മൻഡേര: കെനിയയിൽ ഗവർണറുടെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ബോംബ് ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. മൻഡേരയിൽ അൽഷബാബ് ഭീകരർക്കു നിയന്ത്രണമുള്ള മേഖലയിൽ കാറിൽ സഞ്ചരിക്കവെ ഗവർണറുടെ വാഹനവ്യൂഹം ബോംബ് പൊട്ടിച്ചു തകർക്കുകയായിരുന്നെന്ന് റെഡ് ക്രോസ് അറിയിച്ചു. അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഗവർണറുടെ പേഴ്സണൽ ബോഡിഗാർഡും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ദക്ഷിണ കെനിയൻ നഗരമായ ലിബോയിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേർക്കുണ്ടായ ബോംബ് ആക്രമണത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായും കെനിയൻ റെഡ് ക്രോസ് ട്വിറ്ററിൽ അറിയിച്ചു. രണ്ടു ബോംബ് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ അൽഷബാബ് ഏറ്റെടുത്തിട്ടുണ്ട്.
ദക്ഷിണ കെനിയൻ നഗരമായ ലിബോയിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേർക്കുണ്ടായ ബോംബ് ആക്രമണത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായും കെനിയൻ റെഡ് ക്രോസ് ട്വിറ്ററിൽ അറിയിച്ചു. രണ്ടു ബോംബ് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ അൽഷബാബ് ഏറ്റെടുത്തിട്ടുണ്ട്.