ആറ്റിങ്ങല്‍: ഉത്സവപറമ്പില്‍ ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്ക്കോട് പൂവത്തറ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടിക്കിടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇടയ്ക്കോട് ആനൂപ്പാറ പാറവിള വീട്ടില്‍ സതീശനെ(48)വെട്ടി പരിക്കേല്‍പ്പിച്ച കേസിലാണ് മൂന്നു പേർ അറസ്റ്റിലായത്.
ഒരാൾ ഉടൻ അറസ്റ്റിലാകുമെന്ന്ആറ്റിങ്ങല് പേലീസ് പറഞ്ഞു. ഇടയ്ക്കോട് ഊരൂപൊയ്ക ശ്രീ ഭൂതനാഥന്‍ കാവിന് സമീപം പുളിയില്ക്കാണി വീട്ടില്‍ വിനീത് (കുര്യന് 25), ഇടയ്ക്കോട് ഊരൂപൊയ്ക ലക്ഷം വീട്ടില്‍ ആദര്‍ശ് (23), ഊരൂപൊയ്ക കാട്ടുവിള പുത്തന്‍ വീട്ടില്‍ രാഹുല്‍ദേവ് (പഞ്ചായത്ത് 22) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ തലയിലും തോളിലും വെട്ടേറ്റ സതീശന് ഇപ്പോഴും ചികിത്സയിലാണ്. നിരവധി അക്രമ സംഭവങ്ങളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ബേബിയുടെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ സിഐ വി.വി.ദിപിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സനൂജ്, ജോയി, എഎസ്ഐ മാരായ പ്രദീപ്, ഫിറോസ് ഖാന്, പോലീസുകാരായ രാജീവ്, സിയാദ്, ഷിജു, അനീഷ്, നിതിന്‍, ഗിരീഷ് രാജ്, ഷിജു, അനൂപ്, സുനില്‍രാജ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതികളെ പിടികൂടിയത്.
ഒരാൾ ഉടൻ അറസ്റ്റിലാകുമെന്ന്ആറ്റിങ്ങല് പേലീസ് പറഞ്ഞു. ഇടയ്ക്കോട് ഊരൂപൊയ്ക ശ്രീ ഭൂതനാഥന്‍ കാവിന് സമീപം പുളിയില്ക്കാണി വീട്ടില്‍ വിനീത് (കുര്യന് 25), ഇടയ്ക്കോട് ഊരൂപൊയ്ക ലക്ഷം വീട്ടില്‍ ആദര്‍ശ് (23), ഊരൂപൊയ്ക കാട്ടുവിള പുത്തന്‍ വീട്ടില്‍ രാഹുല്‍ദേവ് (പഞ്ചായത്ത് 22) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ തലയിലും തോളിലും വെട്ടേറ്റ സതീശന് ഇപ്പോഴും ചികിത്സയിലാണ്. നിരവധി അക്രമ സംഭവങ്ങളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ബേബിയുടെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ സിഐ വി.വി.ദിപിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സനൂജ്, ജോയി, എഎസ്ഐ മാരായ പ്രദീപ്, ഫിറോസ് ഖാന്, പോലീസുകാരായ രാജീവ്, സിയാദ്, ഷിജു, അനീഷ്, നിതിന്‍, ഗിരീഷ് രാജ്, ഷിജു, അനൂപ്, സുനില്‍രാജ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതികളെ പിടികൂടിയത്.