കേപ് ടൗൺ: സിറിൽ റാമഫോസ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണം നേരിടുന്ന ജേക്കബ് സുമ രാജിവച്ചതോടെയാണ് റാമഫോസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനു ഭൂരിപക്ഷമുള്ള പാർലമെന്റിൽ റാമഫോസയുടെ പത്രിക മാത്രമാണ് ഉണ്ടായിരുന്നത്. ജേക്കബ് സുമയുടെ കാലത്തുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്ന് പ്രസിഡന്റായ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു.
ജേക്കബ് സുമയ്ക്കെതിരെ അവിശ്വാസ പ്രമേയം പാർലമെന്റ് ചർച്ചയ്ക്കെടുക്കാനിരിക്കെയായിരുന്നു രാജി. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണക ക്ഷിയായ എഎൻസി അന്ത്യശാസനം നൽകിയെങ്കിലും സുമ വഴങ്ങിയിരുന്നില്ല.
ജേക്കബ് സുമയ്ക്കെതിരെ അവിശ്വാസ പ്രമേയം പാർലമെന്റ് ചർച്ചയ്ക്കെടുക്കാനിരിക്കെയായിരുന്നു രാജി. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണക ക്ഷിയായ എഎൻസി അന്ത്യശാസനം നൽകിയെങ്കിലും സുമ വഴങ്ങിയിരുന്നില്ല.