കുമരകം: അർധരാത്രിയിൽ വീടിനു നേരെ കല്ലെറിയുകയും പത്രം ഏജൻസി ഓഫീസായി പ്രവർത്തിക്കുന്ന സ്റ്റേഷനറി കടക്കുനേരേയും അക്രമം നടത്തിയതായും പരാതി.
തിരുവാർപ്പ് കൊച്ചന്പലത്തിനു സമീപം പ്രവർത്തിക്കുന്ന ഫിലിപ്പ് സ്റ്റോഴ്സിലും ഉടമ മുക്കാഞ്ഞിരം ഫിലിപ്പിന്റെ വീടിനു നേരേയുമാണ് കഴിഞ്ഞ ദിവസം അക്രമണമുണ്ടായത്.
രാത്രി എട്ടിനു സമീപത്ത് റേഷൻ വ്യാപാരം നടത്തുന്ന കട്ടക്കുഴി ഗോപിനാഥന്റെ മകൻ കെ.ജി. അരുണ്‍കുമാർ കടയിലെത്തി അസഭ്യം പറഞ്ഞു. രാത്രി ഒന്പതിനു കട അടച്ചതിനുശേഷം വീട്ടിലെത്തിയ തന്നേയും കുടുംബാഗങ്ങളേയും വീണ്ടും വെല്ലുവിളിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തതായി ഫിലിപ്പ് കമരകം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ പുലർച്ചെ പത്ര വിതരണത്തിനായി എത്തിയപ്പോഴാണ് തന്റെ സ്ഥാപനത്തിലെ ഉപകരണങ്ങളും മറ്റു സാധനങ്ങളും തകർത്തതായി കണ്ടത്.
ഒന്നരമാസം മുന്‍പു അരുണ്‍ മറ്റൊരാളുമായി വഴക്കുണ്ടാക്കിയപ്പോൾ മധ്യസ്ഥാനായതു മുതൽ തുടങ്ങിയതാണ് തന്നോടുള്ള വൈരാഗ്യം എന്നാണ് ഫിലിപ്പ് പറയുന്നത്. അരുണ്‍കുമാറും പോലീസിൽ പരാതി നൽകിയിട്ടുണ്ട് ജാതി പേരു വിളിച്ച് ഫിലിപ്പ് കളിയാക്കിയെന്നും തന്നെ കൈയേറ്റം ചെയ്തുവെന്നുമാണ് അരുണ്‍ കുമാർ പരാതിപ്പെട്ടിട്ടുള്ളത്.
തിരുവാർപ്പ് കൊച്ചന്പലത്തിനു സമീപം പ്രവർത്തിക്കുന്ന ഫിലിപ്പ് സ്റ്റോഴ്സിലും ഉടമ മുക്കാഞ്ഞിരം ഫിലിപ്പിന്റെ വീടിനു നേരേയുമാണ് കഴിഞ്ഞ ദിവസം അക്രമണമുണ്ടായത്.
രാത്രി എട്ടിനു സമീപത്ത് റേഷൻ വ്യാപാരം നടത്തുന്ന കട്ടക്കുഴി ഗോപിനാഥന്റെ മകൻ കെ.ജി. അരുണ്‍കുമാർ കടയിലെത്തി അസഭ്യം പറഞ്ഞു. രാത്രി ഒന്പതിനു കട അടച്ചതിനുശേഷം വീട്ടിലെത്തിയ തന്നേയും കുടുംബാഗങ്ങളേയും വീണ്ടും വെല്ലുവിളിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തതായി ഫിലിപ്പ് കമരകം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ പുലർച്ചെ പത്ര വിതരണത്തിനായി എത്തിയപ്പോഴാണ് തന്റെ സ്ഥാപനത്തിലെ ഉപകരണങ്ങളും മറ്റു സാധനങ്ങളും തകർത്തതായി കണ്ടത്.
ഒന്നരമാസം മുന്‍പു അരുണ്‍ മറ്റൊരാളുമായി വഴക്കുണ്ടാക്കിയപ്പോൾ മധ്യസ്ഥാനായതു മുതൽ തുടങ്ങിയതാണ് തന്നോടുള്ള വൈരാഗ്യം എന്നാണ് ഫിലിപ്പ് പറയുന്നത്. അരുണ്‍കുമാറും പോലീസിൽ പരാതി നൽകിയിട്ടുണ്ട് ജാതി പേരു വിളിച്ച് ഫിലിപ്പ് കളിയാക്കിയെന്നും തന്നെ കൈയേറ്റം ചെയ്തുവെന്നുമാണ് അരുണ്‍ കുമാർ പരാതിപ്പെട്ടിട്ടുള്ളത്.