+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരഞ്ഞെടുക്കാൻ മൂന്ന് ആഡംബരകാറുകൾ; അനിരുദ്ധിന് നിർമാതാവിന്‍റെ സമ്മാനം

ജയിലർ ചിത്രത്തിന്‍റെ വിജയത്തിൽ സംഗീതസംവിധായകൻ അനിരുദ്ധിന് മുന്നിൽ ആഡംബര കാറുകൾ നിരത്തി നിർമാതാവ് കലാനിധി മാരൻ. ജയിലറിന്‍റെ വിജയത്തിൽ അനിരുദ്ധിന്‍റെ
തിരഞ്ഞെടുക്കാൻ മൂന്ന് ആഡംബരകാറുകൾ; അനിരുദ്ധിന് നിർമാതാവിന്‍റെ സമ്മാനം

ജയിലർ ചിത്രത്തിന്‍റെ വിജയത്തിൽ സംഗീതസംവിധായകൻ അനിരുദ്ധിന് മുന്നിൽ ആഡംബര കാറുകൾ നിരത്തി നിർമാതാവ് കലാനിധി മാരൻ. ജയിലറിന്‍റെ വിജയത്തിൽ അനിരുദ്ധിന്‍റെ സംഗീതവും നിർണായക പങ്ക് വഹിച്ചിരുന്നു.

ഇപ്പോഴിതാ രജനിക്കും നെല്‍സണും നല്‍കിയതുപോലെ ഇഷ്ട കാര്‍ തിരഞ്ഞെടുക്കാന്‍ മൂന്ന് ഓപ്ഷനുകള്‍ അനിരുദ്ധിന് നൽകി. ബിഎംഡബ്ല്യുവിന്‍റെ രണ്ട് കാറുകളും പോര്‍ഷെയുടെ ഒരു കാറുമായിരുന്നു ഇതിലുണ്ടായിരുന്നത്.

ഇതില്‍ പോര്‍ഷെയാണ് അനിരുദ്ധ് തെരഞ്ഞെടുത്തത്. ഒന്നര കോടിയാണ് ഇതിന്‍റെ വില. പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലായിരുന്നു നെല്‍സണ്‍ തെരഞ്ഞെടുത്തത്. 1.44 കോടിയാണ് ഇതിന്‍റെ വില.



രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രജനിക്കും നെല്‍സണുമുള്ള പാരിതോഷികം സണ്‍ പിക്ചേഴ്സ് കൈമാറിയത്. എന്നാല്‍ ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അനിരുദ്ധ് രവിചന്ദറിന് നിർമാതാക്കള്‍ ഒരു നന്ദി പോലും പറയുന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വിമർശനം ഉയര്‍ത്തിയിരുന്നു.

ലോകേഷേ ചിത്രം വിക്രത്തിന്‍റെ ഹിറ്റിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്ക്കും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും അനിരുദ്ധ് ഒഴിവാക്കപ്പെട്ടെന്നും ആരാധകർ വിമര്‍ശിച്ചിരുന്നു.