നയ്റോബി: കെനിയയുടെ പ്രസിഡന്റായി ഉഹ്റു കെനിയാത്ത അധികാരമേറ്റെടുത്തു. രാജ്യ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന ചടങ്ങിലാണ് കെനിയാത്ത അധികാരമേറ്റെടുത്തത്. അമ്പത്തിയഞ്ചുകാരനായ കെനിയാത്ത ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടും സ്വന്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ 38 ശതമാനം ആളുകൾ മാത്രമാണ് വോട്ടു ചെയ്തത്. 19.6 ദശലക്ഷം വോട്ടർമാരിൽ 7.6 ദശലക്ഷം പേർ മാത്രം സമ്മതിദാന അവകാശം വിനയോഗിച്ചു.
തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മത്സരരംഗത്തുനിന്ന് പ്രതിപക്ഷ സ്ഥാനാർഥി റയ്ല ഒഡിംഗ് പിൻമാറുകയും ചെയ്തിരുന്നു. പ്രതിപക്ഷ റാലിയിൽ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പോലീസ് നടപടിയിലാണ് രണ്ടു പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കെനിയയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ ജോമോ കെനിയാത്തയുടെ മകനായ ഉഹ്റു കെനിയാത്ത 2007ലെ കാലാപത്തിന്റെ പേരില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസ് നേരിടുന്നയാളാണ്. സുഡാനുശേഷം രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേടിരുന്ന പ്രസിഡന്റുള്ള ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും ഇതോടെ കെനിയയ്ക്കുണ്ടായി. കെനിയയിലെ ഏറ്റവും വലിയ സമ്പന്നന് കൂടിയാണ് ഇദ്ദേഹം.
തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മത്സരരംഗത്തുനിന്ന് പ്രതിപക്ഷ സ്ഥാനാർഥി റയ്ല ഒഡിംഗ് പിൻമാറുകയും ചെയ്തിരുന്നു. പ്രതിപക്ഷ റാലിയിൽ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പോലീസ് നടപടിയിലാണ് രണ്ടു പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കെനിയയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ ജോമോ കെനിയാത്തയുടെ മകനായ ഉഹ്റു കെനിയാത്ത 2007ലെ കാലാപത്തിന്റെ പേരില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസ് നേരിടുന്നയാളാണ്. സുഡാനുശേഷം രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേടിരുന്ന പ്രസിഡന്റുള്ള ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും ഇതോടെ കെനിയയ്ക്കുണ്ടായി. കെനിയയിലെ ഏറ്റവും വലിയ സമ്പന്നന് കൂടിയാണ് ഇദ്ദേഹം.