കാടുകുറ്റി: രാഷ്ട്രീയരംഗത്ത് വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ച വ്യക്തിയും കേരളത്തിൽ നിന്നുള്ള ആദ്യത്തെ കേന്ദ്ര മന്ത്രിയും കാതിക്കുടം സ്വദേശിയുമായ പനന്പിള്ളി ഗോവിന്ദമേനോന്റെ സ്മരണ നിലനിർത്തുന്നതിനായി സ്മൃതി മണ്ഡപമൊരുക്കാൻ മുൻകൈ എടുത്ത് കാടുകുറ്റി ഗ്രാമപഞ്ചായത്ത്. 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് മണ്ഡപമൊരുക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് നിർമാണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആർ. ഡേവിസ്, മേഴ്സി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത രമേശൻ, പി. വിമൽകുമാർ, ജിനി ആന്റണി, ടെഡി സിമേതി, സന്ദീപ് അരിയന്പുറം, അസിസ്റ്റന്റ് എൻജിനീയർ ലിസ എന്നിവർ പ്രസംഗിച്ചു. മാർച്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത് നിർമാണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആർ. ഡേവിസ്, മേഴ്സി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത രമേശൻ, പി. വിമൽകുമാർ, ജിനി ആന്റണി, ടെഡി സിമേതി, സന്ദീപ് അരിയന്പുറം, അസിസ്റ്റന്റ് എൻജിനീയർ ലിസ എന്നിവർ പ്രസംഗിച്ചു. മാർച്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.