കോഴിക്കോട്: കോടികളുടെ പാഴ്ചെലവുമായി കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി) മാവൂര്‍ റോഡില്‍ പണിതുയര്‍ത്തിയ ഇരട്ട ടെര്‍മിനല്‍ ടവറിനെതിരേയുള്ള വിജിലന്‍സ് അന്വേഷണ പരിധിയില്‍ "അഴിമതി ഔട്ട്' ടെര്‍മിനലില്‍ വിള്ളലുകള്‍ വീണു തുടങ്ങിയപ്പോള്‍ കെടിഡിഎഫ്സി നല്കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
എന്നാല്‍, ടെര്‍മിനല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിയിലേക്കും ബില്‍ഡേഴ്സിന്റെ മറ്റു ഇടപാടുകളിലേക്ക് അന്വേഷണം നടത്തുന്നില്ല. ടെര്‍മിനലിന്റെ പോരായ്മകളെക്കുറിച്ചു വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കാനാണ് തീരുമാനം.
കോഴിക്കോട് വിജിലന്‍സ് റേഞ്ച് ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ നിയമോപദേശം തേടുകയും തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്യും.
ഐഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിജിലന്‍സ് വിശദമായ വിവരങ്ങള്‍ സഹിതം റിപ്പോര്‍ട്ട് തയാറാക്കുന്നത്. നിര്‍മാണ കരാര്‍ നല്കുന്ന കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ചതുരശ്ര അടിക്ക് 1,500 രൂപ വച്ച് കണക്കാക്കിയാല്‍ പോലും 49 കോടിയില്‍ നിര്‍മാണം തീരേണ്ടതായിരുന്നു. എന്നാല്‍ , 75 കോടി രൂപയാണ് നിര്‍മാണ ചെലവായി വേണ്ടി വന്നത്. ഇതില്‍ ലാഭം ആര്‍ക്കെല്ലാം ലഭിച്ചുവെന്നതു ചോദ്യ ചിഹ്നമായി നില്ക്കുന്നു
ഉത്തരവാദികള്‍ ആര്
കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം സജീവ ചര്‍ച്ചയാകുമ്പോള്‍ ഗുരുതര വീഴ്ചയ്ക്ക് പിന്നിലെ ഉത്തരവാദികള്‍ ആരെന്നതില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ചെന്നൈ ഐഐടി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ രൂപകല്പനയിലാണ് പ്രധാന പിഴവെന്നാണ് സൂചിപ്പിക്കുന്നത്. തൂണുകളില്‍ വേണ്ടത്ര സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ല.
സ്ട്രക്ച്ചറല്‍ എന്‍ജിനിയറുടെ വൈദഗ്ധ്യം നിര്‍മാണത്തില്‍ കാണാനുമില്ല. ഇത്തരത്തില്‍ രൂപകല്പനയുമായി ബന്ധപ്പെട്ട പിഴവുകള്‍ അക്കമിട്ടു നിരത്തിയുളള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സമുച്ചയം യുദ്ധകാല അടിസ്ഥാനത്തില്‍ ബലപ്പെടുത്താനും അതുവരെ കെഎസ്ആര്‍ടിസി സ്റ്റാൻഡ് മറ്റൊരിടത്തേക്കു മാറ്റാനും കെടിഡിഎഫ്സി തീരുമാനിച്ചത്.
കെട്ടിടം ബലപ്പെടുത്താന്‍ 10 മുതല്‍ 15 കോടി രൂപ വരെ ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. ചെന്നൈ ഐഐടിയുടെ മേല്‍നോട്ടത്തിലാകും ബലപ്പെടുത്തല്‍ നടത്തുക. ഇതിനിടെയാണ് രൂപകല്പനയില് പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുളള കെടിഡിഎഫ്സി നീക്കം.
പിഴവ് സ്ട്രക്ച്ചറല്‍ ഡിസൈനിലെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മറുപടി പറയേണ്ടത് രൂപകല്പന നടത്തിയവര്‍ തന്നെയാണെന്നാണ് പറയുന്നത്.
എന്നാല്‍, ടെര്‍മിനല്‍ നിര്‍മാണത്തില്‍ നടന്ന അഴിമതിയിലേക്കും ബില്‍ഡേഴ്സിന്റെ മറ്റു ഇടപാടുകളിലേക്ക് അന്വേഷണം നടത്തുന്നില്ല. ടെര്‍മിനലിന്റെ പോരായ്മകളെക്കുറിച്ചു വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു സമര്‍പ്പിക്കാനാണ് തീരുമാനം.
കോഴിക്കോട് വിജിലന്‍സ് റേഞ്ച് ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ നിയമോപദേശം തേടുകയും തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്യും.
ഐഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിജിലന്‍സ് വിശദമായ വിവരങ്ങള്‍ സഹിതം റിപ്പോര്‍ട്ട് തയാറാക്കുന്നത്. നിര്‍മാണ കരാര്‍ നല്കുന്ന കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ചതുരശ്ര അടിക്ക് 1,500 രൂപ വച്ച് കണക്കാക്കിയാല്‍ പോലും 49 കോടിയില്‍ നിര്‍മാണം തീരേണ്ടതായിരുന്നു. എന്നാല്‍ , 75 കോടി രൂപയാണ് നിര്‍മാണ ചെലവായി വേണ്ടി വന്നത്. ഇതില്‍ ലാഭം ആര്‍ക്കെല്ലാം ലഭിച്ചുവെന്നതു ചോദ്യ ചിഹ്നമായി നില്ക്കുന്നു
ഉത്തരവാദികള്‍ ആര്
കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയം സജീവ ചര്‍ച്ചയാകുമ്പോള്‍ ഗുരുതര വീഴ്ചയ്ക്ക് പിന്നിലെ ഉത്തരവാദികള്‍ ആരെന്നതില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ചെന്നൈ ഐഐടി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ രൂപകല്പനയിലാണ് പ്രധാന പിഴവെന്നാണ് സൂചിപ്പിക്കുന്നത്. തൂണുകളില്‍ വേണ്ടത്ര സ്റ്റീല്‍ ഉപയോഗിച്ചിട്ടില്ല.
സ്ട്രക്ച്ചറല്‍ എന്‍ജിനിയറുടെ വൈദഗ്ധ്യം നിര്‍മാണത്തില്‍ കാണാനുമില്ല. ഇത്തരത്തില്‍ രൂപകല്പനയുമായി ബന്ധപ്പെട്ട പിഴവുകള്‍ അക്കമിട്ടു നിരത്തിയുളള റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സമുച്ചയം യുദ്ധകാല അടിസ്ഥാനത്തില്‍ ബലപ്പെടുത്താനും അതുവരെ കെഎസ്ആര്‍ടിസി സ്റ്റാൻഡ് മറ്റൊരിടത്തേക്കു മാറ്റാനും കെടിഡിഎഫ്സി തീരുമാനിച്ചത്.
കെട്ടിടം ബലപ്പെടുത്താന്‍ 10 മുതല്‍ 15 കോടി രൂപ വരെ ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. ചെന്നൈ ഐഐടിയുടെ മേല്‍നോട്ടത്തിലാകും ബലപ്പെടുത്തല്‍ നടത്തുക. ഇതിനിടെയാണ് രൂപകല്പനയില് പിഴവ് വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുളള കെടിഡിഎഫ്സി നീക്കം.
പിഴവ് സ്ട്രക്ച്ചറല്‍ ഡിസൈനിലെന്ന് ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മറുപടി പറയേണ്ടത് രൂപകല്പന നടത്തിയവര്‍ തന്നെയാണെന്നാണ് പറയുന്നത്.