അമാലുമായുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. സ്കൂൾ പഠനകാലത്ത് അമാൽ തന്റെ ജൂനിയറായിരുന്നുവെന്നും വിവാഹം ആലോചിച്ച് തുടങ്ങിയപ്പോൾ താൻ ഫേസ്ബുക്കിൽ അമാലിന് മെസേജ് അയക്കുകയായിരുന്നുവെന്നും ദുൽഖർ പറയുന്നു.
ഒരു അറേഞ്ചഡ് മാര്യേജിന് താൽപര്യമില്ലായിരുന്നുവെന്നും അതിനാൽ ഇഷ്ടപെടുന്ന ഒരു പെൺകുട്ടിയെ അതിന് ശേഷം കണ്ടെത്തുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.
ബോളിവുഡ് ബബിൾ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഭാര്യ അമാൽ സൂഫിയെ കണ്ടുമുട്ടിയതിനെ കുറിച്ച് തുറന്നുപറഞ്ഞത്.
ഞാനും അമാലും സംസാരിക്കാന്‍ തുടങ്ങിയത് 2000ങ്ങളുടെ തുടക്കത്തില്‍ ആണ്. അപ്പോള്‍ സോഷ്യല്‍ മീഡിയ ഒക്കെ വരുന്നതേയുള്ളൂ. പക്ഷേ ഞങ്ങള്‍ രണ്ടുപേരും ഒരേ സ്കൂളില്‍ ആണ് പഠിച്ചത്.
അമാല്‍ എന്നെക്കാള്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അവള് ഏഴാം ക്ലാസിലാണ്. കൊച്ചുകുട്ടി ആയിരുന്നു. പക്ഷെ അന്ന് ഞാന്‍ ആ കണ്ണിലൊന്നും അല്ല അവളെ കണ്ടത്.
ഞങ്ങളുടെ ഫാമിലിയില്‍ ഒരു പ്രായം ആകുമ്പോള്‍ ആണ്‍കുട്ടികളൊക്കെ സെറ്റില്‍ഡ് ആകണമെന്ന് പറയും. ഒന്നുകിൽ കുട്ടിയെ ഞങ്ങള്‍ തന്നെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ അറേഞ്ച് മാര്യേജ് ആയിരിക്കും.
എനിക്ക് അറേഞ്ച് മാര്യേജിനോട് താൽപര്യമില്ല. പെണ്ണുകാണാന്‍ പോയിട്ട് അവരെ ഇഷ്ടപ്പെട്ടെന്ന് പറയാനോ അല്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയാനോ എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അറേഞ്ച് മാര്യേജിനോട് ഞാന്‍ നോ പറഞ്ഞത്.
ചെന്നൈയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. അവിടെയുള്ള എല്ലാവരുമായിട്ട് പരിചയമുണ്ടെങ്കിലും ഞാനും അമാലുമായിട്ട് വലിയ പരിചയം ഒന്നുമുണ്ടായിരുന്നില്ല. വെറും രണ്ടാഴ്ച കൊണ്ടാണ് ഞാന്‍ അമാലിനെ കണ്ടുമുട്ടിയത്.
ഇത്രയും നാള് അവിടെ ഉണ്ടിയിട്ടും ഞാൻ ആദ്യമായാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്. പെട്ടെന്ന് ഈ പെണ്‍കുട്ടി എവിടുന്ന് വന്നെന്ന് ഞാന്‍ ചിന്തിച്ചു പോയി.
സിനിമ കാണാന്‍ പോകുമ്പോഴും, പാർലറിൽ പോകുമ്പോഴുമൊക്കെ ഞാന്‍ അവളെ കാണാന്‍ തുടങ്ങി. സത്യത്തില്‍ ഞാന്‍ അതിനെ ഒരു സൈന്‍ ആയിട്ടായിരുന്നു കണ്ടത്.
ഒരിക്കൽ ഞാന്‍ അവള്‍ക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്റെ സീനിയര്‍ ആയിരുന്നെന്നും പറഞ്ഞാണ് മെസേജ് ഇട്ടത്. പിന്നെ ഞങ്ങൾ കാണാൻ തിരുമാനിച്ചു. പക്ഷേ ഇതൊക്കെ വീട്ടുകാരുടെ അറിവോടെ ആണ് ചെയ്തത് കേട്ടോ.
എന്റെ സ്കൂളില്‍ പഠിച്ച കുട്ടിയാണെന്ന് മാത്രം അറിയാം. എന്റെ സുഹൃത്തുക്കള്‍ക്കും അവളെ അറിയാം. പിന്നെ എനിക്ക് തോന്നി ഞങ്ങളുടെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന്. നിങ്ങള്‍ക്കൊക്കെ താല്പര്യം ഉണ്ടെങ്കിൽ അവളെ ഒന്ന് കാണണമെന്നും ഞാന്‍ വീട്ടില്‍ പറഞ്ഞു.
പിന്നെ എല്ലാവരുടെയും അറിവോടെ ഞങ്ങള്‍ കണ്ടു. പഴയ സ്കൂൾ മേറ്റ്സ് ചായ കുടിക്കാന്‍ പോയപോലെയാണ് അതിനെ കണ്ടത്. ഞങ്ങള്‍ അന്ന് പോയത് ഒരു കാര്‍ ഡ്രെവിനാണ്. പിന്നീട് പോണ്ടിച്ചേരി ട്രിപ്പ് പോയി. അന്നെനിക്ക് മനസിലായി അവൾക്ക് കല്യാണത്തില്‍ താല്പര്യമുണ്ടെന്ന്. ദുൽഖർ പറയുന്നു.
2011 ഡിസംബറിലാണ് ദുൽഖറും അമാൽ സൂഫിയായും വിവാഹിതരായത്. 2017ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചു. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന് നൽകിയ പേര്.