+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂളിലെ തന്‍റെ പ്രണയം തകർത്തത് ഷാരുഖ് ഖാനെന്ന് വിജയ് സേതുപതി; രസകരമായ മറുപടിയുമായി ഷാരുഖ്

അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ചിത്രത്തിൽ ഷാരുഖ് ഖാന് വില്ലനായെത്തുന്നത് വിജയ് സേതുപതിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം ആ
സ്കൂളിലെ തന്‍റെ പ്രണയം തകർത്തത് ഷാരുഖ് ഖാനെന്ന് വിജയ് സേതുപതി; രസകരമായ മറുപടിയുമായി ഷാരുഖ്

അറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ ചിത്രത്തിൽ ഷാരുഖ് ഖാന് വില്ലനായെത്തുന്നത് വിജയ് സേതുപതിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ വിജയ് സേതുപതി പങ്കുവച്ച രസകരമായ ഒരു കാര്യമാണ് ചർച്ചയായിരിക്കുന്നത്. ഷാരുഖ് ഖാന്‍റെ വില്ലനായത് പഴയൊരു കണക്ക് തീര്‍ക്കാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. ജവാൻ ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന പ്രീ റിലീസ് ചടങ്ങിനിടയിലായിരുന്നു രസകരമായ ഓര്‍മ വിജയ് സേതുപതി പങ്കുവച്ചത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം ഉണ്ടായിരുന്നുവെന്നും എന്നാൽ അന്ന് അത് പറയാന്‍ കഴിയാതിരുന്നത് ഷാരുഖ് ഖാന്‍ കാരണമാണെന്നുമാണ് താരം പറഞ്ഞത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ അവള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. എല്ലാ റാമിനും ഒരു ജാനു ഉണ്ടാകും. പക്ഷേ ആ പെണ്‍കുട്ടി ഷാരുഖ് ഖാനുമായി പ്രണയത്തിലായിരുന്നു. എനിക്ക് പ്രതികാരം ചെയ്യാന്‍ ഇത്ര വര്‍ഷം വേണ്ടിവന്നു. വിജയ് സേതുപതി പറഞ്ഞു.

വിജയ് സേതുപതിക്ക് രസകരമായ മറുപടിയാണ് ഷാരുഖ് നല്‍കിയത്. വിജയ് സേതുപതി സാര്‍ ഒഴികെ ബാക്കി എല്ലാവരും എന്നെ പ്രശംസിച്ചു. അദ്ദേഹം ഏതോ പെണ്‍കുട്ടിയെക്കുറിച്ചാണ് സംസാരിച്ചത്.

വിജയ് സാര്‍ ഞാന്‍ ഒരു കാര്യം പറയാം, നിങ്ങള്‍ക്ക് എന്നോട് പ്രതികാരം ചെയ്യാം, പക്ഷേ എന്‍റെ പെണ്‍കുട്ടികളെ തൊടാനാവില്ല. അവര്‍ എനിക്ക് മാത്രമുള്ളതാണ്. ഷാരുഖ് പറഞ്ഞു.

ഷാരുഖ് ഖാൻ നായകനായെത്തുന്ന ജവാൻ സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് ഷാരുഖ് ചിത്രത്തിലെത്തുന്നത്. റെഡ് ചില്ലീസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. അനിരുദ്ധ് ആണ് സംഗീതം. ഛായാഗ്രഹണം- ജി.കെ. വിഷ്ണു. എഡിറ്റിംഗ് - റൂബെൻ.