നയ്റോബി: കെനിയയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ അഞ്ച് വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. തുർക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കൻഡറി സ്കൂളിലാണ് ആക്രമണം ഉണ്ടായത്. അച്ചടക്കനടപടിയെ തുടർന്ന് സ്കൂളിൽനിന്നും ഒരു മാസംമുമ്പ് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയായിരുന്നു ആക്രമണം നടത്തിയത്.
സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നിനും നാലിനും ഇടയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയും രണ്ട് കൂട്ടാളികളും ചേർന്ന് രണ്ട് വിദ്യാർഥിനികളെ മാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു. വെടിവയ്പിൽ 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നിലഗുരുതരമാണ്.
സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നിനും നാലിനും ഇടയിലായിരുന്നു ആക്രമണം നടന്നത്. അക്രമിയും രണ്ട് കൂട്ടാളികളും ചേർന്ന് രണ്ട് വിദ്യാർഥിനികളെ മാനഭംഗത്തിന് ഇരയാക്കുകയും ചെയ്തു. വെടിവയ്പിൽ 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നിലഗുരുതരമാണ്.