മഹാപ്രളയം കഴിഞ്ഞു. ഇനി ഓരോ ചുവടും അതീവ ശ്രദ്ധയോടെ വേണം. അഗ്നിപർവത സമാനമാണ് ഓരോ ദുരിതാശ്വാസ ക്യാന്പും. പുറമേ നിന്ന് കാണുന്പോൾ എല്ലാം ശാന്തം. എന്നാൽ അകം കത്തിയെരിയുകയാണ്.
പ്രളയാനന്തം എന്തെല്ലാം ചെയ്യണം...എന്തെല്ലാം ചെയ്തുകൂടാ എന്നതിലേക്കൊരു യാത്ര...
വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പിലെത്തിയ ഗർഭിണികളുടേയും കുട്ടികളുടേയും ആരോഗ്യസംരക്ഷണം പ്രധാനപ്പെട്ട കാര്യമാണ്. പകർച്ച വ്യാധികളടക്കമുള്ള അസുഖങ്ങൾ ഇവരെ ബാധിക്കാൻ സാധ്യതകളേറെയാണ്. അതിനാൽ ഇവരുടെ ആരോഗ്യപരിചരണം, പ്രതിരോധ കുത്തിവയ്പുകൾ, വിവരശേഖരണം എന്നിവ ക്യാന്പുകളുടെ ചുമതലയുള്ളവർ ഉറപ്പാക്കണം.
ഓരോ ക്യാന്പിലും അമ്മമാർക്ക് മുലയൂട്ടുന്നതിനായി സൗകര്യപ്രദവും സ്വകാര്യതയുമുള്ള സ്ഥലം കണ്ടെത്തി ഉറപ്പാക്കണമെന്നാണ് ചട്ടം.
ക്യാന്പിൽ അയേണ്ഹോളിക്കാസിഡ്, ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യമായ മരുന്നുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. പകർച്ചവ്യാധികളുണ്ടെങ്കിൽ ഗർഭിണികൾക്കും കുട്ടികൾക്കും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുകയും അവശ്യ സന്ദർഭത്തിൽ ഗർഭിണികളെ റഫർ ചെയ്യുന്നതിനുള്ള സ്ഥാപനങ്ങളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കി വയ്ക്കുകയും വേണം.
പ്രളയജലം ഇറങ്ങിയെങ്കിലും മിക്കയിടത്തും ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. കാനകളിലും വീടിനു ചുറ്റുമെല്ലാം വെള്ളം കെട്ടിക്കിടക്കുന്നതിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. വീടു വൃത്തിയാക്കുന്പോൾ പലപ്പോഴും കെട്ടിക്കിടക്കുന്ന ഈ വെള്ളത്തിലേക്ക് ഇറങ്ങേണ്ടി വരും.
ത്വക്ക് രോഗങ്ങളും കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും വെള്ളപ്പൊക്കത്തിന് ശേഷം കുടൂതലായി വരാൻ സാധ്യതയുണ്ട്.
കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രധാന മുൻകരുതൽ നടപടി.
മലിനജലത്തിൽ ഇറങ്ങേണ്ടി വരുന്പോൾ അതിനു ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകി വൃത്തിയായി ഉണക്കണം.
വളംകടി പോലുള്ള ത്വക്ക് രോഗങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ ഡോക്ടറെ സമീപിക്കണം.
ചെങ്കണ്ണിനും ചെവിയിലെ അണുബാധയ്ക്കും ഡോക്ടറുടെ സഹായം തേടണം.
ചിക്കൻപോക്സ്, എച്ച് വണ് എൻ വണ്, വൈറൽ പനികൾ എന്നീ വായുജന്യരോഗങ്ങളും പ്രളയാനന്തരം കൂടുതലായി വരാൻ സാധ്യതയുണ്ട്. മഹാപ്രളയത്തിൽ കൊതുകും കൂത്താടിയുമൊക്കെ നശിച്ചൊലിച്ചു പോയെങ്കിലും പ്രളയാനന്തരം ഇവയെല്ലാം പതിൻമടങ്ങ് ശക്തിയോടെ തിരിച്ചെത്തുമെന്നാണ് പറയാറുള്ളത്.
ചിക്കൻപോക്സ് ലക്ഷണങ്ങൾ കണ്ടാലുടൻ രോഗികളെ മാറ്റി പാർപ്പിച്ച് പ്രത്യേക ചികിത്സ നൽകണം.
കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം.
മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക നിർബന്ധമായും സ്വീകരിക്കണം. ആഴ്ചയിലൊരിക്കൽ 200 മി.ഗ്രാം ഡോക്സിസൈക്ലിൻ എന്നാണ് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് കഴിക്കണം.
കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സന്പർക്കം വരാതെ നോക്കുകയോ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയോ വേണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണം പാകം ചെയ്യും മുന്പും കഴിക്കുന്നതിന് മുന്പും മലമൂത്ര വിസർജന ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
വയറിളക്കം ബാധിച്ചവർക്ക് ഒആർഎസ് ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞിവെള്ളവും കരിക്കിൻവെള്ളവും കൊടുക്കുക. ഭക്ഷണവും വെള്ളവും ഇവർക്ക് കൂടുതലായി കൊടുക്കണം. നിർജലീകരണം അഥവാ ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കണം.
വൈദ്യുതാഘേതമേൽക്കുന്നവരുടെ എണ്ണവും പ്രളയാനന്തരം കൂടതലാണ്. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ നിരപ്പായ പ്രതലത്തിൽകിടത്തി ആശ്വസിപ്പിച്ച് ഹൃദയസ്പന്ദനവും ശ്വാസോഛ്വാസവും നിരീക്ഷിച്ച് സാധാരണ നിലയിലായെന്ന് ഉറപ്പുവരുത്തി വിദഗ്ധവൈദ്യസഹായം നൽകുക.
ബോധം നഷ്ടപ്പെട്ടാൽ നിരപ്പായ പ്രതലത്തിൽ കിടത്തി കഴുത്ത് ഒരു വശത്തേക്ക് ചെരിച്ച് താടി അൽപം ഉയർത്തി ശ്വാസതടസം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ഉടൻ വിദഗ്ധ വൈദ്യ സഹായം നൽകുകയും ചെയ്യുക.
പാന്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ നിങ്ങളുടെ പരിസരത്ത് പാന്പുകടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള ഏറ്റവും അടുത്ത ആശുപത്രി മനസിലാക്കി വെച്ച് അവിടേക്ക് ചികിത്സ തേടുക. പാന്പിൻവിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള പ്രഥമശുശ്രൂഷ നിർബന്ധമാണ്. പാന്പുകടിയേറ്റെന്ന് മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകരുത്, കടിയേറ്റ വ്യക്തിയെ പേടിപ്പിക്കരുത്. പേടിച്ച് പരിഭ്രാന്തരായാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കാൻ കാരണമാവുകയും ചെയ്യുമെന്നോർക്കുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കടിയേറ്റയാളെ നിരപ്പായ പ്രതലത്തിൽ കിടത്തുക.
മുറിവേറ്റതിന് മുകളിൽ കയറോ തുണിയോ കെട്ടുന്നത് പതിവായി കാണാറുണ്ട്. എന്നാൽ ഇത് പലപ്പോഴും രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന് കാരണമാകും. അതിനാൽ മുറിവിന് മുകളിൽ ഇങ്ങനെ കെട്ടണമെന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. അഥവാ തുണി കെട്ടുന്നെങ്കിൽ ഒരു വിരൽ ഇടാവുന്ന അയവിൽ മാത്രം തുണികെട്ടുക.
പക്ഷിമൃഗാദികളുടെ ജഡങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് മുനിസിപ്പാലിറ്റി-കോർപറേഷൻ-തദ്ദേശഭരണ സ്ഥാപന അധികാരികൾ എന്നിവരെ അറിയിക്കുക. ജഡങ്ങൾ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ്പൗഡർ വിതറി സംസ്കരിക്കണം.കൊതുകിന് വളരാൻ അവസരം സൃഷ്ടിക്കരുത്. ഉപയോഗ ശൂന്യമായ ടയറുകൾ, പൊട്ടിയ മണ്പാത്രങ്ങൾ, പ്ലാസ്റ്റിക്പാത്രങ്ങൾ എന്നിവ കൊതുകിന് വളരാൻ ഇടം നൽകും.
ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മാലിന്യം അഴുകുന്നതും ഈച്ച പെരുകാൻ കാരണമാകും. ഇത്തരം സ്ഥലങ്ങളിൽബ്ലീച്ചിംഗ് പൗഡറും നീറ്റുകക്കയുംഉപയോഗിച്ച് അണുനശീകരണം അടിക്കടി നടത്തണം.
ക്യാന്പുകളിൽ മലമൂത്ര വിസർജനം നടത്താൻ നിർബന്ധമായും സൗകര്യങ്ങൾ ഉണ്ടായിരിക്കണം. കക്കൂസ് നിർബന്ധമായും ഉപയോഗിക്കണം. പൊതുസ്ഥലത്ത് മലമൂത്ര വിസർജനം പാടില്ല. കക്കൂസ് ലഭ്യമല്ലാത്തയിടത്ത് യുദ്ധകാല അടിസ്ഥാനത്തിൽ ഇ-ടോയ്ലെറ്റ് സൗകര്യം ലഭ്യമാക്കാൻ അധികാരികളെ ബന്ധപ്പെടണം.
ടാങ്കുകൾ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ഉപയോഗിക്കാതെ കിടന്ന പൈപ്പുകളിലെ വെള്ളം അഞ്ചുമിനിറ്റിലധികം ഒഴുക്കിക്കളഞ്ഞ് തെളിഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക. ടാങ്കുകൾ ബ്ലീച്ചിംഗ് പൗഡറിട്ട് ഉരച്ചുകഴുകണം
കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
പ്രളയത്തെ തുടർന്ന് അടച്ചിട്ട വീടുകളിലേയും അങ്കണവാടികളിലേയും റേഷൻകടകളിലേയും അസംസ്കൃത ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
അടഞ്ഞുകിടക്കുന്ന മുറികളിൽ വായുമലിനീകരണം സംഭവിക്കാനിടയുള്ളതിനാൽ ഉപയോഗിക്കും മുന്പ് ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരയോഗ്യമാക്കുക.
വെള്ളം കയറിയ വീടുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.
വിടിനു പുറത്തിറങ്ങുന്പോഴും വെള്ളക്കെട്ടിലിറങ്ങുന്പോഴും നിർബന്ധമായും ചെരിപ്പ് ധരിക്കുക. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും ടവൽ ഉപയോഗിച്ച് വായും മൂക്കും മറച്ചുപിടിക്കുക. ക്യാന്പിലാണെങ്കിലും പ്രമേഹം, ബ്ലഡ്പ്രഷർ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവർ അത് മുടക്കരുത്.
വെള്ളം ഇറങ്ങിയ ഉടൻ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യലാണ് പ്രധാനം. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലങ്ങളിൽ ശുചീകരണം കഴിഞ്ഞയുടൻ അണു നശീകരണവും നടത്തണം കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കലും യുദ്ധകാലടിസ്ഥാനത്തിൽ ചെയ്യണം. ആദ്യ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിലും തുടർന്ന് ആഴ്ചയിൽ രണ്ട് തവണ വീതം രണ്ടു മാസം വരെയും.
പ്രളയാനന്തം എന്തെല്ലാം ചെയ്യണം...എന്തെല്ലാം ചെയ്തുകൂടാ എന്നതിലേക്കൊരു യാത്ര...
വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പിലെത്തിയ ഗർഭിണികളുടേയും കുട്ടികളുടേയും ആരോഗ്യസംരക്ഷണം പ്രധാനപ്പെട്ട കാര്യമാണ്. പകർച്ച വ്യാധികളടക്കമുള്ള അസുഖങ്ങൾ ഇവരെ ബാധിക്കാൻ സാധ്യതകളേറെയാണ്. അതിനാൽ ഇവരുടെ ആരോഗ്യപരിചരണം, പ്രതിരോധ കുത്തിവയ്പുകൾ, വിവരശേഖരണം എന്നിവ ക്യാന്പുകളുടെ ചുമതലയുള്ളവർ ഉറപ്പാക്കണം.
ഓരോ ക്യാന്പിലും അമ്മമാർക്ക് മുലയൂട്ടുന്നതിനായി സൗകര്യപ്രദവും സ്വകാര്യതയുമുള്ള സ്ഥലം കണ്ടെത്തി ഉറപ്പാക്കണമെന്നാണ് ചട്ടം.
ക്യാന്പിൽ അയേണ്ഹോളിക്കാസിഡ്, ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യമായ മരുന്നുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. പകർച്ചവ്യാധികളുണ്ടെങ്കിൽ ഗർഭിണികൾക്കും കുട്ടികൾക്കും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുകയും അവശ്യ സന്ദർഭത്തിൽ ഗർഭിണികളെ റഫർ ചെയ്യുന്നതിനുള്ള സ്ഥാപനങ്ങളെക്കുറിച്ച് ലിസ്റ്റ് തയ്യാറാക്കി വയ്ക്കുകയും വേണം.
പ്രളയജലം ഇറങ്ങിയെങ്കിലും മിക്കയിടത്തും ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. കാനകളിലും വീടിനു ചുറ്റുമെല്ലാം വെള്ളം കെട്ടിക്കിടക്കുന്നതിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. വീടു വൃത്തിയാക്കുന്പോൾ പലപ്പോഴും കെട്ടിക്കിടക്കുന്ന ഈ വെള്ളത്തിലേക്ക് ഇറങ്ങേണ്ടി വരും.
ത്വക്ക് രോഗങ്ങളും കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും വെള്ളപ്പൊക്കത്തിന് ശേഷം കുടൂതലായി വരാൻ സാധ്യതയുണ്ട്.
കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രധാന മുൻകരുതൽ നടപടി.
മലിനജലത്തിൽ ഇറങ്ങേണ്ടി വരുന്പോൾ അതിനു ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകി വൃത്തിയായി ഉണക്കണം.
വളംകടി പോലുള്ള ത്വക്ക് രോഗങ്ങൾ ശ്രദ്ധയിൽ പെട്ടാലുടൻ ഡോക്ടറെ സമീപിക്കണം.
ചെങ്കണ്ണിനും ചെവിയിലെ അണുബാധയ്ക്കും ഡോക്ടറുടെ സഹായം തേടണം.
ചിക്കൻപോക്സ്, എച്ച് വണ് എൻ വണ്, വൈറൽ പനികൾ എന്നീ വായുജന്യരോഗങ്ങളും പ്രളയാനന്തരം കൂടുതലായി വരാൻ സാധ്യതയുണ്ട്. മഹാപ്രളയത്തിൽ കൊതുകും കൂത്താടിയുമൊക്കെ നശിച്ചൊലിച്ചു പോയെങ്കിലും പ്രളയാനന്തരം ഇവയെല്ലാം പതിൻമടങ്ങ് ശക്തിയോടെ തിരിച്ചെത്തുമെന്നാണ് പറയാറുള്ളത്.
ചിക്കൻപോക്സ് ലക്ഷണങ്ങൾ കണ്ടാലുടൻ രോഗികളെ മാറ്റി പാർപ്പിച്ച് പ്രത്യേക ചികിത്സ നൽകണം.
കൊതുക് വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം.
മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക നിർബന്ധമായും സ്വീകരിക്കണം. ആഴ്ചയിലൊരിക്കൽ 200 മി.ഗ്രാം ഡോക്സിസൈക്ലിൻ എന്നാണ് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത് കഴിക്കണം.
കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സന്പർക്കം വരാതെ നോക്കുകയോ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയോ വേണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക. പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണം പാകം ചെയ്യും മുന്പും കഴിക്കുന്നതിന് മുന്പും മലമൂത്ര വിസർജന ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
വയറിളക്കം ബാധിച്ചവർക്ക് ഒആർഎസ് ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞിവെള്ളവും കരിക്കിൻവെള്ളവും കൊടുക്കുക. ഭക്ഷണവും വെള്ളവും ഇവർക്ക് കൂടുതലായി കൊടുക്കണം. നിർജലീകരണം അഥവാ ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കണം.
വൈദ്യുതാഘേതമേൽക്കുന്നവരുടെ എണ്ണവും പ്രളയാനന്തരം കൂടതലാണ്. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ നിരപ്പായ പ്രതലത്തിൽകിടത്തി ആശ്വസിപ്പിച്ച് ഹൃദയസ്പന്ദനവും ശ്വാസോഛ്വാസവും നിരീക്ഷിച്ച് സാധാരണ നിലയിലായെന്ന് ഉറപ്പുവരുത്തി വിദഗ്ധവൈദ്യസഹായം നൽകുക.
ബോധം നഷ്ടപ്പെട്ടാൽ നിരപ്പായ പ്രതലത്തിൽ കിടത്തി കഴുത്ത് ഒരു വശത്തേക്ക് ചെരിച്ച് താടി അൽപം ഉയർത്തി ശ്വാസതടസം ഇല്ലെന്ന് ഉറപ്പുവരുത്തുകയും ഉടൻ വിദഗ്ധ വൈദ്യ സഹായം നൽകുകയും ചെയ്യുക.
പാന്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ നിങ്ങളുടെ പരിസരത്ത് പാന്പുകടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള ഏറ്റവും അടുത്ത ആശുപത്രി മനസിലാക്കി വെച്ച് അവിടേക്ക് ചികിത്സ തേടുക. പാന്പിൻവിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള പ്രഥമശുശ്രൂഷ നിർബന്ധമാണ്. പാന്പുകടിയേറ്റെന്ന് മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകരുത്, കടിയേറ്റ വ്യക്തിയെ പേടിപ്പിക്കരുത്. പേടിച്ച് പരിഭ്രാന്തരായാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കാൻ കാരണമാവുകയും ചെയ്യുമെന്നോർക്കുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കടിയേറ്റയാളെ നിരപ്പായ പ്രതലത്തിൽ കിടത്തുക.
മുറിവേറ്റതിന് മുകളിൽ കയറോ തുണിയോ കെട്ടുന്നത് പതിവായി കാണാറുണ്ട്. എന്നാൽ ഇത് പലപ്പോഴും രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന് കാരണമാകും. അതിനാൽ മുറിവിന് മുകളിൽ ഇങ്ങനെ കെട്ടണമെന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. അഥവാ തുണി കെട്ടുന്നെങ്കിൽ ഒരു വിരൽ ഇടാവുന്ന അയവിൽ മാത്രം തുണികെട്ടുക.
പക്ഷിമൃഗാദികളുടെ ജഡങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് മുനിസിപ്പാലിറ്റി-കോർപറേഷൻ-തദ്ദേശഭരണ സ്ഥാപന അധികാരികൾ എന്നിവരെ അറിയിക്കുക. ജഡങ്ങൾ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ്പൗഡർ വിതറി സംസ്കരിക്കണം.കൊതുകിന് വളരാൻ അവസരം സൃഷ്ടിക്കരുത്. ഉപയോഗ ശൂന്യമായ ടയറുകൾ, പൊട്ടിയ മണ്പാത്രങ്ങൾ, പ്ലാസ്റ്റിക്പാത്രങ്ങൾ എന്നിവ കൊതുകിന് വളരാൻ ഇടം നൽകും.
ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മാലിന്യം അഴുകുന്നതും ഈച്ച പെരുകാൻ കാരണമാകും. ഇത്തരം സ്ഥലങ്ങളിൽബ്ലീച്ചിംഗ് പൗഡറും നീറ്റുകക്കയുംഉപയോഗിച്ച് അണുനശീകരണം അടിക്കടി നടത്തണം.
ക്യാന്പുകളിൽ മലമൂത്ര വിസർജനം നടത്താൻ നിർബന്ധമായും സൗകര്യങ്ങൾ ഉണ്ടായിരിക്കണം. കക്കൂസ് നിർബന്ധമായും ഉപയോഗിക്കണം. പൊതുസ്ഥലത്ത് മലമൂത്ര വിസർജനം പാടില്ല. കക്കൂസ് ലഭ്യമല്ലാത്തയിടത്ത് യുദ്ധകാല അടിസ്ഥാനത്തിൽ ഇ-ടോയ്ലെറ്റ് സൗകര്യം ലഭ്യമാക്കാൻ അധികാരികളെ ബന്ധപ്പെടണം.
ടാങ്കുകൾ വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ഉപയോഗിക്കാതെ കിടന്ന പൈപ്പുകളിലെ വെള്ളം അഞ്ചുമിനിറ്റിലധികം ഒഴുക്കിക്കളഞ്ഞ് തെളിഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക. ടാങ്കുകൾ ബ്ലീച്ചിംഗ് പൗഡറിട്ട് ഉരച്ചുകഴുകണം
കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
പ്രളയത്തെ തുടർന്ന് അടച്ചിട്ട വീടുകളിലേയും അങ്കണവാടികളിലേയും റേഷൻകടകളിലേയും അസംസ്കൃത ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
അടഞ്ഞുകിടക്കുന്ന മുറികളിൽ വായുമലിനീകരണം സംഭവിക്കാനിടയുള്ളതിനാൽ ഉപയോഗിക്കും മുന്പ് ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരയോഗ്യമാക്കുക.
വെള്ളം കയറിയ വീടുകളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.
വിടിനു പുറത്തിറങ്ങുന്പോഴും വെള്ളക്കെട്ടിലിറങ്ങുന്പോഴും നിർബന്ധമായും ചെരിപ്പ് ധരിക്കുക. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും ടവൽ ഉപയോഗിച്ച് വായും മൂക്കും മറച്ചുപിടിക്കുക. ക്യാന്പിലാണെങ്കിലും പ്രമേഹം, ബ്ലഡ്പ്രഷർ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവർ അത് മുടക്കരുത്.
വെള്ളം ഇറങ്ങിയ ഉടൻ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യലാണ് പ്രധാനം. മാലിന്യം നീക്കം ചെയ്യുന്ന സ്ഥലങ്ങളിൽ ശുചീകരണം കഴിഞ്ഞയുടൻ അണു നശീകരണവും നടത്തണം കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കലും യുദ്ധകാലടിസ്ഥാനത്തിൽ ചെയ്യണം. ആദ്യ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിലും തുടർന്ന് ആഴ്ചയിൽ രണ്ട് തവണ വീതം രണ്ടു മാസം വരെയും.