അബൂജ: നൈജീരിയയിൽ ചാവേർ ബോംബ് ആക്രമണത്തിൽ 50 പേർ മരിച്ചു. നൈജീരിയയുടെ കിഴക്കൻ സ്റ്റേറ്റായ അഡമാവയിലെ മുബിയിലായിരുന്നു സംഭവം. മുസ്ലിം പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയിൽ പ്രാർഥന നടക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാൽ ബൊക്കോ ഹറാം ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാൽ ബൊക്കോ ഹറാം ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.