മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസമ്മയുടെ തിരുന്നാൾ ഫെബ്രുവരി 11ന് ഞായറാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ഫെബ്രുവരി മൂന്ന് മുതൽ ആരംഭിച്ചു.
ക്യാന്പൽഫീൽഡിലെ സോമെർസെറ്റ് റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണ് തിരുന്നാൾ ദിവസമായ ഫെബ്രുവരി 11ന് തിരുക്കർമ്മങ്ങൾ നടക്കുന്നത്. വൈകീട്ട് മൂന്നിന് കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റം നിർവഹിക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂർവ്വകമായ തിരുന്നാൾ æകുർബാനയ്ക്ക് മെൽബണ്‍ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലറും കത്തിഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായിരിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പ്രദക്ഷിണത്തിന് ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ കലാകാര·ാരുടെ ചെണ്ടമേളവും നാസിക് ഡോളും കൊഴുപ്പേകും. പൊൻകുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള മനോഹരമായ പ്രദക്ഷിണം വിശുദ്ധ അൽഫോൻസമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടർന്ന് സമാപന പ്രാർത്ഥകൾക്കുശേഷം 2019ലെ തിരുന്നാൾ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.
55 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാര·ാരായ ബേബിച്ചൻ എബ്രഹാം, ജോബി മാത്യു, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നുì. സഹനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമർപ്പിച്ച് നമുക്കെന്നും മാതൃകയായി തീർന്ന വിശുദ്ധ അൽഫോൻസമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ തിരുന്നാൾ ആഘോഷത്തിലേക്ക് ജാതി മത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ക്യാന്പൽഫീൽഡിലെ സോമെർസെറ്റ് റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണ് തിരുന്നാൾ ദിവസമായ ഫെബ്രുവരി 11ന് തിരുക്കർമ്മങ്ങൾ നടക്കുന്നത്. വൈകീട്ട് മൂന്നിന് കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റം നിർവഹിക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രത്യേകം അലങ്കരിച്ച പീഠങ്ങളിൽ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 4.30ന് നടക്കുന്ന ആഘോഷപൂർവ്വകമായ തിരുന്നാൾ æകുർബാനയ്ക്ക് മെൽബണ്‍ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലറും കത്തിഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ എന്നിവർ സഹകാർമ്മികരായിരിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പ്രദക്ഷിണത്തിന് ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ കലാകാര·ാരുടെ ചെണ്ടമേളവും നാസിക് ഡോളും കൊഴുപ്പേകും. പൊൻകുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള മനോഹരമായ പ്രദക്ഷിണം വിശുദ്ധ അൽഫോൻസമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും. തുടർന്ന് സമാപന പ്രാർത്ഥകൾക്കുശേഷം 2019ലെ തിരുന്നാൾ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.
55 പ്രസുദേന്തിമാരാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാൾ മനോഹരമാക്കുവാൻ കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാര·ാരായ ബേബിച്ചൻ എബ്രഹാം, ജോബി മാത്യു, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നുì. സഹനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പാതയിലൂടെ സ്വജീവിതത്തെ സമർപ്പിച്ച് നമുക്കെന്നും മാതൃകയായി തീർന്ന വിശുദ്ധ അൽഫോൻസമ്മയുടെ മദ്ധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ തിരുന്നാൾ ആഘോഷത്തിലേക്ക് ജാതി മത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ