ആലുവയില്‍ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധുമായി നടൻ ഹരീഷ് പേരടി.
കുട്ടികള്‍ക്ക് നേരെ കയ്യോങ്ങിയാല്‍ എല്ലാ ക്രിമിനലുകളുടെയും സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്ന് പറയാന്‍ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളും ഇവിടില്ലെന്ന് ഹരീഷ് പേരടി പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് തന്റെ രോക്ഷം പ്രകടിപ്പിച്ചത്.
വെറും അഞ്ച് വയസുള്ള ഒരു പെൺകുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച് അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു...കുട്ടികൾക്ക് നേരെ കയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല.
നമുക്ക് മണിപ്പൂർ പോലെയുള്ള ചെകുത്താന്റെനാട്ടിലെ കൂട്ട ബലാൽസംഗങ്ങളെ പറ്റി മാത്രം സംസാരിക്കാം..പ്രതിഷേധിക്കാം.
കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ. മൂക്കിന് താഴെയുള്ള കാഴ്ചകളെ "ഒറ്റപ്പെട്ട' എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ...
ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം...മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ്. രക്ഷിതാക്കളെ ജാഗ്രതൈ. ഹരീഷ് പേരടിയുടെ വാക്കുകൾ.