ജനീവ: ദക്ഷിണ സുഡാനിൽ സിവിലിയൻമാർക്കു നേർക്ക് സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം ജൂലൈ മുതൽ ഈ വർഷം ജനുവരി വരെ 114 സിവിലിയൻമാരെ സർക്കാർ അനുകൂല സൈന്യം കൊന്നൊടുക്കിയെന്നാണ് യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. യെയ് നഗരത്തിലോ കോംഗോയുമായി അതിർത്തി പങ്കിടുന്ന പ്രാന്തപ്രദേശങ്ങളിലോ ആയിരുന്നു ഈ കൊലപാതകങ്ങളിൽ ഭൂരിഭാഗവും.
സൈന്യത്തിന്റെ ആക്രമണങ്ങൾക്കിടെ നിരവധി സ്ത്രീകൾ ബലാത്സംഗം, മർദനം, കൊള്ളയടിക്കൽ തുടങ്ങിയവയ്ക്ക് ഇരയായി. ശവസംസ്കാര ചടങ്ങുകൾക്കുനേരെ വരെ ഇവിടെ ഷെല്ലാക്രമണമുണ്ടായി. പലായനം ചെയ്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ കണ്മുന്നിലായിരുന്നു ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാൻ സൈനിക വക്താവ് കേണൽ സാന്റൊ ഡൊമിനിക് കോൾ റോയിട്ടേഴ്സിനോടു പറഞ്ഞു.
സൈന്യത്തിന്റെ ആക്രമണങ്ങൾക്കിടെ നിരവധി സ്ത്രീകൾ ബലാത്സംഗം, മർദനം, കൊള്ളയടിക്കൽ തുടങ്ങിയവയ്ക്ക് ഇരയായി. ശവസംസ്കാര ചടങ്ങുകൾക്കുനേരെ വരെ ഇവിടെ ഷെല്ലാക്രമണമുണ്ടായി. പലായനം ചെയ്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ കണ്മുന്നിലായിരുന്നു ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാൻ സൈനിക വക്താവ് കേണൽ സാന്റൊ ഡൊമിനിക് കോൾ റോയിട്ടേഴ്സിനോടു പറഞ്ഞു.