കൂത്തുപറമ്പ്: ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ തേടി എറണാകുളത്ത് നിന്നും കൂത്തുപറമ്പിലെത്തിയ വയോധികന് ഒടുവിൽ തുണയായത് പോലീസ്. ഫോൺ വഴി പരിചയപ്പെട്ട സ്ത്രീയെ കാണാൻ എറണാകുളം ഞാറയ്ക്കലിൽ നിന്നും കൂത്തുപറമ്പിലെത്തിയ 68 കാരനാണ് കബളിപ്പിക്കലിന് ഇരയായത്.
കൂത്തുപറമ്പിലെത്തിയ ഇയാൾ ഫോണിലൂടെ സ്ത്രീയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒടുവിൽ സ്ത്രീ പറഞ്ഞ സ്ഥലങ്ങളിലൊക്കെ വാഹനത്തിൽ കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഇയാൾ പോലീസ് സ്റ്റേഷനിലുമെത്തി. മൂന്ന് മാസമായി ഫോണിൽ സ്ത്രീയുമായി സംസാരിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു.
പോലീസ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇയാളെ അറിയില്ലെന്ന് സ്ത്രീ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ തലശേരി വരെയുള്ള വണ്ടിക്കൂലിയും നൽകിയാണ് ഇയാളെ പോലീസ് പറഞ്ഞു വിട്ടത്.
കൂത്തുപറമ്പിലെത്തിയ ഇയാൾ ഫോണിലൂടെ സ്ത്രീയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒടുവിൽ സ്ത്രീ പറഞ്ഞ സ്ഥലങ്ങളിലൊക്കെ വാഹനത്തിൽ കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഇയാൾ പോലീസ് സ്റ്റേഷനിലുമെത്തി. മൂന്ന് മാസമായി ഫോണിൽ സ്ത്രീയുമായി സംസാരിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു.
പോലീസ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇയാളെ അറിയില്ലെന്ന് സ്ത്രീ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ തലശേരി വരെയുള്ള വണ്ടിക്കൂലിയും നൽകിയാണ് ഇയാളെ പോലീസ് പറഞ്ഞു വിട്ടത്.