ലോകത്തെ അവസാന ആണ്‍ നോർത്തേണ്‍ വെള്ള കാണ്ടാമൃഗം "സുഡാൻ’ ചത്തു

04:54 PM Mar 20, 2018 | Deepika.com
നെയ്റോബി: ലോകത്ത് ജീവിച്ചിരുന്ന ഏക ആണ്‍ നോർത്തേണ്‍ വൈറ്റ് റിനോ(വെള്ള കാണ്ടാമൃഗം) ചത്തു. സുഡാൻ എന്നു പേരിട്ടിരുന്ന കാണ്ടാമൃഗത്തിനു 45 വയസായിരുന്നു പ്രായം. ഈ കാണ്ടാമൃഗത്തെ സംരക്ഷിച്ചിരുന്ന കെനിയയിലെ ഓൾ പെജിറ്റ കണ്‍സർവൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

കാലിൽ രൂപപ്പെട്ട അണുബാധയാണ് സുഡാന്‍റെ അന്ത്യത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ടുകൾ. നെയ്റോബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ളഓൾ പെജിറ്റ കന്യമൃഗകേന്ദ്രത്തിലാണ് സുഡാനെ പാർപ്പിച്ചിരുന്നത്.

നോർത്തേണ്‍ വൈറ്റ് റിനോയുടെ രണ്ട് ഉപവർഗങ്ങൾ മാത്രമാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. അതേസമയം, സഹാറ ആഫ്രിക്കയിൽ നിരവധി സതേണ്‍ വൈറ്റ് റിനോകളുണ്ട്. എന്നാൽ ഇവയുടെയും നിലനിൽപ്പ് ഭീഷണിയിലാണ്.

കൊന്പുകൾക്കായി വേട്ടക്കാർ ഇത്തരം കാണ്ടാമൃഗങ്ങളെ വൻതോതിൽ ലക്ഷ്യം വയ്ക്കുന്നു. 50,000 ഡോളറാണ് ഒരു കിലോഗ്രാം നോർത്തേണ്‍ വൈറ്റ് റിനോയുടെ കൊന്പിന്‍റെ വില. സ്വർണം, കൊക്കെയ്ൻ എന്നിവയേക്കാൾ അധികം വില വരുന്നവയാണ് കാണ്ടാമൃഗത്തിന്‍റെ കൊന്പ്.