ജോഹന്നാസ്ബർഗ്: അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയെ തിരിച്ചുവിളിക്കാൻ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു സുമയ്ക്ക് അന്ത്യശാസനം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇന്നു പ്രതികരിക്കാമെന്നു സുമ സമ്മതിച്ചിട്ടുണ്ടെന്നും എഎൻസി സെക്രട്ടറി ജനറൽ അറിയിച്ചു. സുമ രാജിക്കു തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും മൂന്നു മുതൽ ആറുമാസം വരെ സമയം ചോദിച്ചിരിക്കുകയാണെന്നും സെക്രട്ടറി ജനറൽ എയ്സ് മെഗാഷ്യൂൾ പറഞ്ഞു.
പ്രിട്ടോറിയയ്ക്കു വെളിയിലെ ഹോട്ടലിൽ 13 മണിക്കൂർ യോഗം ചേർന്നശേഷമാണു സുമയെ തിരിച്ചുവിളിക്കാൻ എഎൻസി നിശ്ചയിച്ചത്. മൂന്നുമാസം കൂടി പ്രസിഡന്റ് പദത്തിൽ തുടരാൻ അനുവദിക്കണമെന്നു സുമ ആവശ്യപ്പെട്ടെന്ന് പാർട്ടിയിലെ ഒരംഗം പറഞ്ഞു. പിൻഗാമിയായി പാർട്ടി നേതൃത്വത്തെ നയിക്കാൻ നിയുക്തനായ റാമഫോസയുമായി സുമ അത്ര രസത്തിലല്ല. എഎൻസിയിൽ നേതൃത്വത്തിനുവേണ്ടിയുള്ള പിടിവലി തുടരുന്നതിനിടെ തെരഞ്ഞെടുപ്പു നേരത്തെയാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സുമയ്ക്കെതിരേ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുള്ള അവിശ്വാസ പ്രമേയം സ്പീക്കറുടെ മേശപ്പുറത്തുണ്ട്.
2009ലാണ് സുമ അധികാരത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സന്പദ്വ്യവസ്ഥ പിന്നോട്ടു പോയി. തൊഴിലി ല്ലായ്മ പെരുകുകയും അഴിമതി വർധിക്കുകയും ചെയ്തു.2016ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എഎൻസിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.
എന്നാൽ, സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇന്നു പ്രതികരിക്കാമെന്നു സുമ സമ്മതിച്ചിട്ടുണ്ടെന്നും എഎൻസി സെക്രട്ടറി ജനറൽ അറിയിച്ചു. സുമ രാജിക്കു തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും മൂന്നു മുതൽ ആറുമാസം വരെ സമയം ചോദിച്ചിരിക്കുകയാണെന്നും സെക്രട്ടറി ജനറൽ എയ്സ് മെഗാഷ്യൂൾ പറഞ്ഞു.
പ്രിട്ടോറിയയ്ക്കു വെളിയിലെ ഹോട്ടലിൽ 13 മണിക്കൂർ യോഗം ചേർന്നശേഷമാണു സുമയെ തിരിച്ചുവിളിക്കാൻ എഎൻസി നിശ്ചയിച്ചത്. മൂന്നുമാസം കൂടി പ്രസിഡന്റ് പദത്തിൽ തുടരാൻ അനുവദിക്കണമെന്നു സുമ ആവശ്യപ്പെട്ടെന്ന് പാർട്ടിയിലെ ഒരംഗം പറഞ്ഞു. പിൻഗാമിയായി പാർട്ടി നേതൃത്വത്തെ നയിക്കാൻ നിയുക്തനായ റാമഫോസയുമായി സുമ അത്ര രസത്തിലല്ല. എഎൻസിയിൽ നേതൃത്വത്തിനുവേണ്ടിയുള്ള പിടിവലി തുടരുന്നതിനിടെ തെരഞ്ഞെടുപ്പു നേരത്തെയാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സുമയ്ക്കെതിരേ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുള്ള അവിശ്വാസ പ്രമേയം സ്പീക്കറുടെ മേശപ്പുറത്തുണ്ട്.
2009ലാണ് സുമ അധികാരത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സന്പദ്വ്യവസ്ഥ പിന്നോട്ടു പോയി. തൊഴിലി ല്ലായ്മ പെരുകുകയും അഴിമതി വർധിക്കുകയും ചെയ്തു.2016ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ എഎൻസിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.