+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരൂഹതയ്ക്ക് ആക്കം കൂടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊടുങ്ങല്ലൂർ: പുല്ലു കോഴിക്കട സെന്‍ററിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് ആക്കം കൂടി പോസ്റ്റ്മോർട്ടം റിപ്പോ
ദുരൂഹതയ്ക്ക് ആക്കം കൂടി  പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊടുങ്ങല്ലൂർ: പുല്ലു കോഴിക്കട സെന്‍ററിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയ്ക്ക് ആക്കം കൂടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഭർത്താവും മക്കളും മരിച്ച് 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത് നേരത്തെ ഭർത്താവ് മൂന്നുപേരെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പോലീസ് സംശയിച്ചിരുന്നത് എന്നാൽ റിപ്പോർട്ടിലെ ഉള്ളടക്കം പൊലിസിനെയും ഞെട്ടിച്ചിരിക്കുകയാണ് രമ തലയിൽ അടിയേറ്റ് ഒരുപാടുണ്ട് സംഭവദിവസം മർദനമേറ്റ രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിനു ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം എന്നും, മണിക്കൂറുകൾക്കുശേഷം രമയ്ക്കു ബോധം തിരിച്ചു കിട്ടുകയും ഈ സമയം ഭർത്താവിനെയും മകളുടെയും മൃതദേഹം കാണുകയും ഇതെ തുടർന്ന് ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകും എന്നാണ് പോലീസ് കരുതുന്നത്.
കേസിൽ ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് കഴിഞ്ഞ ഞായറാഴ്ചയാണ് വിനോദ് ഭാര്യ രമ. മക്കളായ നയന, നീരജ് എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു പരിസരത്ത് രൂക്ഷമായ ദുർഗന്ധം പടർന്നതിനെത്തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു പോലീസ് പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇവരെക്കുറിച്ച് വിവരം ഇല്ലാതിരുന്നതായും ഇവർക്ക് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു. നാലു പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ സംസ്കരിച്ചു.