നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ കോഴിക്കോട്ടേക്ക് വ്യാപാരത്തിന് എത്തിയവരാണ് ഗുജറാത്തികൾ. ഒരുകാലത്ത് നഗരത്തിലെ ഏറ്റവും പ്രതാപമുണ്ടായിരുന്ന തെരുവ്. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞു നോക്കുന്പോള്‍ ഗുജറാത്തി സ്ട്രീറ്റ് എന്ന കോഴിക്കോടിന്റെ പൗരാണിക തെരുവ് നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്.
വലിയങ്ങാടിക്കടുത്തുള്ള തൃക്കോവില്‍ ലെയ്നിലെ ജൈന ക്ഷേത്രത്തിനു സമീപമായിരുന്നു ആദ്യകാലങ്ങളില്‍ ഇവരുടെ താമസം. അക്കാലത്ത് തന്നെ അവിടെ വിവിധ വ്യാപാരങ്ങളും തുടങ്ങി. കോഴിക്കോടിന്റെ വ്യാപാര മുന്നേറ്റമാണ് ഗുജറാത്തികളെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്. അന്ന് വലിയങ്ങാടിയുടെ ഒരു ഭാഗം മുഴുവന്‍ ഗുജറാത്തികളായ സേട്ടുമാരുടെ കൈയിലായിരുന്നു. കച്ചവടത്തില്‍ ഇവര്‍ക്ക് വേര്തിരിവുമുണ്ടായിരുന്നില്ല. നല്ല ലാഭം കിട്ടുന്ന എല്ലാ കച്ചവടത്തിലും സേട്ടുമാര്‍ കൈ വച്ചിരുന്നു.
കോഴിക്കോട്ടുനിന്ന് കുരുമുളകും നാളികേരവും ചൂടി കയറും മരങ്ങളുമെല്ലാം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതും ഗുജറാത്തികളാണ്. പില്ക്കാലത്ത് കോഴിക്കോട് വ്യാപാര മേഖല മങ്ങിയതോടെ ഇവരില്‍ പലരും തിരിച്ചു ഗുജറാത്തിലേക്ക് തന്നെ പോയിത്തുടങ്ങി.
ഇന്ന് കച്ചവടത്തില്‍ ഇവര്‍ ഏറെ പിറകോട്ട് പോന്നെങ്കിലും ഉള്ളതില്‍ ഭൂരിഭാഗവും അരിക്കച്ചവടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയങ്ങാടിയുടെ പ്രതാപകാലത്ത് എന്തിനും ഏതിനും ജനങ്ങള്‍ എത്തിയിരുന്ന സ്ഥലത്ത് ഇന്ന് കച്ചവടം തന്നെ മങ്ങിയതായി അവശേഷിക്കുന്ന ഗുജറാത്തി വംശജര്‍ പറയുന്നു. തങ്ങളുടെ മക്കളും മറ്റു ജോലികള്‍ക്കായി പോകാന്‍ തുടങ്ങിയതോടെ ബിസിനസ് നോക്കി നടത്താന്‍ ആള്ക്കാരില്ലാതായെന്നും ഇക്കൂട്ടര്‍ പറയുന്നു. കച്ചവടത്തില്‍ മാന്ദ്യം വന്നതും പുതുതലമുറകള്‍ക്ക് പഴയ മാതൃക പിന്തുടരാന് താത്പര്യം കുറഞ്ഞതും ഗുജറാത്തി തെരുവിനെ മങ്ങലേല്‍പ്പിച്ചു. നിലവില്‍ 200ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുളളത്.
ആദ്യകാലത്ത് ഗുജറാത്തി സ്ട്രീറ്റില്‍ നിറയെ പണ്ടികശാലകളായിരുന്നു. മുകളില്‍ താമസവും താഴെ പണ്ടികശാലയുമായായിരുന്നു അന്നത്തെ തെരുവിന്റെ രൂപകല്‍പ്പന. 3000ത്തില്പരം പേര് അക്കാലത്ത് തെരുവില്‍ ജീവിച്ചിരുന്നു. വലിയങ്ങാടിയിലെ വ്യാപാര തകര്‍ച്ച തന്നെയാണ് ഗുജറാത്തികള്‍ ഇവിടംവിട്ട് പോകാന്‍ കാരണം.
അവശേഷിക്കുന്നവര്‍ ഇന്നും അവരുടേതായ ശൈലിയില്‍ കോഴിക്കോട്ട് ജീവിക്കുന്നുണ്ട്. ഇവര്‍ക്ക് മാത്രമായി രണ്ടു ക്ഷേത്രങ്ങളും ഗുജറാത്തി സ്ട്രീറ്റിലുണ്ട്. എന്നാല്‍ ഇന്ന് സ്ട്രീറ്റ് പഴയ പോലെ അത്ര പ്രഭയിലല്ല. കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്കും മറ്റുള്ളവര്‍ നഗരത്തിന്റെ തന്നെ മറ്റു പ്രദേശത്തേക്കും ചേക്കേറിയതോടെ ഗുജറാത്തി സ്ട്രീറ്റിലെ കെട്ടിടങ്ങള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ഗുജറാത്തി സ്ട്രീറ്റ് നവീകരണത്തിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി ആയിട്ടില്ല. മിഠായിത്തെരുവ് പോലെ ഈ തെരുവും പൈതൃകമായി പുതുക്കുകയാണ് ലക്ഷ്യം. 6.95 കോടിയുടെ പദ്ധതിയാണ് ഡിടിപിസി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്.
റോഡും നടപ്പാതയും ലാന്‍ഡ്സ്കേപ്പും ഒരുക്കാനാണ് പദ്ധതി. അലങ്കാര വിളക്കുകള്‍,ടോയ്ലെറ്റ്, ഡ്രെയ്നേജ് എന്നിവയോട് കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ട്രീറ്റിനെ മാറ്റിയെുടക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രിസിറ്റിയും നവീകരിക്കും. കൂടാതെ ചുമരുകളില്‍ പാരന്പര്യ ചിത്രങ്ങൾ വരയ്ക്കാനും പദ്ധതിയുണ്ട്.
പൈതൃകമായ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിലനിര്‍ത്തി നവീകരണം നടത്താനാണ് പദ്ധതിയെങ്കിലും ഇതിന്റെ മറ്റു നടപടകിള്‍ ഒന്നും തുടങ്ങിയിട്ടില്ല. ഗുജറാത്തി സ്ര്ടീറ്റ് നവീകരിക്കണമെന്ന പ്രപ്പോസല്‍ വന്നപ്പോള്‍ തന്നെ ഇവിടെ ശേഷിച്ചിരിക്കുന്ന കുടുംബങ്ങള്‍ വലിയ ആഹ്ലാദത്തിലായിരുന്നു. തങ്ങളുടെ പുവര്വികര് നിര്‍മിച്ച കെട്ടിടങ്ങളും മറ്റും സര്ക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇവിടെയുള്ള ഗുജറാത്തികള്‍.
വലിയങ്ങാടിക്കടുത്തുള്ള തൃക്കോവില്‍ ലെയ്നിലെ ജൈന ക്ഷേത്രത്തിനു സമീപമായിരുന്നു ആദ്യകാലങ്ങളില്‍ ഇവരുടെ താമസം. അക്കാലത്ത് തന്നെ അവിടെ വിവിധ വ്യാപാരങ്ങളും തുടങ്ങി. കോഴിക്കോടിന്റെ വ്യാപാര മുന്നേറ്റമാണ് ഗുജറാത്തികളെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നത്. അന്ന് വലിയങ്ങാടിയുടെ ഒരു ഭാഗം മുഴുവന്‍ ഗുജറാത്തികളായ സേട്ടുമാരുടെ കൈയിലായിരുന്നു. കച്ചവടത്തില്‍ ഇവര്‍ക്ക് വേര്തിരിവുമുണ്ടായിരുന്നില്ല. നല്ല ലാഭം കിട്ടുന്ന എല്ലാ കച്ചവടത്തിലും സേട്ടുമാര്‍ കൈ വച്ചിരുന്നു.
കോഴിക്കോട്ടുനിന്ന് കുരുമുളകും നാളികേരവും ചൂടി കയറും മരങ്ങളുമെല്ലാം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതും ഗുജറാത്തികളാണ്. പില്ക്കാലത്ത് കോഴിക്കോട് വ്യാപാര മേഖല മങ്ങിയതോടെ ഇവരില്‍ പലരും തിരിച്ചു ഗുജറാത്തിലേക്ക് തന്നെ പോയിത്തുടങ്ങി.
ഇന്ന് കച്ചവടത്തില്‍ ഇവര്‍ ഏറെ പിറകോട്ട് പോന്നെങ്കിലും ഉള്ളതില്‍ ഭൂരിഭാഗവും അരിക്കച്ചവടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയങ്ങാടിയുടെ പ്രതാപകാലത്ത് എന്തിനും ഏതിനും ജനങ്ങള്‍ എത്തിയിരുന്ന സ്ഥലത്ത് ഇന്ന് കച്ചവടം തന്നെ മങ്ങിയതായി അവശേഷിക്കുന്ന ഗുജറാത്തി വംശജര്‍ പറയുന്നു. തങ്ങളുടെ മക്കളും മറ്റു ജോലികള്‍ക്കായി പോകാന്‍ തുടങ്ങിയതോടെ ബിസിനസ് നോക്കി നടത്താന്‍ ആള്ക്കാരില്ലാതായെന്നും ഇക്കൂട്ടര്‍ പറയുന്നു. കച്ചവടത്തില്‍ മാന്ദ്യം വന്നതും പുതുതലമുറകള്‍ക്ക് പഴയ മാതൃക പിന്തുടരാന് താത്പര്യം കുറഞ്ഞതും ഗുജറാത്തി തെരുവിനെ മങ്ങലേല്‍പ്പിച്ചു. നിലവില്‍ 200ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുളളത്.
ആദ്യകാലത്ത് ഗുജറാത്തി സ്ട്രീറ്റില്‍ നിറയെ പണ്ടികശാലകളായിരുന്നു. മുകളില്‍ താമസവും താഴെ പണ്ടികശാലയുമായായിരുന്നു അന്നത്തെ തെരുവിന്റെ രൂപകല്‍പ്പന. 3000ത്തില്പരം പേര് അക്കാലത്ത് തെരുവില്‍ ജീവിച്ചിരുന്നു. വലിയങ്ങാടിയിലെ വ്യാപാര തകര്‍ച്ച തന്നെയാണ് ഗുജറാത്തികള്‍ ഇവിടംവിട്ട് പോകാന്‍ കാരണം.
അവശേഷിക്കുന്നവര്‍ ഇന്നും അവരുടേതായ ശൈലിയില്‍ കോഴിക്കോട്ട് ജീവിക്കുന്നുണ്ട്. ഇവര്‍ക്ക് മാത്രമായി രണ്ടു ക്ഷേത്രങ്ങളും ഗുജറാത്തി സ്ട്രീറ്റിലുണ്ട്. എന്നാല്‍ ഇന്ന് സ്ട്രീറ്റ് പഴയ പോലെ അത്ര പ്രഭയിലല്ല. കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്കും മറ്റുള്ളവര്‍ നഗരത്തിന്റെ തന്നെ മറ്റു പ്രദേശത്തേക്കും ചേക്കേറിയതോടെ ഗുജറാത്തി സ്ട്രീറ്റിലെ കെട്ടിടങ്ങള്‍ പലതും തകര്‍ച്ചയുടെ വക്കിലാണ്. ഗുജറാത്തി സ്ട്രീറ്റ് നവീകരണത്തിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി ആയിട്ടില്ല. മിഠായിത്തെരുവ് പോലെ ഈ തെരുവും പൈതൃകമായി പുതുക്കുകയാണ് ലക്ഷ്യം. 6.95 കോടിയുടെ പദ്ധതിയാണ് ഡിടിപിസി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്.
റോഡും നടപ്പാതയും ലാന്‍ഡ്സ്കേപ്പും ഒരുക്കാനാണ് പദ്ധതി. അലങ്കാര വിളക്കുകള്‍,ടോയ്ലെറ്റ്, ഡ്രെയ്നേജ് എന്നിവയോട് കൂടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ട്രീറ്റിനെ മാറ്റിയെുടക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രിസിറ്റിയും നവീകരിക്കും. കൂടാതെ ചുമരുകളില്‍ പാരന്പര്യ ചിത്രങ്ങൾ വരയ്ക്കാനും പദ്ധതിയുണ്ട്.
പൈതൃകമായ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിലനിര്‍ത്തി നവീകരണം നടത്താനാണ് പദ്ധതിയെങ്കിലും ഇതിന്റെ മറ്റു നടപടകിള്‍ ഒന്നും തുടങ്ങിയിട്ടില്ല. ഗുജറാത്തി സ്ര്ടീറ്റ് നവീകരിക്കണമെന്ന പ്രപ്പോസല്‍ വന്നപ്പോള്‍ തന്നെ ഇവിടെ ശേഷിച്ചിരിക്കുന്ന കുടുംബങ്ങള്‍ വലിയ ആഹ്ലാദത്തിലായിരുന്നു. തങ്ങളുടെ പുവര്വികര് നിര്‍മിച്ച കെട്ടിടങ്ങളും മറ്റും സര്ക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇവിടെയുള്ള ഗുജറാത്തികള്‍.