+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കരുത്: കത്തോലിക്കാ കോണ്‍ഗ്രസ്

ചങ്ങനാശേരി: നെല്ല്സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കുവാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കത്തോലി
നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കരുത്: കത്തോലിക്കാ കോണ്‍ഗ്രസ്
ചങ്ങനാശേരി: നെല്ല്സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കുവാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30ന് മങ്കൊന്പ് തെക്കേക്കര പാഡി ഓഫീസിനു മുന്പിൽ പ്രതിഷേധ നിൽപ്പുസമരം നടത്തും.

അതിരൂപത പ്രസിഡന്‍റ് വർഗീസ് ആന്‍റണി, ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോണ്‍, ഫൊറോന പ്രസിഡന്‍റുമാരായ സിബി മൂലംകുന്നം, മോഡി തോമസ്, ടോമിച്ചൻ മേത്തശേരി, സി.ടി. തോമസ്, ജോസ് വെങ്ങാന്തറ, അച്ചാമ്മ യോഹന്നാൻ, സിബി മുക്കാടൻ എന്നിവർ നേതൃത്വം നൽകും.

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനു നെല്ല് സംഭരണം തുടരാൻ കഴിയാത്ത എന്തു സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നു സർക്കാർ വ്യക്തമാക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോവിഡ്19 പശ്ചാത്തലത്തിൽ പ്രവർത്തന ലാഭം കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്കു നെല്ലു സംഭരണം വൻ ബാധ്യതയാകും. സംഭരണകേന്ദ്രങ്ങൾ ആവശ്യത്തിനില്ലാത്തതും കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കാൻ കഴിയാത്തതും നെല്ലിന്‍റെ ഗുണനിലവാരം കുറയ്ക്കും. ഈർപ്പത്തിന്‍റെ തോത് കൂടിയാൽ മില്ലുകൾ നെല്ലുവില കുറയ്ക്കും. കർഷകനും സഹകരണ ബാങ്കുകൾക്കും വൻനഷ്ടം സംഭവിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ പരിഗണിച്ചു നെല്ലുസംഭരണം സിവിൽ സപ്ലൈസ് വകുപ്പു തന്നെ നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.