ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു. മലയാളിയും വിദ്യാഭ്യാസ സ്ഥാപന ഉടമയുമായ അശോക് കുമാർ വേലായുധനെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് താമസസ്ഥലത്തുനിന്നും അശോക് കുമാറിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. പിന്നീട് വെടിവച്ചു കൊലപ്പെടുത്തിയ ശേക്ഷം അശോക് കുമാറിന്റെ തന്നെ കാറിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഉംറ്റാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് അശോക് കുമാറിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെ അടുത്തുള്ള കടയിൽനിന്നും ഭക്ഷണം വാങ്ങി കാറിൽ വീട്ടിലേക്കു മടങ്ങിയെത്തുമ്പോഴായിരുന്നു അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
ഉംറ്റാറ്റയിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ജോലിചെയ്തു വന്ന സിവിൽ എൻജിനീയറായ അശോകൻ സ്വന്തം കണ്‍സ്ട്രക്ഷൻ കമ്പനിയുടെയും, ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയർ സ്കൂളിന്റെയും ഉടമയാണ്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകൻ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകൾ ആഗ്രഹ ദത്തയും നെയ്യാറ്റിൻകര നേമത്തുള്ള കുതിരവട്ടത്തിൽ സുജാസിൽ അശോകന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.
തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിക്കുവാനായി ഉംറ്റാറ്റ മലയാളി സമാജം പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു. അശോകന്റെ വിയോഗത്തിൽ അനുശോചനസമ്മേളനം മാര്‍ച്ച് 21 ബുധനാഴ്ച്ച രാവിലെ 11ന് ഉംറ്റാറ്റ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ നടത്തപ്പെടും.
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍
ഉംറ്റാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് അശോക് കുമാറിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെ അടുത്തുള്ള കടയിൽനിന്നും ഭക്ഷണം വാങ്ങി കാറിൽ വീട്ടിലേക്കു മടങ്ങിയെത്തുമ്പോഴായിരുന്നു അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
ഉംറ്റാറ്റയിൽ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ജോലിചെയ്തു വന്ന സിവിൽ എൻജിനീയറായ അശോകൻ സ്വന്തം കണ്‍സ്ട്രക്ഷൻ കമ്പനിയുടെയും, ഹോളി വേഡ് ഇംഗ്ലീഷ്മീഡിയം ജൂനിയർ സ്കൂളിന്റെയും ഉടമയാണ്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അശോകൻ നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുവാനായി അടുത്തയാഴ്ച തിരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഇന്ദ്രാണി ദേവിയും ഏക മകൾ ആഗ്രഹ ദത്തയും നെയ്യാറ്റിൻകര നേമത്തുള്ള കുതിരവട്ടത്തിൽ സുജാസിൽ അശോകന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒപ്പമാണ് താമസം.
തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിക്കുവാനായി ഉംറ്റാറ്റ മലയാളി സമാജം പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നു. അശോകന്റെ വിയോഗത്തിൽ അനുശോചനസമ്മേളനം മാര്‍ച്ച് 21 ബുധനാഴ്ച്ച രാവിലെ 11ന് ഉംറ്റാറ്റ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ നടത്തപ്പെടും.
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍