ശാസ്താംകോട്ട കണ്ണീർത്തടാകം-1
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ട എന്നു പാഠപുസ്തകം തലമുറകളെ പഠിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിനീർ സംഭരണിയായ ശാസ്താം കോട്ട തടാകത്തിന് മരണമണി മുഴങ്ങുകയാണിപ്പോൾ.
കണ്ണുനീർപോലെ തെളിഞ്ഞും സ്ഫടികം പോലെ തിളങ്ങിയും ജലസമൃദ്ധമായ തടാകം നിറയെ മുള്ളൻപായൽ പച്ചപ്പുതപ്പുപോലെ പടർന്നുകൊണ്ടിരിക്കുന്നു. അതിവേഗം വളരുന്ന പായൽപടർപ്പ് ഒന്നോ രണ്ടോ പേരുടെയല്ല ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളമാണ് മുട്ടിക്കാൻ പോകുന്നത്. അഷ്ടമുടി കായലിലോ മറ്റോ നിന്നുള്ള മീൻവല ശാസ്താംകോട്ട തടാകത്തിൽ വിരിച്ചപ്പോൾ വിത്തുകൾ വീണു വളർന്നതാകാം ഈ പായൽപടർപ്പ്. ആഴങ്ങളിലേക്കു വാൽപോലെ നീണ്ടു നീളുന്ന മുള്ളൻപായലിനൊപ്പം ആഫ്രിക്കൻപായലും തടാകത്തെ തുരുത്തുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.വേനലിൽ വീണ്ടു കീറി തുരുത്തുകളും കുളങ്ങളുമായി ശോഷിക്കുകയാണ് ചരിത്രമുറങ്ങുന്ന തടാകം.
കൊല്ലത്തിന്റെയും സമീപപ്രദേശങ്ങളുടെയും കുടിനീർസംഭരണിയും ജൈവ വൈവിധ്യത്തിന്റെ കലവറയുമായ ശാസ് താംകോട്ട തടാകം മരണച്ചുഴിയിലാണെന്ന് ഏവരും വിലപിക്കുന്നു.
പായലും പോളയും പടർന്നതോടെ ജലനിരപ്പ് ദിവസവും താഴുകയാണ്. കരയിൽനിന്നു മൂന്നും നാലും മീറ്റർ വരെ വെള്ളം താഴുന്ന സാഹചര്യം. വേനൽക്കാലമെത്തിയാൽ പറയാനുമില്ല. ഇക്കഴിഞ്ഞ മഹാപ്രളയത്തിലും തടാകം നിറഞ്ഞൊഴുകിയില്ലെന്നത് ഏവരിലും ആശങ്ക ജനിപ്പിക്കുന്നു. കൊല്ലം കോർപ്പറേഷനിലും ചവറ, പന്മന ഭാഗങ്ങളിലും ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, ശൂരനാട് പഞ്ചായത്തുകളിലുമായി എട്ടു ലക്ഷം പേരാണ് തടാകത്തിൽ നിന്നു ദാഹമകറ്റുന്നത്. റാംസർപട്ടികയിൽ ഇടംപിടിച്ച ശാസ്താംകോട്ട തടാകത്തിന്റെ പെരുമ വൈകാതെ കൈമോശം വന്നേക്കാം. മാത്രവുമല്ല ഇതൊരു മണ്തുരുത്തോ, വിഷകാളിന്ദിയോ ആയി മാറുന്ന കാലവുമുണ്ടാകാം. തടാകമെന്നും കായലെന്നും വിശേഷിപ്പിക്കുന്ന ശാസ്താംകോട്ട സംഭരണി വലിയൊരു ജനതതിയുടെ ജീവനും ജീവിതവുമാണ്.
പായൽപരപ്പിൽ ഒറ്റപ്പെട്ട തുരുത്തുകളായി നാമാവശേഷമാകുമെന്ന തിരിച്ചറിവിൽ തടാകത്തെ വീണ്ടെടുത്തു രക്ഷിക്കാൻ ഇവിടെ തലമുറകൾ കൈകോർത്തിരിക്കുന്നു. ‘നമ്മുടെ കായൽ’ എന്ന പേരിലുള്ള വാട്സ് ആപ്പ് കൂട്ടായ്മയാണ് ശാസ്താംകോട്ടയ്ക്കായി ജീവൻ പണയപ്പെടുത്തി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ ആറു മാസമായി പായൽ വാരി മാറ്റുകയാണ്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും നമ്മുടെ കായൽ കൂട്ടായ്മ മുള്ളൻപായലും പോളയും വാരി കരയിലെത്തിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാന പായൽ പച്ചപ്പും വാരിത്തീർത്ത് തടാകത്തെ വീണ്ടെടുത്തേ വിശ്രമിക്കൂ എന്ന പ്രതിജ്ഞയിലാണ് ശാസ്താംകോട്ട ദേശവാസികളിപ്പോൾ.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെയും ഗവണ്മെന്റ് എച്ച്എസ്എസിലെയും ചവറ ഗവണ്മെന്റ് കോളജിലെയും വിദ്യാർഥികളും പ്രദേശത്തെ സംഘടനകളും ക്ലബ്ബുകളും പരിസ്ഥിതി പ്രവർത്തകരും ഈ കഠിനയജ്ഞത്തിൽ പങ്കാളികളാണ്. നാഷണൽ സർവീസ് സ്കീം, എൻസിസി വിദ്യാർഥികൾ ഈ യജ്ഞത്തിൽ സജീവമാണ്. കുടിനീർസംഭരണിയായതിനാൽ തടാകത്തിനുള്ളിൽ യന്ത്രങ്ങളിറക്കി പായലും പോളയും വാരിമാറ്റുക എളുപ്പമല്ല. അതിനാൽ മനുഷ്യ അധ്വാനത്തിൽ വാരി കരയിൽ ഒതുക്കാനേ തരമുള്ളു. പൊരിവെയിലും പെരുമഴയും അവഗണിച്ച് ദേശവാസികളൊന്നാകെ പായൽ നീക്കം ചെയ്തുവരികയാണ്.
‘വള്ളങ്ങളിലും ചങ്ങാടങ്ങളിലും നീങ്ങി കല്ലും കൊളുത്തും കയറിൽ കെട്ടി ദൂരങ്ങളിലേക്ക് എറിയും. കയർ വലിക്കുന്പോൾ പായൽ വൻതോതിൽ ഇതിൽ ഉടക്കും. കയറിൽ ഉടക്കുന്ന പായൽ വലിച്ചു കരയിലെത്തിച്ച് ഉണക്കി കത്തിച്ചു കളയും. കായലിന് ആവരണമായി മാറിയ പായൽ നീക്കം ചെയ്യുന്നതനുസരിച്ച് അടിത്തട്ടിലെ ഉറവ തിരികെ വരുന്നുണ്ട്. ഈ അധ്വാനത്തിനൊപ്പം നഷ്ടമായ കടവുകൾകൂടി വീണ്ടെടുക്കാനാണ് തീരുമാനം . തടാകത്തിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്യണം’-പായൽ നിർമാർജനത്തിന് വാട്സ് ആപ് കൂട്ടായ്മയുണ്ടാക്കി ഈ യജ്ഞത്തിനു നേതൃത്വം നൽകുന്ന ശാസ്താംകോട്ട പഞ്ചായത്ത് മെംബർ ഡി. ദിലീപ്കുമാർ പറഞ്ഞു. കായൽ ഞങ്ങടെ ചങ്കാണ്,… ചങ്കിടിപ്പാണ്,… ചങ്കിലെ ചോരയാണ്…എന്നു പറയുന്നവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
ശുദ്ധജലത്തിനും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായിരിക്കുന്ന മുള്ളൻ പായലും പോളയും ഈ പ്രകൃതിദത്ത തടാകത്തിൽ വളർന്നത് വേഗത്തിലാണ്. കടത്തുകടവ്, രാജഗിരി, മുതുപിലാക്കാട്, മനക്കര പ്രദേശങ്ങളിലാണ് ഇത് കൂടുതലായി വളർന്നുവരുന്നത്. തണ്ടുകൾ നാരുപോലെ ശാഖകളായി പടർന്നതിനാൽ സൂര്യപ്രകാശം താഴേത്തട്ടിൽ എത്തുന്നില്ല. ഓക്സിജന്റെ സാന്നിധ്യം കുറഞ്ഞതിനാൽ ചെറുസസ്യങ്ങളെയും മത്സ്യസന്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നു. വെള്ളത്തിന് ചലനം കുറഞ്ഞ ഭാഗങ്ങളിൽ അതിവേഗത്തിലാണ് പായൽ വ്യാപിക്കുന്നതെന്നും രണ്ടു വർഷത്തിനുള്ളിൽ തടാകത്തെ മൂടുമെന്നുമാണ് ഇവിടെ അടുത്തയിടെ പഠനം നടത്തിയ കൊച്ചി സർവകലാശാലാ വിദഗ്ധരുടെ മുന്നറിയിപ്പ്.
കൊല്ലം കുന്നത്തൂർ താലൂക്കിൽ ശാസ്കോട്ട പഞ്ചായത്തിലാണ് തടാകം. കിഴക്ക് പുന്നമൂടു മുതൽ കടപുഴവരെയും പടിഞ്ഞാറ് ആദിക്കാട്ടുമുക്കു വരെയും വടക്ക് ഭരണിക്കാവും തെക്ക് കല്ലടയും വരെയായി 4.75 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് തടാകം. ശാസ്താംകോട്ട, തേവലക്കര, കരുനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളാണ് അടുത്തുള്ളത്. 1978 ൽ 419 ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന തടാകം തുരുത്തുകളായതോടെ 319 ഹെക്ടറിലേക്കു ചുരുങ്ങി. വെളളം ഉൾവലിയുന്ന ഭാഗങ്ങളിലെല്ലാം മുള്ളൻ പോച്ച ആർത്തു വളരുകയാണ്. തടാകത്തിലൂടനീളം പുതിയ കളകളുടെ അധിനിവേശവും കാണാം. മാലിന്യങ്ങളെ അടിത്തട്ടിലേക്ക് വലിച്ചെടുക്കുന്ന ഘടനയുണ്ടായിരുന്നതു കൊണ്ടു മുൻകാലങ്ങളിലൊന്നും വെള്ളം ഒരിക്കലും മലിനമാകുമായിരുന്നില്ല. ഇപ്പോൾ വെള്ളം എല്ലാ മാസങ്ങളിലും മലിനമാണ്.
’അമിതമായ ജലചൂഷണത്തിന് പരിധിയുണ്ടാകാതെ തടാകത്തെ സംരക്ഷിക്കാനാവില്ല. പുതിയ കുടിവെള്ളപദ്ധതികൾ ആവിഷ്കരിക്കാതെ കൊല്ലം കോർപറേഷനും സമീപ പഞ്ചായത്തുകൾക്കും വേണ്ട വെള്ളം അപ്പാടെ ശാസ്താംകോട്ടയിൽനിന്ന് പന്പ് ചെയ്യുന്ന സാഹചര്യമാണുള്ളത്.
ഇതിനൊപ്പം തടാകത്തിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യാതെ ജലസംഭരണ ശേഷി വീണ്ടെടുക്കാനാവില്ല. തീരങ്ങളോടു ചേർന്ന് അടിഞ്ഞ മണ്ണെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ നീക്കം ചെയ്താൽ അടഞ്ഞുപോയ ഉറവ തിരികെ വന്നേക്കാം. ഇത് വിജയകരമെന്നുകണ്ടാൽ കായലിനുള്ളിൽ ആഴത്തിൽ അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ പദ്ധതിയുണ്ടാവണം. പായൽ നീക്കം ചെയ്യാൻ വൻ പദ്ധതി തന്നെ ആവിഷ്കരിച്ചേ തീരൂ. ഭയാനകമായ പ്രതിസന്ധിയാണ് പേരും പെരുമയുമുള്ള ശാസ്താംകോട്ട തടാകം ഇന്നു നേരിടുന്നത്- ശാസ്താകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടിആർ ശങ്കരപിള്ള അഭിപ്രായപ്പെട്ടു.
(തുടരും)
റെജി ജോസഫ്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ശാസ്താംകോട്ട എന്നു പാഠപുസ്തകം തലമുറകളെ പഠിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കുടിനീർ സംഭരണിയായ ശാസ്താം കോട്ട തടാകത്തിന് മരണമണി മുഴങ്ങുകയാണിപ്പോൾ.
കണ്ണുനീർപോലെ തെളിഞ്ഞും സ്ഫടികം പോലെ തിളങ്ങിയും ജലസമൃദ്ധമായ തടാകം നിറയെ മുള്ളൻപായൽ പച്ചപ്പുതപ്പുപോലെ പടർന്നുകൊണ്ടിരിക്കുന്നു. അതിവേഗം വളരുന്ന പായൽപടർപ്പ് ഒന്നോ രണ്ടോ പേരുടെയല്ല ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളമാണ് മുട്ടിക്കാൻ പോകുന്നത്. അഷ്ടമുടി കായലിലോ മറ്റോ നിന്നുള്ള മീൻവല ശാസ്താംകോട്ട തടാകത്തിൽ വിരിച്ചപ്പോൾ വിത്തുകൾ വീണു വളർന്നതാകാം ഈ പായൽപടർപ്പ്. ആഴങ്ങളിലേക്കു വാൽപോലെ നീണ്ടു നീളുന്ന മുള്ളൻപായലിനൊപ്പം ആഫ്രിക്കൻപായലും തടാകത്തെ തുരുത്തുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.വേനലിൽ വീണ്ടു കീറി തുരുത്തുകളും കുളങ്ങളുമായി ശോഷിക്കുകയാണ് ചരിത്രമുറങ്ങുന്ന തടാകം.
കൊല്ലത്തിന്റെയും സമീപപ്രദേശങ്ങളുടെയും കുടിനീർസംഭരണിയും ജൈവ വൈവിധ്യത്തിന്റെ കലവറയുമായ ശാസ് താംകോട്ട തടാകം മരണച്ചുഴിയിലാണെന്ന് ഏവരും വിലപിക്കുന്നു.
പായലും പോളയും പടർന്നതോടെ ജലനിരപ്പ് ദിവസവും താഴുകയാണ്. കരയിൽനിന്നു മൂന്നും നാലും മീറ്റർ വരെ വെള്ളം താഴുന്ന സാഹചര്യം. വേനൽക്കാലമെത്തിയാൽ പറയാനുമില്ല. ഇക്കഴിഞ്ഞ മഹാപ്രളയത്തിലും തടാകം നിറഞ്ഞൊഴുകിയില്ലെന്നത് ഏവരിലും ആശങ്ക ജനിപ്പിക്കുന്നു. കൊല്ലം കോർപ്പറേഷനിലും ചവറ, പന്മന ഭാഗങ്ങളിലും ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, ശൂരനാട് പഞ്ചായത്തുകളിലുമായി എട്ടു ലക്ഷം പേരാണ് തടാകത്തിൽ നിന്നു ദാഹമകറ്റുന്നത്. റാംസർപട്ടികയിൽ ഇടംപിടിച്ച ശാസ്താംകോട്ട തടാകത്തിന്റെ പെരുമ വൈകാതെ കൈമോശം വന്നേക്കാം. മാത്രവുമല്ല ഇതൊരു മണ്തുരുത്തോ, വിഷകാളിന്ദിയോ ആയി മാറുന്ന കാലവുമുണ്ടാകാം. തടാകമെന്നും കായലെന്നും വിശേഷിപ്പിക്കുന്ന ശാസ്താംകോട്ട സംഭരണി വലിയൊരു ജനതതിയുടെ ജീവനും ജീവിതവുമാണ്.
പായൽപരപ്പിൽ ഒറ്റപ്പെട്ട തുരുത്തുകളായി നാമാവശേഷമാകുമെന്ന തിരിച്ചറിവിൽ തടാകത്തെ വീണ്ടെടുത്തു രക്ഷിക്കാൻ ഇവിടെ തലമുറകൾ കൈകോർത്തിരിക്കുന്നു. ‘നമ്മുടെ കായൽ’ എന്ന പേരിലുള്ള വാട്സ് ആപ്പ് കൂട്ടായ്മയാണ് ശാസ്താംകോട്ടയ്ക്കായി ജീവൻ പണയപ്പെടുത്തി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ ആറു മാസമായി പായൽ വാരി മാറ്റുകയാണ്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും നമ്മുടെ കായൽ കൂട്ടായ്മ മുള്ളൻപായലും പോളയും വാരി കരയിലെത്തിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അവസാന പായൽ പച്ചപ്പും വാരിത്തീർത്ത് തടാകത്തെ വീണ്ടെടുത്തേ വിശ്രമിക്കൂ എന്ന പ്രതിജ്ഞയിലാണ് ശാസ്താംകോട്ട ദേശവാസികളിപ്പോൾ.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെയും ഗവണ്മെന്റ് എച്ച്എസ്എസിലെയും ചവറ ഗവണ്മെന്റ് കോളജിലെയും വിദ്യാർഥികളും പ്രദേശത്തെ സംഘടനകളും ക്ലബ്ബുകളും പരിസ്ഥിതി പ്രവർത്തകരും ഈ കഠിനയജ്ഞത്തിൽ പങ്കാളികളാണ്. നാഷണൽ സർവീസ് സ്കീം, എൻസിസി വിദ്യാർഥികൾ ഈ യജ്ഞത്തിൽ സജീവമാണ്. കുടിനീർസംഭരണിയായതിനാൽ തടാകത്തിനുള്ളിൽ യന്ത്രങ്ങളിറക്കി പായലും പോളയും വാരിമാറ്റുക എളുപ്പമല്ല. അതിനാൽ മനുഷ്യ അധ്വാനത്തിൽ വാരി കരയിൽ ഒതുക്കാനേ തരമുള്ളു. പൊരിവെയിലും പെരുമഴയും അവഗണിച്ച് ദേശവാസികളൊന്നാകെ പായൽ നീക്കം ചെയ്തുവരികയാണ്.
‘വള്ളങ്ങളിലും ചങ്ങാടങ്ങളിലും നീങ്ങി കല്ലും കൊളുത്തും കയറിൽ കെട്ടി ദൂരങ്ങളിലേക്ക് എറിയും. കയർ വലിക്കുന്പോൾ പായൽ വൻതോതിൽ ഇതിൽ ഉടക്കും. കയറിൽ ഉടക്കുന്ന പായൽ വലിച്ചു കരയിലെത്തിച്ച് ഉണക്കി കത്തിച്ചു കളയും. കായലിന് ആവരണമായി മാറിയ പായൽ നീക്കം ചെയ്യുന്നതനുസരിച്ച് അടിത്തട്ടിലെ ഉറവ തിരികെ വരുന്നുണ്ട്. ഈ അധ്വാനത്തിനൊപ്പം നഷ്ടമായ കടവുകൾകൂടി വീണ്ടെടുക്കാനാണ് തീരുമാനം . തടാകത്തിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്യണം’-പായൽ നിർമാർജനത്തിന് വാട്സ് ആപ് കൂട്ടായ്മയുണ്ടാക്കി ഈ യജ്ഞത്തിനു നേതൃത്വം നൽകുന്ന ശാസ്താംകോട്ട പഞ്ചായത്ത് മെംബർ ഡി. ദിലീപ്കുമാർ പറഞ്ഞു. കായൽ ഞങ്ങടെ ചങ്കാണ്,… ചങ്കിടിപ്പാണ്,… ചങ്കിലെ ചോരയാണ്…എന്നു പറയുന്നവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
ശുദ്ധജലത്തിനും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായിരിക്കുന്ന മുള്ളൻ പായലും പോളയും ഈ പ്രകൃതിദത്ത തടാകത്തിൽ വളർന്നത് വേഗത്തിലാണ്. കടത്തുകടവ്, രാജഗിരി, മുതുപിലാക്കാട്, മനക്കര പ്രദേശങ്ങളിലാണ് ഇത് കൂടുതലായി വളർന്നുവരുന്നത്. തണ്ടുകൾ നാരുപോലെ ശാഖകളായി പടർന്നതിനാൽ സൂര്യപ്രകാശം താഴേത്തട്ടിൽ എത്തുന്നില്ല. ഓക്സിജന്റെ സാന്നിധ്യം കുറഞ്ഞതിനാൽ ചെറുസസ്യങ്ങളെയും മത്സ്യസന്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നു. വെള്ളത്തിന് ചലനം കുറഞ്ഞ ഭാഗങ്ങളിൽ അതിവേഗത്തിലാണ് പായൽ വ്യാപിക്കുന്നതെന്നും രണ്ടു വർഷത്തിനുള്ളിൽ തടാകത്തെ മൂടുമെന്നുമാണ് ഇവിടെ അടുത്തയിടെ പഠനം നടത്തിയ കൊച്ചി സർവകലാശാലാ വിദഗ്ധരുടെ മുന്നറിയിപ്പ്.
കൊല്ലം കുന്നത്തൂർ താലൂക്കിൽ ശാസ്കോട്ട പഞ്ചായത്തിലാണ് തടാകം. കിഴക്ക് പുന്നമൂടു മുതൽ കടപുഴവരെയും പടിഞ്ഞാറ് ആദിക്കാട്ടുമുക്കു വരെയും വടക്ക് ഭരണിക്കാവും തെക്ക് കല്ലടയും വരെയായി 4.75 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് തടാകം. ശാസ്താംകോട്ട, തേവലക്കര, കരുനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളാണ് അടുത്തുള്ളത്. 1978 ൽ 419 ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന തടാകം തുരുത്തുകളായതോടെ 319 ഹെക്ടറിലേക്കു ചുരുങ്ങി. വെളളം ഉൾവലിയുന്ന ഭാഗങ്ങളിലെല്ലാം മുള്ളൻ പോച്ച ആർത്തു വളരുകയാണ്. തടാകത്തിലൂടനീളം പുതിയ കളകളുടെ അധിനിവേശവും കാണാം. മാലിന്യങ്ങളെ അടിത്തട്ടിലേക്ക് വലിച്ചെടുക്കുന്ന ഘടനയുണ്ടായിരുന്നതു കൊണ്ടു മുൻകാലങ്ങളിലൊന്നും വെള്ളം ഒരിക്കലും മലിനമാകുമായിരുന്നില്ല. ഇപ്പോൾ വെള്ളം എല്ലാ മാസങ്ങളിലും മലിനമാണ്.
’അമിതമായ ജലചൂഷണത്തിന് പരിധിയുണ്ടാകാതെ തടാകത്തെ സംരക്ഷിക്കാനാവില്ല. പുതിയ കുടിവെള്ളപദ്ധതികൾ ആവിഷ്കരിക്കാതെ കൊല്ലം കോർപറേഷനും സമീപ പഞ്ചായത്തുകൾക്കും വേണ്ട വെള്ളം അപ്പാടെ ശാസ്താംകോട്ടയിൽനിന്ന് പന്പ് ചെയ്യുന്ന സാഹചര്യമാണുള്ളത്.
ഇതിനൊപ്പം തടാകത്തിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്യാതെ ജലസംഭരണ ശേഷി വീണ്ടെടുക്കാനാവില്ല. തീരങ്ങളോടു ചേർന്ന് അടിഞ്ഞ മണ്ണെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ നീക്കം ചെയ്താൽ അടഞ്ഞുപോയ ഉറവ തിരികെ വന്നേക്കാം. ഇത് വിജയകരമെന്നുകണ്ടാൽ കായലിനുള്ളിൽ ആഴത്തിൽ അടിഞ്ഞുകിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ പദ്ധതിയുണ്ടാവണം. പായൽ നീക്കം ചെയ്യാൻ വൻ പദ്ധതി തന്നെ ആവിഷ്കരിച്ചേ തീരൂ. ഭയാനകമായ പ്രതിസന്ധിയാണ് പേരും പെരുമയുമുള്ള ശാസ്താംകോട്ട തടാകം ഇന്നു നേരിടുന്നത്- ശാസ്താകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടിആർ ശങ്കരപിള്ള അഭിപ്രായപ്പെട്ടു.
(തുടരും)
റെജി ജോസഫ്