കന്നിസ്വാമിയായി ശബരിമലയിലെത്തി നടി ഗീത; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

11:43 AM Aug 19, 2023 | Deepika.com

ചിങ്ങമാസപ്പുലരിയിൽ സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട് വണങ്ങി തെന്നിന്ത്യൻ നടി ഗീത. ശബരിമലയിൽ ദർശനം നടത്തുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.



61-ാം വ‌യസിൽ കുടുംബാംഗങ്ങൾക്കൊപ്പം അയ്യപ്പനെ തൊഴാനെത്തിയ താരം കന്നിസ്വാമിയായി ഇരുമുടിക്കെട്ടുമായാണ് മലക‌യറിയത്. പുലർച്ചെ നിർമ്മാല്യം തൊഴുതതിന് ശേഷം ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയ ശേഷമാണ് താരം മടങ്ങിയത്.



തന്ത്രി മഹേഷ് മോഹനര്, മേൽശാന്തി എസ്. ജയരാമൻ പോറ്റി എന്നിവരെ സന്ദർശിച്ച് പ്രസാദം വാങ്ങി. ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപനെയും കണ്ടതിന് ശേഷമാണ് കുടുംബാംഗങ്ങളോടൊപ്പം സന്നിധാനത്ത് നിന്നും താരം മടങ്ങിയത്.



1978ല്‍ രജനികാന്ത് ചിത്രം ഭൈരവിയിലൂടെ അഭിനയരംഗത്ത് അരങ്ങേറിയ ഗീത ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു. പഞ്ചാഗ്നി, സുഖമോ ദേവി, വാത്സല്യം, അഭിമന്യു തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചതിയാണ് ഗീത.