മെൽബൺ: നീണ്ട വർഷത്തെ കാത്തിരിപ്പിനു ശേഷം ശ്രീലങ്കൻ എയർലൈൻസ് ഒക്ടോബർ 29 മുതൽ കൊളംബോ -മെൽബൺ സെക്ടറിൽ നേരിട്ട് പ്രതിദിന സർവീസ് തുടങ്ങുന്നു. എയർബസ് A330-200 ജെറ്റ് ആണ് ഇതിനായി സർവീസ് നടത്തുക. ഇതിൽ 18 ബിസിനസ് ക്ലാസ് സീറ്റ് ഉണ്ടാകും.
2011 ലെ സെൻസസ് പ്രകാരം വിക്ടോറിയയിലെ 50 ശതമാനം ജനങ്ങളും ശ്രീലങ്കക്കാരാണ്. പുതിയ വിമാന സർവീസ് ശ്രീലങ്കക്കാർക്ക് വലിയ ആശ്വാസമാകും. ഓസ്ട്രേലിയയിലെ മലയാളികൾക്കും നാട്ടിലെത്താൻ ഈ സർവീസ് പ്രയോജനപ്രദമാകുമെന്നാണ് കരുതുന്നത്. വരുന്ന ഒക്ടോബർ 29 മുതൽ സർവീസ് ആരംഭിക്കും.
നിലവിൽ സിംഗപുർ എയർലൈൻസിന്റെ വിമാനമാണ് മലയാളികൾ ഓസ്ട്രേലിയയിൽ എത്താൻ കൂടുതലായും ആശ്രയിക്കുന്നത്. ഇനിയിപ്പോൾ അയൽനാടായ കൊളംബോയിലെത്തി മലയാളിക്ക് ഓസ്ട്രേലിയയിലേക്ക് പറക്കാം. കൊളംബോയിൽനിന്നുള്ള വിമാനം രാവിലെ രാവിലെ 7.30 ന് കൊച്ചിയിലെത്തും. ഇത് രാവിലെ 7.50 ന് തിരുവനന്തപുരത്തിറങ്ങും. ശ്രീലങ്കൻ എയർലൈൻസിന്റെ രാണ്ടാമത്തെ വിമാനം വൈകുന്നേരം 3.25 ന് കൊച്ചിയിലെത്തും. ഇത് 4.15 ന് കൊളംബോയിലേക്ക് തിരിച്ചുപറക്കും.
2011 ലെ സെൻസസ് പ്രകാരം വിക്ടോറിയയിലെ 50 ശതമാനം ജനങ്ങളും ശ്രീലങ്കക്കാരാണ്. പുതിയ വിമാന സർവീസ് ശ്രീലങ്കക്കാർക്ക് വലിയ ആശ്വാസമാകും. ഓസ്ട്രേലിയയിലെ മലയാളികൾക്കും നാട്ടിലെത്താൻ ഈ സർവീസ് പ്രയോജനപ്രദമാകുമെന്നാണ് കരുതുന്നത്. വരുന്ന ഒക്ടോബർ 29 മുതൽ സർവീസ് ആരംഭിക്കും.
നിലവിൽ സിംഗപുർ എയർലൈൻസിന്റെ വിമാനമാണ് മലയാളികൾ ഓസ്ട്രേലിയയിൽ എത്താൻ കൂടുതലായും ആശ്രയിക്കുന്നത്. ഇനിയിപ്പോൾ അയൽനാടായ കൊളംബോയിലെത്തി മലയാളിക്ക് ഓസ്ട്രേലിയയിലേക്ക് പറക്കാം. കൊളംബോയിൽനിന്നുള്ള വിമാനം രാവിലെ രാവിലെ 7.30 ന് കൊച്ചിയിലെത്തും. ഇത് രാവിലെ 7.50 ന് തിരുവനന്തപുരത്തിറങ്ങും. ശ്രീലങ്കൻ എയർലൈൻസിന്റെ രാണ്ടാമത്തെ വിമാനം വൈകുന്നേരം 3.25 ന് കൊച്ചിയിലെത്തും. ഇത് 4.15 ന് കൊളംബോയിലേക്ക് തിരിച്ചുപറക്കും.