+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മതിൽമൂല കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് റോഡ് നിർമാണം തുടങ്ങി

നിലന്പൂർ: പ്രളയം തകർത്ത ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലേക്ക് റോഡ് നിർമാണം തുടങ്ങി. 52 കുടുംബങ്ങളിൽ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ മറ്റ് സ്ഥലങ്ങ
മതിൽമൂല കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത്  റോഡ് നിർമാണം തുടങ്ങി
നിലന്പൂർ: പ്രളയം തകർത്ത ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലേക്ക് റോഡ് നിർമാണം തുടങ്ങി. 52 കുടുംബങ്ങളിൽ മുഴുവൻ കുടുംബങ്ങൾക്കും സർക്കാർ മറ്റ് സ്ഥലങ്ങളിലേക്ക് താമസം ഒരുക്കുന്നതിനിടയിലാണ് ഇനി വാസ യോഗ്യമല്ലെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയ കോളനിയിലേക്ക് 25 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് റോഡ് നിർമാണം തുടങ്ങിയത്.
കോളനി നിവാസികൾ താമസം മാറ്റുന്ന സാഹചര്യത്തിൽ ഈ റോഡിന് ചിലവഴിക്കുന്ന തുക നഷ്ടമാകുമെന്നും കൂടുതൽ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് ഗ്രാമപ്പഞ്ചായത്ത് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും റോഡ് നിർമാണവുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുകയാണ്.
കോളനിയിലെ എസ്ടി കുടുംബങ്ങളെ അകന്പാടം കണ്ണംകുണ്ട് ട്രൈബൽ വില്ലേജിലേക്കും എസ്‌സി കുടുംബങ്ങളെ കരിന്പുഴ ജവഹർ കോളനിയിലേക്കും ജനറൽ കുടുംബങ്ങളെ പെരുന്പത്തൂരിലേക്കുമാണ് മാറ്റുന്നത്.
ഇതിനിടയിലാണ് 115 മീറ്റർ നീളത്തിലും ആറു മീറ്റർ വീതിയിലും റോഡ് നിർമിക്കുന്നത്. എസ്ടി കുടുംബങ്ങൾക്ക് കണ്ണംകുണ്ട് ട്രൈബൽ വില്ലേജിൽ ശ്മശാനത്തിന് സ്ഥലം ഉണ്ടെങ്കിലും എസ്‌സി കുടുംബങ്ങൾ ശ്മശാനത്തിന് മതിൽമൂല കോളനിയിലെ ശ്മശാനം തന്നെ ഉപയോഗിക്കുമെന്നും അതിനാൽ കോളനിയിലേക്ക് റോഡ് വേണമെന്നും റോഡ് നിർമാണത്തെ അനുകൂലിക്കുന്നവർ പറയുന്നു. കാൽ കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന റോഡ് സ്വകാര്യവ്യക്തിയുടെ സ്ഥലം സംരക്ഷിക്കാനാണെന്നും പ്രദേശവാസികള്‌ ഉന്നയിക്കുന്നു.
More in Malappuram :