മൊഗാദിഷു: വടക്കൻ സോമാലിയയിലെ സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. അൽ- ഷബാബ് ഗ്രൂപ്പിൽപ്പെട്ട ചാവേറുകളാണ് ആക്രമണം നടത്തിയത്. അർധസ്വയംഭരണ പ്രദേശമായ പന്റ്ലാൻഡിൽ സൈനികരും കുടുംബാംഗങ്ങളും താമസിച്ചിരുന്ന ക്യാന്പിന് നേരെയാണ് ആക്രമണം.
സ്ത്രീകളും 61 സൈനികരുമടക്കം 70 പേർ കൊല്ലപ്പെട്ടെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും സീനിയർ സൈനിക ഒാഫീസർ അഹമദ് മുഹമ്മദ് പറഞ്ഞു.
സ്ത്രീകളും 61 സൈനികരുമടക്കം 70 പേർ കൊല്ലപ്പെട്ടെന്നും മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും സീനിയർ സൈനിക ഒാഫീസർ അഹമദ് മുഹമ്മദ് പറഞ്ഞു.