്കുന്നില്ല. വിശപ്പുകൊണ്ടാണ് ദരിദ്രർ മോഷ്ടിക്കുന്നത്.’’
“ഹിന്ദുക്കൾ പശുക്കളെ ദൈവത്തെപ്പോലെയാണ് കരുതുന്നത്. പശു ചത്താൽ അതിനെ ഒഴിവാക്കാൻ മഹാർ ജാതിക്കാർവേണം...കൂടുതൽ മൃഗങ്ങൾ ചാവുന്ന മാസം ഞങ്ങൾക്ക് കുശാലാണ്...കുട്ടിക്കാലത്ത് ഒരു ചത്ത മൃഗത്തെ കണ്ടാൽ ഞങ്ങൾ ഉത്തേജിതരാകുമായിരുന്നു.’’
അത് അവഗണിക്കപ്പെട്ട , അടിച്ചമർത്തപ്പെട്ട ഒരു ഭാരതീയ പൗരവിഭാഗത്തിന്റെ കണ്ണീരിന്റെ കഥ. 2018 ൽ അദ്ദേഹം "ദളിത് ബ്രാഹ്മണൻ' എഴുതുന്പോൾ അദ്ദേഹം ഉൾപ്പെടുന്ന സമൂഹത്തിന്റെ ജീവിത ചുറ്റുപാടുകൾക്കും ദുരിതങ്ങൾക്കും കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ദൈവത്തിന്റെ പുസ്തകത്തിൽ കയറിപ്പറ്റാൻ ഇവരെ ചിലർ സമ്മതിക്കുന്നില്ല. അതിനെതിരേയുള്ള ശക്തമായ ഇടപെടലാണ് "ദളിത് ബ്രാഹ്മണൻ' എന്ന പുസ്തകം. ദളിതർക്കുവേണ്ടിയുള്ള തന്റെ പോരാട്ടങ്ങൾ ശരിക്കുള്ള ഫലങ്ങൾ പുറപ്പെടുവിച്ചിട്ടില്ല എന്ന് വിളിച്ചുപറയുന്നവയാണ് ഈ പുസ്തകത്തിലെ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും.
ചവിട്ടിമെതിക്കപ്പെടുന്ന ദളിത് ജീവിതമാണ് ഈ പുസ്തകത്തിലെയും പ്രമേയം. 28 കഥകൾ ഉൾപ്പെടുന്ന പുസ്തകം. പുരോഗതിയുടെ പടവുകൾ അൽപ്പാൽപ്പം രുചിച്ചു തുടങ്ങിയ, വിദ്യാഭ്യാസം നേടിയ മധ്യവർഗ ദളിത് വിഭാഗത്തെ മുന്നിൽ കണ്ടുള്ളതാണ്. താൻ ഉൾക്കൊള്ളുന്ന സമൂഹത്തെ ഉൾക്കൊള്ളാൻ മടികാണിക്കുന്ന ചില കഥാപാത്രങ്ങൾ ഇവിടെ ജനിക്കുന്നു. അങ്ങനെ ഉയർന്ന- താഴ്ന്നവനായി നിലകൊള്ളുന്ന ഒരു വിഭാഗം പിറവിയെടുക്കുന്നു. അതിനാലാണ് ദളിത് ബ്രാഹ്മണൻ എന്ന് പേരുണ്ടാകാൻ കാരണം.
അക്കർമാശിയിൽ ദളിതൻ ദുരിതപർവ്വങ്ങളിൽ കയറിയിറങ്ങി ജീവിതം കരഞ്ഞു തൂർക്കുന്നവനാണെങ്കിൽ വർഷങ്ങൾ കടന്ന് ദളിത് ബ്രാഹ്മണൻ എത്തുന്പോൾ ഇക്കാര്യങ്ങളൊന്നും അംഗീകരിച്ചുകൊടുക്കാൻ അവൻ തയാറല്ല. ചോദ്യംചെയ്യാൻ അവൻ ഒരുക്കമാണ്. മനുഷ്യസ്നേഹികൾക്ക് സുഖദായകമായ മാറ്റത്തിന്റെ സന്തോഷ വർത്തമാനമാണിതെങ്കിലും സംഗതി അത്ര എളുപ്പമല്ല എന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പിരിവുനടത്തി ജീവിതം സുഖപ്രദമാക്കുന്ന ദളിത് നേതാക്കൾ, മോഷണക്കേസിൽ ആരോപണ വിധേയനാകുന്പോൾ ആത്മഹത്യയിൽ അഭയംതേടുന്ന ഗ്രാമ കാവൽക്കാരൻ,ക്ഷേത്രാചാരങ്ങൾക്കിടയിലെ പരിതാപ മരണങ്ങൾക്കിടയിലും ദൈവദോഷം വരുമോ എന്നു മാത്രം ചിന്തിക്കുന്ന ജനത. ചിന്താശേഷിയിലേക്ക് ഉണരുന്ന ഒരു സമൂഹത്തെയാണ് കഥകളിൽ ലിംബാളെ അവതരിപ്പിക്കുന്നത്. നിരക്ഷരത, ആധുനികത,അന്ധവിശ്വാസം സ്നേഹം, അന്ധമായ ഭക്തി, അടിച്ചമർത്തൽ എന്നിവയെല്ലാം കഥകളുടെ കാതലാകുന്നു. സമത്വത്തിനുവേണ്ടിയുള്ള നീണ്ട പോരാട്ടങ്ങൾക്കു ശേഷവും മനോഭാവങ്ങൾ മാറുന്നില്ല എന്ന് പരിതപിച്ച,് ദളിത് എഴുത്തുകാരൻ എന്ന നിലയിൽ താൻ അവരുടെ മുറവിളിയുടെ മുൻനിരയിൽതന്നെയുണ്ട് എന്ന് ലിംബാളെ വീണ്ടും അടിവരയിടുന്നു.
ജോസി ജോസഫ്
ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ദളിതനു കുറഞ്ഞസ്ഥാനമാണത്രേ ഉള്ളത്. അതുകൊണ്ടുതന്നെ അവൻ എന്നും അവശനും അവഗണിക്കപ്പെട്ടവനുമായി തുടരണമത്രേ. അവനു പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഉണ്ട്. അതു മാത്രമേ ചെയ്യാവൂ. അതിനപ്പുറം പോകാൻ പാടില്ല. എന്നു മാത്രമല്ല, സവർണഗണത്തിലുള്ളവർ അവനെ എന്തുചെയ്താലും സഹിച്ചുകൊള്ളുകയും വേണം. ഇത് ഇന്ത്യൻ ചാതുർവർണ്യ ഘടനയുടെ അലിഖിത നിയമം.
ലോകം പുരോഗതിയുടെ നെറുകയിൽ കയറി യാത്ര ചെയ്യുന്പോഴും ഇന്ത്യയിലെ ദളിത് വിഭാഗം ഇന്നും ദുരിതത്തിന്റെ പടുകുഴിയിലെ കാളവണ്ടിപ്പുറത്തുതന്നെ. അതിനു തെളിവാണ് ഈ വർഷം ദളിതർക്കുനേരേ നടന്നിട്ടിള്ള നിരവധിയായ അക്രമങ്ങൾ. ഇന്ത്യയിൽ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു കുറ്റകൃത്യം എന്ന തോതിൽ അവർക്കെതിരേ നടക്കുന്നു എന്നാണ് പുതിയ കണക്കുകൾ.
മനുഷ്യൻ എന്ന പരിഗണന എല്ലാവർക്കും ഒരുപോലെ ലഭിക്കണം എന്ന വിശ്വാസക്കാരനാണ് 1956ൽ ദളിത് കുടുംബത്തിൽ ജനിച്ച പ്രമുഖ ദളിത് എഴുത്തുകാരനായ ശരണ്കുമാർ ലിംബാളെ. ഒാരോരുത്തർക്കും പരിഗണനയും സമത്വവും ലഭിക്കാൻ ജാതിയോ മതമോ ഒരിക്കലും അളവുകോലാകാൻ പാടില്ല എന്ന് ‘അക്കർമാശി’ എന്ന കയ്പ് നിറഞ്ഞ സ്വന്തം ജിവിതകഥയെഴുതി ദളിത് സാഹിത്യലോകത്ത് ശ്രദ്ധേയനായി തീർന്ന അദ്ദേഹം പറയുന്നു.1984 ൽ അക്കർമാശിക്ക് ശേഷം 44 പുസ്തകങ്ങൾ - ഔട്ട് കാസ്റ്റ്, ഹിന്ദു തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങൾ അദ്ദേഹം എഴുതി. താനുൾപ്പെടുന്ന ദളിത് ഭാഗത്ത് ശക്തമായി വർഷങ്ങളോളം നിലകൊണ്ടിട്ടും ഇന്നും കാര്യമായ മാറ്റം അവരുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടാകണം അദ്ദേഹം അതിശക്തമായ ഭാഷയുമായി വീണ്ടും രംഗത്തെത്തി ‘ദളിത് ബ്രഹ്മണനെ’ അവതരിപ്പിച്ചത്.
അവഗണനയും അപമാനവും പീഡനവും ഏറ്റുവാങ്ങി പട്ടിണിയിൽ നാളുകൾ തള്ളിനീക്കേണ്ടി വരിക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മരണത ുല്യമാണ്. ബാല്യത്തിലേക്ക് ഇവ പെയ്തിറങ്ങുന്പോൾ, കൗമാരത്തെ പിടിച്ചുലയ്ക്കുന്പോൾ ആരായാലും സ്വത്വം തേടിയിറങ്ങിപ്പോകും. അതുമാത്രമേ ശരണ്കുമാർ ലിംബാളെയും തന്റെ ഇരുപത്തഞ്ചാം വയസിൽ ചെയ്തുള്ളൂ. അങ്ങനെയായിരുന്നു വിശ്വപ്രസിദ്ധമായ ഒരു കൃതിയുടെ പിറവി -‘അക്കർമാശി’.
ചവിട്ടിമെതിക്കപ്പെടുന്ന ദളിത് ജീവിതത്തിന്റെ നേർചിത്രമാണ് ഫ്രഞ്ച് അടക്കമുള്ള പ്രമുഖ ഭാഷകളിലേക്കെല്ലാം വിവർത്തനംചെയ്യപ്പെട്ടിട്ടുള്ള അക്കർമാശി എന്ന ആത്മകഥ. വരേണ്യവർഗ സാഹിത്യം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം ജീവിതാനുഭവങ്ങളുമായാണ് ലിംബാളെ കടന്നുവരുന്നത്. അതിൽ ഒരു ദളിത് ആക്ടിവിസ്റ്റിന്റെ സമരവീര്യം മുഴുവൻ ഉറഞ്ഞു കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കൽ പറഞ്ഞു ‘എന്റെ വാക്കുകൾ വാക്കുകളല്ല, ആയുധമാണ്.’
അദ്ദേഹം പുസ്തകം എഴുതിയ മറാഠിയിൽ ‘അക്കർമാശി’ എന്നാൽ പതിനൊന്ന് ‘മാസ’(തൂക്കം). ഒരു തോലയ്ക്ക് ഒരു മാസ കുറവ്. ദളിതനും അങ്ങനെ പലതും നിഷേധിക്കപ്പെട്ടവനും അതുകൊണ്ടുതന്നെ അപൂർണനുമാണ് എന്ന അർത്ഥത്തിലാണ് അക്കർമാശി എന്ന തലക്കെട്ട് പിറക്കുന്നത്. ഒരു ദളിത് പോരാട്ട കഥയ്ക്കിടാവുന്ന ഏറ്റവും യോജിച്ച പേര്. അക്കർമാശി തന്റെ മാത്രം ആത്മകഥയല്ല മറിച്ച് ഒരു ബഹിഷ്കൃത സമൂഹത്തിന്റെ മുഴുവനും ആത്മകഥയാണ് എന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞുവച്ചു.
താൻ ആര് എന്ന വലിയ ചോദ്യത്തിന് ചെറിയ ഉത്തരമെങ്കിലും ലഭിക്കാനുള്ള യാത്രയാണ് ലിംബാളെ അക്കർമാശിയിൽ നടത്തുന്നത്. സ്കൂളിൽ നിലത്തിരുന്ന് പഠിക്കേണ്ടിയിരുന്ന അവസ്ഥ യും അന്പലത്തിൽ കയറ്റാത്തതും മുടി മുറിച്ചുതരാൻ മനസു കാട്ടാതെ ബാർബർഷോപ്പിൽനിന്ന് ആട്ടിയോടിക്കുന്നതുമായ അനുഭവങ്ങൾ ലിംബാളെയുടെ സത്യാന്വേഷണത്തിന് തീവ്രത കൂട്ടുന്നവയായിരുന്നു.
പട്ടിണി അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ഭക്ഷണമുണ്ടാക്കേണ്ട ജോവാർ ധാന്യം തികയാതെ വരുന്പോൾ പശുക്കളുടെ ചാണകത്തിൽ ദഹിക്കാതെ കിടന്നിരുന്ന ധാന്യമണികൾ പെറുക്കി കഴുകിയെടുത്ത് തന്റെ അമ്മ ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് ലിംബാളെയ്ക്ക് വളരെ വൈകിയാണ് മനസിലായത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിറവിന്റെ ഭക്ഷണ രുചികളൊന്നും അവർക്ക് പരിചിതമായിരുന്നില്ല. ഒരിക്കൽ സ്കൂളിൽ സവർണ ജാതിക്കാർ കൊണ്ടുവന്ന ഭക്ഷണത്തിന്റെ മിച്ചം ഭക്ഷിച്ച് അതിന്റെ രുചി അമ്മയോട് വിവരിക്കവെ, തനിക്ക് കുറച്ചെങ്കിലും കൊണ്ടുവരാമായിരുന്നില്ലേ എന്ന് കൊതിയോടെ ചോദിക്കുന്ന അമ്മയുടെ മുഖം ലിംബാളെ വേദനയോടെ പുസ്തകത്തിൽ വരച്ചിടുന്നുണ്ട്്.
ഇനി പുസ്തകത്തിൽ നിന്ന്:( സഹോദരിമാരെ കുറിച്ച് ) “അവർ ചന്തയിൽ തെണ്ടിനടന്ന് കിട്ടിയതൊക്കെ തിന്നും. അവർ മോഷ്ടിച്ചെടുക്കുന്ന സാധനങ്ങളെല്ലാം ഒരിടത്തിരുന്ന് ഞങ്ങൾ പങ്കിട്ടുതിന്നും. കക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.ഞങ്ങൾപിന്നെ വിശപ്പടക്കാനെന്തുചെയ്യും. ആരും ജനിക്കുന്പോൾതന്നെ കള്ളനായി ജനിക്കുന്നില്ല. വിശപ്പുകൊണ്ടാണ് ദരിദ്രർ മോഷ്ടിക്കുന്നത്.’’
“ഹിന്ദുക്കൾ പശുക്കളെ ദൈവത്തെപ്പോലെയാണ് കരുതുന്നത്. പശു ചത്താൽ അതിനെ ഒഴിവാക്കാൻ മഹാർ ജാതിക്കാർവേണം...കൂടുതൽ മൃഗങ്ങൾ ചാവുന്ന മാസം ഞങ്ങൾക്ക് കുശാലാണ്...കുട്ടിക്കാലത്ത് ഒരു ചത്ത മൃഗത്തെ കണ്ടാൽ ഞങ്ങൾ ഉത്തേജിതരാകുമായിരുന്നു.’’
അത് അവഗണിക്കപ്പെട്ട , അടിച്ചമർത്തപ്പെട്ട ഒരു ഭാരതീയ പൗരവിഭാഗത്തിന്റെ കണ്ണീരിന്റെ കഥ. 2018 ൽ അദ്ദേഹം "ദളിത് ബ്രാഹ്മണൻ' എഴുതുന്പോൾ അദ്ദേഹം ഉൾപ്പെടുന്ന സമൂഹത്തിന്റെ ജീവിത ചുറ്റുപാടുകൾക്കും ദുരിതങ്ങൾക്കും കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ദൈവത്തിന്റെ പുസ്തകത്തിൽ കയറിപ്പറ്റാൻ ഇവരെ ചിലർ സമ്മതിക്കുന്നില്ല. അതിനെതിരേയുള്ള ശക്തമായ ഇടപെടലാണ് "ദളിത് ബ്രാഹ്മണൻ' എന്ന പുസ്തകം. ദളിതർക്കുവേണ്ടിയുള്ള തന്റെ പോരാട്ടങ്ങൾ ശരിക്കുള്ള ഫലങ്ങൾ പുറപ്പെടുവിച്ചിട്ടില്ല എന്ന് വിളിച്ചുപറയുന്നവയാണ് ഈ പുസ്തകത്തിലെ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും.
ചവിട്ടിമെതിക്കപ്പെടുന്ന ദളിത് ജീവിതമാണ് ഈ പുസ്തകത്തിലെയും പ്രമേയം. 28 കഥകൾ ഉൾപ്പെടുന്ന പുസ്തകം. പുരോഗതിയുടെ പടവുകൾ അൽപ്പാൽപ്പം രുചിച്ചു തുടങ്ങിയ, വിദ്യാഭ്യാസം നേടിയ മധ്യവർഗ ദളിത് വിഭാഗത്തെ മുന്നിൽ കണ്ടുള്ളതാണ്. താൻ ഉൾക്കൊള്ളുന്ന സമൂഹത്തെ ഉൾക്കൊള്ളാൻ മടികാണിക്കുന്ന ചില കഥാപാത്രങ്ങൾ ഇവിടെ ജനിക്കുന്നു. അങ്ങനെ ഉയർന്ന- താഴ്ന്നവനായി നിലകൊള്ളുന്ന ഒരു വിഭാഗം പിറവിയെടുക്കുന്നു. അതിനാലാണ് ദളിത് ബ്രാഹ്മണൻ എന്ന് പേരുണ്ടാകാൻ കാരണം.
അക്കർമാശിയിൽ ദളിതൻ ദുരിതപർവ്വങ്ങളിൽ കയറിയിറങ്ങി ജീവിതം കരഞ്ഞു തൂർക്കുന്നവനാണെങ്കിൽ വർഷങ്ങൾ കടന്ന് ദളിത് ബ്രാഹ്മണൻ എത്തുന്പോൾ ഇക്കാര്യങ്ങളൊന്നും അംഗീകരിച്ചുകൊടുക്കാൻ അവൻ തയാറല്ല. ചോദ്യംചെയ്യാൻ അവൻ ഒരുക്കമാണ്. മനുഷ്യസ്നേഹികൾക്ക് സുഖദായകമായ മാറ്റത്തിന്റെ സന്തോഷ വർത്തമാനമാണിതെങ്കിലും സംഗതി അത്ര എളുപ്പമല്ല എന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പിരിവുനടത്തി ജീവിതം സുഖപ്രദമാക്കുന്ന ദളിത് നേതാക്കൾ, മോഷണക്കേസിൽ ആരോപണ വിധേയനാകുന്പോൾ ആത്മഹത്യയിൽ അഭയംതേടുന്ന ഗ്രാമ കാവൽക്കാരൻ,ക്ഷേത്രാചാരങ്ങൾക്കിടയിലെ പരിതാപ മരണങ്ങൾക്കിടയിലും ദൈവദോഷം വരുമോ എന്നു മാത്രം ചിന്തിക്കുന്ന ജനത. ചിന്താശേഷിയിലേക്ക് ഉണരുന്ന ഒരു സമൂഹത്തെയാണ് കഥകളിൽ ലിംബാളെ അവതരിപ്പിക്കുന്നത്. നിരക്ഷരത, ആധുനികത,അന്ധവിശ്വാസം സ്നേഹം, അന്ധമായ ഭക്തി, അടിച്ചമർത്തൽ എന്നിവയെല്ലാം കഥകളുടെ കാതലാകുന്നു. സമത്വത്തിനുവേണ്ടിയുള്ള നീണ്ട പോരാട്ടങ്ങൾക്കു ശേഷവും മനോഭാവങ്ങൾ മാറുന്നില്ല എന്ന് പരിതപിച്ച,് ദളിത് എഴുത്തുകാരൻ എന്ന നിലയിൽ താൻ അവരുടെ മുറവിളിയുടെ മുൻനിരയിൽതന്നെയുണ്ട് എന്ന് ലിംബാളെ വീണ്ടും അടിവരയിടുന്നു.
ജോസി ജോസഫ്