മെട്രോ റെയിലിനു പിന്നാലെ കൊച്ചിയിൽ ജല മെട്രോയും ആരംഭിക്കുകയാണ്. മെട്രോ എത്താത്ത ദൂരസ്ഥലങ്ങളിലേക്കും അത്യാധുനികമായ യാത്രാസൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെതന്നെ ആദ്യത്തെ ജലമെട്രോയാണു കൊച്ചിയിൽ ഒരുങ്ങുന്നത്. നഗരത്തോട് ചേർന്നു കിടക്കുന്ന പത്തു ദ്വീപുകളെ ബന്ധിപ്പിച്ച് 15 റൂട്ടുകളിലേക്കു ബോട്ട് സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതി കൊച്ചിയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുമെന്നാണു കരുതുന്നത്. ജല മെട്രോയിൽ 78 ബോട്ടുകളാകും സർവീസ് നടത്തുക. 76 കിലോമീറ്റർ ദൂരമാണു ബോട്ടുകൾ വഴി ബന്ധിപ്പിക്കുന്നത്. ഇതിനായി 45 ബോട്ടുജെട്ടികളും നിർമിക്കും. കര മാർഗത്തേക്കാൾ വേഗം വിവിധ പ്രദേശങ്ങളിൽ ഇതുവഴി എത്തിച്ചേരാൻ സാധിക്കും.
ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ വായ്പയോടെയാണു പൂർത്തിയാക്കുക. 747 കോടി രൂപയാണു പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. എയ്കോം കണ്‍സോർഷ്യത്തെ ജലഗതാഗത പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റായി തെരഞ്ഞെടുത്ത് സംസ്ഥാന സർക്കാർ നേരത്തേതന്നെ ഉത്തരവിറക്കിയിരുന്നു. അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കംകുറിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. ഈ വർഷം അവസാനത്തോടെ എല്ലാ വിധത്തിലുമുള്ള കരാറുകൾ നൽകി ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സർവീസിന് ന്യൂജെൻ ബോട്ടുകൾ
ജലമെട്രോയുടെ ഭാഗമായി സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളവയായിരിക്കും. എസിയും വൈ-ഫൈയും അടക്കം എല്ലാവിധ സൗകര്യങ്ങളും ബോട്ടുകളിലുണ്ടാകും. അംഗപരിമിതർക്ക് എളുപ്പം കയറാവുന്ന തരത്തിലായിരിക്കും ബോട്ടിന്റെ രൂപകല്പന. വൈദ്യുതിയും ഡീസലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് എൻജിനായിരിക്കും ബോട്ടിന്. വളരെ കുറവ് സമയം മാത്രമാണു ഡീസൽ ഉപയോഗിക്കുക. മണിക്കൂറിൽ 12 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. ശരാശരി വേഗം എട്ട് നോട്ടിക്കൽ മൈലാണ്. 78 ബോട്ടുകളാണു സർവീസ് നടത്തുക. ഇതിൽ 23 ബോട്ടുകൾ 100 പേർക്ക് വീതം യാത്ര ചെയ്യാവുന്നതും 55 ബോട്ടുകൾ 50 പേർക്ക് വീതം യാത്രചെയ്യാവുന്നവയുമാണ്. ബോട്ടിലിരുന്നു തടസമില്ലാതെ കായൽക്കാഴ്ചകൾ ആസ്വദിക്കാനാകും. ഇതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ബോട്ടുകളെ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ കണ്ട്രോൾ സെന്റർ (ഒസിസി) ഉണ്ടാകും. ബോട്ടുകൾ ജെട്ടിയിലേക്ക് എത്തുന്ന സമയവും അവയുടെ യാത്രയുമെല്ലാം യാത്രക്കാർക്കു കൊച്ചി വണ്‍ ആപ്പിലൂടെ മൊബൈലിൽ അറിയാനാകും. ഇതിലൂടെ കാത്തിരിപ്പിനായുള്ള സമയം ലാഭിക്കാൻ സാധിക്കും.
ബോട്ട് നിർമാണത്തിനുള്ള ടെൻഡർ ഈ വർഷം ഡിസംബറിനകം നൽകും. നിർമാണത്തിനുള്ള ടെൻഡർ നേരത്തേ വിളിച്ചിരുന്നു. ഇതിൽ പങ്കെടുത്ത എട്ട് കന്പനികളിൽ ഏറ്റവും കുറവ് തുക അറിയിച്ചിട്ടുള്ള കന്പനിക്കാകും കരാർ നൽകുക. രക്ഷാപ്രവർത്തനം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാലു ബോട്ടുകൾകൂടി നിർമിക്കുന്നുണ്ട്. ഇതിന്റെ ടെൻഡർ ഈ മാസം അവസാനം വിളിക്കാനാണു തീരുമാനം.
ബോട്ടുജെട്ടികളുടെ മാതൃക തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. വൈറ്റില, എരൂർ, കാക്കനാട്, ബോൾഗാട്ടി, ഹൈക്കോടതി, വൈപ്പിൻ, മട്ടാഞ്ചേരി ജെട്ടികളാണ് ആദ്യം രൂപകല്പന ചെയ്യുന്നത്. ഇവയ്ക്കുള്ള ടെൻഡറും ഉടനുണ്ടാകും. ബോട്ടുജെട്ടികളുടെ ഡിസൈൻ കിറ്റ്കോയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. ഫ്ളോട്ടിംഗ് ജെട്ടികളുടെ നിർമാണത്തിനു ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ മാസം ഇതിൽ തീരുമാനമാകും. ജലമെട്രോയ്ക്കായി നിർമിക്കുന്നതെല്ലാം ഫ്ളോട്ടിംഗ് ജെട്ടികളാണ്. അതായത് വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ചങ്ങാടം പോലെയുള്ളവ. ഇതിന്റെ നിർമാണ ഏജൻസിയെ തെരഞ്ഞെടുക്കാൻ ടെൻഡർ നടപടിക്രമം തുടങ്ങിയിട്ടുണ്ട്. ജല മെട്രോയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാൻ നാലു ബോട്ടുകളുണ്ടാകും. ഇതിൽ രണ്ട് വർക്ക് ബോട്ടുകളുടെ ടെൻഡർ നവംബർ പകുതിയോടെ വിളിക്കും.
വൈറ്റില ഹബ്ബിനകത്താണു ജലമെട്രോയുടെ ഒരു ബോട്ടു ജെട്ടി. നിലവിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടി ഇവിടെയുണ്ട്. ഇതിൽനിന്ന് തെക്കോട്ട്, സിൽവർ സാൻഡ് ഐലൻഡിന്റ ഭാഗത്തേക്കു നീങ്ങിയായിരിക്കും ജലമെട്രോയ്ക്കായി നിർമിക്കുന്ന ബോട്ടുജെട്ടി. ചിറ്റേത്തുകരയിലുള്ള സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയിൽനിന്നു കിഴക്കുഭാഗത്തേക്കു മാറിയാണു ജലമെട്രോയുടെ മറ്റൊരു ബോട്ടുജെട്ടി. ചിത്രപ്പുഴ പാലത്തിനു താഴെയായാണ് ഇത് നിർമിക്കുക. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയോട് ചേർന്നായിരിക്കും ജലമെട്രോ ബോട്ടുജെട്ടി. മെട്രോ സ്റ്റേഷനിലെ പോലെയുള്ള സൗകര്യങ്ങളാണു ബോട്ട് ജെട്ടിയിലുണ്ടാവുക.
പഠനങ്ങളും സർവേയും പൂർത്തിയായി
ജലമെട്രോയ്ക്ക് ആവശ്യമായ പഠനങ്ങളും സർവേയും ഉൾപ്പെടെ പലതും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പദ്ധതിക്കായി 8.67 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. ഇതിൽ 5.3 ഹെക്ടർ സ്ഥലം വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമാണ്. 3.37 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പദ്ധതിക്കായി പാരിസ്ഥിതികാഘാത പഠനം നടത്തിയിരുന്നു. ഇതിന്റെ അനുമതി അന്തിമഘട്ടത്തിലാണ്. താമസിയാതെ അധികൃതരുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജലമെട്രോ ആദ്യം ഓടിയെത്തുക വൈറ്റില-എരൂർ-കാക്കനാട് റൂട്ടിലാകും. ഇതിനുള്ള നീക്കങ്ങളാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ലക്ഷ്യമിടുന്നത്. ഈ മൂന്നുസ്ഥലങ്ങളിലെ ബോട്ടുജെട്ടി ടെർമിനൽ നിർമാണത്തിന് അടുത്ത ദിവസം ടെൻഡർ വിളിക്കും. രണ്ടാംഘട്ടമായി ഹൈക്കോടതി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി ഭാഗങ്ങളിലേക്കു സർവീസ് നീട്ടും. ഈ ഭാഗങ്ങളിലെ ബോട്ടുജെട്ടികളുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കാക്കനാട് അവസാനിക്കുന്ന സർവീസ് പിന്നീട് ഇൻഫോ പാർക്കിലേക്കും നീട്ടും. ഇൻഫോ പാർക്ക്, സ്മാർട്ട്സിറ്റി ഭാഗത്തേക്കുള്ള സർവീസ് 2021 ഓടെ യാഥാർഥ്യമാകൂ.
കണ്‍നിറയെ കാഴ്ചകൾ ആസ്വദിക്കാം
കൊച്ചിയുടെയും സമീപപ്രദേശങ്ങളിലെയും മനോഹര കാഴ്ചകൾ കണ് നിറയെ ആസ്വദിക്കാം എന്നതാണ് ജലമെട്രോയുടെ പ്രധാന ആകർഷണീയത. കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താനായേക്കും. സ്്റ്റേഷനുകൾ മെട്രോ സ്റ്റേഷനുകളേപ്പോലെ മനോഹരമാക്കും. കാണാനെത്തുന്നവർക്ക് അണ് പെയ്ഡ് ഏരിയവരെ മാത്രമായിരിക്കും പ്രവേശനം. കോഫിഷോപ്പ് ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളും ബോട്ടുജെട്ടിയിലുണ്ടാകും. ബോട്ടുജെട്ടിയിൽനിന്നുള്ള തുടർയാത്രയ്ക്കു ഫീഡർ സർവീസ് ഏർപ്പെടുത്തും. ഇലക്ട്രിക് ഓട്ടോയും സൈക്കിളുകളുമെല്ലാം ലഭ്യമാക്കും. യാത്രയിലെ ഇടത്താവളം എന്നതിലുപരിയായി സൗകര്യങ്ങൾ ജലമെട്രോയുടെ ബോട്ടുജെട്ടികളിലുണ്ടാകും.
ചെറിയൊരു കൂട്ടായ്മയോ സൗഹൃദസദസുകളോ ബോട്ടുജെട്ടിയിൽ സംഘടിപ്പിക്കാനാകും. ഇതിനാവശ്യമായ സൗകര്യങ്ങൾ ജെട്ടിയിൽ ഒരുക്കുന്നുണ്ട്. ഓരോ ബോട്ടുജെട്ടിയിലും ലഭ്യമായ സ്ഥലത്തിന്റെ അടിസ്ഥാനത്തിലാണു സൗകര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചിലയിടത്ത് വായനാമുറികൾ, മറ്റു ചിലയിടങ്ങളിൽ ചെറിയ നടപ്പാതയും ഇരിപ്പിടങ്ങളുമെല്ലാം വിഭാവനം ചെയ്തിട്ടുണ്ട്. 2016 ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമെട്രോയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത വർഷം ജലമെട്രോകൂടി സർവീസ് ആരംഭിക്കുന്നതോടെ കൊച്ചിയുടെ പ്രശക്തി മറ്റൊരു തലത്തിലേക്ക് ഉയരുമെന്നുള്ള കാര്യം ഉറപ്പ്. കൊച്ചിക്കു പുറമേ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽകൂട്ടാകുന്ന ഒന്നാകും ജലമെട്രോ.
റോബിൻ ജോർജ്
ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ വായ്പയോടെയാണു പൂർത്തിയാക്കുക. 747 കോടി രൂപയാണു പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. എയ്കോം കണ്‍സോർഷ്യത്തെ ജലഗതാഗത പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റായി തെരഞ്ഞെടുത്ത് സംസ്ഥാന സർക്കാർ നേരത്തേതന്നെ ഉത്തരവിറക്കിയിരുന്നു. അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കംകുറിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. ഈ വർഷം അവസാനത്തോടെ എല്ലാ വിധത്തിലുമുള്ള കരാറുകൾ നൽകി ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സർവീസിന് ന്യൂജെൻ ബോട്ടുകൾ
ജലമെട്രോയുടെ ഭാഗമായി സർവീസ് നടത്തുന്ന ബോട്ടുകളെല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളവയായിരിക്കും. എസിയും വൈ-ഫൈയും അടക്കം എല്ലാവിധ സൗകര്യങ്ങളും ബോട്ടുകളിലുണ്ടാകും. അംഗപരിമിതർക്ക് എളുപ്പം കയറാവുന്ന തരത്തിലായിരിക്കും ബോട്ടിന്റെ രൂപകല്പന. വൈദ്യുതിയും ഡീസലും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് എൻജിനായിരിക്കും ബോട്ടിന്. വളരെ കുറവ് സമയം മാത്രമാണു ഡീസൽ ഉപയോഗിക്കുക. മണിക്കൂറിൽ 12 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. ശരാശരി വേഗം എട്ട് നോട്ടിക്കൽ മൈലാണ്. 78 ബോട്ടുകളാണു സർവീസ് നടത്തുക. ഇതിൽ 23 ബോട്ടുകൾ 100 പേർക്ക് വീതം യാത്ര ചെയ്യാവുന്നതും 55 ബോട്ടുകൾ 50 പേർക്ക് വീതം യാത്രചെയ്യാവുന്നവയുമാണ്. ബോട്ടിലിരുന്നു തടസമില്ലാതെ കായൽക്കാഴ്ചകൾ ആസ്വദിക്കാനാകും. ഇതിലൂടെ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ബോട്ടുകളെ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ കണ്ട്രോൾ സെന്റർ (ഒസിസി) ഉണ്ടാകും. ബോട്ടുകൾ ജെട്ടിയിലേക്ക് എത്തുന്ന സമയവും അവയുടെ യാത്രയുമെല്ലാം യാത്രക്കാർക്കു കൊച്ചി വണ്‍ ആപ്പിലൂടെ മൊബൈലിൽ അറിയാനാകും. ഇതിലൂടെ കാത്തിരിപ്പിനായുള്ള സമയം ലാഭിക്കാൻ സാധിക്കും.
ബോട്ട് നിർമാണത്തിനുള്ള ടെൻഡർ ഈ വർഷം ഡിസംബറിനകം നൽകും. നിർമാണത്തിനുള്ള ടെൻഡർ നേരത്തേ വിളിച്ചിരുന്നു. ഇതിൽ പങ്കെടുത്ത എട്ട് കന്പനികളിൽ ഏറ്റവും കുറവ് തുക അറിയിച്ചിട്ടുള്ള കന്പനിക്കാകും കരാർ നൽകുക. രക്ഷാപ്രവർത്തനം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാലു ബോട്ടുകൾകൂടി നിർമിക്കുന്നുണ്ട്. ഇതിന്റെ ടെൻഡർ ഈ മാസം അവസാനം വിളിക്കാനാണു തീരുമാനം.
ബോട്ടുജെട്ടികളുടെ മാതൃക തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. വൈറ്റില, എരൂർ, കാക്കനാട്, ബോൾഗാട്ടി, ഹൈക്കോടതി, വൈപ്പിൻ, മട്ടാഞ്ചേരി ജെട്ടികളാണ് ആദ്യം രൂപകല്പന ചെയ്യുന്നത്. ഇവയ്ക്കുള്ള ടെൻഡറും ഉടനുണ്ടാകും. ബോട്ടുജെട്ടികളുടെ ഡിസൈൻ കിറ്റ്കോയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. ഫ്ളോട്ടിംഗ് ജെട്ടികളുടെ നിർമാണത്തിനു ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ മാസം ഇതിൽ തീരുമാനമാകും. ജലമെട്രോയ്ക്കായി നിർമിക്കുന്നതെല്ലാം ഫ്ളോട്ടിംഗ് ജെട്ടികളാണ്. അതായത് വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ചങ്ങാടം പോലെയുള്ളവ. ഇതിന്റെ നിർമാണ ഏജൻസിയെ തെരഞ്ഞെടുക്കാൻ ടെൻഡർ നടപടിക്രമം തുടങ്ങിയിട്ടുണ്ട്. ജല മെട്രോയുടെ ഭാഗമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാൻ നാലു ബോട്ടുകളുണ്ടാകും. ഇതിൽ രണ്ട് വർക്ക് ബോട്ടുകളുടെ ടെൻഡർ നവംബർ പകുതിയോടെ വിളിക്കും.
വൈറ്റില ഹബ്ബിനകത്താണു ജലമെട്രോയുടെ ഒരു ബോട്ടു ജെട്ടി. നിലവിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടി ഇവിടെയുണ്ട്. ഇതിൽനിന്ന് തെക്കോട്ട്, സിൽവർ സാൻഡ് ഐലൻഡിന്റ ഭാഗത്തേക്കു നീങ്ങിയായിരിക്കും ജലമെട്രോയ്ക്കായി നിർമിക്കുന്ന ബോട്ടുജെട്ടി. ചിറ്റേത്തുകരയിലുള്ള സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയിൽനിന്നു കിഴക്കുഭാഗത്തേക്കു മാറിയാണു ജലമെട്രോയുടെ മറ്റൊരു ബോട്ടുജെട്ടി. ചിത്രപ്പുഴ പാലത്തിനു താഴെയായാണ് ഇത് നിർമിക്കുക. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയോട് ചേർന്നായിരിക്കും ജലമെട്രോ ബോട്ടുജെട്ടി. മെട്രോ സ്റ്റേഷനിലെ പോലെയുള്ള സൗകര്യങ്ങളാണു ബോട്ട് ജെട്ടിയിലുണ്ടാവുക.
പഠനങ്ങളും സർവേയും പൂർത്തിയായി
ജലമെട്രോയ്ക്ക് ആവശ്യമായ പഠനങ്ങളും സർവേയും ഉൾപ്പെടെ പലതും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പദ്ധതിക്കായി 8.67 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. ഇതിൽ 5.3 ഹെക്ടർ സ്ഥലം വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമാണ്. 3.37 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പദ്ധതിക്കായി പാരിസ്ഥിതികാഘാത പഠനം നടത്തിയിരുന്നു. ഇതിന്റെ അനുമതി അന്തിമഘട്ടത്തിലാണ്. താമസിയാതെ അധികൃതരുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജലമെട്രോ ആദ്യം ഓടിയെത്തുക വൈറ്റില-എരൂർ-കാക്കനാട് റൂട്ടിലാകും. ഇതിനുള്ള നീക്കങ്ങളാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ലക്ഷ്യമിടുന്നത്. ഈ മൂന്നുസ്ഥലങ്ങളിലെ ബോട്ടുജെട്ടി ടെർമിനൽ നിർമാണത്തിന് അടുത്ത ദിവസം ടെൻഡർ വിളിക്കും. രണ്ടാംഘട്ടമായി ഹൈക്കോടതി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, ബോൾഗാട്ടി ഭാഗങ്ങളിലേക്കു സർവീസ് നീട്ടും. ഈ ഭാഗങ്ങളിലെ ബോട്ടുജെട്ടികളുടെ മാതൃക തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കാക്കനാട് അവസാനിക്കുന്ന സർവീസ് പിന്നീട് ഇൻഫോ പാർക്കിലേക്കും നീട്ടും. ഇൻഫോ പാർക്ക്, സ്മാർട്ട്സിറ്റി ഭാഗത്തേക്കുള്ള സർവീസ് 2021 ഓടെ യാഥാർഥ്യമാകൂ.
കണ്‍നിറയെ കാഴ്ചകൾ ആസ്വദിക്കാം
കൊച്ചിയുടെയും സമീപപ്രദേശങ്ങളിലെയും മനോഹര കാഴ്ചകൾ കണ് നിറയെ ആസ്വദിക്കാം എന്നതാണ് ജലമെട്രോയുടെ പ്രധാന ആകർഷണീയത. കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താനായേക്കും. സ്്റ്റേഷനുകൾ മെട്രോ സ്റ്റേഷനുകളേപ്പോലെ മനോഹരമാക്കും. കാണാനെത്തുന്നവർക്ക് അണ് പെയ്ഡ് ഏരിയവരെ മാത്രമായിരിക്കും പ്രവേശനം. കോഫിഷോപ്പ് ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളും ബോട്ടുജെട്ടിയിലുണ്ടാകും. ബോട്ടുജെട്ടിയിൽനിന്നുള്ള തുടർയാത്രയ്ക്കു ഫീഡർ സർവീസ് ഏർപ്പെടുത്തും. ഇലക്ട്രിക് ഓട്ടോയും സൈക്കിളുകളുമെല്ലാം ലഭ്യമാക്കും. യാത്രയിലെ ഇടത്താവളം എന്നതിലുപരിയായി സൗകര്യങ്ങൾ ജലമെട്രോയുടെ ബോട്ടുജെട്ടികളിലുണ്ടാകും.
ചെറിയൊരു കൂട്ടായ്മയോ സൗഹൃദസദസുകളോ ബോട്ടുജെട്ടിയിൽ സംഘടിപ്പിക്കാനാകും. ഇതിനാവശ്യമായ സൗകര്യങ്ങൾ ജെട്ടിയിൽ ഒരുക്കുന്നുണ്ട്. ഓരോ ബോട്ടുജെട്ടിയിലും ലഭ്യമായ സ്ഥലത്തിന്റെ അടിസ്ഥാനത്തിലാണു സൗകര്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചിലയിടത്ത് വായനാമുറികൾ, മറ്റു ചിലയിടങ്ങളിൽ ചെറിയ നടപ്പാതയും ഇരിപ്പിടങ്ങളുമെല്ലാം വിഭാവനം ചെയ്തിട്ടുണ്ട്. 2016 ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജലമെട്രോയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത വർഷം ജലമെട്രോകൂടി സർവീസ് ആരംഭിക്കുന്നതോടെ കൊച്ചിയുടെ പ്രശക്തി മറ്റൊരു തലത്തിലേക്ക് ഉയരുമെന്നുള്ള കാര്യം ഉറപ്പ്. കൊച്ചിക്കു പുറമേ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽകൂട്ടാകുന്ന ഒന്നാകും ജലമെട്രോ.
റോബിൻ ജോർജ്