ബെനി: മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആയുധമേന്തിയ ഉഗാണ്ടൻ വിമതർ ആക്രമണം നടത്തി. വടക്കൻ കിവു പ്രവിശ്യയിലെ ബെനി നഗരത്തിലാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്നു വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കൻ കിവുവിലെ ഗോമയിൽ രാവിലെ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഉഗാണ്ടന്‍ സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്. ഇതേത്തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ നഗരം വിട്ടു.
ഒരാഴ്ച മുന്‍പ് മന്പു കമാൻഗോയിൽ എഡിഎഫ് വിമതർ നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന പാലകർ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. എഡിഎഫിനെതിരെ സൈന്യവും യുഎന്‍ സേനയും നടപടി ശക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കൻ കിവുവിലെ ഗോമയിൽ രാവിലെ വന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഉഗാണ്ടന്‍ സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്. ഇതേത്തുടർന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ നഗരം വിട്ടു.
ഒരാഴ്ച മുന്‍പ് മന്പു കമാൻഗോയിൽ എഡിഎഫ് വിമതർ നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന പാലകർ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. എഡിഎഫിനെതിരെ സൈന്യവും യുഎന്‍ സേനയും നടപടി ശക്തമാക്കിയിരുന്നു.