ട്രാൻസ്ജെൻഡർ സമൂഹത്തിനൊപ്പം ഓണം ആഘോഷിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റെയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും നേത്യത്വത്തിലായിരുന്നു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.
ട്രാൻസ് വ്യക്തികൾക്കു മുന്നിൽ തലകുനിച്ച് അനുഗ്രഹം തേടിയ സുരേഷ് ഗോപി അവർക്ക് ഓണ സദ്യയും വിളമ്പി. ഇവർക്ക് ഓണക്കോടിയും സമ്മാനിച്ചാണ് താരം മടങ്ങിയത്.
ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്.
ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനു വേണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്.
അമ്മയുടെ ഓർമ എന്റെ ഹൃദയത്തില് പതിഞ്ഞുപോയ കാഴ്ചയാണെങ്കിൽ പിന്നീടെന്റെ ജീവിതത്തിൽ ഉടനീളം ഞാൻ കണ്ട കാഴ്ചകളിൽ ഏറിയതും ഹൃദയം കൊണ്ട് പകർന്നെടുത്ത് പതിഞ്ഞുപോയ കാഴ്ചകളാണ്.
അങ്ങനെ ഇമോഷണൽ ബീസ്റ്റ്സ് എന്ന ക്ലാസിഫിക്കേഷനിൽ പെടുത്താവുന്ന ആളാണ് ഞാനും. ഇതിപ്പോൾ മറ്റേ ആളുകൾ ഇതുമാത്രം കട്ട് ചെയ്തെടുത്ത് ട്രോൾ ഉണ്ടാക്കും. അതിനുവേണ്ടി ഇട്ടുതന്നതാണ്.
ട്രോൾ ചെയ്യുന്ന ആളുടെ ക്വാളിറ്റി, ട്രോൾ ചെയ്യപ്പെടുന്ന ആളുടെ ക്വാളിറ്റി എന്നു പറയുന്നത് ആളുകൾ വിലയിരുത്തും.
ഇവൻ ആരെക്കുറിച്ച് പറഞ്ഞതെന്ന് ജനത്തിനു നന്നായി അറിയാം. വേട്ടയാടപ്പെടുന്നു എന്നു മാത്രം ഘോഷിക്കുന്ന ചില നിഷ്ഠൂരന്മാരെയും കൃത്യമായി വിലയിരുത്താനും ആളുകൾക്ക് നന്നായി അറിയാം.
എല്ലാവർക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലർത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ്. സുരേഷ് ഗോപി പറഞ്ഞു.
ട്രാൻസ്ജെൻഡഴ്സിനെ ചേർത്തുനിർത്തി പാദം തൊട്ട് സുരേഷ് ഗോപി; വീഡിയോ
10:04 AM Aug 24, 2023 | Deepika.com