ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ട്രെയിൻ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 260 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗതാഗതമന്ത്രി ജോ മാസ്വൻഗയി പറഞ്ഞു. ലോക്കോ പൈലറ്റിന്റെ പിഴവാണ് അപകടത്തിലേക്കു നയിച്ചതെന്നാണു സൂചന.
ജൊഹാനസ്ബർഗിൽനിന്നു പോർട്ട് എലിസബത്തിലേക്കു പോയ ട്രെയിനാണ് ഹെന്നെർമാനും ക്രൂണ്സ്റ്റാൻഡിനും മധ്യേ അപകടത്തിൽപ്പെട്ടത്. 429 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. കൂട്ടിയിടിയെ തുടർന്ന് ട്രെയിൻ കന്പാർട്ട്മെന്റുകൾ വേർപെട്ടു തീപിടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോക്കോ പൈലറ്റിനും ഇയാളുടെ സഹായിക്കും അപകടത്തിൽ പരിക്കേറ്റു. ട്രക്ക് ഡ്രൈവർ സുരക്ഷിതനാണ്. അപകടത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ജൊഹാനസ്ബർഗിൽനിന്നു പോർട്ട് എലിസബത്തിലേക്കു പോയ ട്രെയിനാണ് ഹെന്നെർമാനും ക്രൂണ്സ്റ്റാൻഡിനും മധ്യേ അപകടത്തിൽപ്പെട്ടത്. 429 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. കൂട്ടിയിടിയെ തുടർന്ന് ട്രെയിൻ കന്പാർട്ട്മെന്റുകൾ വേർപെട്ടു തീപിടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോക്കോ പൈലറ്റിനും ഇയാളുടെ സഹായിക്കും അപകടത്തിൽ പരിക്കേറ്റു. ട്രക്ക് ഡ്രൈവർ സുരക്ഷിതനാണ്. അപകടത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.