+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈറ്റമിന്‍ ഗുളികയെന്നുകരുതി ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ചിരിപടര്‍ത്തി ടിക് ടോക്കര്‍

അബദ്ധം അത് ആര്‍ക്കും ഏത് കാലത്തും സംഭവിക്കാവുന്ന ഒന്നാണല്ലൊ. ആകെ ശോകമായി ഇരിക്കുന്നവരുടെ മൂഡ് പലപ്പോഴും ഇത്തരം അമളികള്‍ മാറ്റാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വര
വൈറ്റമിന്‍ ഗുളികയെന്നുകരുതി ആപ്പിള്‍ എയര്‍പോഡ് വിഴുങ്ങി; ചിരിപടര്‍ത്തി ടിക് ടോക്കര്‍
അബദ്ധം അത് ആര്‍ക്കും ഏത് കാലത്തും സംഭവിക്കാവുന്ന ഒന്നാണല്ലൊ. ആകെ ശോകമായി ഇരിക്കുന്നവരുടെ മൂഡ് പലപ്പോഴും ഇത്തരം അമളികള്‍ മാറ്റാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തിന്‍റെ നാനാകോണുകളിലെ അബദ്ധം നമുക്ക് മുന്നില്‍ അതിവേഗം എത്തുന്നു. അവയില്‍ പലതും നെറ്റിസണില്‍ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ അമേരിക്കയിലുള്ള ഒരു വനിതയ്ക്ക് സംഭവിച്ച അമളിയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. ടിക്‌ടോക്കര്‍ കൂടിയായ ഇവര്‍ വൈറ്റമിന്‍ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് തന്‍റെ ഭര്‍ത്താവിന്‍റെ ആപ്പിള്‍ എയര്‍പോഡ് പ്രോകളിലൊന്ന് വിഴുങ്ങി.

ടന്ന ബാര്‍ക്കര്‍ എന്ന ഈ 52 വയസുകാരി എന്നും തന്‍റെ സുഹൃത്തിനൊപ്പം നടക്കാന്‍ ഇറങ്ങുമായിരുന്നു. സംഭവദിവസവും ആ പതിവ് തെറ്റിച്ചില്ല. ആഗോള കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്ത് നടക്കുന്നതിനിടയില്‍ ആരോഗ്യത്തെക്കുറിച്ചൊന്ന് ഓര്‍ത്ത്.

അതോടെ വെെറ്റമിന്‍ ഗുളിക കഴിക്കുന്ന കാര്യം തീരുമാനിച്ചു. പിന്നൊട്ടും വൈകിയില്ല കെെയിലിരുന്ന ഗുളിക വായിലിട്ട് വെള്ളവും ഒഴിച്ചു. പതിവില്ലാതെ ഗുളിക ഇറങ്ങാന്‍ മടി കാണിച്ചതില്‍
അവർക്ക് അദ്ഭുതം തോന്നി.

എന്നിരുന്നാലും കൂടുതല്‍ വെള്ളമൊഴിച്ച് ഈ "ഗുളികയെ' വയറ്റിനുള്ളിലാക്കി. പിന്നെ എയര്‍പോഡ് തിരഞ്ഞപ്പോഴാണ് സാക്ഷാല്‍ ഗുളിക കൈയില്‍തന്നെയാണെന്ന കാര്യം തിരിച്ചറിച്ചത്.

വീട്ടിലെത്തിയ ഉടന്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ആദ്യം ഇതാരോടും പറയേണ്ട എന്നായിരുന്നു ടന്ന തീരുമാനിച്ചത്. പിന്നീട് ഇതൊക്കെയല്ലെ ഒരു രസം എന്ന് ചിന്തിച്ച് ടിക് ടോക്കിലുള്ള തന്‍റെ ഫോളോവേഴ്‌സിനോട് കാര്യം പറഞ്ഞു.

സംഭവം എല്ലാവരിലും ചിരിപടര്‍ത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാഞ്ഞതിനാല്‍ എല്ലാവരും ഹാപ്പി. "നാളേയും ഗുളിക കഴിക്കേണ്ടതല്ലെ. അടുത്ത എയര്‍പോഡ് കരുതിവയ്ക്കുക' എന്നാണൊരാള്‍ കമന്‍റായി കുറിച്ചത്.