അബൂജ: നൈജീരിയയിൽ ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ 110 സ്കൂൾ വിദ്യാർഥിനികളിൽ 104 പേരെ വിട്ടയച്ചു. വടക്കുകിഴക്കൻ നഗരമായ ദാപ്ചിയിൽനിന്നാണ് കഴിഞ്ഞ മാസം 19നാണ് വിദ്യാർഥിനികളെ ഭീകരർ തട്ടിക്കൊണ്ടുപോയത്.
വിദ്യാർഥിനികളെ മോചിപ്പിക്കാൻ സർക്കാർ തീവ്രശ്രമം നടത്തിവരികയായിരുന്നു. തടവിലാക്കപ്പെട്ടിരുന്ന അഞ്ചു വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വിദ്യാർഥിനികളെ മോചിപ്പിക്കാൻ സർക്കാർ തീവ്രശ്രമം നടത്തിവരികയായിരുന്നു. തടവിലാക്കപ്പെട്ടിരുന്ന അഞ്ചു വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.