+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ

ആലപ്പുഴ: കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് എം.വി. ഗോപകുമാർ. അഴിമതിയാരോപണ വിധേയനായ നഗരസഭാ ചെയർമാനെ എസ്ഡിപിഐ
കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ
ആലപ്പുഴ: കോണ്‍ഗ്രസും സിപിഎമ്മും ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് എം.വി. ഗോപകുമാർ. അഴിമതിയാരോപണ വിധേയനായ നഗരസഭാ ചെയർമാനെ എസ്ഡിപിഐ സംരക്ഷിക്കാനെത്തിയത് ഇതിനു തെളിവാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മതന്യൂനപക്ഷങ്ങളിൽ ആശങ്ക ജനിപ്പിക്കാൻ കോണ്‍ഗ്രസിനും സിപിഎമ്മിനും തീവ്രവാദ സംഘടനകൾക്കും കഴിഞ്ഞിട്ടുണ്ടെന്ന് ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടി പ്രതിഷേധ പരിപാടി നടത്തുന്നതിനെ പേരിൽ കടകൾ അടപ്പിക്കുന്നതു തീവ്രവാദികളെ ഭയന്നാണ്. സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഇവിടങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ വെളിച്ചത്തുവരും.
ശബരിമല വിഷയം ബിജെപിക്ക് രാഷ്ട്രീയമല്ല, വിശ്വാസപരമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം കാർഷിക മേഖലയടക്കമുള്ള ജില്ലയുടെ വികസന പ്രവർത്തനങ്ങളെ ഇരുമുന്നണികളു പിന്നോട്ടടിച്ചു. പാതിരപ്പള്ളി എക്സൽ ഗ്ലാസസിന്‍റെ പ്രവർത്തനത്തിൽ പ്രഖ്യാപനങ്ങൾ അട്ടിമറിക്കപ്പെട്ടു. സ്വകാര്യ കുത്തകയ്ക്കുവേണ്ടി സിപിഎമ്മിന്‍റെ രഹസ്യധാരണ ഇക്കാര്യത്തിലുണ്ടോയെന്ന് സംശയമുണ്ട്.
കാലങ്ങളായി പൂർത്തീകരിക്കാതിരുന്ന ആലപ്പുഴ ബൈപാസ് കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നപ്പോഴാണ് യാഥാർഥ്യമായതെന്നും എം.വി. ഗോപകുമാർ പറഞ്ഞു.
പ്രസ്ക്ലബ് പ്രസിഡന്‍റ് കെ.യു. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. രാജേഷ് സ്വാഗതവും ട്രഷറർ ജോജി മോൻ നന്ദിയും പറഞ്ഞു.